മൂന്നാം ക്ലാസ്സിൽ പത്രമിടാൻ പോയത് പഠന ചെലവ് കണ്ടെത്താൻ; മുംബൈയിലെത്തി കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ട്രെയിൻ യാത്രക്കിടെ നഷ്ടമായി; പത്താം ക്ലാസ് പഠനത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ കള്ളനായത് സുഹൃത്ത് നടത്തിയ മോഷണത്തിന്റെ പേരിൽ; നെടുമ്പാശ്ശേരിയിൽ ലോട്ടറി വിറ്റ് പ്ല്സ്ടുവിന് പഠിക്കുമ്പോൾ അഭിനയ മോഹം ഉദിച്ചു; പൊലീസുകാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാക്കിയത് മൂന്ന് വയസ്സിൽ മാതാപിതാക്കൾ നഷ്ട്പ്പെട്ട കൊച്ചു വിനയിന്റെ സിനിമയെ വെല്ലും ജീവിത കഥ
ആർ പീയൂഷ്
കൊച്ചി: മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടമായി. പത്തനാപുരം ഗാന്ധിഭവനിൽ ബന്ധുവായ സ്ത്രീ എത്തിച്ചു. അവിടെ നിന്നും നേരെ മുംബൈയിലേക്ക്. ബൺ വിറ്റ് മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി ജീവിച്ചു. പഠിക്കണം എന്ന ചിന്തയോടെ കുറച്ചു സമ്പാദ്യവുമായി നാട്ടിലേക്ക് തിരിച്ചപ്പോൾ പണവും മൊബൈൽ ഫോണും കള്ളൻ കവർന്നു. പതിനാലാം വയസ്സിൽ തിരുവനന്തപുരത്തെത്തി ഹോട്ടൽ ജോലി ചെയ്ത് പത്താംക്ലാസ് പരീക്ഷയും എഴുതി. സിനിമാ മോഹവുമായി കൊച്ചിയിലെത്തി ഹോട്ടൽ ജോലിയും ലോട്ടറിയും വിറ്റ് പ്ലസ്ടു പഠനവും നടത്തുന്നു. ഇരുപത് വയസുകാരനായ വിനയ് ജീവിതത്തിലും സിനിമയിലും ഒരുപോലെ ഉറച്ചുനിൽക്കാൻ നടത്തുന്ന ഒറ്റയാൾപ്പോരാട്ടം ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ്.
തൃശൂർ തലൂർ സ്വദേശികളായിരുന്ന ദിനേശ് - ഷീല ദമ്പതികളുടെ മകനായിരുന്നു വിനയ് (ബന്ധുവായ സ്ത്രീ പറഞ്ഞുള്ള അറിവാണിത്). മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരണപ്പെട്ടു എന്നാണ് വിനയിനെ നോക്കി വളർത്തിയ ബന്ധു പറഞ്ഞത്. മൂന്ന് വയസ്സിൽ തന്നെ തൃശൂരിലെ ഒരു സ്ക്കൂളിൽ ഒന്നാം ക്ലാസിൽ അവർ ചേർത്തു. പിന്നീട് അവരുടെ വീട്ടിലെ ദാരിദ്ര്യം മൂലം അശരണരുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധി ഭവനിൽ എത്തിച്ചു. ഒരു വർഷത്തോളം അവിടെ നിന്നെങ്കിലും വീണ്ടും ബന്ധു വന്ന് തൃശൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലിറ്റിൽ ഫ്ളവർ എൽ.പി.സ്ക്കൂളിൽ മൂന്നാം ക്ലാസ്സിൽ ചേർത്തു. ബന്ധുവിന്റെ വീട്ടിലെ കഷ്ടപാട് മൂലം വിനയ് വീടിനടുത്തുള്ള ബോണി എന്നയാളുടെ സഹായത്തോടെ പത്രമിടാൻ പോകുമായിരുന്നു. അങ്ങനെ കിട്ടുന്ന പണം വീട്ടിലേക്ക് നൽകുകയും പഠനാവിശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. അഞ്ചാം ക്ലാസ്സിൽ പഠിക്കാനായി സെന്റ് തൈരാസ് ജി.എച്ച്.എസിൽ ചേർന്നു. ഒൻപതാം ക്ലാസ് വരെയായപ്പോൾ ബന്ധുവിന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായതോടെ പത്ര വിതരണം ഏൽപ്പിച്ചിരുന്ന ബോണി എന്നയാൾ നൽകിയ 600 രൂപയുമായി അവിടെ നിന്നും മുംബൈയിലേക്ക് നാടു വിടുകയായിരുന്നു.
മുംബൈ സി.എസ്.ടിയിലാണ് ട്രെയിനിറങ്ങിയത്. എന്തു ചെയ്യണമെന്നറിയാതെ ആ പന്ത്രണ്ട് വയസുകാരൻ അവിടെ പകച്ചു നിന്നു. അടുത്തുള്ള ചെറിയ കടയിൽ നിന്നും ബൺ വാങ്ങി കഴിച്ച് വിശപ്പടക്കി. രാത്രിയിൽ റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിൽ അന്തിയുറങ്ങി. ദിവസങ്ങൾ കഴിയും തോറും കയ്യിലെ പണം തീർന്നു കൊണ്ടേയിരുന്നു. ജോലി അന്വേഷിച്ച് നടന്നെങ്കിലും ഭാഷയറിയാത്തതിനാൽ എല്ലാവരും ആട്ടിപ്പായിച്ചു. അവസാനമായി ഉണ്ടായിരുന്ന നാണയത്തുട്ടും തീർന്ന് വിഷമിച്ച് കിടക്കുമ്പോഴാണ് ലഹരി ഉപയോഗിച്ച ചിലർ വിനയിനെ ശാരീരികമായി ഉപദ്രവിച്ചത്. ഉപദ്രവത്തിൽ അവശനായ വിനയിനെ രക്ഷിച്ചത് ഊരും പേരും അറിയാത്ത തെരുവിൽ വളരുന്ന രണ്ട് സമ പ്രായക്കാരായിരുന്നു. അറിയാവുന്ന രീതിയിലൊക്കെ അവരോട് തന്റെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. വഴിനീളെ ബൺ വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു അവർ. വിനയിനെയും അവർ ഒപ്പം കൂട്ടി. രണ്ട് വർഷം ജൂഹീ ബീച്ചിലും സി.എസ്.ടിയിലുമായി അലഞ്ഞു നടന്നു. അപ്പോഴാണ് പഠിക്കണം എന്ന ചിന്തയുണ്ടായത്. രണ്ട് വർഷം കൊണ്ട് ബൺ വിറ്റ് കിട്ടിയ പണവുമായി ഒരു നാളിൽ അവിടെ നിന്നും തിരികെ കേരളത്തിലേക്ക് യാത്ര തിരിച്ചു.
നിർഭാഗ്യം ആ ബാലനെ വീണ്ടും വേട്ടയാടുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിയപ്പോൾ ബാഗിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും ആരോ മോഷ്ടിച്ച് കടന്നു കളഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ പകച്ച വിനയ് നേരെ തിരുവനന്തപുരത്താണ് ട്രെയിനിറങ്ങിയത്. ഒരു ഹോട്ടലിൽ ചെറിയ ജോലി തരപ്പെടുത്തി. അൽപ്പം സമ്പാദ്യമായപ്പോഴേക്കും പത്താംക്ലാസ് എഴുതി എടുക്കാൻ തീരുമാനിച്ചു. തൂലി എന്ന സ്ഥാപനത്തിൽ ചേർന്ന് പത്താം ക്ലാസ് എഴുതിയെടുത്തു. ഇതിനിടയിൽ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്ത് അയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്നും ഇരുപത് ഡോളർ കൊണ്ടു വന്ന് വിനയിന്റെ ബാഗിൽ വച്ചു. പിന്നീട് ഹോട്ടൽ ജീവനക്കാരെത്തി മുറിയിൽ പരിശോധിച്ചപ്പോൾ ബാഗിൽ നിന്നും ഡോളർ കണ്ടെടുക്കുകയും കള്ളനായി ചിത്രീകരിക്കുകയും ചെയ്തു. സുഹൃത്തിന്റെ ജോലി നഷ്ടപ്പെടാതിരിക്കാൻ കുറ്റം സ്വയം ഏറ്റെടുത്തു. ഇതോടെ അവിടുത്തെ ജോലി നഷ്ടമായി.
പിന്നീട് തേക്കടിയിൽ ഒരു ഹോട്ടലിൽ ജോലിക്കു കയറി. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം കൊച്ചിയിലെ ഹോട്ടലിലെത്തി. അവിടെ എത്തിയപ്പോഴാണ് സിനിമയിൽ അഭിനയിക്കണമെന്ന മോഹം ഉദിക്കുന്നത്. അതിന് കാരണം വിനയ് പറഞ്ഞിതിങ്ങനെയാണ്. 'എന്റെ മാതാപിതാക്കൽ മരിച്ചു പോയി എന്ന് ആന്റി പറഞ്ഞുള്ള അറിവ് മാത്രമേ എനിക്കുള്ളൂ. മരിച്ചു പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വാസമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ സിനിമയിലൂടെ പ്രശസ്തനാകുമ്പോൾ അവർ മടങ്ങി വന്നാലോ.' സിനിമാ അഭിനയത്തിനു ഹോട്ടൽ ജോലി പറ്റില്ലെന്നു മനസ്സിലാക്കിയ വിനയ് അതുവിട്ട് തൊഴിലന്വേഷിച്ചു നെടുമ്പാശേരിയിലെത്തി. ഇതിനിടെ ദുൽഖർ സൽമാൻ നായകനായ ഹിന്ദി സിനിമ കർവാറിൽ ചെറിയ റോൾ കിട്ടി.
സെറ്റുകളിൽ ചാൻസ് തേടി അലയുന്നതിനിടെ ലോട്ടറി വിൽപന തുടങ്ങി. അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിൽപന നടത്തും. അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ. ഇതിനിടെ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. ജിജോ ജോസഫിന്റെ 'വരയൻ' എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷം ലഭിച്ചു.
അത്താണിയിലെ ഈരാളി വർഗീസ് കുട്ടിയുടെ വീട്ടിലാണ് സുഹൃത്തിനൊപ്പം വാടകയ്ക്ക് കഴിയുന്നത്. ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അത്താണിയിലെ അമ്പലത്തിൽനിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനം കൊണ്ട് വീടിന്റെ വാടക കൊടുത്തും കഴിയവേയാണ് ഇരുട്ടടിയായി ലോക്ഡൗൺ വരുന്നത്. ലോട്ടറി വിൽപന നിരോധിക്കുകയും ചെയ്തതോടെ വരുമാനം പൂർണമായി അടഞ്ഞു. തുടർന്നു സമൂഹ അടുക്കളയിൽനിന്നു ലഭിക്കുന്ന ഭക്ഷണം കഴിച്ചും സുമനസ്സുകളുടെ സഹായം കൊണ്ടും കഴിഞ്ഞുപോകുന്നു.
പ്രതിബന്ധങ്ങൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നും സിനിമയിൽ തന്റെ ദിനം വരുമെന്നും വിനയ് ആത്മവിശ്വാസത്തോടെ പറയുന്നു. ഒരിക്കൽ താൻ പ്രശസ്തിയിലെത്തുമ്പോൾ തന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ തേടി വരുമെന്നാണ് വിനയ് വിശ്വസിക്കുന്നത്. നിസ്സാര പ്രതിസന്ധികളിൽ പോലും ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവർ, എല്ലാ സുഖസൗകര്യങ്ങളും സ്നേഹവും ലഭിച്ചിട്ടും വഴി പിഴച്ചു പോവുന്ന കൗമാരങ്ങൾ ഇവർ ഈ വിനയനെ കണ്ട് പഠിക്കണം. ഉപദേശകരോ ബന്ധുക്കളോ സമ്പത്തോ ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക് സന്തോഷത്തോടെ നടക്കുവാൻ ഈ നിശ്ചയദാർഢ്യം മതി.
സമൂഹ അടുക്കളയിലേക്കു ഭക്ഷണത്തിനായി പോകുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യലിനു വിധേയനായ വിനയിന്റെ കഥ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം ഫേസ്ബുക്കിൽ കുറിച്ചതോടെയാണു നാടകീയമായ ആ ജീവിതം സമൂഹം അറിയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. വിനയിന്റെ നമ്പർ തേടിപ്പിടിച്ച് വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരവധി പേരാണ് വിളിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്