സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പാളിച്ച; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള മലയാളി കുടുംബങ്ങളുടെ മടങ്ങിവരവ് വൈകി; വഴിയിൽ കുടുങ്ങിയത് രോഗികളും ഗർഭിണികളും അടങ്ങിയ ഒട്ടനവധി മലയാളി കുടുംബങ്ങൾ; എല്ലാവരും നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളി കുടുംബങ്ങൾ; അഞ്ച് ചെക്ക് പോസ്റ്റ് വഴിയുള്ളവർക്കും പാസ് ലഭിച്ചപ്പോൾ പാസില്ലാത്തത് ആര്യങ്കാവ് വഴിയുള്ളവർക്ക് മാത്രം; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള നോർക്ക പാസ് നാളെ രാവിലെ മുതലെന്ന് പുനലൂർ ആർഡിഒ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാരണം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള പാസ് നാളെ രാവിലെ മുതൽ അനുവദിക്കും. റവന്യൂ വകുപ്പ് വേണ്ടത്ര സജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി പാസ് നോർക്ക അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നു ആര്യങ്കാവ് വഴി കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയവർ പെരുവഴിയിലായി. ആശങ്കയും വർധിച്ചു. പ്രധാനമായും ആറു ചെക്ക് പോസ്റ്റുകൾ വഴിയാണ് പാസ് അനുവദിക്കുന്നത്. പാറശാല, കുമളി, വാളയാർ, മുത്തങ്ങ, കാസർകോട്, ആര്യങ്കാവ് വഴിയാണ് പാസുകൾ അനുവദിക്കുന്നത്. ഇതിൽ മറ്റു അഞ്ചു ചെക്ക് പോസ്റ്റുകളിലും ഇന്നു തന്നെ പാസ് അനുവദിച്ചിരുന്നു. ആര്യങ്കാവ് രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായ മറുപടി നോർക്കയിൽ നിന്നും റവന്യൂ അധികൃതരിൽ നിന്നും ലഭിച്ചിരുന്നില്ല.
ഗർഭിണികളും കുട്ടികളും അടക്കമുള്ള ഒട്ടനവധി മലയാളി കുടുംബങ്ങൾ ആര്യങ്കാവ് വഴി കേരളത്തിലേക്ക് മടങ്ങാൻ നോർക്കയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തിരുന്നു. മറ്റുള്ള ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് ലഭിക്കുകയും ആര്യങ്കാവ് വഴിയുള്ളവർക്ക് പാസ് ലഭിക്കുകയും ചെയ്യാത്തതോടെ ആശങ്ക കൂടി. പാസ് ലഭിച്ചിട്ടില്ലെങ്കിൽ ഇവർ വന്നാലും ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കുടുങ്ങും. അതുമാത്രമല്ല, നാളത്തെ സമയം വച്ചാണ് അപേക്ഷ നൽകിയിട്ടുള്ളത്. നാളെ വൈകീട്ട് എത്തണമെങ്കിൽ ഇന്നു തന്നെ തിരിക്കണം. പല ഗ്രൂപ്പിലും പ്രായമായവരും കുട്ടികളും ഗർഭിണികളുമുണ്ട്. നേരത്തെ പാസ് അനുവദിച്ചാൽ മാത്രമേ ഈ സമയത്തിനു അനുസരിച്ച് അവർക്ക് യാത്ര തിരിക്കാൻ കഴിയൂ. പൊടുന്നനെ പാസ് അനുവദിച്ചാൽ അവർക്ക് ഏത്താനും കഴിയില്ല. ഇതോടെയാണ് അനിശ്ചിതത്വവും ആശങ്കയും കൂടിയത്.
ആര്യങ്കാവ് വഴി രജിസ്റ്റർ ചെയ്തവർ പാസ് ലഭിക്കാത്തതോടെ ഈ ആവശ്യം ഉന്നയിച്ച് മറുനാടനെ ബന്ധപ്പെട്ടിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ സജ്ജീകരണങ്ങൾ ആയിട്ടില്ലെന്നാണ് തിരുവനന്തപുരം കളക്ടർ ഗോപാലകൃഷ്ണൻ മറുനാടനോട് പറഞ്ഞത്. തുടർന്നു കൊല്ലം പുനലൂർ ആർഡിഒയുമായി ബന്ധപ്പെട്ടപ്പോഴാണ് നാളെ രാവിലെ മുതൽ പാസ് ഇഷ്യു ചെയ്തു തുടങ്ങുമെന്ന് പുനലൂർ ആർഡിഒ ശശികുമാർ മറുനാടനെ അറിയിച്ചത്. നാളെ രാവിലെ മുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതരും മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്. എല്ലാ ചെക്ക് പോസ്റ്റുകളിലും സജ്ജീകരണങ്ങൾ ആയപ്പോൾ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ സന്നാഹങ്ങൾ ഏർപ്പെടുത്താൻ വൈകിയിരുന്നു. അതിർത്തിയിൽ പരിശോധന ആവശ്യമായതിനാൽ നോർക്ക ആര്യങ്കാവ് വഴി പാസ് നൽകിയില്ല.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരാണ് ആര്യങ്കാവ് വഴി കേരളത്തിൽ എത്താൻ രജിസ്റ്റർ ചെയ്തത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ എത്തിപ്പെടാൻ ആര്യങ്കാവ് ചെക്ക് പോസ്റ്റാണ് ഏറ്റവും സഹായകരം. അതിനാലാണ് ആര്യങ്കാവ് വഴി കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. തമിഴ്നാടും കർണാടകയിലും ചികിത്സാ ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കാനും പോയവരാണ് ലോക്ക് ഡൗണിൽ കുടുങ്ങിയത്. സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ അവർക്കുള്ള അസുലഭമായ അവസരമാണ് നോർക്ക വെബ് സൈറ്റ് വഴി നിലവിൽ വന്നത്. ഇത്രയും കാത്ത് നിന്നിട്ടും എത്താൻ കഴിയാത്തതിന്റെ വിഷമമാണ് ആര്യങ്കാവ് വഴി ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് അനുഭവിക്കേണ്ടി വന്നത്. ഇതോടെയാണ് ഇവർ മാധ്യമങ്ങളുമായി ബന്ധപ്പെട്ടത്. മറ്റു അഞ്ചു ചെക്ക് പോസ്റ്റുകളിൽ രജിസ്റ്റർ ചെയ്തവർക്കും നോർക്ക പാസ് അനുവദിച്ചു. ആര്യങ്കാവ് വഴി രജിസ്റ്റർ ചെയ്തവർക്ക് ലഭിച്ചില്ല. ഇതോടെയാണ് ഇവരിൽ ആശങ്ക വർദ്ധിച്ചത്. ഇവരിൽ സ്ത്രീകളും കുട്ടികളും ഗർഭിണികളുമുണ്ട്. കാത്തിരിപ്പ് എത്ര നീളും എന്നറിയാത്തതിനാൽ ആശങ്ക കൂടി. നോർക്ക കൃത്യമായ മറുപടിയും നൽകിയില്ല. റവന്യൂ അധികൃതരും മറുപടി നൽകിയില്ല. നാളെ നോർക്ക പാസ് അനുവദിക്കും എന്നറിഞ്ഞതോടെയാണ് പലർക്കും ആശ്വാസമായത്. മറുനാടനെ ബന്ധപ്പെട്ട ആൽവിൻ പറഞ്ഞത് ഇങ്ങനെ:
ചികിത്സയ്ക്ക് എത്തി കുടുങ്ങി: ആൽവിൻ
ഒരു മാസം മുൻപാണ് ബംഗളൂരുവിൽ എത്തിയത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വന്നത്. പെങ്ങളുടെ കുട്ടി കൂടി ഒപ്പമുണ്ട്. കുട്ടിക്ക് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. അവരും ചികിത്സയ്ക്കാണ് വന്നത്. ഇവിടെ എത്തി മടങ്ങാൽ ശ്രമിച്ചിട്ടും അതിനു കഴിഞ്ഞില്ല. ലോക്ക് ഡൗൺ ആയിരുന്നു. തുടർന്നു അവിടെ തങ്ങി. അപ്പോഴാണ് നോർക്കയിൽ രജിസ്റ്റർ ചെയ്യണം എന്ന് അറിയുന്നത്. അതുപ്രകാരം നോർക്കയിൽ രജിസ്റ്റർ ചെയ്തു. അഞ്ചൽ സ്വദേശികൾ ആയതിനാൽ ആര്യങ്കാവ് വഴിയാണ് ചെക്ക് പോസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുള്ള ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് ലഭിച്ചു. ഞങ്ങൾ ഒട്ടുവളരെ പേർക്ക് എല്ലാം ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർ ആർക്കും പാസ് ലഭിച്ചിട്ടില്ല. നാളെ വൈകീട്ടു സമയം നൽകിയാണ് രജിസ്റ്റർ ചെയ്തത്. നോർക്കയിൽ പറഞ്ഞപ്പോൾ കൃത്യമായ മറുപടിയില്ല. റവന്യൂവിൽ നിന്നും മറുപടിയില്ല. ഇതോടെയാണ് ഞങ്ങൾ ആശങ്കയിലായത്. എല്ലാവരും മടങ്ങിയാലും ഞങ്ങൾ ഇനിയും കാത്തിരിക്കണം എന്ന് വന്നതോടെയാണ് മറുനാടനിൽ വിളിച്ചത്-ആൽവിൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍