അർഹരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തി ബസിൽ കയറ്റുന്നത് സർക്കാർ; ആരാണ് തീവണ്ടി യാത്രക്കാരെന്ന് അറിയുക ഭരണകൂടത്തിന് മാത്രം; കോവിഡ് സുരക്ഷാ മാനദണ്ഡമുള്ളതിനാൽ സഹായം പാവങ്ങൾക്ക് നേരിട്ട് നൽകുന്നതിന് ആർക്കും കഴിയില്ല; പ്രശ്നം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ആരുടേയും സഹായം വാങ്ങുന്നതിന് കേന്ദ്രം എതിരല്ല; അതിഥി തൊഴിലാളികൾക്കായുള്ള കോൺഗ്രസിന്റെ സഹായം നിരസിക്കുന്നതിന് പിന്നിൽ രാഷ്ട്രീയം മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസിന്റെ പണം അവരുടെ കൈയിൽ ഇരിക്കട്ടെയെന്നും സംസ്ഥാന സർക്കാർ സ്വീകരിക്കാൻ തയാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കെപിസിസി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ഇത്തരത്തിലായിരുന്നു. ഇതിനൊപ്പം പ്രശ്നം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സർക്കാർ അതിൽ ഇടപെടില്ല. തന്റെ വ്യക്തിപരമായി പ്രശ്നമല്ലാത്തതിനാൽ ദുരഭിമാനത്തിന്റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിഥി തൊഴിലാളികളെ ആരെങ്കിലും സഹായിക്കാൻ വന്നാൽ അത് നിഷേധിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നിലപാട്. റെയിൽവേയ്ക്ക് ടിക്കറ്റ് നിരക്ക് അടയ്ക്കണമെന്നേ ഉള്ളൂവെന്നും അവർ വിശദീകരിക്കുന്നു. ഇതോടെ വിഷയത്തിൽ മുഖ്യമന്ത്രി എടുത്തത് രാഷ്ട്രീയ സമീപനമാണെന്നും വ്യക്തമായി. തീവണ്ടിയിൽ കയറുന്നവരുടെ കൈയിൽ പണം നൽകാനുള്ള സാഹചര്യവും കോൺഗ്രസിനില്ല. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളാണ് ഇതിന് കാരണം.
കർണ്ണാടകയിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നൽകിയത് സംസ്ഥാന സർക്കാരുകളാണ്. ഇതിൽ നിന്ന് തന്നെ അതിഥി തൊഴിലാളികളിൽ നിന്ന് നിർബന്ധപൂർവ്വം ടിക്കറ്റ് നിരക്ക് വാങ്ങണമെന്ന നിലപാട് കേന്ദ്രത്തിന് ഇല്ലെന്ന് വ്യക്തമല്ലേ എന്നാണ് കേന്ദ്ര സർക്കാരിലെ പ്രധാനി മറുനാടനോട് ചോദിച്ചത്. കേരളത്തിലെ വിഷയങ്ങളിൽ രാഷ്ട്രീയം തന്നെയാണ്. ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും അവർ പറയുന്നു. അതിഥി തൊഴിലാളികളുടെ തീവണ്ടിയിലേക്ക് ആരെല്ലാം കയറണമെന്നത് ഉൾപ്പെടെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് കൊടുക്കുന്നില്ല. അതുകൊണ്ട് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് നിരക്ക് പണം വാങ്ങി സംസ്ഥാന സർക്കാരുകൾ നൽകണമെന്നതാണ് റെയിൽവേയുടെ നിർദ്ദേശം. ഇത് അനുസരിച്ച് കോവിഡ് ബാധിതരല്ലാത്ത അതിഥി തൊഴിലാളികളുടെ പട്ടിക സംസ്ഥാന സർക്കാർ തയ്യാറാക്കും. ഇവരെ കോവിഡ് പരിശോധന നടത്തും. രോഗമില്ലെന്ന് കണ്ടാൽ യാത്രാനുമതി. ഇവരെ ക്യാമ്പുകളിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ഇങ്ങനെ ബസിൽ കയറുമ്പോഴാണ് ടിക്കറ്റ് നിരക്ക് വാങ്ങുന്നത്. തീവണ്ടി സ്റ്റേഷനിലെത്തുന്ന യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിച്ച് വണ്ടിക്ക് അകത്തും കയറും. ജീവനക്കാരിൽ നിന്ന് പിരിച്ച തുക സർക്കാർ ഉദ്യോഗസ്ഥർ റെയിൽവേയിൽ അടയ്ക്കും. ഇതാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്യാമ്പുകളിൽ എത്തി പണം അതിഥി തൊഴിലാളികൾക്ക് നൽകാൻ കോൺഗ്രസുകാർക്ക് കഴിയില്ല.
എന്നാൽ കോൺഗ്രസുകാർ നൽകുന്ന ചെക്ക് കളക്ടർക്ക് ഏറ്റുവാങ്ങാം. ഓരോ ട്രെയിനും യാത്ര പുറപ്പെടുന്നതിന് മുമ്പ് ആളെണ്ണം വച്ചാണ് ടിക്കറ്റ് നിരക്ക് അടയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ കൃത്യമായ തുക സംസ്ഥാന സർക്കാരിനെ റെയിൽവേ അറിയിക്കും. ഇത് ഒന്നിച്ചാണ് അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസുകാരിൽ നിന്ന് വാങ്ങുന്ന ചെക്ക് റെയിൽവേയ്ക്ക് ടിക്കറ്റ് ഇനത്തിൽ നൽകിയാൽ മതി. അതിന് സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ചെക്കിനെ പണമാക്കി മാറ്റി റെയിൽവേയ്ക്ക് കൊടുക്കാം. വലിയ സാങ്കേതിക പ്രശ്നങ്ങളൊന്നും ഇതിൽ ഇല്ല. ബസിലേക്ക് കയറുമ്പോൾ അവരിൽ നിന്ന് പണം വാങ്ങാതിരുന്നാൽ മതി. അതിന്റെ ആശ്വാസം പാവങ്ങൾക്ക് കിട്ടുകയും ചെയ്യും. ഇപ്പോൾ 1000 രൂപ ഇല്ലാത്തതിനാൽ പലർക്കും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നുണ്ട്. കോൺഗ്രസിൽ നിന്നുള്ള തുക കളക്ടർമാർ വാങ്ങിയിരുന്നുവെങ്കിൽ ഈ പ്രശ്നവും പരിഹരിക്കപ്പെടുമായിരുന്നു.
അതിഥി തൊഴിലാളികൾക്ക് നേരിട്ട് കോൺഗ്രസിന് പണം നൽകാൻ വേണമെങ്കിൽ കഴിയും. ഏതെങ്കിലും ഓഫീസിൽ തീവണ്ടിക്കൂലി നൽകുന്നുവെന്ന് പ്രഖ്യാപിച്ചാൽ അവർ ഒഴുകിയെത്തും. എന്നാൽ അങ്ങനെ പണം കൊടുത്താൽ അവരെല്ലാം നാട്ടിലേക്ക് പോകുന്നവരാണോ എന്ന് ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ അങ്ങനെ പണം കൊടുത്താൽ അനർഹരുടെ കൈയിൽ അത് എത്തും. ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമേ അതിഥി തൊഴിലാളികളുടെ ടിക്കറ്റ് വിഷയത്തിൽ കോൺഗ്രസിന് ഇടപെടാൻ കഴിയൂ. ഇതിനുള്ള സാഹചര്യമാണ് ഇടത് സർക്കാരിന്റെ മസിലു പിടിത്തത്തിൽ അവസാനിക്കുന്നത്. അതിനിടെ അതിഥി തൊഴിലാളികൾക്ക് തിരിച്ചുപോകാനുള്ള ട്രെയിൻ നിരക്കിനുള്ള തുക കെപിസിസി നൽകിയത് വാങ്ങാൻ ജില്ലാ കലക്ടർമാർ തയാറാകാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു കഴിഞ്ഞു. ടിക്കറ്റിന്റെ തുക നൽകുമെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞദിവസം വളരെ പരിഹാസവും പുച്ഛവും നിറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പദത്തിന് ചേർന്നതല്ല ഈ വാക്കുകളെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണു കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റ് തുക നൽകാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂർ കലക്ടർമാരാണു ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ സഹായം നിഷേധിച്ചത്. ആലപ്പുഴയിൽനിന്നു ട്രെയിൻ മാർഗം യാത്രയാകുന്ന അതിഥി തൊഴിലാളികൾക്കുള്ള യാത്ര കൂലി നൽകാൻ സന്നദ്ധരായി ആലപ്പുഴ ഡി.സി.സി. സമീപിച്ചെങ്കിലും സർക്കാർ അനുമതിയില്ലാതെ പണം വാങ്ങാൻ കഴിയില്ലെന്നാണു കലക്ടറിൽനിന്നു ലഭിച്ച മറുപടിയെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. തുടർന്ന് ലിജുവിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കലക്ടർ തുക സ്വീകരിച്ചില്ലെങ്കിൽ അതിഥി തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണു നീക്കം. എന്നാൽ അതിഥി തൊഴിലാളികളുടെ അക്കൗണ്ട് നമ്പർ കിട്ടുകയെന്നതും എളുപ്പമല്ല. അതിനാൽ ഇതും നടക്കുന്ന കാര്യമല്ല.
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഏൽപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് തിരിച്ചേൽപിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചെക്ക് തിരിച്ചേൽപ്പിച്ചത്. അതേസമയം, സഹായവാഗ്ദാനം നൽകിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത് കലക്ടർ വാങ്ങി. അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനായി കോൺഗ്രസ് നൽകിയ പത്ത് ലക്ഷം രൂപ എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസും കൈപ്പറ്റിയില്ല. ഡി.സി.സി. പ്രസിഡന്റ് ടി.ജെ വിനോദ് എംഎൽഎ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, എം.ആർ അഭിലാഷ് എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിൽ എത്തിയത്.
ട്രെയിൻ ടിക്കറ്റ് കൂലിയായ 10 ലക്ഷം രൂപയുടെ ചെക്കുമായി പോയ കോൺഗ്രസ് നേതാക്കളെ കാണാൻ പോലും കൂട്ടാക്കാതെ തിരുവനന്തപുരം ജില്ലാ കലക്ടർ സ്ഥലംവിട്ടതായും ആരോപണം ഉയർന്നു. തിരുവനന്തപുരം ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിലുണ്ടായിരിക്കുന്ന സമയം മനസിലാക്കിയാണ് പോയതെങ്കിലും ഒന്നു കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.
Stories you may Like
- നിരക്ക് കൂടുതലെങ്കിലും ചൂടപ്പം പോലെ വിറ്റഴിഞ്ഞു വന്ദേ ഭാരത് ടിക്കറ്റ്
- ഒൻപത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
- ടിക്കറ്റ് ഓൺലൈനിൽ റദ്ദായി, യാത്രക്കാരിയെ അർധരാത്രി ഇറക്കി വിട്ടു
- നിരീക്ഷണം ശക്തമാക്കാൻ അതിഥി ആപ്പും; വീണ്ടും പ്രഖ്യാപനങ്ങൾ
- കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്