തമിഴ്നാട്ടിൽ ഭീതി വിതച്ച് കോയമ്പേട് മാർക്കറ്റ്; ദിവസവും വന്നുപോകുന്നത് 50,000 ത്തിലധികം പേർ; സാമൂഹിക അകലം പാലിക്കലോ മാസ്ക് ധരിക്കലോ ഇല്ല; സംസ്ഥാനത്തിന്റെ പല ഭാഗത്തായി കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗം പകർന്നത് 385 പേർക്ക്; വയനാട്ടിൽ അവസാനം രോഗം സ്ഥിരീകരിച്ച വ്യക്തി കോയമ്പേട്ടിൽ പോയി വന്നയാൾ; ചെന്നൈയുടെ വ്യാപാരകേന്ദ്രം കൊവിഡിന്റെ എപ്പിസെന്ററായി മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 295 ഏക്കറിൽ പരന്നുകിടക്കുന്ന വ്യാപാരകേന്ദ്രമാണ് കോയമ്പേട് മാർക്കറ്റ്. 1996ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ചെന്നൈ കോയമ്പേട് മാർക്കറ്റ് ഇന്ന് തമിഴ്നാട്ടിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ മാത്രം ഇതുവരെ കോയമ്പേട് മാർക്കറ്റിൽ നിന്നും വൈറസ് പകർന്നത് 385 പേർക്കാണ്. കേരളത്തിൽ വയനാട്ടിൽ അവസാനം രോഗം സ്ഥിരീകരിച്ച വ്യക്തിയും കോയമ്പേട് മാർക്കറ്റിൽ പോയി വന്നയാളാണ്. ഇത്തരത്തിൽ കോയമ്പേട് മാർക്കറ്റ് രാജ്യത്ത് വൈറസിന്റെ മറ്റൊരു എപ്പിസെന്ററായി മാറുമെന്ന ഭീതിയിലാണുള്ളത്. 3194 കടകളാണ് കോയമ്പേട് മാർക്കറ്റിലുള്ളത്.
പതിനായിരത്തിലധികം തൊഴിലാളികളും. ദിനേന അമ്പതിനായിരത്തിലധികം ആളുകൾ വന്നു പോകുന്ന കേന്ദ്രം. ഒരു കോടിയിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ചെന്നൈ നഗരം സമീപത്തെ കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ തുടങ്ങിയ ജില്ലകളിലേക്കുള്ള പഴവും പച്ചക്കറികളും പൂവുമെല്ലാം വന്നുചേരുന്നത് കോയമ്പേട് മാർക്കറ്റിലാണ്.തമിഴ്നാട് സംസ്ഥാന സർക്കാറിന്റെ അനാസ്ഥയും തൊഴിലാളികളുടെ ആദ്യഘട്ടത്തിലെ നിസ്സഹകരണവുമാണ് കോയമ്പേടിനെ ഇന്ന് രാജ്യത്തെ എപ്പിസെന്ററായി മാറ്റിയതിന്റെ പ്രധാന കാരണം.
മാർച്ച് അവസാനത്തോടെ രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയപ്പോളും കോയമ്പേട് മാർക്കറ്റ് പതിവു പോലെ സജീവമായിരുന്നു. രാജ്യത്ത് വൈറസ് പകരുന്നതിന്റെ യാതൊരു മുൻകരുതലുകളും ഈ ഘട്ടത്തിൽ കോയമ്പേട് മാർക്കറ്റിൽ അധികാരികളോ വ്യാപാരികളോ ഏർപ്പെടുത്തിയിരുന്നില്ല. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും കൈകൾ ശുചീകരിക്കലുമുണ്ടായില്ല. മാധ്യമങ്ങളും ചില സാമൂഹിക പ്രവർത്തകരും മുൻകരുതലുകൾ നൽകിയെങ്കിലും അവഗണിക്കപ്പെട്ടു. ലോക്ഡൗൺ കാലത്തും നിയന്ത്രണങ്ങളേതുമില്ലാതെ തുടർന്ന വ്യപാരം നിയന്ത്രിക്കാൻ പൊലീസോ അധികാരികളോ തയ്യാറായില്ല.
ഏപ്രിൽ 27നാണ് കോയമ്പേട് മാർക്കറ്റിൽ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ട് പച്ചക്കറി തൊഴിലാളികൾക്കാണ് മാർക്കറ്റിനകത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അപ്പോഴാണ് പൊലീസ് പോലും മാർക്കറ്റിനകത്തേക്ക് ആദ്യമായെത്തുന്നത്. അധികാരികളും പൊലീസുമെത്തി കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും വ്യാപാരികൾ തയ്യാറായില്ല. തങ്ങൾ ഇവിടെ തന്നെ വ്യാപാരം നടത്തുമെന്ന് വാശിപിടിച്ചു. അടുത്ത ദിവസം കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന വാർത്ത വന്നു. കോയമ്പേട്ടിൽ നിന്നും പച്ചക്കറികൾ വാങ്ങി ഉന്തുവണ്ടിയിൽ വിൽപന നടത്തുന്നയാളിൽ നിന്ന് അമ്പത്തൂർ തെരുവിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അതോടൊപ്പം തന്നെ മാർക്കറ്റിനകത്ത് ബാർബർഷോപ്പ് നടത്തുന്നയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ ഘട്ടത്തിൽ മാത്രമാണ് വ്യാപാരികളും അധികാരികളും വൈറസ് വ്യപനത്തിന്റെ ഭീകരത മനസ്സിലാക്കുന്നത്. നിരവധിയായ സമ്മർദ്ദങ്ങൾക്കൊടുവിൽ വ്യാപാരം മാതാപുരത്തേക്ക് മാറ്റാൻ ചെറുകിട വ്യാപാരികൾ സമ്മതിച്ചു. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കോയമ്പേട്ടിൽ വന്ന് പോയ നിരവധിയാളുകൾക്ക് വൈറസ് ബാധയേറ്റു. മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങി ഉന്തുവണ്ടിയിൽ വിൽപന നടത്തിയവർ വഴി സമീപ പ്രദേശങ്ങളിലെ നിരവധി പേർക്ക് വൈറസ് ബാധയേറ്റു.
കോയമ്പേട് നിന്നും വൈറസ് ബാധയേറ്റ ചെന്നൈക്ക് പുറത്തെ ആദ്യ കേസ് പച്ചക്കറിവണ്ടിയിലെ തൊഴിലാളിയായ കടലൂരുകാരന്റേതായിരുന്നു. മാർക്കറ്റിനകത്ത് ഡ്യൂട്ടിചെയ്ത മൂന്ന് പൊലീസുകാർ, അതിലൊരാൾ ഡെപ്യൂട്ടികമ്മീഷണർ, അഗ്നിശമനസേനവിഭാഗത്തിലുള്ളവർ, ശുചീകരണത്തൊഴിലാളികൾ, മാർക്കറ്റിൽ പച്ചക്കറിയിറക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയ 7500ൽ അധികം ആളുകൾ. ഇവരെല്ലാം ഇന്ന് നിരീക്ഷണത്തിലാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 385 പേർക്കാണ് കോയമ്പേട് നിന്ന് വൈറസ് ബാധയുണ്ടായിരിക്കുന്നത്.
ചെന്നൈ മുതൽ തെങ്കാശി വരെയുള്ള തിമിഴ്നാട്ടിലെ 12 ജില്ലകളിൽ ഇതിനോടകം കോയമ്പേട് മാർക്കറ്റിൽ നിന്നും വൈറസെത്തി. ഇത് ഇനിയും തുടരുമെന്ന് തന്നെയാണ് സൂചനകൾ. ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും കോയമ്പേട് മാർക്കറ്റിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാറിനായിട്ടില്ല. ഏതാനും ചെറുകിട വ്യപാരികളെ മാതപുരത്തേക്ക് മാറ്റിയതൊഴിച്ചാൽ കോയമ്പേട് മാർക്കറ്റിൽ പ്രവർത്തനങ്ങൾ സാധാരണപോലെ തന്നെ നടക്കുന്നു. സാമൂഹിക അകലം പാലിക്കലോ മാസ്ക് ധരിക്കലോ ഒന്നും തന്നെയില്ല.
കോയമ്പേടിനെ നിയന്ത്രിക്കാൻ അധികാരികൾക്ക് ഇനിയും സാധിച്ചിട്ടില്ല എങ്കിൽ തമിഴ്നാടിനെ കാത്തിരിക്കുന്നത് മഹാദുരന്തമായിരിക്കും. അത് ഒരു പക്ഷെ തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതുമായിരിക്കില്ല. കേരളത്തിൽ നിന്നുള്ള നിരവധിപേരാണ് ചെന്നൈയിൽ വിവിധ വ്യാപാരങ്ങൾ നടത്തുന്നത്. ഇവരും ദിനേന ഇടപെടുന്ന ഇടം കൂടിയാണ് കോയമ്പേട് മാർക്കറ്റ്. തമിഴ്നാട്ടിൽ നിന്നടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ കോടമ്പേട് മാർക്കറ്റിന്റെ അലയൊലികൾ കേരളത്തിലും പ്രകടമായിത്തുടങ്ങും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍