ചെന്നൈ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു; രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്ന് വന്ന ലോറി ഡ്രൈവറുടെ കുടംബാംഗങ്ങൾക്കും ക്ലീനറുടെ മകനും; ടെസ്റ്റ് നെഗറ്റീവായ ക്ലീനർക്ക് വീണ്ടും പരിശോധന നടത്തും; വയനാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം
ജാസിം മൊയ്ദീൻ
കൽപറ്റ: ചെന്നൈ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു. കേരളത്തിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് രോഗം സ്ഥിരീകരിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്നും വന്ന ലോറി ഡ്രൈവറുടെ അമ്മ, ഭാര്യ, ലോറിയുടെ ക്ലീനറുടെ മകൻ എന്നിവർക്ക്. മൂവരും വയനാട് സ്വദേശികളാണ്. വയനാട് സ്വദേശി തന്നെയായ ലോറി ഡ്രൈവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തമിഴ്നാടിനെ മുഴുവൻ ആശങ്കയിലാഴ്ത്തിയ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു എന്ന സൂചന തന്നെയാണ് നൽകുന്നത്. ഒരു ഘട്ടത്തിൽ വയനാട് പൂർണ്ണമായും രോഗികളെ സുഖപ്പെടുത്തി ഗ്രീൻസോണിൽ ഉൾപ്പെട്ട ജില്ലയായിരുന്നു. പിന്നീട് കോയമ്പേട്ടിൽ നിന്നും ചരക്കിറക്കി വന്ന ലോറി ഡ്രൈവറിലൂടെയാണ് വീണ്ടും വയനാട്ടിൽ വൈറസെത്തിയത്. ഇതോടെ ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട മുഴുവൻ ആളുകളെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരെ ഇന്നലെ തന്നെ മാന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേ സമയം ലോറിയിലെ സഹായിയിട്ടുണ്ടായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവാണ്. എന്നാൽ ഇയാളിൽ നിന്ന് ഇയാളുടെ മകന് രോഗം പകരുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ വീണ്ടും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളെ രോഗാണുവാഹകനായിട്ടാണ് ആരോഗ്യവകുപ്പ് ഇപ്പോൾ കാണുന്നത്. നേരത്തെ ചരക്കുവാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ മുതലെടുത്ത് ഇവർ പലരയെും സന്ദർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ നാലിടത്ത് കണ്ടെയ്ന്മെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ തുടരുകയാണ്. ഈ മാസം 2നാണ് വയനാട്ടിൽ വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ഇയാളുമായി ബന്ധപ്പെട്ട മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം
ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 295 ഏക്കറിൽ പരന്നുകിടക്കുന്ന വ്യാപാരകേന്ദ്രമാണ് കോയമ്പേട് മാർക്കറ്റ്. 1996ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ചെന്നൈ കോയമ്പേട് മാർക്കറ്റ് ഇന്ന് തമിഴ്നാട്ടിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ മാത്രം ഇതുവരെ കോയമ്പേട് മാർക്കറ്റിൽ നിന്നും വൈറസ് പകർന്നത് 385 പേർക്കാണ്. കേരളത്തിൽ വയനാട്ടിൽ അവസാനം രോഗം സ്ഥിരീകരിച്ച വ്യക്തിയും കോയമ്പേട് മാർക്കറ്റിൽ പോയി വന്നയാളാണ്. ഇത്തരത്തിൽ കോയമ്പേട് മാർക്കറ്റ് രാജ്യത്ത് വൈറസിന്റെ മറ്റൊരു എപ്പിസെന്ററായി മാറുമെന്ന ഭീതിയിലാണുള്ളത്. 3194 കടകളാണ് കോയമ്പേട് മാർക്കറ്റിലുള്ളത്. പതിനായിരത്തിലധികം തൊഴിലാളികളും. ദിനേന അമ്പതിനായിരത്തിലധികം ആളുകൾ വന്നു പോകുന്ന കേന്ദ്രം. ഒരു കോടിയിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ചെന്നൈ നഗരം സമീപത്തെ കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ തുടങ്ങിയ ജില്ലകളിലേക്കുള്ള പഴവും പച്ചക്കറികളും പൂവുമെല്ലാം വന്നുചേരുന്നത് കോയമ്പേട് മാർക്കറ്റിലാണ്.
തമിഴ്നാട് സംസ്ഥാന സർക്കാറിന്റെ അനാസ്ഥയും തൊഴിലാളികളുടെ ആദ്യഘട്ടത്തിലെ നിസ്സഹകരണവുമാണ് കോയമ്പേടിനെ ഇന്ന് രാജ്യത്തെ എപ്പിസെന്ററായി മാറ്റിയതിന്റെ പ്രധാന കാരണം. മാർച്ച് അവസാനത്തോടെ രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയപ്പോളും കോയമ്പേട് മാർക്കറ്റ് പതിവു പോലെ സജീവമായിരുന്നു. രാജ്യത്ത് വൈറസ് പകരുന്നതിന്റെ യാതൊരു മുൻകരുതലുകളും ഈ ഘട്ടത്തിൽ കോയമ്പേട് മാർക്കറ്റിൽ അധികാരികളോ വ്യാപാരികളോ ഏർപ്പെടുത്തിയിരുന്നില്ല. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും കൈകൾ ശുചീകരിക്കലുമുണ്ടായില്ല. മാധ്യമങ്ങളും ചില സാമൂഹിക പ്രവർത്തകരും മുൻകരുതലുകൾ നൽകിയെങ്കിലും അവഗണിക്കപ്പെട്ടു. ലോക്ഡൗൺ കാലത്തും നിയന്ത്രണങ്ങളേതുമില്ലാതെ തുടർന്ന വ്യപാരം നിയന്ത്രിക്കാൻ പൊലീസോ അധികാരികളോ തയ്യാറായില്ല.
ഏപ്രിൽ 27നാണ് കോയമ്പേട് മാർക്കറ്റിൽ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ട് പച്ചക്കറി തൊഴിലാളികൾക്കാണ് മാർക്കറ്റിനകത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അപ്പോഴാണ് പൊലീസ് പോലും മാർക്കറ്റിനകത്തേക്ക് ആദ്യമായെത്തുന്നത്. അധികാരികളും പൊലീസുമെത്തി കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും വ്യാപാരികൾ തയ്യാറായില്ല. തങ്ങൾ ഇവിടെ തന്നെ വ്യാപാരം നടത്തുമെന്ന് വാശിപിടിച്ചു. അടുത്ത ദിവസം കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന വാർത്ത വന്നു. കോയമ്പേട്ടിൽ നിന്നും പച്ചക്കറികൾ വാങ്ങി ഉന്തുവണ്ടിയിൽ വിൽപന നടത്തുന്നയാളിൽ നിന്ന് അമ്പത്തൂർ തെരുവിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടൊപ്പം തന്നെ മാർക്കറ്റിനകത്ത് ബാർബർഷോപ്പ് നടത്തുന്നയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ ഘട്ടത്തിൽ മാത്രമാണ് വ്യാപാരികളും അധികാരികളും വൈറസ് വ്യപനത്തിന്റെ ഭീകരത മനസ്സിലാക്കുന്നത്. നിരവധിയായ സമ്മർദ്ദങ്ങൾക്കൊടുവിൽ വ്യാപാരം മാതാപുരത്തേക്ക് മാറ്റാൻ ചെറുകിട വ്യാപാരികൾ സമ്മതിച്ചു. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കോയമ്പേട്ടിൽ വന്ന് പോയ നിരവധിയാളുകൾക്ക് വൈറസ് ബാധയേറ്റു. മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങി ഉന്തുവണ്ടിയിൽ വിൽപന നടത്തിയവർ വഴി സമീപ പ്രദേശങ്ങളിലെ നിരവധി പേർക്ക് വൈറസ് ബാധയേറ്റു.
കോയമ്പേട് നിന്നും വൈറസ് ബാധയേറ്റ ചെന്നൈക്ക് പുറത്തെ ആദ്യ കേസ് പച്ചക്കറിവണ്ടിയിലെ തൊഴിലാളിയായ കടലൂരുകാരന്റേതായിരുന്നു. മാർക്കറ്റിനകത്ത് ഡ്യൂട്ടിചെയ്ത മൂന്ന് പൊലീസുകാർ, അതിലൊരാൾ ഡെപ്യൂട്ടികമ്മീഷണർ, അഗ്നിശമനസേനവിഭാഗത്തിലുള്ളവർ, ശുചീകരണത്തൊഴിലാളികൾ, മാർക്കറ്റിൽ പച്ചക്കറിയിറക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയ 7500ൽ അധികം ആളുകൾ. ഇവരെല്ലാം ഇന്ന് നിരീക്ഷണത്തിലാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 385 പേർക്കാണ് കോയമ്പേട് നിന്ന് വൈറസ് ബാധയുണ്ടായിരിക്കുന്നത്.
ചെന്നൈ മുതൽ തെങ്കാശി വരെയുള്ള തിമിഴ്നാട്ടിലെ 12 ജില്ലകളിൽ ഇതിനോടകം കോയമ്പേട് മാർക്കറ്റിൽ നിന്നും വൈറസെത്തി. ഇത് ഇനിയും തുടരുമെന്ന് തന്നെയാണ് സൂചനകൾ. ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും കോയമ്പേട് മാർക്കറ്റിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാറിനായിട്ടില്ല. ഏതാനും ചെറുകിട വ്യപാരികളെ മാതപുരത്തേക്ക് മാറ്റിയതൊഴിച്ചാൽ കോയമ്പേട് മാർക്കറ്റിൽ പ്രവർത്തനങ്ങൾ സാധാരണപോലെ തന്നെ നടക്കുന്നു. സാമൂഹിക അകലം പാലിക്കലോ മാസ്ക് ധരിക്കലോ ഒന്നും തന്നെയില്ല. കോയമ്പേടിനെ നിയന്ത്രിക്കാൻ അധികാരികൾക്ക് ഇനിയും സാധിച്ചിട്ടില്ല എങ്കിൽ തമിഴ്നാടിനെ കാത്തിരിക്കുന്നത് മഹാദുരന്തമായിരിക്കും. അത് ഒരു പക്ഷെ തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതുമായിരിക്കില്ല. കേരളത്തിൽ നിന്നുള്ള നിരവധിപേരാണ് ചെന്നൈയിൽ വിവിധ വ്യാപാരങ്ങൾ നടത്തുന്നത്. ഇവരും ദിനേന ഇടപെടുന്ന ഇടം കൂടിയാണ് കോയമ്പേട് മാർക്കറ്റ്. തമിഴ്നാട്ടിൽ നിന്നടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ കോടമ്പേട് മാർക്കറ്റിന്റെ അലയൊലികൾ കേരളത്തിലും പ്രകടമായിത്തുടങ്ങും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍