Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട്ട് പിടിയിലായ 'ബ്ലാക്മാൻ' ദുബായിലും വിലസിയ ജഗജില്ലി! പതിനെട്ടാം വയസിൽ ദുബായിൽ നന്നാകാൻ വിട്ടവൻ മടങ്ങി എത്തിയത് ജയിൽ ശിക്ഷയും അനുഭവിച്ച്; മുഹമ്മദ് അജ്മൽ അഴിക്കുള്ളിലായത് ദുബായിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ സ്ത്രീകളെ നഗ്നത പ്രദർശിപ്പിച്ചു സ്വയംഭോഗം ചെയ്തതിന്; തിരികെ നാട്ടിലെത്തിയപ്പോൾ കോഴിക്കോട് പുരുഷ ലൈംഗിക തൊഴിലാളിയായി; രാത്രി കാലങ്ങളിൽ അജ്മൽ പ്രധാനമായും ഉന്നമിട്ടത് ആശുപത്രിയിലെ നഴ്സുമാരെ

കോഴിക്കോട്ട് പിടിയിലായ 'ബ്ലാക്മാൻ' ദുബായിലും വിലസിയ ജഗജില്ലി! പതിനെട്ടാം വയസിൽ ദുബായിൽ നന്നാകാൻ വിട്ടവൻ മടങ്ങി എത്തിയത് ജയിൽ ശിക്ഷയും അനുഭവിച്ച്; മുഹമ്മദ് അജ്മൽ അഴിക്കുള്ളിലായത് ദുബായിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ സ്ത്രീകളെ നഗ്നത പ്രദർശിപ്പിച്ചു സ്വയംഭോഗം ചെയ്തതിന്; തിരികെ നാട്ടിലെത്തിയപ്പോൾ കോഴിക്കോട് പുരുഷ ലൈംഗിക തൊഴിലാളിയായി; രാത്രി കാലങ്ങളിൽ അജ്മൽ പ്രധാനമായും ഉന്നമിട്ടത് ആശുപത്രിയിലെ നഴ്സുമാരെ

ആർ പീയൂഷ്

കോഴിക്കോട്: നഗരത്തെ വിറപ്പിച്ച ബ്ലാക്ക് മാൻ മുഹമ്മദ് അജ്മൽ സ്ത്രീകളുടെ മുൻപിൽ നഗ്‌നത പ്രദർശിപ്പിക്കുകയും കുളിമുറിയിൽ ഒളിഞ്ഞു നോക്കിയതുമായ സംഭവത്തിൽ ദുബായിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഇയാളുടെ പതിനെട്ടാം വയസ്സിലാണ് സംഭവം. നാട്ടിൽ ഇത്തരത്തിൽ പ്രശ്നമുണ്ടായപ്പോൾ വിദേശത്ത് പോയാൽ നന്നാവും എന്ന് കരുതിയാണ് വീട്ടുകാർ ദുബായിലേക്ക് ജോലിക്കയച്ചത്. എന്നാൽ ദുബായിലെത്തിയിട്ടും ഇയാളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. ദുബായിൽ ഇയാൾ താമസിച്ചിരുന്നതിനടുത്തുള്ള അപ്പാർട്ട്മെന്റിൽ സ്ത്രീകളെ നഗ്‌നത പ്രദർശിപ്പിക്കുകയും അവരുടെ മുന്നിൽ നിന്നും സ്വയംഭോഗം ചെയ്യുകയും ചെയ്തു. തുടർന്ന് അവരുടെ പരാതിയിൽ ഇയാൾ ആറുമാസത്തോളം ദുബായിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും പിന്നീട് നാടു കടത്തുകയുമായിരുന്നു.

നാട്ടിലെത്തിയ ഇയാളെ വീട്ടിൽ കയറ്റാൻ മാതാപിതാക്കൾ തയ്യാറായില്ല. തുടർന്ന് നാട്ടിലെത്തി ലൈംഗിക തൊഴിലെടുക്കുകയായിരുന്നു. ഇതിൽ നിന്നും കിട്ടുന്ന പണം സ്ത്രീകൾക്ക് നൽകുക എന്നതായിരുന്നു പതിവ്. ഇതിനിടയിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ അജ്മലിനെതിരെ ഒരു സ്ത്രീയെ കയറിപ്പിടിച്ചതിനും കൊലപാതക ശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തു. അങ്ങനെയാണ് 2018 മുതൽ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. 2020 ജനുവരി അവസാനമാണ് ശിക്ഷ കഴിഞ്ഞ് അജ്മൽ ജയിൽ മോചിതനായത്.

ജയിൽ മോചിതനായ ശേഷമാണ് കോഴിക്കോട് നഗരത്തിലെ പതിനെട്ടിടങ്ങളിൽ രാത്രികാലങ്ങളിലെത്തി വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ബഹളം വച്ച് കടന്നുകളയുകയും ചെയ്തത്. നാട്ടുകാർ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണ് കടന്നുകളഞ്ഞത്. സ്ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം.

ശനിയാഴ്ച പുലർച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്.

സിസിടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഴ്സിന് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്, പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വച്ചാണ് പ്രതിയെ പിടികൂടിയത്, കോവിഡ് 19 പശ്ചാത്തലത്തിൽ ജയിൽ മോചിതനായ പ്രതിയുടെ കൈയിൽ നിന്നും 25 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊയിലാണ്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ
ശിക്ഷയനുഭവിക്കുകയായിരുന്നു പ്രതി. കസബ സിഐ ബിനു തോമസ് എസ്‌ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP