തലപ്പാടിയിൽ നിന്നും മരുന്ന് സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് പൊക്കി; ആംബുലൻസിൽ നിന്നും പാൻപരാഗ് പിടിക്കലും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യലും വാർത്തയാക്കലുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ; ദൃശ്യങ്ങളിലേക്ക് നോക്കി വിളിച്ചു പറയുന്നത് ശിഹാബ് തങ്ങൾ ആംബുലൻസിൽ പാൻപരാഗ് എന്നും; ആംബുലൻസിൽ പാന്മസാല വന്നതിനു പിന്നിൽ ചതിയെന്ന് ശിഹാബ് തങ്ങൾ റിലീഫ് സെൽ; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി; ശിഹാബ് തങ്ങൾ ആംബുലൻസിൽ പാന്മസാല പിടിച്ചതിൽ കണ്ണൂരിൽ രാഷ്ട്രീയ വിവാദം
എം മനോജ് കുമാർ
കണ്ണൂർ: ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്ന് പാന്മസാല പാക്കറ്റുകൾ പിടിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. ആംബുലൻസിൽ നിന്നും പൊലീസ് പാന്മസാല പിടിച്ച രീതിയും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനും അത് വാർത്തയാക്കാൻ കാണിച്ച ഉത്സാഹവും സംശയാസ്പദമായി തന്നെ നിൽക്കുകയാണ്. കൊറോണ കാലത്ത് മുഴുവൻ സമയം ചാരിറ്റിപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനെ തകർക്കാനുള്ള രാഷ്ട്രീയ നീക്കം ഇതിനു പിന്നിലുണ്ട് എന്നുള്ള ആരോപണവും പാന്മസാല പിടിച്ച സംഭവത്തെ വിവാദമാക്കി തന്നെ നിർത്തുകയാണ്. 90 പാന്മസാല പാക്കറ്റുകളാണ് ആംബുലൻസിൽ നിന്നും പിടിച്ചത്. മുസ്ലിം ലീഗ് നടത്തുന്ന മെഡി ചെയിൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ലീഗ് ആംബുലൻസുകൾ മരുന്നുകൾ സ്വീകരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്. അങ്ങിനെ തലപ്പാടി നിന്നും സ്വീകരിച്ച മരുന്ന് പാക്കറ്റിനുള്ളിലാണ് പാന്മസാല പാക്കറ്റുകൾ കണ്ടതും കുമ്പള പൊലീസ് അത് പിടിച്ചെടുക്കുകയും ചെയ്തത്.
ശിഹാബ് തങ്ങളുടെ പേരിൽ ചാരിറ്റി നടത്തുന്ന ആംബുലൻസിൽ പാന്മസാല കടത്തേണ്ട ആവശ്യമില്ല. കൊറോണ കാലത്ത് നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നത് തകർക്കാനുള്ള രാഷ്ട്രീയ നീക്കമാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരോപിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ സെക്രട്ടറി ശുഹൈബ് കൊതേരി ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാന്മസാല പിടികൂടിയതിനെ തുടർന്നു ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പാന്മസാല പാക്കറ്റുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പൊലീസ് ആംബുലൻസ് വിട്ടു നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന മണക്കുന്നുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. ലീഗ് ഇത്തരം കാര്യങ്ങൾ ചെയ്യുന്ന പാർട്ടിയില്ല. മെഡി ചെയിൻ പദ്ധതി ലീഗ് നടത്തുന്നുണ്ട്. മരുന്നുകളുടെ കൈമാറ്റമാണ് ഇത്. ഇതിന്നിടയിൽ പാന്മസാല കടത്തിന് ലീഗ് നേതാക്കളോ അണികളോ ചാരിറ്റി പ്രവർത്തകരോ ഒരിക്കലും മുതിരില്ല. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കരീം ചേലേരി മറുനാടനോട് പറഞ്ഞു. ഇത് ലീഗിനെ ചെളിവാരിയെറിയാനുള്ള നീക്കം തന്നെയാണ്-കരിം പറയുന്നു.
മംഗളൂരുവിൽ നിന്നുള്ള രോഗിയെ എത്തിക്കാൻ തലപ്പാടിയിലെക്ക് തിരിച്ച ആംബുലൻസിന്റെ മടങ്ങിവരവിലാണ് കുമ്പള പൊലീസ് പാൻ മസാല പാക്കറ്റ് പിടിച്ചത്. ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് ആവശ്യപ്പെട്ടപ്രകാരം തലപ്പാടി നിന്ന് സ്വീകരിച്ച മരുന്ന് പൊതിയുടെ ഉള്ളിലാണ് പാൻ മസാല പാക്കറ്റുകൾ കാണപ്പെട്ടത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ആംബുലൻസിൽ നിന്നും പാന്മസാല പാക്കറ്റുകൾ പിടിച്ചത്. ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് പറഞ്ഞ മരുന്ന് പൊതിയാണ് ഇത്. ഇതിൽ എന്താണ് എന്ന് ആംബുലൻസ് ഡ്രൈവർക്ക് അറിയില്ല. പൊലീസിന് കൃത്യമായ വിവരം കിട്ടുകയും പൊലീസ് ആംബുലൻസ് പിടികൂടുകയും ചെയ്തു. ഇത് ആസൂത്രിതമായി നടന്ന ചതിയാണെന്നാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരോപിക്കുന്നത്. മരുന്നുകൾ വാങ്ങുകയും ഇത് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട രോഗികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഈ ഘട്ടത്തിൽ കുറച്ച് പാന്മസാല പാക്കറ്റുകൾ കടത്തേണ്ട എന്ത് കാര്യമുണ്ടെന്നാണ് റിലീഫ് സെല്ലിന്റെ ചോദ്യം. ലീഗിന്റെ ആത്മീയ നേതാക്കൾ പരമപ്രധാനമായ സ്ഥാനമുള്ള നേതാവാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. തങ്ങളുടെ പേരിൽ ഓടുന്ന ആംബുലൻസ് ലഹരിമരുന്ന് കടത്തിന് ഉപയോഗിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ടീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. റിലീഫ് സെൽ വിരൽ ചൂണ്ടുന്നു.
തലപ്പാടിയിൽ നിന്ന് രോഗിയെ എത്തിക്കാൻ കണ്ണൂരിൽ നിന്ന് തിരിച്ച ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്നുമാണ് കുമ്പള പൊലീസ് പാന്മസാല പാക്കറ്റുകൾ പിടിച്ചത്. മെഡി ചെയിൻ പദ്ധതിയുടെ ഭാഗമായി ഈ ആംബുലൻസ് ഓടുന്നുണ്ട്. മരുന്ന് സ്വീകരിക്കുകയും മറ്റുള്ള ഇടങ്ങളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലിംലീഗ് പദ്ധതിയാണ് മെഡി ചെയിൻ. പൊതുഗതാഗത സംവിധാനങ്ങൾ നിലച്ചിരിക്കെ മരുന്ന് എത്തിക്കാനുള്ള പദ്ധതിയാണിത്. ആംബുലൻസ് ഡ്രൈവർമാർക്ക് ഒരു ഗ്രൂപ്പുണ്ട്. ഈ ഗ്രൂപ്പിൽ തലപ്പാടിക്ക് പോകുന്ന കാര്യം ആംബുലൻസ് ഡ്രൈവർ മുസദ്ദിക് പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് തലപ്പാടിനിന്ന് മരുന്ന് എത്തിക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകിയത്. ഈ പൊതിയാണ് രോഗികളെ കയറ്റുന്ന കൂട്ടത്തിൽ ഡ്രൈവർ സ്വീകരിച്ച് മുൻ സീറ്റിൽ തന്നെ വെച്ചത്. എന്താണ് പൊതിക്കുള്ളിൽ എന്നറിയാത്തതിനാൽ ഡ്രൈവർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പക്ഷെ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഇതിൽ പാന്മസാല പാക്കറ്റുകളായിരുന്നു. തുടർന്നു ആംബുലൻസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ പൊലീസ് ഡ്രൈവറുടെ പേരിൽ പാന്മസാല കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്നും പാന്മസാല പിടിച്ച സംഭവത്തിനു പിന്നിൽ ചതി മണക്കുന്നുണ്ട് എന്നാണ് സെൽ ഭാരവാഹികൾ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇവർ ഡിജിപിക്ക് സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പരാതി നൽകിയത്. ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഇതിനു പിന്നിലുണ്ട്. ചതിയാണിത്-റിലീഫ് സെൽ ജനറൽ സെക്രട്ടറിയും എംഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ശുഹൈബ് കൊതേരി മറുനാടനോട് പറഞ്ഞു.
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ പാന്മസാല കടത്തി എന്ന നിഗമനത്തിൽ കുമ്പള പൊലീസ് ഉറച്ചു നിൽക്കുകയാണ്. പരിശോധിച്ചപ്പോൾ പാന്മസാല പാക്കറ്റുകൾ കണ്ടെത്തി. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു ഇതിൽ പങ്കുണ്ട് എന്ന് പറയുന്നില്ല. പക്ഷെ ഡ്രൈവർക്ക് പങ്കുണ്ട്. പാന്മസാല ഉത്പ്പന്നങ്ങൾ കടത്തിയതിന്റെ പേരിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്-കുമ്പള എസ്ഐ സന്തോഷ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടിട്ടുണ്ട്. പക്ഷെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്-എസ് ഐപറയുന്നു.
വീഡിയോയിൽ കാണുന്നത്
പൊലീസ് ആംബുലൻസിൽ നിന്നും പാന്മസാല പിടിക്കുന്നു. ആംബുലൻസ് ഡ്രൈവർ പൊലീസിനോട് പറയുന്നു. എനിക്ക് ഇത് തന്നത് വേറെ ആളാണ്. ഹാരിസ് എന്താണ് എനിക്ക് തന്നത്. മെഡിസിൻ എന്ന് പറഞ്ഞു തന്നത് പാൻ പരാഗ് കെട്ടാണ്. നിങ്ങൾ... ഒരു മാതിരി സ്വഭാവം കാണിക്കരുത്. ഇതിൽ ഹാൻസ് ആണുള്ളത്. ഇതെല്ലാം നമ്മൾ ഉപയോഗിക്കുന്ന സാധനമാണോ? നിങ്ങൾ സെക്രട്ടറി ആയതുകൊണ്ടാണ് നിങ്ങളുടെ വാക്ക് കെട്ടാണ് ഞാൻ സാധനം സ്വീകരിച്ചത്.
പൊലീസ്: ശിഹാബ് തങ്ങൾ ആംബുലൻസിൽ പാൻ പരാഗ്.
ഡ്രൈവർ: എന്റെ ഉമ്മാണ് സത്യം ഞാൻ അറിയില്ല...ഞാൻ അറിയാത്ത കാര്യമാണിത്...
ഓഡിയോയിൽ കുമ്പള എസ്ഐയുമായി ഒരാൾ നടത്തുന്ന സംഭാഷണം:
പൊലീസ്: അത് പാന്മസാല പിടിച്ച സംഭവമാണ്. രഹസ്യവിവരം കിട്ടിയതിനാൽ പരിശോധിച്ചതാണ്. അത് കടത്തിയത് തന്നെയാണ്. അതിൽ സംശയമില്ല.
അത് ട്രാപ്പ്ഡ് ആണെന്ന് പറയുന്നുണ്ടല്ലോ?
പൊലീസ്: അത് വെറുതെ പറയുന്നതാണ്. ശിഹാബ് തങ്ങളുടെ ഫോട്ടോയൊക്കെ ഉള്ളതുകൊണ്ട് പറയുന്നതാണ്.
അതിൽ രോഗികൾ ഉണ്ടായിരുന്നോ?
മട്ടന്നൂർ സ്വദേശികളായ രോഗികൾ ഉണ്ട്. അവരെ വേറെ വാഹനത്തിൽ കയറ്റി വിട്ടു.
ആംബുലൻസ് ഡ്രൈവർ അറസ്റ്റിലാണോ?
പൊലീസ്; അതെ. ആംബുലൻസ് ഡ്രൈവർ അറിഞ്ഞു കൊണ്ട് ചെയ്തതാണ്. ഞാൻ പാക്കറ്റ് പൊട്ടിക്കുന്ന സമയത്ത് അയാൾ ഫോണെടുത്ത് ചോദിക്കുകയാണ്. നീ എന്ത് സാധനമാണ് തന്നത് എന്ന്? തുറന്നു നോക്കിയാൽ അല്ലേ അതിൽ എന്താണ് എന്ന് അറിയുകയുള്ളൂ. അതിനു മുൻപ് എങ്ങനെ അറിഞ്ഞു?
അത് ഒരു ഡ്രാമ തന്നെയാണ് അല്ലേ.
അതേ. ഡ്രൈവർക്ക് എല്ലാം കൃത്യമായി അറിയാം.
മരുന്നിനുള്ളിൽ പാന്മസാല ഒളിപ്പിച്ചവരെ കണ്ടെത്തണം: ശുഹൈബ് കൊതേരി
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു പണി നൽകിയതാണ്. ഞങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനം സിപിഎമ്മിന് അലോസരമുണ്ടാക്കുന്നുണ്ട്. ഞങ്ങളെ ചെളിവാരിയെറിയാനുള്ള നീക്കമാണ് നടന്നത്. ആംബുലൻസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഹാരിസ് ആണ് തലപ്പാടി നിന്ന് മരുന്ന് വാങ്ങി കണ്ണൂർ എത്തിക്കാൻ പറഞ്ഞത്. തലപ്പാടിക്ക് പോകുന്നു എന്ന് അറിഞ്ഞത്കൊണ്ടാണ് ഇത് പറഞ്ഞത്. ഞങ്ങൾ ലീഗിന്റെ മെഡി ചെയിനിന്റെ ഭാഗമായി മരുന്ന് വിതരണം ചെയ്യുന്നുണ്ട്. അതിനാലാണ് മരുന്ന് സ്വീകരിച്ചത്. റിയാസ് ഉപ്പള മരുന്ന് തരും. അത് കണ്ണൂരിൽ എത്തിക്കണം എന്നാണ് ഹാരിസ് പറഞ്ഞത്. ആംബുലൻസ് ഡ്രൈവർ ഈ മരുന്നാണ് സ്വീകരിച്ചത്. പത്തു രൂപയുടെ തൊണ്ണൂറു പാക്കറ്റുകൾ പാൻ മസാല ആണ് മരുന്ന് കവർ എന്ന പേരിൽ ഇതിലുണ്ടായിരുന്നത്. അതാകെ 900 രൂപയുടെ പാക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. 900 രൂപയുടെ പാന്മസാല ആണോ കടത്തുക. ഡ്രൈവർ അത് വെച്ചത് മുന്നിലും. രഹസ്യ അറകളിൽ വച്ചാണ് ഇത്തരം സാധനങ്ങൾ കടത്തുന്നവർ അതിനുള്ള ഒരുക്കങ്ങൾ ചെയ്യുക. മരുന്ന് കവർ കാറിന്റെ മുന്നിൽ തന്നെ വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി സ്വന്തം ഉപയോഗത്തിനു കൊണ്ട് വന്നത് എന്ന് വെക്കുകയാണെങ്കിൽ തന്നെ ഡ്രൈവർ സിഗരറ്റ് വലിക്കുകയോ പാൻ ഉപയോഗിക്കുകയോ ചെയ്യുന്നയാളല്ല. ചാരിറ്റിയെ മനസുകൊണ്ട് സ്വീകരിച്ച ഡ്രൈവർ ആണിത്. പണം നോക്കിയല്ല ഇയാൾ പോയത്.
മാനസിക രോഗത്തിന് ചികിത്സയിൽ ഉള്ളവരെ കൊണ്ടുവരാനാണ് ആംബുലൻസ് പോയത് തന്നെ. ഉറക്കമില്ലാതെ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർ കൂടിയാണിത്. പണം മോഹിച്ച് ഡ്രൈവർ ജോലി ഏറ്റെടുത്ത ആളുമല്ല. മരുന്ന് സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് ആംബുലൻസ് പൊക്കി. വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത്. ഇത് ശിഹാബ് തങ്ങളുടെ പേരിലുള്ള വണ്ടിയാ പാൻ പരാഗ് കടത്തുന്നത് കണ്ടോ എന്നാണ് പൊലീസ് വീഡിയോയിൽ പറയുന്നത്. ഇതിൽ മരുന്നുകൾ മാത്രമാണ് എന്ന് ഡ്രൈവർ പറയുന്നുണ്ട്. പക്ഷെ ലഹരിവസ്തുക്കൾ ഉണ്ട് എന്ന മട്ടിൽ തന്നെയാണ് പരിശോധന നടന്നത്. മാധ്യമങ്ങൾകൂടി പൊലീസിന് ഒപ്പമുണ്ടായിരുന്നു. പാൻപരാഗ് പിടിക്കലും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യലും അത് വാർത്തയാക്കലുമെല്ലാം നിമിഷങ്ങൾകൊണ്ട് കഴിഞ്ഞു. ആംബുലൻസ് പിടിക്കുമ്പോൾ അതിനു പിന്നിൽ പൊലീസ് ഒരു ആംബുലൻസ് കൂടി റെഡിയാക്കി നിർത്തിയിരുന്നു. ഇതിലുള്ള രോഗികളെ ആ ആംബുലൻസിലേക്ക് ആണ് മാറ്റിയത്. ഒരു ആംബുലൻസ് വിളിക്കാൻ സമയം വേണ്ടെ? അതിനുള്ള സമയം പോലും പൊലീസ് എടുത്തില്ല. മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകമാണ് അവിടെ നടന്നത്.
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു ഉപ്പളയിലും ആംബുലൻസ് ഉണ്ട്. ആ ആംബുലൻസിനു നൽകിയ പണി ലക്ഷ്യം തെറ്റി ഞങ്ങളുടെ മേൽ പതിച്ചതാണ്. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങളെ മോശമാക്കാൻ സിപിഎം നടത്തിയ ശ്രമമാണിത്. ഞങ്ങൾ പാന്മസാല കടത്തി എന്ന് ആരും വിശ്വസിക്കുന്നില്ല. എന്തായാലും പാന്മസാല പിടുത്തം പൊലീസ് അന്വേഷിക്കട്ടെ. ആദ്യമായാണ് ആംബുലൻസ് തലപ്പാടി പോകുന്നത്. പാന്മസാല കടത്തുന്നത് ആണ് ലക്ഷ്യം എങ്കിൽ ഇടയ്ക്കിടെ അവിടെ പോയി വരേണ്ടതല്ലേ. ഡിജിപി പരാതി നൽകിയപ്പോൾ ഉടൻ തന്നെ വണ്ടിയും ഡ്രൈവറെയും വിട്ടു തന്നു-ശുഹൈബ് പറയുന്നു.
മരുന്ന് വാങ്ങാൻ നിർദ്ദേശം നൽകിയ ഹാരിസ് പറയുന്നത് ഇങ്ങനെ:
ഞാൻ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. ഒരു പ്രശ്നത്തിനും പോകാത്തയാളാണ്. ഞാൻ സിപിഎമ്മുകാരനല്ല, കോൺഗ്രസുകാരനാണ്. ഞാൻ ഒരു കുഴപ്പവും കാണിച്ചിട്ടില്ല. ഞാൻ അറസ്റ്റിലാണ് എന്ന് വരെ വാർത്ത വന്നിട്ടുണ്ട്. ഞാൻ അറസ്റ്റിലല്ല വീട്ടിലുണ്ട്. ഞാൻ രാഷ്ട്രീയം കളിക്കാറില്ല. ഒരു പോസ്റ്റും നടത്താറുമില്ല. ആളുകൾ കുഴഞ്ഞു വീണാൽ ആശുപത്രിയിൽ എത്തിക്കുന്ന ജോലിയാണ് ഞങ്ങളുടെത്. അതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം നോക്കാൻ കഴിയുകയുമില്ല. ഇന്നലെ മുതൽ എനിക്ക് വളരെയേറെ വിഷമമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മരുന്ന് പ്രശ്നത്തിൽ മുസദ്ദിക്, റിയാസ് ഉപ്പള, ഹാരിസ് അതായത് ഞാൻ എല്ലാവരും നിരപരാധികളാണ്. ഇതിനു പിന്നിൽ ശരിയായ കളിക്കാരുണ്ട്. അതാരാണ് എന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. ഞങ്ങൾ ഒരുങ്ങി തന്നെ പുറപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പിന്തുണ കൂടി വേണം-വീഡിയോയിൽ ഹാരിസ് ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്