കോവിഡ് മഹാമാരി കാലത്തെ രക്ഷാദൗത്യമായി 'വന്ദേ ഭാരത് മിഷൻ' മാറുമ്പോൾ ഓർമ്മയിൽ തെളിയുന്നത് കുവൈത്ത് യുദ്ധകാലത്തെ മഹാദൗത്യം; സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിച്ചപ്പോൾ 1.70 ലക്ഷം ഇന്ത്യക്കാരുടെ രക്ഷകനായി മാറിയത് ടൊയോട്ട സണ്ണിയെന്ന മലയാളി ബിസിനസുകാരൻ; ഇന്ന് ദുരതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ പണം വാങ്ങുമ്പോൾ നയാപൈസ വാങ്ങാതെ ഇന്ത്യക്കാരെ അന്ന് നാട്ടിലെത്തിച്ചത് വി പി സിങ് സർക്കാർ; ടൊയോട്ട സണ്ണിയുടെ കാരുണ്യം നിറഞ്ഞ മഹാദൗത്യത്തിന്റ കഥ
മറുനാടൻ ഡെസ്‌ക്
ദുബായ്: കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ വൻ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. യുഎഇയിൽ അടക്കം കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ മലയാളികൾ അടക്കമുള്ളവർ ഏതുവിധേനെയും നാട്ടിൽ എത്തിയാൽ മതിയെന്ന അവസ്ഥയിലാണ്. പാക്കിസ്ഥാൻ സർക്കാർ പോലും അവരുടെ പൗരന്മാരെ യുഎഇയിൽ നിന്നും തിരികെ നാട്ടിലേക്ക് കൊണ്ടുപോയി കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ഇന്ന് മുതൽ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി ഇന്ത്യൻ സർക്കാർ കളത്തിലിറങ്ങുന്നത്. ഓപ്പറേഷൻ സമുദ്ര സേതു എന്നു പേരിട്ട് വന്ദേ ഭാരത് മിഷനിൽ സഹായിക്കാൻ നാവികസേനയുടെ രണ്ട് കപ്പലുകളും മാലദ്വീപിലേക്കു പുറപ്പെട്ടിട്ടുണ്ട്. വിമാനം വഴിയും കപ്പലുകൾ വഴിയും ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുക എന്നതാണ് വന്ദേഭാരത് വിഷന്റെ ഭാഗം. എയർ ഇന്ത്യയുടെ 64 വിമാന സർവീസുകളാണ് വിദേശത്തുനിന്ന് ഇന്ത്യക്കാരെ എത്തിക്കാനായി പ്രവർത്തിക്കുക.
എന്നാൽ, ഒരു രക്ഷാദൗത്യം എന്നതിൽ ഉപരിയായി നാട്ടിലേക്കുള്ള യാത്രക്ക് പ്രവാസികൾ പണം മുടക്കേണ്ട അവസ്ഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ വിമർശനം ഉയരുമ്പോൾ മുമ്പ് ഇത്തരം രക്ഷാദൗത്യം നടത്തിയപ്പോൾ പൗരന്മാരിൽ നിന്നും പണം ഈടാക്കാത്ത ഒരു സർക്കാറും ഇവിടെ ഉണ്ടായിരുന്നു എന്ന കാര്യം ഓർമ്മിപ്പിക്കുകയാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും. കുവൈത്ത് യുദ്ധത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാൻ മുന്നിൽ നിന്ന മലയാളി ടൊയോട്ട സണ്ണി എന്ന ബിസിനസുകാരനും അന്നത്തെ വി പി സിങ് സർക്കാറിനെയുമാണ് പലരും ഓർത്തെടുത്തത്. അന്നത്തെ വിദേശകാര്യമന്ത്രി ആയിരുന്നു
ഗുജറാൾ. അന്നത്തെ സർക്കാറിന്റെ പാതയിൽ പ്രവാസി ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന വാദമാണ് പലരും ഉയർത്തുന്നത്.
കോവിഡ് കാലത്ത് ലോകത്തിന്റെ വിവിധ കോണുകളിലായി 1.4 കോടി ഇന്ത്യക്കാരാണുള്ളത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് ഗൾഫ് നാടുകളിലാണ്. ഇവിടങ്ങളിൽ ലേബർ ക്യാമ്പുകളിൽ അടക്കം രോഗം പടരുന്ന സഹാചര്യത്തിലാണ് ഇന്ത്യക്കാർ താമസിക്കുന്നത്. ഇതിനോടകം 80ലേറെ മലയാളികളാണ് പ്രവാസ ലോകത്ത് മരിച്ചത്. പതിനായിരക്കണക്കിന് മലയാളികളെ കോവിഡ് ബാധിക്കുകയും ചെയ്തു. ഈസാഹചര്യത്തിൽ എങ്ങനെയെങ്കിലും നാടഞ്ഞാൽ മതിയെന്ന ചിന്തയിലാണ് പ്രവാസികൾ. കപ്പലുകൾ അടക്കം അയച്ചുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ അത് ഇവരുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. എന്നാൽ പണം നൽകേണ്ടി വരുമോ എന്ന ആശങ്കയും മലയാളികൾ അടക്കമുള്ളവരെ അലട്ടുന്നുണ്ട്. എന്നാൽ, കുവൈത്ത് ദൗത്യകാലത്തെ ദൗത്യം ഇപ്പോഴത്തെ മോദി സർക്കാറിന് മുന്നിൽ പാഠമായുണ്ട്.
1.76 ലക്ഷം പോരെ ഒഴിപ്പിച്ച കുവൈത്ത് യുദ്ധകാലത്തെ മഹാദൗത്യം
1990 ഓഗസ്റ്റ് 2 സദ്ദാം ഹുസൈന്റെ ഉത്തരവ് അനുസരിച്ച് ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ 1.70 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ജീവനാണ് അപകടത്തിലായത്. അന്ന് ഇറാഖി സേന കുവൈത്ത് കീഴടക്കിയപ്പോൾ അതുവരെ സമ്പാദിച്ചതെല്ലാം ഉപേക്ഷിച്ചു നാടുവിടേണ്ടി വന്നത് നിരവധി ഇന്ത്യക്കാരാണ്. അറ്റ്‌ലസ് രാമചന്ദ്രനെ പോലുള്ളവർക്ക് ഇപ്പോഴും ഇതിന്റെ നഷ്ടം അലട്ടുന്നുണ്ട്. നഗരം കൊള്ളയടിക്കപ്പെട്ടപ്പോൾ രാജാവും ഭരണാധികാരികളും രാജ്യം ഉപേക്ഷിച്ചുപോയി. ജീവൻ മാത്രം കൈയിൽ പിടിച്ചാണ് ഇന്ത്യക്കാർ അവിടെ ജീവിച്ചത്. മലയാളിയായ ടൊയോട്ട സണ്ണിയെന്ന മലയാളി ബിസിനസുകാരൻ നെഞ്ചുവിരിച്ചു നിന്നപ്പോൾ പിന്നിൽ കുവൈത്ത് മലയാളികൾ ഒപ്പം നിന്നു. ഇതിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ത്യൻ ഭരണകൂടം ഉണർന്നു പ്രവർത്തിച്ചത്. വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ അന്നത്തെ സർക്കാർ തയ്യാറായി.
സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് കുവൈത്ത് വിടാൻ തയാറായ എല്ലാവരെയും ഇന്ത്യയിലെത്തിച്ചു. വിമാനമാർഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ എന്നു ഗിന്നസ് ബുക്കിൽ പരാമർശം വന്ന ദൗത്യമായിരുന്നു 199091ലേത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് ഇരുരാജ്യങ്ങളിൽ നിന്നുമായി സൗജന്യമായി ഒഴിപ്പിച്ച 1.76 ലക്ഷം ഇന്ത്യക്കാരിൽ പകുതിയും കേരളത്തിൽനിന്നുള്ളവരായിരുന്നു. കുവൈത്ത് ഇറാഖിന്റെ ഒരു പ്രവിശ്യ മാത്രമാണെന്നു സദ്ദാം ഹുസൈൻ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എംബസി ഫലത്തിൽ ഇല്ലാതായി. സ്ഥാനപതി ബുദ്ധ് രാജിനെ ഇറാഖിലെ ബസ്രയിലുള്ള കോൺസുലേറ്റിലേക്കു മാറ്റി. അതോടെ കുവൈത്തിലുള്ള മലയാളികളടക്കം 1.71 ലക്ഷം ഇന്ത്യക്കാർ അനാഥരാവുകയായിരുന്നു. പ്രശ്‌നം വളരെ ഗുരുതരമായ ശേഷമാണ് കേന്ദ്രസർക്കാർ ഇടപെട്ടത്. പിന്നീട് അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്‌റാൾ ഇറാഖിലെ ബഗ്ദാദിൽ എത്തി ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സദ്ദാമിൽനിന്ന് അനുമതി നേടിയെടുക്കുകയും ചെയ്തു.
പ്രവാസി ഇന്ത്യക്കാരുടെ മിശിഹയായി ടൊയോട്ട സണ്ണി
അക്കാലത്ത് ഇന്ത്യക്കാരുടെ രക്ഷകനായി മാറിയത് ടൊയോട്ട സണ്ണിയായിരുന്നു. 1990ൽ എണ്ണയുടെ അക്ഷയഖനിയും അയൽക്കാരമായ കുവൈറ്റിലേക്ക് ഇറാഖി സേന അധിനിവേശം നടത്തുന്നു. ഈ എണ്ണയിൽ കണ്ണുവെച്ച് തന്നെയായിരുന്നു കുവൈറ്റിന്റെ മണ്ണിലേക്ക് ഇറാഖി സേന ടാങ്കറുകളുമായി കടന്നു കയറിയത്. ലോകത്തെ മൊത്തം എണ്ണയുടെ 20 ശതമാനം നിയന്ത്രണവും ഇറാഖിന്റെ കൈവശമായതോടെ യുണൈറ്റഡ് നേഷൻ കുവൈറ്റ് അധിനിവേശത്തിനെതിരേ രംഗത്ത് വരികയും അവിടെ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനൊന്നും കൂട്ടാക്കാതിരുന്ന ഇറാഖുമായി കച്ചവടം നടത്തുന്നതിന് എല്ലാ രാജ്യങ്ങൾക്കും യുഎൻ സുരക്ഷാ സമിതി വിലക്കേർപ്പെടുത്തി.
ഇറാഖ് അധിനിവേശത്തിന് മുമ്പ് തന്നെ എണ്ണ സമ്പത്തുകൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടിക്കൊണ്ടിരുന്ന കുവൈറ്റിലേക്ക് നിരവധി ഇന്ത്യക്കാർ എത്തിയിട്ടുണ്ട്. ഗൾഫിലേക്കുള്ള കുടിയേറ്റസമയത്തു തന്നെ കുവൈറ്റിലും ഇന്ത്യക്കാർ കാലുകുത്തി. 1990ൽ ഗൾഫ് യുദ്ധം കൊടുമ്പിരി കൊണ്ടതോടെ അവിടെയുള്ള രണ്ട് ലക്ഷത്തിനടുത്തുള്ള ഇന്ത്യക്കാരും പ്രതിസന്ധിയിലായി. ഏത് നിമിഷവും എന്തും സംഭവിക്കാം എന്നനിലയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു. വിപി സിങ് പ്രധാനമന്ത്രിയായ അന്നത്തെ സർക്കാർ ഈ വിഷയത്തിൽ ഗൗരവ ഇടപെടലുകൾക്ക് മുതിരാതിരുന്നതോടെ കുവൈറ്റ് ഇന്ത്യക്കാരുടെ പ്രതീക്ഷയറ്റു.
എന്നാൽ അവിടെയാണ് മിശിഹ അവതരിച്ചത്. അതെ, മിശിഹ മാത്യു എന്ന വിശേഷണമുള്ള ടൊയോട്ട സണ്ണി എന്ന് വിളിപ്പേരുള്ള മാതുണ്ണി മാത്യൂസ് എന്ന പത്തനംതിട്ടക്കാരൻ. 1956ലാണ് എല്ലാ പ്രവാസികളെയും പോലെ പത്തനംതിട്ട കുമ്പനാട് പരേതരായ എസി മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ മാത്യൂസ് തൊഴിലിനായി കുവൈറ്റിലെത്തിയത്. അതൊരു ചരിത്ര നിയോഗത്തിനുള്ള പ്രവാസമായിരുന്നുവെന്ന് പിന്നീട് കാലം പറഞ്ഞു. 1957ൽ ടൊയോട്ട കാറുകളുടെ വിൽപ്പന ഏജൻസിയായ നാസർ മുഹമ്മദ് അൽ സായർ ഗ്രൂപ്പിൽ സർവീസ് വിഭാഗത്തിൽ ജോലിക്കു കയറി മാത്യൂസ് 1989ൽ ഈ കമ്പനിയുടെ ജനറൽ മാനേജരായി വിരമിച്ചു. ടൊയോട്ട കാറുകളുടെ വിൽപ്പനയിൽ കമ്പനി പുതിയ നേട്ടത്തിലെത്തിയപ്പോൾ മാത്യൂ ടൊയോട്ട സണ്ണിയായി പരിണാമപ്പെട്ടു.
ഈ സമയത്താണ് കുവൈറ്റിലേക്ക് ഇറാഖ് സൈന്യം അധിനിവേശം നടത്തുന്നത്. സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള മലയാളി ബിസിനസുകാരനായ ടൊയോട്ട സണ്ണി അവിടെ സ്വന്തം കാര്യം നോക്കിയില്ല. 1,70,000 വരുന്ന ഇന്ത്യക്കാരെ യുദ്ധഭീതിയിൽ നിന്നും നാട്ടിലെത്തിക്കാൻ എന്താണ് വഴിയെന്ന് ആലോചിച്ചു. സുഹൃത്തുക്കളും ബന്ധങ്ങളും ഉപയോഗിച്ച് കുവൈറ്റ് സർക്കാരുമായി ധാരണയുണ്ടാക്കി. അന്നത്തെ വിദേശ കാര്യമന്ത്രി ഐകെ ഗുജറാളിനെ കുവൈറ്റ് സന്ദർശിപ്പിച്ചു. ഇതിനിടയിൽ യുദ്ധഭീതി ഉയർന്നുകൊണ്ടേയിരുന്നു. സണ്ണി അപ്പോഴേക്കും ഇന്ത്യക്കാരുടെ രക്ഷകനായിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഉണർന്നു പ്രവർത്തിച്ച ടൊയോട്ട സണ്ണി ഇന്ത്യക്കാർക്കായി മാത്രം 20 സ്‌കൂളുകളിൽ ക്യാംപൊരുക്കി 125 ബസുകളിലായി 1,70,000 ആളുകളെ അമ്മാനിൽ എത്തിച്ചു. പിന്നീട് എയർ ഇന്ത്യയുടെ വിമാനം 59 ദിവസങ്ങളിലായി 488 സർവീസ് നടത്തിയാണ് ഈ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് എയർ ഇന്ത്യുയുടെ ചരിത്രത്തിൽ പുതിയ ഒരു ഏടായിരുന്നു ഇത്. ലോക ചരിത്രത്തിൽ ഇത്രയും വലിയ സംഖ്യ ആളുകളെ ഒഴിപ്പിക്കലും ചരിത്രത്തിൽ രേഖപ്പെടുത്തി. ഒപ്പം ടൊയോട്ട സണ്ണിയുടെ പേരും.
1990 ഒക്ടോബർ 31ന് ദുബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്രമായ ഖലീജ് ടൈംസ് ലേഖകൻ അബ്ദുറബ്ബാണ് സണ്ണിയുടെ ധീരകൃത്യം ലോകത്തിന് മുന്നിലെത്തിച്ചത്. സല്യൂട്ട് ടു സണ്ണി എന്നായിരുന്ന വാർത്തയുടെ തലക്കെട്ട്. പിന്നീട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിൽ സണ്ണിയെ ശ്ലാഘിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ വന്നു. രക്ഷകനായ സണ്ണിയെ പത്രങ്ങൾ മിശിഹാ സണ്ണി എന്നുവരെ വിളിച്ചു. അതു സത്യമായിരുന്നു. രണ്ട് ലക്ഷത്തോളം ആളുകളെ സ്വന്തം ജീവനേക്കാൾ വില കൽപ്പിച്ച അയാൾ മിശിഹ തന്നെയായിരുന്നു.
എയർലിഫ്റ്റ് എന്ന സിനിമ സണ്ണിയുടെ ജീവിതം
ഇറാഖിന്റെ, കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറഞ്ഞ എയർലിഫ്റ്റ് എന്ന ഹിന്ദി സിനിമ ഇന്ത്യയിൽ അംഗീകാരം നേടുമ്പോൾ അത് കുവൈത്തിൽ നിന്ന് 1.7 ലക്ഷം ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുൻനിരയിൽ നിന്ന മലയാളിയായ മാത്യൂസ് എന്ന ടൊയോട്ട സണ്ണിക്കാണ് ഏറെ അഭിമാനം പകർന്നത്. അദ്ദേഹത്തിന്റെ ജീവിതകഥയാണ് സിനിമയായത്. ഹിന്ദിയിലെ സൂപ്പർ സ്റ്റാറുകളിലൊരാളായ അക്ഷയ്കുമാറാണ് രഞ്ജിത് കത്യാൽ എന്ന പേരിൽ ടൊയോട്ട സണ്ണിയെ അവതരിപ്പിച്ചത്.
1990 ഒക്ടോബർ 31നാണ് ടൊയോട്ട സണ്ണിയുടെ ധീരകൃത്യത്തെക്കുറിച്ച് അബ്ദുർറബ് എന്ന പത്രപ്രവർത്തകൻ ഖലീജ് ടൈംസിൽ റിപ്പോർട്ടെഴുതിയത്. സല്യൂട്ട് ടു സണ്ണി, ദി സേവ്യർ (സണ്ണി, എന്ന രക്ഷകന് അഭിവാദ്യം) എന്ന റിപ്പോർട്ടിന്റെ ഭാഗം സിനിമയിൽ കാണിച്ചിരുന്നു. കുവൈത്തിൽ അരക്ഷിതാവസ്ഥയിലായ ഇന്ത്യക്കാരുടെ കൂട്ടത്തിലുള്ള അവസാന ആളെയും രക്ഷപ്പെടുത്തിയ ശേഷമാണ് ടൊയോട്ട സണ്ണി കുവൈത്ത് വിട്ടത്. ഇരവിപേരൂർ സ്വദേശിയായ സണ്ണി 1956ൽ ആണ് കുവൈത്തിലെത്തുന്നത്.
ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകൾ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു. സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തിൽ നാശം വിതച്ചപ്പോൾ ഇന്ത്യക്കാർ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ക്യാമ്പ് ഒരുക്കുകയും 125 ബസിൽ അമ്മാനിൽ എത്തിക്കുകയുമായിരുന്നു. അവിടെ നിന്ന് എയർ ഇന്ത്യ ഇടതടവില്ലാതെ ഇന്ത്യക്കാരെ കയറ്റിക്കൊണ്ടുപോയി. ഇതിനെ ആധാരമാക്കി കുവൈത്തിലും റാസൽ ഖൈമയിലുമായാണ് എയർലിഫ്റ്റ് ചിത്രീകരിച്ചത്.
സദ്ദാമിന്റെ അധിനിവേശക്കാലത്ത് ഒരുലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈറ്റിൽ ഉണ്ടായിരുന്നത്. രാജ്യം മുഴുവൻ മുൾമുനയിലായ നാളുകൾ. 59 ദിവസം കൊണ്ട് 488 ഫ്ളൈറ്റുകളിലായാണ് ഇന്ത്യ അന്ന് ഇന്ത്യക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചത്. ഇതിന് മുൻനിരയിൽ നിന്നയാളായ സണ്ണിയെ ശ്ളാഘിച്ച് നിരവധി റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു. ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള യാത്രാ ക്രമീകരണങ്ങളുടെ മാത്രമല്ല, അവർ കുവൈത്തിൽ തങ്ങുന്ന ഓരോ ദിവസത്തെയും അതിജീവനം ഉറപ്പാക്കാനുള്ള ചുമതലയും സണ്ണി ഉൾപ്പെടെ ഏതാനും പേരടങ്ങുന്ന സംഘം സ്വയം ഏറ്റെടുത്തിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവരിലൊരാളാണ് പിന്നീട് കേരളത്തിലെ മന്ത്രിയായിരുന്ന തോമസ് ചാണ്ടി. മറ്റൊരാൾ കെ.കെ.നായരാണ്.
ബാഗ്ദാദിലെത്തി ഗുജറാളിനെ കണ്ട സണ്ണി
യുദ്ധത്തോടെ കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിൽ ആയപ്പോഴാണ് കേന്ദ്രസർക്കാർ ഇടപെട്ടത്. ഇതിന് വഴിയൊരുക്കിത് സണ്ണിയുടെ ഇടപെടൽ ആയിരുന്നു.
അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്‌റാൾ ഇറാഖിലെ ബഗ്ദാദിൽ എത്തുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ അവിടെ പോയി കാണാൻ സണ്ണി തീരുമാനിച്ചു. കാറിൽ പോകണം. ഡ്രൈവർ അവസാന നിമിഷം പേടിച്ചു പിന്മാറി. സണ്ണിയും അന്നു കുവൈത്തിലുണ്ടായിരുന്ന മകൻ ജയിംസ് മാത്യുവും തോമസ് ചാണ്ടിയും ഉൾപ്പെടെയുള്ളവർ മാറിമാറി ഡ്രൈവ് ചെയ്താണു ബഗ്ദാദ് വരെ പോയത്.
സ്ഥിതിഗതികൾ എത്ര ഗുരുതരമാണെന്നു സണ്ണി വിശദീകരിച്ചുകൊടുത്തശേഷമാണ് ഇന്ത്യക്കാർക്ക് ആത്മവിശ്വാസം നൽകാൻ കുവൈത്ത് വരെ കൂടെച്ചെല്ലാൻ ഗുജ്‌റാൾ സമ്മതിച്ചത്. ഒരു ഇന്ത്യൻ വിമാനത്തിനു കുവൈത്തിലിറങ്ങാൻ സദ്ദാം ഹുസൈനെ കണ്ട് ഗുജ്‌റാൾ അനുമതി വാങ്ങി. ആ വിമാനത്തിൽ രക്ഷപ്പെടുത്തേണ്ട ചില സമ്പന്ന പഞ്ചാബികളുടെ പട്ടിക കൈമാറിയിട്ടേ ഗുജ്‌റാൾ മടങ്ങിയുള്ളൂ. എന്നാൽ രോഗികളും മറ്റുമായ കുറച്ചുപേരെക്കൂടി അതേ വിമാനത്തിൽ നിർബന്ധപൂർവം കയറ്റിവിട്ടാണ് സണ്ണിയും സംഘവും മടക്കയാത്രാ നടപടികൾക്കു തുടക്കം കുറിക്കുന്നത്.
സെപ്റ്റംബർ ആദ്യവാരത്തോടെ ശരിക്കുള്ള ഒഴിപ്പിക്കൽ തുടങ്ങി. ബഗ്ദാദിൽനിന്നു ജോർദാനിൽ പോയി വിമാനം കയറണം. ജോർദാൻ അതിർത്തിവരെ ആളുകളെ എത്തിക്കാൻ ഇറാഖ് സർക്കാരിന്റെ അനുവാദത്തോടെ യാത്രാസൗകര്യം ഏർപ്പെടുത്തി. ഓരോ ദിവസവും ആറായിരം പേരെയാണ് ജോർദാനിലെത്തിച്ചത്. ഇന്ത്യക്കാരെന്ന വ്യാജേന കുവൈത്തികളായ ചിലരും ജോർദാനിൽ എത്തിയിരുന്നു. ബസിൽ എസി ഇല്ലാത്തതിന്റെ പേരിലും ഇടയ്ക്കു വിമാന സർവീസ് നിർത്തിവച്ചതിന്റെ പേരിലുമൊക്കെ പലരും രോഷാകുലരായി ടൊയോട്ട സണ്ണിയെ തിരക്കിയിരുന്ന ദിവസങ്ങൾ.
ജോർദാനിൽനിന്നുള്ള വിമാന സർവീസ് മൂന്നു ദിവസത്തേക്കു സസ്‌പെൻഡ് ചെയ്തതിന്റെ പേരിൽ ആക്രമണം വരെയുണ്ടായി. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടി എറിഞ്ഞാണ് അന്നു സഹായികൾ അക്രമികളെ തുരത്തിയത്. നാലു ഹൃദയ ശസ്ത്രക്രിയകൾ കഴിഞ്ഞ് ഒരു അധ്വാനവും പാടില്ലെന്ന ഡോക്ടർമാരുടെ വിലക്കു ലംഘിച്ചാണ് സണ്ണി തങ്ങളുടെ രക്ഷകനായെത്തിയതെന്ന് അവർക്കറിയില്ലായിരുന്നല്ലോ. അമേരിക്കയിൽ ഗ്രീൻ കാർഡ് കിട്ടിയിട്ടും സണ്ണി കുവൈത്തിൽ തുടർന്നതുകൊണ്ടാണ് തങ്ങളൊക്കെ രക്ഷപ്പെട്ടതെന്നും അവർക്കറിയില്ലായിരുന്നു.
അടുത്ത പ്രശ്‌നം ജോർദാൻ അതിർത്തിയിലായിരുന്നു. ഇത്രയും പേർ അഭയാർഥികളായി ചെന്നാലുള്ള പ്രശ്‌നമോർത്ത് അതിർത്തികൾ ജോർദാൻ അടച്ചുകളഞ്ഞു. ഒന്നു ഫോൺ ചെയ്യാനുള്ള പണം പോലുമില്ലാതെ യാത്രചെയ്ത ഇന്ത്യക്കാർ ദുരിതക്കടലിലാവുംമുൻപ് അപ്പുറത്തു മറ്റൊരു മലയാളി സഹായിച്ചു. ജോർദാൻ ടൈംസിന്റെ പത്രാധിപരായ ഒറ്റപ്പാലത്തുകാരൻ ആനന്ദ്, ജോർദാനിലെ ഹുസൈൻ രാജാവിന്റെ സുഹൃത്തായിരുന്നു. ആനന്ദിന്റെ സ്വാധീനത്താൽ ഇന്ത്യക്കാരെ മാത്രം കടത്തിവിടാൻ രാജാവ്, ഗാരിസൺ കമാൻഡർക്ക് ഉത്തരവു നൽകി. രജിസ്റ്റർ ചെയ്തവരിൽ വൊളന്റിയർമാർ ഒഴികെ എല്ലാവരും നാട്ടിലെത്തിക്കഴിഞ്ഞാണു രാജ്യാന്തര കുടിയേറ്റ സംഘടന ചാർട്ടർ ചെയ്ത വിമാനത്തിൽ സണ്ണി മടങ്ങിയത്. നാട്ടിലേക്കു പോകുന്നില്ലെന്നു തീരുമാനിച്ച 10,000 പേർ മാത്രമാണ് അപ്പോൾ കുവൈത്തിൽ ശേഷിച്ചത്.
ഇറാഖ് കുവൈത്ത് പിടിച്ചെടുത്തതിന്റെ ഒന്നാംനാൾ മുതൽ ഇന്ത്യക്കാർക്കായി എല്ലാം ചെയ്തത് സണ്ണിയാണ്. ഭക്ഷണമാകും വലിയ പ്രശ്‌നമെന്ന് അദ്ദേഹത്തിന്റെ മനസ്സു പറഞ്ഞു. ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിൽനിന്നും കുബ്ബൂസ് ഫാക്ടറികളിൽനിന്നും ബേക്കറികളിൽനിന്നും ഒന്നര മാസത്തേക്കുള്ള ഭക്ഷണവും കുടിവെള്ളവും അത്യാവശ്യ മരുന്നുകളും കരുതി. അഭയം ആവശ്യമുള്ളവരോട് ഇന്ത്യൻ സ്‌കൂളിലേക്കു പോരാൻ പറഞ്ഞു. അവധിക്കാലമാകയാൽ ഒഴിഞ്ഞുകിടന്ന സ്‌കൂളിൽ അഭയാർഥി ക്യാംപ് തുറന്നു. 9500 പേരെയാണ് അവിടെ സംരക്ഷിച്ചത്.
എംബസിയിലെ അവസാനത്തെയാൾ പോകുന്നതിനു മുൻപ് പാസ്‌പോർട്ടുകളുടെ കാലാവധി നീട്ടി വാങ്ങി, നഷ്ടപ്പെട്ട പാസ്‌പോർട്ടുകൾക്കു പകരം സംഘടിപ്പിച്ചു. ഇന്ത്യക്കാർക്കു സുരക്ഷിതമായ ഒഴിഞ്ഞുപോക്കിനു വേണ്ടി ഹാം റേഡിയോയിലൂടെ രഹസ്യമായി ഡൽഹിയുമായും ചില ലോക തലസ്ഥാനങ്ങളുമായും യുഎന്നുമായും നിരന്തരം ബന്ധപ്പെട്ടു. ജോർദാൻ തലസ്ഥാനമായ അമ്മാൻവരെ പോകാൻ ബസുകൾ സംഘടിപ്പിച്ചു. അവിടെനിന്നു വിമാനങ്ങൾ ഒരുക്കി. എയർ ഇന്ത്യയുടെ 14 വിമാനങ്ങൾവരെ ഒരു ദിവസം അമ്മാനിൽനിന്നു പറന്നുയർന്നു. ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനങ്ങൾ എയർ ഇന്ത്യയെക്കൊണ്ടു ചാർട്ടർ ചെയ്യിച്ചു. ഒന്നേകാൽ ലക്ഷത്തോളം പേരെയാണ് അങ്ങനെ അമ്മാനിൽനിന്നു വിമാനത്തിൽ കയറ്റി അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഈ 'എയർ ലിഫ്റ്റ്' ഗിന്നസ് ബുക്കിൽ വന്നു.
രക്ഷകൻ വിടവാങ്ങിയപ്പോൾ കണ്ണീരിൽ കുതിർന്ന് അന്ത്യാജ്ഞലി നൽകി ഗൾഫും
2017 മെയ് 21നാണ് കുവൈത്ത് ഇന്ത്യക്കാരുടെ രക്ഷകനായി മാറിയ മാത്തുണ്ണി മാത്യൂസ് എന്ന(ടൊയോട്ട സണ്ണി) വിടവാങ്ങിയത്. നാട്ടിലെത്തിച്ചു കുമ്പനാട് എലിം ചർച്ചിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ സംസ്‌ക്കരിച്ചത്. മൃതദേഹം കുവൈത്ത് നാഷനൽ ഇവാൻജലിക്കൽ ചർച്ചിലെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആയിരക്കക്കിന് പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ്ത. ദീർഘകാലമായി അസുഖബാധിതനായിരുന്ന സണ്ണിയുടെ അന്ത്യം കുവൈത്ത് ഖാദിസിയയിലെ വീട്ടിൽവച്ചായിരുന്നു.
കുവൈത്തിലെ പ്രമുഖ ഓട്ടോ മൊബയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയത് സണ്ണിയാണ്. അദ്ദേഹം 1989ൽ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടത്. പിന്നീട് സഫീന റെന്റ് എ കാർ, സഫീന ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു. ജാബിരിയ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകനായ മാത്യൂസ് 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
യുദ്ധഭൂമിയിൽ, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അന്ന് ടൊയോട്ട സണ്ണിയും സംഘവും രക്ഷാപ്രവർത്തനം നടത്തിയതോടെ സിനിമയിൽ അക്ഷയ് കുമാർ അവതരിപ്പിച്ച രഞ്ജിത്ത് കട്യാൽ എന്ന കഥാപാത്രത്തിന്റെ പൂർണ്ണ പ്രചോദനം സണ്ണിച്ചായന്റെ ധീരോദാത്തമായ അന്നത്തെ ആ രക്ഷാപ്രവർത്തനം തന്നെയായിരുന്നു. 2017 മെയ് 20 -ന് ടൊയോട്ട സണ്ണി അന്തരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും, അക്ഷയ് കുമാറും, നിഖിൽ അദ്വാനിയും ഒക്കെ അനുശോചനക്കുറിപ്പുകൾ അയക്കുകയുണ്ടായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്‌പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍