'കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ശ്രീധന്യക്ക് നൂറ് ചുവപ്പൻ അഭിനന്ദനങ്ങൾ; ശ്രീധന്യ കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്ഐയുടെ ആക്ടീവ് പ്രവർത്തക കൂടിയായിരുന്നു': പണ്ട് കോഴിക്കോട് ദേവഗിരി കോളേജിൽ അച്ചടി ഭാഷ ഉപയോഗിച്ചതിന് ശ്രീധന്യയെ കൂകി അപമാനിച്ച എസ്എഫ്ഐക്കാർ അഭിവാദ്യവുമായി രംഗത്ത്; അബദ്ധം തിരിച്ചറിഞ്ഞ സഖാക്കളുടെ പ്രതീക്ഷ ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ വരുമെന്നും; സോഷ്യൽ മീഡിയയിലെ എസ്എഫ്ഐ -കെഎസ് യു തർക്കം ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് പഠനവും കഠിനാദ്ധ്വാനവും കൈമുതലാക്കിയാണ് തന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്. ജാതിയുടെ ബാക്ക് ഗ്രൗണ്ടിലൂടെ ശ്രീധന്യ നേടിയ നേട്ടത്തെ കാണാനായിരുന്നു ഭൂരിപക്ഷത്തിനും ഇഷ്ടം. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കുക. ആദിവാസി വിഭാഗത്തിൽ പെട്ട ആദ്യത്തെ ഐഎഎസുകാരിയാണ് ശ്രീധന്യ എന്നത് ശരിതന്നെ. ഏതായാലും ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റപ്പോഴും വിവാദങ്ങളും വ്യാജവാർത്തകളും കൊണ്ട് അഭിഷേകം ചെയ്യാനിം ശ്രമം നടന്നു. ജനറൽ കാറ്റഗറിയിൽ തന്നെയാണ് സിവിൽ സർവീസ് നേടിയതെന്ന് ശ്രീധന്യ പറഞ്ഞതായുള്ള വ്യാജ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെങ്കിലും പിന്നീട് കള്ളി വെളിച്ചത്തായി. സാമൂഹിക പിന്നോക്കാവസ്ഥ മറികടന്ന് ശ്രീധന്യ ഈ സ്ഥാനത്ത് എത്തിയെന്നതാണ് സുപ്രധാനം.
ഇതിന് പിന്നാലെ ശ്രീധന്യ ഇടതുപക്ഷക്കാരിയാണെന്ന് പ്രചരിപ്പിക്കാനായി ശ്രമം. ചില ഇടതുഅനുഭാവികൾ ഫേസ്ബുക്കിൽ പോസ്റ്റിടുകയുംചെയ്തു. ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ ഒരു പോസ്റ്റ് ഇങ്ങനെ: ട്രൈബൽ വിഭാഗത്തിൽ നിന്ന് ആദ്യമായി ഐഎഎസ് നേടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ചുമതല ഏൽക്കുന്ന ശ്രീധന്യക്ക് നൂറ് ചുവപ്പിൻ അഭിനന്ദനങ്ങൾ. ശ്രീധന്യ കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്ഐയുടെ ആക്ടീവ് പ്രവർത്തക കൂടിയായിരുന്നു.
ശ്രീധന്യ സഖാവായിരുന്നോ?
ചുവപ്പൻ അഭിവാദ്യങ്ങൾ നേർന്ന സഖാക്കന്മാർ പലരും ശ്രീധന്യ എസ്എഫ്ഐക്കാരിയായിരുന്നു എന്നാണ് ധരിച്ചുവശായത്. സോഷ്യൽമീഡിയിൽ ഇപ്പോൾ ഇക്കാര്യം സജീവ ചർച്ചയുനമാണ്. ഏതായാലും ശ്രീധന്യ എസ്എഫ്ഐക്കാരി ആയിരുന്നില്ലെന്ന് മാത്രമല്ല കെഎസ് യുവിന്റെ സജീവ പ്രവർത്തകയായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ പഠിക്കുന്നതിനിടെ എസ്എഫ്ഐക്കാർ ശ്രീധന്യയെ കൂക്കി വിളിച്ച്ഇഅപമാനിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് ദേവഗിരി കോളേജിലെ പഠനകാലത്താണ് ശ്രീധന്യ സുരേഷ് കെ എസ് യുവിൽ സജീവമാകുന്നത്. 2013 ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുകയും ചെയ്തു. എന്നാൽ പരാജയപ്പെട്ട അവരെ എസ്എഫ്ഐക്കാർ കൂകി അപമാനിക്കുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പിൽ മീറ്റ് ദ കാൻഡിഡേറ്റിലെ ശ്രീധന്യയുടെ പ്രസംഗത്തിലെ ഭാഷയേയും എസ്എഫ്ഐക്കാർ പരിഹസിച്ചിരുന്നു. വയനാട്ടിലെ ദളിതരുടെ വാമൊഴിക്ക് പകരം അച്ചടി ഭാഷ ഉപയോഗിച്ചുവെന്നായിരുന്നു അവരുടെ പരിഹാസം. അതേ എസ്എഫ്ഐ പ്രവർത്തകർ തന്നെ അഭിനന്ദനവും അഭിവാദ്യങ്ങളുമായി വന്നതിനെയാണ് സോഷ്യൽ മീഡിയ ചോദ്യംചെയ്യുന്നത്.
അതേസമയം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളേയും ജീവിത പ്രാരാബ്ധങ്ങളേയും മറികടന്നാണ് ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രവിജയം കൈവരിച്ചത്. ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ കൂലിപ്പണിക്കാരായ സുരേഷിന്റേയും കമലയുടേയും മകളായ ശ്രീധന്യ തരിയോട് നിർമല ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവീസ് എന്ന എന്ന സ്വപ്നം ശ്രീധന്യ യാഥാർത്ഥ്യമാക്കിയത്.
ശ്രീധന്യ ദേവഗിരിയിൽ പഠിക്കുമ്പോൾ ചെയർമാനായി കെഎസ് യു പാനലിൽ മത്സരിച്ച പി.റംഷാദ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ശ്രീധന്യ നീ ഓർക്കുന്നുണ്ടോ കെ.എസ്.യു പാനലിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസിൽ നീ ജോയിന്റ് സെക്രട്ടറിയായും ഞാൻ ചെയർമാനുമായി മത്സരിച്ചത്...എന്റെ ഊഴം കഴിഞ്ഞ് നീ meet the Candidate ൽ സ്വയം പരിചയപ്പെടുത്തിയപ്പോൾ ഉപയോഗിച്ച ഭാഷ കേട്ട് പുരോഗമനത്തിന്റെ മണവാളന്മാരായ sfi ക്കാർ പരിഹസിച്ചത് നീ മറന്നിട്ടുണ്ടാകില്ല.
നിന്റെ ഭാഷ വയനാട്ടിലെ ദളിതരുടെ വാമൊഴിക്ക് പകരം അച്ചടി ഭാഷയുപയോഗിച്ചുവെന്നായിരുന്നു അവരുടെ പരിഹാസം. സാഹിത്യവും പ്രാസമൊപ്പിച്ചുള്ള വാമൊഴിയെല്ലാം മേത്തരം sfi ക്കാർക്കുള്ളതാണല്ലോ? നിന്നെപ്പോലെയുള്ള ഒരു ദളിതിനോ, കെ.എസ്.യു ക്കാർക്കോ ഉപയോഗിക്കാൻ പാടില്ലല്ലോ?
നീയന്ന് ഒരുപാട് വിഷമിച്ചു, ഇലക്ഷൻ കഴിഞ്ഞു, നമ്മൾ പൊരുതി പരാജയപ്പെട്ടു, എതിരാളികൾ അന്ന് സ്വാഭാവികമായി നമുക്കെതിരെ മുദ്രാവാക്യം മുഴക്കി വിജയാരവം നടത്തി. ഇലക്ഷൻ സ്പിരിറ്റിന്റെ ഭാഗമായി അത് കേട്ടു ഞാൻ ബോയ്സ് ഹോസ്റ്റലിലേക്കും, നീ ലേഡീസ് ഹോസ്റ്റലിലേക്കും പോയി.
അന്ന് രാത്രി 11 മണി കഴിഞ്ഞു കാണും കെ.എസ്.യു ക്കാരിയായ മറ്റൊരു സുഹൃത്ത് എന്നെ വിളിച്ചു. ശ്രീധന്യ ഹോസ്റ്റൽ റൂമിന് പുറത്തിറങ്ങിയില്ല, sfi ക്കാർ റൂമിന് പുറത്ത് തമ്പടിച്ച് പരിഹസിച്ചു കൂവുകയാണ്, ഭക്ഷണം പോലും കഴിച്ചില്ല.
ദാരിദ്ര്യത്തിന്റെ കയ്പ് നീർ അനേകം കുടിച്ച നിനക്ക് അവരുടെ പരിഹാസത്തെ നേരിടാൻ പറ്റിയെങ്കിലും അന്ന് നിനക്ക് പൊള്ളിയത് സവർണ്ണ സഖാക്കളുടെ ഭാഷ ഉപയോഗിച്ച് നീ വോട്ടർമാരെ പരിചയപ്പെടുത്തിയതിനെ പരിഹസിച്ച് ആ പാതിരാത്രിയിലും നിന്നെയവർ കണക്കറ്റ് കളിയാക്കിയതായിരുന്നു.
അനേകം ജീവിത ദുഃഖങ്ങളിലൊന്നായ് നീയതിനെയും കണ്ടു, ക്യാംപസ് വിട്ടു കുറച്ച് കാലം വയനാട്ടിൽ ജോലിയെടുത്തു, പിന്നീട് നിന്റെ ലക്ഷ്യവുമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ഇടയ്ക്കുള്ള വിളിയിൽ സൗഹൃദം മുറിയാതെ നാം സൂക്ഷിച്ചു.
അകലെയെങ്കിലും നമ്മളെയെല്ലാം ചേർത്ത് നിർത്തിയത് നീലക്കൊടിയുടെ തണലായിരുന്നു. ഇന്ന് നീ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കലക്ടറാവുമ്പോൾ അഭിമാനപൂർവ്വം ഓർക്കുന്നു ആ കാലം, പിന്നെ നമ്മുടെ സൗഹൃദവും.. ജീവിത വഴിയിൽ ഇനിയുമേറെ മുന്നേറാനാവട്ടെ എന്നാശംസിക്കുന്നു...
ഏതായാലും ഫ്രീതിങ്കേഴ്സിൽ പോസ്റ്റിട്ട നവനീത് കൃഷ്ണ തനിക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചു. ശ്രീധന്യ SFI അല്ലായെങ്കിലും പേരിൽ സഖാവ് ഇല്ലായെങ്കിലും മനസ്സിൽ നന്മ സൂക്ഷിക്കുന്ന എഫിഷ്യന്റെ ആയ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ അഭിവാദ്യങ്ങളും. ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ തന്നെ വരുമെന്നു തന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ:
ഇന്നലെ എഴുതിയ ഒരു പോസ്റ്റിൽ ജാഗ്രത കുറവ് കൊണ്ട് തെറ്റു വന്നതിനാൽ ഡീലീറ്റ് ചെയ്യുന്നു. തെറ്റു ചൂണ്ടിക്കാട്ടി തിരുത്തിയ സഖാന്മാർക്കു നന്ദി.
ശ്രീധന്യ സുരേഷ് ഇന്നലെ അസിസ്റ്റന്റ് കളക്ടർ ആയി ചാർജ്ജ് എടുത്തപ്പോൾ അഭിമാനത്തോടെ തന്നെയാണ് ആ പോസ്റ്റ് ഇട്ടത്. വാട്സപ്പ് ഗ്രൂപ്പിൽ നിന്നും കിട്ടിയ വിവരമായിരുന്നു അവർ മുൻ SFI പ്രവർത്തക ആണെന്നത്, അത് വിശ്വസിച്ച് ആണ് ആ പോസ്റ്റ് ഇട്ടത്. ഇപ്പോൾ തെറ്റ് ആണെന്ന് മനസ്സിലായി ഒഴിവാക്കുന്നു.
ശ്രീധന്യ SFI അല്ലായെങ്കിലും പേരിൽ സഖാവ് ഇല്ലായെങ്കിലും മനസ്സിൽ നന്മ സൂക്ഷിക്കുന്ന എഫിഷ്യന്റെ ആയ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ അഭിവാദ്യങ്ങളും ?? ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ തന്നെ വരുമെന്നു പ്രതീക്ഷിക്കുന്നു.
തെറ്റ് ചൂണ്ടിക്കാട്ടി ഒപ്പം നിന്ന് സഖാന്മാർക്കെല്ലാം നന്ദി
ജനറൽ കാറ്റഗറിയിൽ തന്നെയാണ് സിവിൽ സർവീസ് നേടിയതെന്ന് ശ്രീധന്യ പറഞ്ഞതായുള്ള വ്യാജ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെങ്കിലും പിന്നീട് കള്ളി വെളിച്ചത്തായി. സംവരണം സംബന്ധിച്ച് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ശ്രീധന്യ ഐ.എ.എസ്. പറഞ്ഞു. സംവരണ വിഭാഗത്തിലൂടെയല്ല ഐ.എ.എസ് നേടിയതെന്നും എല്ലാ ആനുകൂല്യങ്ങളും വേണ്ടെന്നു വെച്ച് ജനറൽ വിഭാഗത്തിലാണ് പരീക്ഷ എഴുതി 410-ആം റാങ്ക് നേടിയതെന്നും ശ്രീധന്യ പറഞ്ഞതായുള്ള സന്ദേശം സോഷ്യൽ മീഡിയയിലും വാട്ട്സ്ആപ്പിലും പ്രചരിച്ചിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിന് പരാതി നൽകിയതായും പോസ്റ്റ് നീക്കം ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചതായും ശ്രീധന്യ പറഞ്ഞു.
കെ.എ.ഷാജി എഴുതിയ കുറിപ്പ് കൂടി വായിക്കാം:
ആദിവാസികൾ, ദളിതർ, സാമൂഹികവും സാമ്പത്തീകവുമായി പിന്നോക്കം നില്ക്കുന്ന ഇതര വിഭാഗങ്ങൾ എന്നിവർക്ക് നീണ്ടകാലങ്ങളിലെ അവകാശപ്പോരാട്ടങ്ങളുടെ അനന്തരഫലമായി ഭരണഘടനാപരമായി ലഭിച്ച അവകാശമാണ് സംവരണം. നായർ, നമ്പൂതിരി, ക്ഷത്രിയ, ബ്രാഹ്മണ കാപ്പി ശാപ്പാട് കട സവർണ്ണ നിക്ഷിപ്ത താത്പര്യ ലോബികൾ ആരോപിക്കും പോലെ ഇത് അനർഹർക്കുള്ള ആരുടേയും ഔദാര്യമല്ല.സംവരണം ഒരിക്കലും ഒരു ദാരിദ്ര നിർമ്മാർജന പദ്ധതി ആയിരുന്നില്ല. ആകാനും പാടില്ല.
അങ്ങേയറ്റം അനീതി നിറഞ്ഞ ഇന്ത്യൻ സമൂഹത്തിൽ സാമൂഹിക നീതിയുറപ്പാക്കുന്നതിൽ ആനുപാതിക പ്രാധിനിത്യത്തിനുള്ള പ്രാധാന്യം കണ്ടറിഞ്ഞ് രാഷ്ട്രശില്പികൾ രൂപപ്പെടുത്തിയതാണ് സംവരണം.ആദിവാസി എന്ന വാക്കിനെയും അതുൾക്കൊള്ളുന്ന ശരികളേയും പേടിച്ച് അവരെ വനവാസികളാക്കുന്ന ഉള്ളി സുരാദികളും സാമ്പത്തീക സംവരണം എന്ന ആഭാസമാണ് വിപ്ളവ വഴി എന്ന് ചിന്തിക്കുന്ന സെക്യുലർ കെട്ടിലമ്മമാരും കെട്ടിലച്ചൻന്മാരും പ്രചരിപ്പിക്കുന്ന ഒരു വ്യാജ നിർമ്മിതിയാണ് താഴെ.
ഇങ്ങനെയൊന്ന് ശ്രീധന്യ പറയാൻ ഒരു വഴിയുമില്ല. അവരുടെ തലയിൽ ഇത് വച്ച് കെട്ടുന്നവരുടെ ഉള്ളിലെ സവർണ്ണതയാണ് വെളിയിൽ ചാടുന്നത്. ആ സവർണ്ണത പങ്ക് വയ്ക്കുന്നവർ ഈ വ്യാജ നിർമ്മിതി ഫേസ് ബുക്കിലിട്ട് മാതൃകയാക്കൂ എന്ന് പറയുമ്പോൾ അതത്ര നിഷ്കളങ്കമല്ല. ഇത് ഷെയർ ചെയ്യുന്നവരും ലൈക്കടിക്കുന്നവരും സംവരണ വിരുദ്ധ സവർണ്ണ മാടമ്പി കാപട്യങ്ങളാണ്.
2018 ലെ IAS, IPS, IFS, IRS റാങ്ക് ലിസ്റ്റ് ഒന്ന് നോക്കാം. നിങ്ങൾ പറയുന്ന ജനറൽ കാറ്റഗറി മെറിറ്റ്.
IAS - The last rank of a general category candidate allocated to IAS was 92.
IFS - The last rank of a general category candidate allocated to IFS was 134.
IPS - The last rank of a general category candidate allocated to IPS was 236.
IRS (IT) - The last rank of a general category candidate allocated to IRS (IT) was 239.
IRS (C&CE) - The last rank of a general category candidate allocated to IRS (C &CE) was 265.
ശ്രീധന്യയുടേത് നാനൂറ്റിപ്പത്താം റാങ്കാണ് എങ്കിൽ IRS (C & CE) കാറ്റഗറിയിൽ പോലും ഓപ്പൺ മെറിറ്റിൽ വരാനാകില്ല. വയനാട്ടിലെ പരിമിതികൾക്കുള്ളിലെ ഒരാദിവാസി കുടുംബത്തിൽ നിന്നങ്ങനെ വരേണ്ടതുമില്ല. സാമൂഹിക പിന്നോക്കാവസ്ഥ മാറ്റലാണ് സംവരണമെങ്കിൽ ശ്രീധന്യയ്ക്കും നമുക്കെല്ലാവർക്കും അതിൽ അഭിമാനം തോന്നേണ്ടതേയുള്ളു. സംവരണം അഭിമാനമാണ്.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്