295 ഏക്കറുകളിലായുള്ള വിശാലമായ കച്ചവട കേന്ദ്രം; പതിനായിരത്തിലേറെ കച്ചവടക്കാരുള്ള കേന്ദ്രത്തിൽ പ്രതിദിനം ഒത്തുകൂടുന്നത് അമ്പതിനായിരത്തിലേറെ ഉപഭോക്താക്കൾ; ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കറ്റായ കോയമ്പേട് കോവിഡ് പ്രഭവകേന്ദ്രമായി മാറിയത് ലോക്ക്ഡൗൺ കാലത്തും സാധാരണ രീതിയിൽ തുറന്നു പ്രവർത്തിച്ചതോടെ; കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 500 പേർക്ക് വൈറസ് വ്യാപനം നടത്തിയത് കോയമ്പേട് മാർക്കറ്റിൽ എത്തിയവർ മുഖേന; നിരവധി പച്ചക്കറി ലോറികൾ കേരളത്തിലേക്ക് എത്തുന്ന കേരളത്തിനും കോയമ്പേട് വൻ ഭീഷണി
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ഗ്രീൻസോണിൽ നിന്ന വയനാട് ജില്ലയിൽ നാല് പേർക്ക് കോവിഡ് പകരാൻ ഇടയാക്കിയത് ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നും പച്ചക്കറിയുമായി എത്തിയ ലോറി ഡ്രൈവർ മുഖേനയായിരുന്നു. നിരവധി ട്രക്കുകൾ കേരളത്തിലേക്ക് കോയമ്പേട് മാർക്കറ്റിൽ നിന്നും എത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലും രോഗം പകടരുമെന്ന ആശങ്കയ്ക്ക് ഇത് ഇടനൽകുന്നുണ്ട്. ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റായ കോയമ്പേട് മാർക്കറ്റ് അടച്ചിടാൻ സർക്കാർ തീരുമാനിച്ചത് ദക്ഷിണേന്ത്യയിലെ കോവിഡ് ഹോട്ട്സപോട്ടായി മാർക്ക്റ്റ് മാറിയതോടെയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 500 പേർക്ക് വൈറസ് വ്യാപനം നടന്നത് കോയമ്പേട് മാർക്കറ്റിൽ എത്തിയവർ മുഖേനയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാർക്കറ്റിൽ നിന്നും രോഗം പടരുന്നത് പിടിച്ചു നിർക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മറ്റു ജില്ലയിൽ നടപ്പിലാക്കിയതുപോലെ കോയമ്പേട് മാർക്കറ്റ് താൽക്കാലികമായി മാറ്റി സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ എതിർപ്പുമൂലം അധികാരികൾ പിന്മാറുകയായിരുന്നു. 250 ഏക്കർ പരപ്പിൽ ചെറുതും വലുതുമായ 3000 കടകൾ പ്രവർത്തിക്കുന്ന ചെന്നൈയിലെ വലിയ ചന്തയാണ് കോയമ്പേട് മാർക്കറ്റ്. മാർക്കറ്റ് മാറ്റി സ്ഥാപിച്ചാലും നഗരത്തിലെ ജനങ്ങൾക്ക് പച്ചക്കറികൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികാരികൾ അറിയിച്ചു.
ചെന്നൈക്ക് ചുറ്റുമുള്ള മറ്റു ജില്ലകളിലും രോഗവ്യാപനം നടന്നതിന് കോയമ്പേട് മാർക്കറ്റാണ് ഉറവിടമെന്ന് അയൽ ജില്ലാ അധികൃതർ അറിയിച്ചു. ഇന്നലെ മാത്രം ചെന്നൈ നഗരത്തിൽ 266 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന കോയമ്പേട് ക്ലസ്റ്റർ, അരിയാലൂർ, പെരമ്പലൂർ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കോയമ്പേട് മാർക്കറ്റിൽ നിന്നു പച്ചക്കറിയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മടങ്ങിയ 600ലേറെ പേരെ കണ്ടെത്താൻ തീവ്ര ശ്രമം തുടങ്ങി.
മുൻകരുതൽ നടപടിയെന്ന നിലയിൽ തഞ്ചാവൂർ, തിരുവാരൂർ, കടലൂർ, അരിയാലൂർ, പെരമ്പാലൂർ ജില്ലകളിൽ ഇന്നലെ സമ്പൂർണ ലോക്ഡൗൺ ആയിരുന്നു കോയമ്പേട് മാർക്കറ്റിൽ നിന്നു പച്ചക്കറിയെടുത്തു വിൽക്കുന്ന ചില്ലറ വ്യാപാരിയിൽ നിന്നു ചെന്നൈയിലാണു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് ക്ലസ്റ്ററിൽ ഏറ്റവും കൂടുതൽ പേർ ബാധിച്ചതും ചെന്നൈയിലാണ്. മാർക്കറ്റിൽ നിന്നു സാധനങ്ങളുമായി മടങ്ങിയവർക്കാണു മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
295 ഏക്കർ പരന്നു കിടക്കുന്ന കോയമ്പേട്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റാണ് കോയമ്പേട്. കേരളം,ആന്ധ്ര,തെലങ്കാന,കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നും ലോറികൾ ഏപ്പോഴും വന്നുപോകുന്ന ഇടം. പഴം, പച്ചക്കറി, പൂവ് എന്നിവയാണ് ഈ മാർക്കറ്റിന്റെ പ്രധാന താളം . 1996-ൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത മാർക്കറ്റുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നത് ലക്ഷങ്ങളാണ്. കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ തുടങ്ങിയ ജില്ലകളിലേക്കുള്ള പഴവും പച്ചക്കറിയും പൂവുമെല്ലാമാണ് കോയമ്പേടിൽ വിൽപ്പനക്കായി എത്തുക. കൃഷിയിടത്തിൽനിന്ന് വലിയ ലോറികളിലേക്ക് കയറ്റുന്ന സാധനങ്ങൾ കോയമ്പേടിലെ അയ്യായിരത്തോളം കടകളിലേക്കാണ് എത്തുന്നത്.
പതിനായിരം തൊഴിലാളികളുണ്ട് മാർക്കറ്റിൽ. അമ്പതിനായിരത്തോളം പേർ ദിനംപ്രതി ഈകടകളിൽ കയിറി ഇറങ്ങുമെന്നാണ് കണക്കുകൾ. ഒരു ദിവസം 900 വാഹനങ്ങൾ ലോഡിറക്കാനായി മാത്രം വരുന്നെന്നാണ് കണക്ക്. നീലഗിരിയിൽനിന്ന് കാരറ്റും ബീറ്റ്റൂട്ടും കാപ്സിക്കവും ഉരുളക്കിഴങ്ങ് കയറ്റിയ ലോറികൾ കർണാടകയിൽനിന്നും യുപിയിൽ നിന്നുമെത്തും. ഉള്ളി മഹാരാഷ്ട്രയിൽനിന്നും ഇഞ്ചി കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുമെത്തും. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണ്ണികൾ എത്തിച്ചേരുന്ന കേന്ദ്രമായി മാർക്കറ്റ് മാറുകയും ചെയ്യും.
മാർക്കറ്റുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ പലരും ഇവിടെ തന്നെയാണ് കഴിഞ്ഞു കൂടുന്നത്. അതുകൊണ്ടു തന്നെ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി കോയമ്പേട് മാറുമ്പോൾ അത് വലിയ പ്രത്യാഘാതങ്ങൾക്കാണ് ഇടയാക്കുന്നത്. കോവിഡ് മഹാമാരിയെ തളയ്ക്കാനായി മാർച്ച് അവസാനം മുതൽ രാജ്യം അടച്ചു പൂട്ടിയെങ്കിലും കോയമ്പേട് മാർക്കറ്റിനെ അത് ബാധിച്ചിരുന്നില്ല. ഇതാണ് ഇപ്പോൾ രോഗവ്യാപനത്തിന് വഴിവെച്ചതും. സാമൂഹികമായ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പതിനായിരങ്ങൾ മാർക്കറ്റിൽ ദിവസവും കയറി ഇറങ്ങി. മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുകയും ചെയ്തതോടെ കോവിഡ് ഹോട്ട്സോട്ടായി തന്നെ മാർക്കറ്റ് മാറുകയായിരുന്നു.
മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങി മടങ്ങിവർ തന്നെ പലയിടങ്ങളിലേക്കായി മടങ്ങിയപ്പോൾ കൂടെ കൊണ്ടുപോയത് കോവിഡ് രോഗവുമായിരുന്നു. ഇത് ചെന്നൈ നഗരവും കടന്ന് വയനാട്ടിൽ പോലുമെത്തുന്ന അവസ്ഥ വന്നു. പച്ചക്കറി വിൽപ്പനക്കാർ സഹകരിക്കാത്തതാണ് രോഗം ഈ വിധത്തിൽ പടരുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ്ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റവരും രോഗവാഹകർ ആയോതടെ തെരുവുകളിലേക്ക് വൈറസ് പടർന്നു പിടിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോയമ്പേട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ മൂന്നു പൊലീസുകാർ, ശുചീകരണത്തൊഴിലാളികൾ, അഗ്നിശമനാസേന ജീവനക്കാർ തുടങ്ങിയവരിലേക്ക് രോഗ പടരുന്ന അവസ്ഥ വന്നു. കണക്കുകൾ പ്രകാരം 500ലേറെ പേർക്കാണ് കോവിഡ് കോയമ്പേടു നിന്നും പടർന്നത്.
കോയമ്പേടു മാർക്കറ്റിൽ നിന്നും പച്ചക്കറി വാങ്ങി തമിഴ്നാട്ടിലെ അമ്പത്തൂരിൽ വിൽപന നടത്തിയ കച്ചവടക്കാരനിൽ നിന്നും പ്രദേശത്തെ 13 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. മാർക്കറ്റ് അടച്ചതിന്റെ ഫലമായി നാട്ടിലേക്ക് പോയ 7,000ത്തിലധികം വരുന്ന കച്ചവടക്കാർ നിലവിൽ നിരീക്ഷണത്തിലാണ്. ഏകദേശം 10,000ത്തോളം തൊഴിലാളികൾ ഇവിടെ ജോലിചെയ്തു വരുന്നു. താൽക്കാലികമായി അടച്ച മാർക്കറ്റിലെ പച്ചക്കറികളുടെ വിൽപന തിരുവള്ളൂർ ജില്ലയിലെ തിരുമലിസൈയിലേക്കും പഴവർഗ വിൽപന, മാധവപുരം ബസ് ടെർമിനലിലേക്കും മാറ്റി.
ഏപ്രിൽ 27നാണ് മാർക്കറ്റിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ടു ചെയ്തത്. രണ്ടു പച്ചക്കറി തൊഴിലാളികൾക്കാണ് കൊവിഡ് പൊസിറ്റീവ് ആയത്. തുടർന്നാണ് കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ കച്ചവടം മാറ്റാൻ തൊഴിലാളികൾ തയാറായിരുന്നില്ല. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് മാർക്കറ്റ് അടച്ചിടാനും കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാനും വിൽപനക്കാർ തയാറായത്. ഇന്നലെ 527 പേർക്കു കൂടി രോഗം ബാധിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതർ 3,550 ആയി. 31 പേർ മരിച്ചിട്ടുമുണ്ട്. ഇതിൽ 1,724 രോഗികളും മരിച്ച 18 പേരും ചെന്നൈയിലുള്ളവരാണ്. കോയമ്പേട് രോഗ വ്യാപന കേന്ദ്രമാകും വരെ തമിഴ്നാട്ടിൽ കോവിഡ് അത്യാവശ്യം നിയന്ത്രണ വിധേയമായിരുന്നുയ എന്നാൽ, ഇപ്പോൾ കോയമ്പേട് വുഹാനിലെ മാർക്കറ്റിന് സമാനമായി മാറിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്