ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് മണിക്കൂറിൽ ഒരു ദശലക്ഷം യൂറോയുടെ നഷ്ടം; ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സകല എയർലൈനുകളുടെയും അവസ്ഥ ഇങ്ങനെ തന്നെ; സർക്കാരുകൾ സഹായിച്ചില്ലെങ്കിൽ കൊറോണ കഴിഞ്ഞാലും ആർക്കും പറക്കാനാവില്ല; ലോകം എമ്പാടുമുള്ള വിമാന കമ്പനികളുടെ തകർച്ച കണക്കുകൂട്ടിയതിനേക്കാൾ ഭയാനകം; കൂടുകളിൽ അടയ്ക്കപ്പെട്ട വെറും മൃഗങ്ങളായി മനുഷ്യർ മാറുമ്പോൾ സംഭവിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ലോകമാകെ സ്തംഭിപ്പിച്ചുകൊണ്ട് കൊറോണ എന്ന കൊലയാളി വൈറസ് താണ്ഡവമാടുമ്പോൾ, കൂടുകളിൽ അടയ്ക്കപ്പെട്ട വെറും മൃഗങ്ങളായി മനുഷ്യർ മാറിയപ്പോൾ, നഷ്ടം സംഭവിക്കാത്ത ഒരു മേഖലയും വ്യവസായ ലോകത്തില്ലെന്നാണ് പറയുന്നത്. എന്നാൽ, ഭീമമായ നഷ്ടം നേരിടുന്നത് വ്യോമയാന മേഖലതന്നെയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗവ്യാപനം തടയുവാൻ ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം തന്നെ പ്രഖ്യാപിച്ച ലോക്ക്ഡൗണും യാത്രാനിരോധനങ്ങളുമാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പുതിയ ബുക്കിംഗുകൾ ലഭിക്കാതിരിക്കുകയും, ബുക്ക് ചെയ്യപ്പെട്ടിരുന്ന ടിക്കറ്റുകൾ കാൻസൽ ചെയ്യപ്പെടുകയും തുടങ്ങിയതോടെ വരുമാനമില്ലാതെ ചെലവ് മാത്രമായി മാറി വിമാനക്കമ്പനികൾക്ക്. ആദ്യമാദ്യം, കാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് പണം മടക്കിൻ നൽകാതെ, മറ്റൊരു അവസരത്തിൽ യാത്ര ചെയ്യാവുന്ന ട്രാവൽ വൗച്ചറുകൾ നൽകുകയായിരുന്നു മിക്ക കമ്പനികളെങ്കിലും അമേരിക്ക ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളും ടിക്കറ്റ് കാൻസൽ ചെയ്യുന്നവർക്ക് പണം മടക്കി നൽകണമെന്ന കർശന നിലപാടെടുത്തതോടെ ഇവർ കൂടുതൽ സമ്മർദ്ദത്തിലാവുകയായിരുന്നു.
ലാഭത്തിൽ നടന്നുകൊണ്ടിരുന്ന ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ 700 വിമാനങ്ങളാണ് ഇപ്പോൾ വിവിധ വിമാനത്താവളങ്ങളിലെ പാർക്കിങ് ലോട്ടുകളിൽ വിശ്രമിക്കുന്നത്. ഇത് അവരുടെ ലിക്വിഡിറ്റി റിസർവിൽ ഉണ്ടാക്കുന്ന നഷ്ടം ഒരു മണിക്കൂറിൽ ഏകദേശം 1.1 ദശലക്ഷം ഡോളറാണ്. ജൂൺ മാസം മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കാൻ ഉദ്ദേശിക്കുന്ന കമ്പനി ഇതിനോടകം തന്നെ ജർമ്മനി, ആസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ബെൽജിയം സർക്കാരുകളെ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ട്. എല്ലാം കൂടി 10 ബില്ല്യൺ ഡോളറിന്റെ സഹായ പാക്കേജാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
ലുഫ്താൻസയെ മാത്രമല്ല, ലോകത്തെ മിക്ക വിമാനക്കമ്പനികളേയും കൊറോണ തകർത്തെറിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക അന്താരാഷ്ട്ര വിമാന സർവ്വീസുകളും കാൻസൽ ചെയ്യേണ്ടിവന്ന എയർ കാനഡ 5,100 ജീവനക്കാർക്കാണ് താത്ക്കാലികമായ ലേ ഓഫ് നൽകിയത്. അമേരിക്കൻ എയർലൈൻസ് സർക്കാരിന്റെ 12 ബില്ല്യൺ ഡോളർ പാക്കേജിന് അപേക്ഷ നൽകിയിട്ടുണ്ട്. മറ്റൊരു പ്രമുഖ വിമാന സർവ്വീസായ ബ്രിട്ടീഷ് എയർവേയ്സ് ഏകദേശം 23,000 ജീവനക്കാർക്കാണ് നിർബന്ധിത അവധി നൽകിയത്. സിംഗപ്പൂർ എയർലൈൻസിന് ചില പ്രത്യേക തലത്തിലുള്ള ആളുകൾക്ക് ശമ്പളമില്ലാത്ത അവധിയാണ് നൽകേണ്ടിവന്നത്.
വിമാന സർവ്വീസുകൾ സാമ്പത്തിക ഞെരുക്കത്തിൽ ചക്രശ്വാസം വലിക്കുമ്പോൾ പല വിമാന നിർമ്മാണക്കമ്പനികളും സമാന സാഹചര്യം അഭിമുഖീകരിക്കുകയാണ്. എയർ ബസിന് ഉദ്പാദനം നാലിലൊന്നായി കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. ഓർഡറുകൾ പലതും റദ്ദായതോടെ ബോയിങ് പുതിയ നിയമനങ്ങൾ എല്ലാം നിർത്തിവച്ചു. മറ്റു പ്രമുഖ വിമാന നിർമ്മാതാക്കളും ഇതേ സാഹചര്യത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
കാൻസലേഷൻ ഫീസിൽ നഷ്ടം നികത്താൻ ഒരുങ്ങി വിനോദ സഞ്ചാര മേഖല
ലോകത്തിന്റെ പലയിടങ്ങളിലേക്കായി വിനോദ സഞ്ചാരത്തിനൊരുങ്ങിയവരൊക്കെ യാത്ര റദ്ദ് ചെയ്യുവാൻ തുടങ്ങിയതോടെ വിനോദ സഞ്ചാരമേഖലയും നട്ടം തിരിയുകയാണ്. ഭീമമായ തുക കാൻസലേഷൻ ഫീസ് ഇനത്തിൽ ഈടാക്കിയാണ് ഈ മേഖലയിലെ മിക്ക കമ്പനികളും അതിജീവനത്തിന് ശ്രമിക്കുന്നത്. നിയമപരമായി, ഒരു യാത്ര കാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും തിരികെ ലഭിക്കാൻ ഉപഭോക്താവിന് നിയമപ്രകാരം അർഹതയുണ്ടെങ്കിലും, അതിൽ ഒരു ഭാഗം മടക്കി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മറ്റുചില കമ്പനികൾ.
ചില കമ്പനികൾ, ഉപഭോക്താക്കൾക്ക് ആവശ്യമില്ലാത്ത ക്രെഡിറ്റ് നോട്ടുകളും വൗച്ചറുകളും അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹോളിഡേ പാക്കേജിനായി നൽകിയ തുകയുടെ ഒരു ഭാഗം, ട്രിപ്പ് കാൻസൽ ആയാലും തിരിച്ചു നൽകേണ്ടതില്ലെന്ന നിയമവിരുദ്ധമായ നയം ചില കമ്പനികൾ സ്വീകരിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പാക്കേജ് ട്രാവൽ റെഗുലേഷനുകൾ പ്രകാരം, റദ്ദ് ചെയ്ത യാത്രയുടെ മുഴുവൻ തുകയും 14 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ലഭിച്ചിരിക്കണം.
വിമാനക്കമ്പനികളിൽ നിന്നും ഹോട്ടലുകൾ പോലുള്ള മറ്റിടങ്ങളിൽ നിന്നും കാൻസൽ ചെയ്ത സേവനങ്ങൾക്കായി മുൻകൂർ നൽകിയ പണം തിരികെ ലഭിക്കാത്തതാണ് ട്രാവൽ ഏജൻസികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അവരുടെ പ്രശ്നങ്ങൾ മനസ്സിലാകുമെങ്കിലും, അതിനായി നിഷ്കളങ്കരായ ഉപഭോക്താക്കൾ കബളിക്കപ്പെടുന്നത് അനുവദിക്കാനാവില്ല എന്നാണ് ഉപഭോക്തൃ സംഘടനകളുടെ നിലപാട്.
25% ജീവനക്കാരെ താത്ക്കാലികമായി പിരിച്ച് വിട്ട് എയർ ബി എൻ ബിയും
വിനോദ സഞ്ചാര മേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന എയർ ബി എൻ ബിയും പുതിയ സാഹചര്യത്തിൽ കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണ്. ലോകമാകമാനമായി വ്യാപിച്ചു കിടക്കുന്ന ഈ സേവന ദാതാക്കളും 25% ജീവനക്കാരെ താത്ക്കാലികമായി പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഫലമായി ലോകമാകമാനം ഏകദേശം 1,900 പേർക്ക് തൊഴിൽ നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്.
കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എഴുത്തിലൂടെയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. 7,500 ജീവനക്കാരുള്ളതിൽ 1,900 പേർക്കാണ് മെയ് 11 ശേഷം ജോലി നഷ്ടപ്പെടുക. എല്ലാ ജീവനക്കാർക്കും 14 ആഴ്ച്ചത്തെ ശമ്പളം ലഭിക്കും. എന്നാൽ യു എസിലെ ജീവനക്കാർക്ക് നിയമം അനുശാസിക്കുന്ന, അവർ കമ്പനിക്ക് വേണ്ടി ജോലി ചെയ്ത് ഓരോ വർഷത്തിനും ഓരോ ആഴ്ച്ചത്തെ വേതനം വീതം കൂടുതൽ ലഭിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍