Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖുറാൻ എന്ന പുസ്തകമാണ് തീവ്രവാദികളെ സൃഷ്ടിച്ചതെന്ന പ്രകോപനം; യേശുക്കുട്ടനെ പ്രസവിച്ച ശേഷം വീണ്ടും മറിയം മക്കളെ പ്രസവിച്ചു. അപ്പോൾ മറിയാമ്മച്ചി കന്യാമറിയം ആകുന്നത് എങ്ങിനെയെന്ന കളിയാക്കൽ; ചാവക്കാട്ടെ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയുടെ വിദ്വേഷ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച; ഇതിനുള്ള മറുപടി എന്നെ അറിയുന്ന ഹൈന്ദവ-മുസ്ലിം സഹോദരന്മാർ പറയട്ടെ എന്ന് സ്വാമിയും; തീരമേഖലയായ പെരിയമ്പലത്തെ പുകച്ച് ചൂടൻ ചർച്ച തുടരുമ്പോൾ

ഖുറാൻ എന്ന പുസ്തകമാണ് തീവ്രവാദികളെ സൃഷ്ടിച്ചതെന്ന പ്രകോപനം; യേശുക്കുട്ടനെ പ്രസവിച്ച ശേഷം വീണ്ടും മറിയം മക്കളെ പ്രസവിച്ചു. അപ്പോൾ മറിയാമ്മച്ചി കന്യാമറിയം ആകുന്നത് എങ്ങിനെയെന്ന കളിയാക്കൽ; ചാവക്കാട്ടെ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയുടെ വിദ്വേഷ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച; ഇതിനുള്ള മറുപടി എന്നെ അറിയുന്ന ഹൈന്ദവ-മുസ്ലിം സഹോദരന്മാർ പറയട്ടെ എന്ന് സ്വാമിയും; തീരമേഖലയായ പെരിയമ്പലത്തെ പുകച്ച് ചൂടൻ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് സനാതന ധർമ്മം. ഏക ദൈവത്തിൽ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം. ബഹുദൈവത്തിൽ വിശ്വസിക്കുന്നവന് അതും ആകാം. ദൈവത്തിൽ വിശ്വാസം ഇല്ലാത്തവൻ വിശ്വസിക്കേണ്ടതില്ല. ക്ഷേത്രത്തിലോ പള്ളിയിലോ പോകാൻ ഇഷ്ടമുള്ളവർക്ക് പോകാം. പോകാൻ ഇഷ്ടമില്ല എങ്കിൽ പോകേണ്ടതില്ല. വിഗ്രഹത്തെ ആരാധിക്കാൻ താല്പര്യം ഉള്ളവന് അത് ചെയ്യാം. വിഗ്രഹാരാധനയിൽ താല്പര്യം ഇല്ലെങ്കിൽ ചെയ്യേണ്ടതില്ല. നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാൻ താൽപര്യമുള്ളവർക്ക് അങ്ങിനെയും ആകാം ഈ ബഹുസ്വരതയാണ് സനാതന ധർമ്മത്തിന്റെ കരുത്ത്.

ഇന്ത്യയിലെ സന്യാസികൾ മുമ്പോട്ടു കൊണ്ടു പോകുന്നതും ഈ പാരമ്പര്യമാണ്. 
ഇതിനിടെയാണ്‌ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി വെല്ലുവിളിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം ചാവക്കാട് പെരിയമ്പലത്ത് ഹിന്ദു, മുസ്ലിം വർഗീയ കലാപത്തിനുള്ള സാധ്യത ഒരുക്കുന്നതാണ് സാധുവിന്റെ പോസ്റ്റുകളിൽ മിക്കതുമെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ശാന്തിയിലും സമാധാനത്തിലും മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്ന പെരിയമ്പലം തീരദേശ മേഖലയിൽ ഹിന്ദു മുസ്ലിം വർഗീയ കലാപത്തിന് സാധ്യതയുണ്ടാക്കുന്നതാണ് ഈ സ്വാമിയുടെ ഇടപെടൽ എന്നും ആരോപണം ഉണ്ട്. പലവിധ ചർച്ചകൾ നടക്കുമ്പോഴും സ്വാമി ഇതെല്ലാം നിഷേധിക്കുന്നുമുണ്ട്.

ചാവക്കാട് പെരിയമ്പലത്ത് ഹിന്ദു, മുസ്ലിം വർഗീയ കലാപത്തിനൊരുങ്ങി RSS ഹിന്ദുത്വ തീവ്രവാദികൾ. പ്രതീഷ് വിശ്വനാഥിന്റ്റെ വലം കൈയും, സുഹൃത്തുമായ സ്വാമി സാധു കൃഷ്ണയാണ് കലാപത്തിന് തിരി കൊളുത്തിയിരിക്കുന്നത്. വിശുദ്ധ ഖുർആനിനേയും മഹാത്മാ ഗാന്ധിജിയേയും വളരെ വൃത്തികെട്ട രീതിയിൽ അവഹേളിച്ചു കൊണ്ടാണ് ഇയാൾ രംഗത്ത് വന്നിരിക്കുന്നത്. ശാന്തിയിലും സമാധാനത്തിലും മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്ന പെരിയമ്പലം തീരദേശ മേഖലയിൽ ഹിന്ദു മുസ്ലിം വർഗീയ കലാപം നടത്താൻ RSS സഘപരിവാർ ശക്തികൾ പുറത്തു നിന്നും ഇറക്കുമതി ചെയ്ത സ്വാമിയാണ് ഇയാളെന്നും നാം മനസ്സിലാക്കണം.-ഇതാണ് സ്വാമിക്കെതിരെ മുജീബ് റഹ്മാൻ എന്ന ആൾ ഇട്ടിരിക്കുന്ന പോസ്റ്റ്. ഖുറാൻ എന്ന പുസ്തകമാണ് തീവ്രവാദികളെ സൃഷ്ടിച്ചതെന്ന പോസ്റ്റ് സാധു കൃഷ്ണാനന്ദ സരസ്വതി ഇട്ടതായും ഇതിൽ പറയുന്നു. ഇതിനുള്ള മറുപടി എന്നെ അറിയുന്ന ഹൈന്ദവ-മുസ്ലിം സഹോദരന്മാർ പറയട്ടെ-എന്ന് സ്വാമിയും പറയുന്നു. ഏതായാലും ചാവക്കാട് പെരിയമ്പലം ആളിക്കത്താൻ സാധ്യത ഏറെയാണെന്നാണ് മുജീബ് റഹ്മാന്റെ പോസ്റ്റ് വ്യക്തമാക്കുന്നത്.

മത അധിക്ഷേപം നടത്തുന്ന പല പോസ്റ്റുകളും സ്വാമിയുടേതായി ഉണ്ടെന്നതാണ് വസ്തുത. യേശുക്കുട്ടനെ പ്രസവിച്ച ശേഷം വീണ്ടും മറിയം മക്കളെ പ്രസവിച്ചു. അപ്പോൾ മറിയാമ്മച്ചി കന്യാമറിയം ആകുന്നത് എങ്ങിനെ ?-എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർത്തിയ ഒരു ചോദ്യം. സ്വാമി കൽപ്പവൃക്ഷ ഗിരി, സ്വാമി സുശീൽ ഗിരി ഈ സന്യാസികളെ ആണ് കമ്മി ജിഹാദികൾ തല്ലിക്കൊന്നത്-എന്ന തെറ്റായ പ്രചരണവും സ്വാമി നടത്തി. പൽഘാറിലെ കൊലയിൽ മുസ്ലിം മത തീവ്രവാദികൾക്ക് പങ്കില്ലെന്നത് വ്യക്തമായ കാര്യമാണ്. ഇതിനൊപ്പമാണ് ഖുറാനെ അപമാനിക്കൽ പോസ്റ്റ്. ഏതായാലും ഇപ്പോൾ ഇതെല്ലാം ചാവക്കാട് ചർച്ചയാക്കുകയാണ് മറു വിഭാഗം. ഏതായാലും ഈ ചർച്ച സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്.

മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ ഉച്ചത്തിൽ നാമജപം ആണ് ഇപ്പോഴള്ള വിവാദങ്ങൾക്ക് കാരണം. ചാവക്കാട് പെരിയമ്പലം ശ്രീകൃഷ്ണാനന്ദ ആശ്രമം തങ്ങൾക്കെതിരെ ഭീഷണിയുള്ളതായി വടക്കേക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു ഏപ്രിൽ 30 ന് വൈകിട്ടായിരുന്നു ആദ്യ ഭീഷണിയുമായി മൂന്ന് പേർ ആശ്രമത്തിലെത്തിയതെന്നായിരുന്നു പരാതി. ഈ പരാതി ഒത്തു തീർന്നതായും സ്വാമി ഫെയ്‌സ് ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. തികച്ചും മത സൗഹാർദ്ധപരമായ സ്ഥലമാണ് ആശ്രമം സ്ഥിതി ചെയ്യുന്ന പ്രദേശം. ഇത്തരം വർഗ്ഗീയ ഭീഷമികൾ മുഴക്കി ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിച്ച് സൗഹൃദം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്ന നീക്കം വളരെയധികം വേദനാജനകമാണെന്നും സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി പറയുന്നു. ഈ വാക്കുകൾക്ക് വിരുദ്ധമായ പലതും സോഷ്യൽ മീഡിയയിൽ ്‌സ്വാമി ഇട്ടിട്ടുണ്ടെന്നത് ചർച്ചയാക്കുകയാണ് ഇപ്പോൾ മറുവിഭാഗം.

മുൻപും ആശ്രമത്തിനെതിരെ ചിലർ അതിക്രമം നടത്തിയിട്ടുള്ളതായി ആശ്രമം അധികൃതർ പറയുന്നു. ആശ്രമത്തിന്റെ കൊടി മരവും ബോർഡും നശിപ്പിച്ചു. കൂടാതെ ആശ്രമ മതിൽകെട്ടിനുള്ളിൽ കടന്ന് ആൽമരത്തിന്റെ ചുവട്ടിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ അടുത്തുള്ള പള്ളിക്കമ്മറ്റി ഭാരവാഹികളും മുസ്ലിം ലീഗ് പ്രവർത്തകരും ഇടപെട്ട് ഭീഷണി മുഴക്കിയവരെ കണ്ടെത്തി. പൊലീസ് കേസെടുക്കാനിരിക്കെ ആശ്രമം അധികൃതർ ഇവർ മാപ്പ് പറഞ്ഞാൽ മതി എന്ന് ആവശ്യപ്പെട്ടു. അങ്ങനെ അവർ മാപ്പു പറഞ്ഞതായും ഫെയ്‌സ് ബുക്ക് ലൈവിലൂടെ സ്വാമി അറിയിച്ചിരുന്നു.

ബാങ്ക് കൊടുക്കുന്നത് കേൾക്കാൻ കഴിയാത്തതു കൊണ്ടാണ് മൈക്ക് ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെട്ടതെന്ന് ആരോപണ വിധേയരായ യുവാക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. മറ്റ് തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു. ഈ കേസ് ഒത്തുതീർന്നെങ്കിലും സോഷ്യൽ മീഡിയയിൽ പോര് മുറുകുമ്പോൾ അത് പുതിയ ഭീഷണിയായി മാറുമോ എന്ന സംശയം പൊലീസിനും ഉണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP