ആടിനെ പ്ലാവില കാട്ടുന്ന രീതിയിൽ ഉദ്യോഗാർത്ഥികളെ കൊതിപ്പിക്കുന്നു; നെട്ടോട്ടമോടിക്കുന്നത് പിഎസ് സി എന്ന ബൊമ്മയുടെ പിറകെ; റാങ്ക് ലിസ്റ്റുകളിൽ നിന്നും 10 ശതമാനം പോലും നിയമനം നടത്താതെ വീണ്ടും പരീക്ഷ; ജൂണിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാനിരിക്കെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; ഫെറ സംഘടന രൂപീകരിച്ച് എംഎൽഎമാർക്ക് പരാതി; കൊറോണ പ്രതിസന്ധിയിൽ പ്രതീക്ഷ തകർന്ന ഉദ്യോഗാർത്ഥികൾ ജോലിക്കായി നെട്ടോട്ടത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: വരുന്ന ജൂൺ മാസം മിക്ക പിഎസ് സി റാങ്ക് ലിസ്റ്റുകൾക്കും മരണമണി മുഴങ്ങും. കൊറോണ കാരണം പിഎസ്സി മൂന്നു മാസം കൂടി കാലാവധി നീട്ടി നൽകിയെങ്കിലും കൊറോണയും തീർന്നില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധിയാണെങ്കിൽ അവസാനിക്കുകയും ചെയ്യും എന്ന അവസ്ഥയാണ്. സിവിൽ പൊലീസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ, എച്ച്എസ്എ കൊല്ലം നിയമനം ഒട്ടുവളരെ റാങ്ക് ലിസ്റ്റുകൾ ജൂണിൽ വിവിധ തീയതികളിൽ കാലാവധി അവസാനിക്കുന്നതാണ്. സിവിൽ എക്സൈസ് ഓാഫിസർ റാങ്ക് ലിസ്റ്റുകൾക്ക് രണ്ടര മാസം കാലാവധി നീട്ടി ലഭിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ ലിസ്റ്റുകൾക്ക് ഒരു മാസം പോലും കാലാവധി നീട്ടി ലഭിക്കില്ല. കൊറോണ കാരണം വന്ന പ്രശ്നങ്ങളെ തുടർന്ന് നിലവിലുള്ള എല്ലാ റാങ്കു ലിസ്റ്റുകളുടെയും കാലാവധി ആറുമാസം വെച്ച് കൂട്ടണമെന്നാണ് വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം.
2020 മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് അടുത്ത മാസം 19 വരെ നീട്ടിയിരിക്കുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്ത അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ലിസ്റ്റ് കാൻസൽ ആയാൽ ആ ലിസ്റ്റിൽ നിന്ന് വീണ്ടും നിയമനം നടത്തില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. പിഎസ് സിയുടെ ഈ നിലപാടിനാണ് സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുന്നത്. ഈ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചാൽ പുതിയ നോട്ടിഫിക്കേഷനും പരീക്ഷയും റാങ്ക് ലിസ്റ്റും വരും.
ഇതൊഴിവാക്കി ആറുമാസം എങ്കിലും ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണം എന്നാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഇതിനാൽ വിവിധ റാങ്ക് ഹോൾഡഴ്സ് അസോസിയേഷനുകൾ ഒന്നായി ഫെറ എന്ന സംഘടന രൂപീകരിച്ച് ഇവർ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. മുഴുവൻ എംഎൽഎമാർക്കും റാങ്ക് ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. എംഎൽഎമാരിൽ നിന്നും അനുകൂല സമീപനവും റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സ്റ്റേറ്റ്മെന്റും പുറത്ത് വന്നിട്ടുണ്ട്. പാലക്കാട് എംപി ശ്രീകണ്ഠനും അബ്ദുറബ് എംഎൽഎയുമൊക്കെ ലിസ്റ്റ് കാലാവധി ആറുമാസമെങ്കിലും ദീർഘിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പ്രതീക്ഷ നൽകുന്ന കാര്യം.
നീട്ടിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത മാസം 19 നു അവസാനിക്കാനിക്കാനിരിക്കെ വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു നിയമനം കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും അവസാനിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ മുക്കാൽ പങ്കും പുറത്താകുന്ന അവസ്ഥയാണ്. വൻ തുക മുടക്കി വിവിധ വകുപ്പുകളിലേക്ക് പരീക്ഷ നടത്തിയിട്ടും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടും മിക്കതിലും വെറും പത്ത് ശതമാനത്തിൽ താഴെയാണ് നിയമനം നടക്കുന്നത്. കൊറോണ കാലത്ത് നിയമന പ്രക്രിയകൾ എല്ലാം നിലച്ചിരിക്കെ ഉദ്യോഗാർത്ഥികളെ കളിയാക്കുന്ന രീതിയാണ് പിഎസ് സിയിൽ നിന്നും വന്നതും. ഈ വർഷം മാർച്ച് 20 മുതൽ 18 ജൂൺ വരെ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ജൂൺ 19 വരെ നീട്ടിയതായാണ് പിഎസ് സി വാർത്താക്കുറിപ്പിറക്കിയത്. ജൂൺ 18 വരെ കാലാവധിയുള്ള റാങ്ക് ലിസ്റ്റ് ജൂൺ 19 വരെ ഒരു ദിവസം കൂടി കൂട്ടിയിട്ട് എന്ത് കാര്യം എന്നാണു റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകൾ ചോദിക്കുന്നത്. കൊറോണ കാലത്ത് മാസങ്ങൾ തന്നെ വെറുതെ പോയി. കൊറോണ അല്ലാത്ത മാസങ്ങളിലും നിയമനങ്ങൾ നടത്തിയത് കടിച്ചു പിടിച്ച്. പല റാങ്ക് ലിസ്റ്റും അവസാനിക്കുമ്പോൾ പത്ത് ശതമാനം പോലും നിയമനം പോലും നടക്കാത്ത അവസ്ഥയാണ്. ഇപ്പോൾ കൊറോണ കാലത്ത് റാങ്ക് ലിസ്റ്റിന്റെ കാലാവധി സർക്കാർ മൂന്നു മാസം കൂടി അതായത് ജൂൺ വരെ നീട്ടി. അതുകൊണ്ടും റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രയോജനം ലഭിക്കില്ല. ഉദ്യോഗാർത്ഥികളെ നിയമിക്കുന്നെങ്കിൽ തന്നെ വളരെ തുച്ഛമായ നിയമനമാണ് നടക്കാൻ പോകുന്നത്. ലിസ്റ്റിലെ മുക്കാൽ പങ്ക് പേരും പുറത്താകുകയും ചെയ്യും. കൊറോണ പരിഗണിച്ച് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം ഇപ്പോൾ പ്രസക്തമായി മാറിയിരിക്കുകയാണ്.
റാങ്ക് ലിസ്റ്റുകളുടെ അവസ്ഥ:
സിവിൽ പൊലീസ് ഓഫീസർ: നാല് മാസത്തോളം നിയമനം നടന്നില്ല. വിവാദപരമായ റാങ്ക് ലിസ്റ്റിനെചൊല്ലി കേസ് നടന്നതിനാൽ, അതുപോലെ ബൈ ഇലക്ഷൻ വന്നപ്പോഴും നിയമനം നടന്നില്ല ഇപ്പോൾ കൊറോണ വന്നതിനു ശേഷം നിയമനം ഇല്ല . റാങ്ക് ലിസ്റ്റുകൾ കാലാവധി ജൂൺ 19 വരെ വർദ്ധിപ്പിച്ചപ്പോൾ ഈ ലിസ്റ്റ് ജൂൺ 30 നു അവസാനിക്കുന്ന നമ്മുടെ കാര്യം പരിഗണിച്ചില്ല. സിവിൽ എക്സൈസ് ഓഫീസർ ലിസ്റ്റിൽ നിന്ന് പത്ത് ശതമാനത്തിൽ താഴെ മാത്രമേ നിയമനം നടന്നിട്ടുള്ളൂ. വെറററിനറി സർജൻ റാങ്ക് ലിസ്റ്റ് 2017 ഡിസംബർ ഇറങ്ങിയതാണ്. മൊത്തം 441 പേരുകൾ ഉള്ള ലിസ്റ്റിൽ നിന്ന് ഇതേവരെ നടന്നത് 105 നിയമനങ്ങൾ മാത്രം. എച്ച് എസ് എ മലയാളം വയനാട് ലിസ്റ്റ് 2017ഏപ്രിൽ 11ന് നിലവിൽ വന്നു
2020ഏപ്രിലിൽ 11ൽ നിന്ന് ജൂൺ 19 വരെ നീട്ടി. 24 നിയമനങ്ങൾ നടന്നു. മുൻ ലിസ്റ്റ് നാലര വർഷം നീട്ടി,കാലാവധിക്ക് ശേഷവും ലിസ്റ്റിൽ നിന്ന് ഒൻപത് നിയമനങ്ങൾ മാത്രം നടന്നു. ഇത് സംബന്ധിച്ച് സുപ്രിം കോടതിയിൽ കേസ് നടക്കുന്നുണ്ട്. പിഡബ്ല്യുഡി ഓവർസിയർ ലിസ്റ്റ് 2017 നു നിലവിൽ വന്നതാണ്. ഈ ലിസ്റ്റ് ജൂൺ 19 വരെ നീട്ടി... ഓപ്പൺ കാറ്റഗറി യിൽ കേവലം മുപ്പത്തിയഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്... കഴിഞ്ഞ രണ്ടു വര്ഷങ്ങങ്ങളിൽ ഉണ്ടായ പ്രളയവും, നിപ്പയും, കൊറോണയും ലിസ്റ്റിനെ ബാധിച്ചു. 2014 -ൽ വന്ന അഗ്രിക്കൾച്ചർ ഓഫീസർ ലിസ്റ്റിൽ നിന്ന് ഇതുവരെ 579 നിയമനങ്ങൾ നടന്നു. ജൂലൈ 23 നു ഈ ലിസ്റ്റ് അവസാനിക്കുകയാണ്.
ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് 2017 ൽ നിലവിൽ വന്നതാണ്. ഈ ലിസ്റ്റിൽ 114 പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ നാളിതുവരെ 12 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 2012 ൽ വിജ്ഞാപനം വന്ന തസ്തികയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീണ്ട അഞ്ച് വർഷങ്ങൾക്കു ശേഷം 2017 ലാണ്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 മെയ് 30 ന് മൂന്ന് വർഷം തികയുമായിരുന്നു. കൊറോണ കാരണം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചതു മൂലം ഈ ലിസ്റ്റിന് 20 ദിവസം മാത്രമാണ് കൂടുതൽ ലഭിച്ചത്. ഈ തസ്തികയിലേക്ക് പുതിയ വിജ്ഞാപനമൊന്നും പുറപ്പെടുവിച്ചിട്ടില്ല. വകുപ്പിൽ സീനിയോറിറ്റി തർക്കങ്ങൾ കാരണം വർഷങ്ങളായി അഡ്മിനിസ്ട്രേറ്ററ്റീവ് ട്രിബ്യൂണലിൽ കേസ് നടക്കുന്നു. ഏറ്റവും കൂടുതൽ ആൾക്ക് ജോലി ലഭിക്കുന്ന എൽഡിസി ലിസ്റ്റ് 2018ൽ നിലവിൽ വന്നതാണ്. മുൻ വർഷങ്ങളിൽ ക0000 ത്തിലധികം നിയമനം നടന്ന ലിസ്റ്റിൽ 500 ഓളം നിയമനം മാത്രം. അടുത്ത വർഷം വരെ ഈ ലിസ്റ്റ് നിലവിലുണ്ട്.
ഫിസിക്സ് ലക്ചർ റാങ്ക് ലിസ്റ്റിന്റെ കാര്യവും തഥൈവ. അടുത്ത ജൂണിൽ തന്നെ ഇതിന്റെയും കാലാവധി തീരും. 210 പേർ ഈ ലിസ്റ്റിലുണ്ട്. പോസ്റ്റ് ക്രിയേഷനും പ്രിൻസിപ്പാൾമാരുടെ പ്രമോഷനും വൈകിയതിനാൽ ഈ ലിസ്റ്റിൽ നിന്നും നിയമനങ്ങൾ കാര്യമായി നടന്നില്ല. മുൻസിപ്പൽ സെക്രട്ടറി റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്നു വർഷമായപ്പോൾ അതിൽ നിന്നും വന്നത് മൂന്നു നിയമനങ്ങൾ മാത്രം. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നിയമനങ്ങൾക്കുള്ള പത്തനംതിട്ട ജില്ലാ ലിസ്റ്റ് വന്നപ്പോൾ 84 പേർ ലിസ്റ്റിലുണ്ട്. 2017ൽ നിലവിൽ വന്ന ലിസ്റ്റിൽ നിന്നും ഈ മെയ് 1 വരെ നടന്നത് 14 നിയമനങ്ങൾ മാത്രം. അസിസ്റ്റൻസ് ദന്തൽ സർജൻ റാങ്ക് ലിസ്റ്റ്, 2017 ൽ നിലവിൽ വന്നു. വരുന്ന ഓഗസ്റ്റ് മാസം അവസാനിക്കും.
ഇന്ന് വരെ ,467 പേരുള്ള ഈ ലിസ്റ്റിനു വേണ്ടി, കേവലം ഒരു പോസ്റ്റ് പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എച്ച്.എസ്.എ (മലയാളം) കണ്ണൂർ ജില്ല . ലിസ്റ്റ് 2017ൽ നിലവിൽ വന്നു. മെയിൽ ലിസ്റ്റിൽ 101 പേർ. സപ്ലിമെന്ററി ലിസ്റ്റടക്കം 196 പേർ ഉൾപ്പെട്ട ലിസ്റ്റിൽ നിന്ന് കേവലം 39 നിയമനങ്ങൾ മാത്രമാണ് നടന്നത്. .നാലരവർഷം നിലനിന്ന മുൻ ലിസ്റ്റിൽ നിന്ന് ട്രിബ്യൂണൽ വഴി പുതിയ ലിസ്റ്റ് നിലവിൽ വന്നതിനു ശേഷം 9 പേർ നിയമന ഉത്തരവ് നേടി. പുതിയ ലിസ്റ്റിലുള്ളവരുടെ അവസരം നഷ്ടപ്പെട്ടു. നിലവിൽ പല സംവരണ വിഭാഗങ്ങൾക്കും ജില്ലയിൽ പെൻഡിങ് ടേൺ നിലനിൽക്കുന്നു. ഈ ടേണുകൾ എൻസിഎ വിജ്ഞാപനം വഴി നികത്താത്തതിനാൽ ഉയർന്ന മാർക്കു നേടിയ പൊതു വിഭാഗത്തിന്റെ അവസരം നഷ്ടപ്പെട്ടു. കാലാവധി 2020 ജൂലൈ 12 വരെ മാത്രം. പുതിയ നോട്ടിഫിക്കേഷൻ ഈ തസ്തികയിൽ വന്നിട്ടുമില്ല.
ബെവ്കൊ എൽഡിസി .പി എസ് സി യുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പേർ എഴുതിയ പരീക്ഷ. പക്ഷേ ധാരാളം ഒഴിവുകൾ ഉണ്ടായിട്ടും നിയമനം വൈകുന്നു ആദ്യത്തെ അഡൈ്വസ്. റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ പോലും 313 ഒഴിവുകൾ ഉണ്ടായിരുന്നു. പിന്നീട് 230 എൻജെഡി ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു. നിയമനം മാത്രം വൈകുന്നു. ഡെന്റൽ കോളേജുകളിൽ അസിസ്റ്റന്റ്റ് പ്രൊഫസർ. ഒൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് 2016 ലാണ് പരീക്ഷ നടന്നത്. . 2017 ൽ പ്രസിദ്ധീകരിച്ച പുതിയ റാങ്ക് പട്ടികയിൽ നിന്നും ചുരുക്കം പേർക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ.
പ്രതിഷേധം സോഷ്യൽ മീഡിയകളിൽ
സോഷ്യൽ മീഡിയയിലും ഉദ്യോഗാർത്ഥികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. അതിൽ ഒന്ന് ഇങ്ങനെ: കേരളത്തിലെ ലക്ഷക്കണക്കിന് യുവതി, യുവാക്കളെ ആടിന് പ്ലാവില കാട്ടി നടത്തും പോലെ കേരള പി.എസ്. സി എന്ന ബൊമ്മയുടെ പിറകിൽ നെട്ടോട്ടമോടിക്കുകയാണ്. നിലവിലുള്ള ലിസ്റ്റിൽ നിന്നും പത്തു ശതമാനം പോലും നിയമനം നടത്താതെ അതേ തസ്തികയിലേക്ക് പരീക്ഷ നടത്താൻ പോവുകയാണ്...ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ആവശ്യം കേരള ഗവൺമെന്റിന് ആവശ്യമില്ലെങ്കിൽ കോടികൾ മുടക്കി നടത്താനുദ്ദേശിക്കുന്ന പരീക്ഷ വേണ്ടെന്ന് വയ്ക്കുക. അല്ലാത്തപക്ഷം നിലവിലുള്ള റാങ്ക് ലിസ്റ്റ് നീട്ടി നൽകാൻ തയ്യാറാവുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്