കിഫ്ബിയുടെ പേരിൽ ജിഎസ് പ്രദീപിന് അശ്വമേധം കളിക്കാനും ധൂർത്ത്! സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കിടയിലെ കിഫ്ബിയെ കുറിച്ച് ബോധവത്കരണം നടത്താനുള്ള സക്‌സസ് കേരള പ്രശ്‌നോത്തരിക്കായി പൊടിക്കുന്നത് ലക്ഷങ്ങൾ; മത്സരങ്ങൾക്ക് പതിനഞ്ച് ലക്ഷത്തോളം പൊടിക്കുമ്പോൾ പരിപാടി നടന്നത് ആലപ്പുഴ, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ; ലോക്ക് ഡൗണിനു ശേഷം വിപുലമാക്കാനും നീക്കം; ശരിവയ്ക്കുന്നത് കിഫ്ബി ബോധവത്ക്കരണത്തിനെന്ന പേരിലുള്ള 12 കോടി ധൂർത്തെന്ന പ്രതിപക്ഷ ആരോപണം
എം മനോജ് കുമാർ
തിരുവനന്തപുരം: കിഫ്ബിയിലെ ധൂർത്തിന്റെ പ്രകടോദാഹരണമായി കിഫ്ബി ക്വിസ് പരിപാടിയും. സർക്കാരുമായി ബന്ധമുള്ളവർ കിഫ്ബി പണം ധൂർത്തടിക്കുന്നതിന്റെ ഉദാഹരണമായാണ് ഈ കിഫ്ബി ക്വിസ് പരിപാടി വിരൽ ചൂണ്ടപ്പെടുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്). കിഫ്ബിയും ക്വിസും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധം മാത്രമാണ് ഉള്ളത്. എന്നിരിക്കെ തന്നെയാണ് പൊതുപ്പണത്തിനുള്ള ധൂർത്തിനായി കിഫ്ബിയെയും ക്വിസിനെയും ചേർത്ത് വെച്ചിരിക്കുന്നത്. കൈരളിയിലെ അശ്വമേധം ബന്ധം ഉപയോഗിച്ച് ജി.എസ്.പ്രദീപ് കിഫ്ബിയിൽ സ്വാധീനം ചെലുത്തിയാണ് ഈ ക്വിസ് പരിപാടി നേടിയത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കിഫ്ബിയുടെ ബോധവത്കരണ പദ്ധതികളുടെ ഭാഗമായി ജി.എസ്.പ്രദീപാണ് കിഫ്ബിയുമായി കൈകോർത്ത് ഈ ക്വിസ് പ്രോഗ്രാം നടത്തുന്നത്. ക്വിസ് മാസ്റ്ററായ അശ്വമേധം പ്രദീപിന് തന്നെ ലക്ഷങ്ങൾ ഓരോ ജില്ലയിലെയും അവതരണത്തിനു നൽകണം. പരിപാടിക്ക് ചെലവാകുന്ന തുകയും ഇതുമായി ബന്ധപ്പെട്ടവർക്ക് ലഭിക്കുന്ന തുകകൾ വേറെയും. 14 ലക്ഷത്തോളം രൂപ ഒരു ജില്ലയിലെ ക്വിസ് പരിപാടിക്ക് മാത്രമായി കിഫ്ബി ചെലവിടുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബോധവത്ക്കരണത്തിന്റെ കിഫ്ബി തന്നെ മാറ്റിവെച്ച 12 കോടിയിൽ നിന്നാണ് ഈ തുകയും നൽകുന്നത്.
കേരളത്തിലെ പതിനാലു ജില്ലകളിലും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കു ചേർത്താണ് ക്വിസ് മത്സരം പങ്കെടുപ്പിക്കുന്നത്. ലഭ്യമായ വിവരം അനുസരിച്ച് ഒരു മത്സരത്തിനു 14 ലക്ഷത്തോളം രൂപയാണ് ഈ ആവശ്യത്തിനു കിഫ്ബി ചെലവിടുന്നുണ്ട്. കിഎഫ്ബി എന്തിനു ക്വിസ് മത്സരം നടത്തി പണം പൊടിക്കണം എന്ന ചോദ്യം ഉയരുമ്പോൾ തന്നെയാണ് ഈ ക്വിസ് മത്സരം സംശയാസ്പദമായി മാറുന്നത്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കിഫ്ബിക്ക് വേണ്ടി നടത്തുന്ന ബോധവൽക്കരണം എന്നാണ് ഇതിനു ലഭിക്കുന്ന ഓമനപ്പേര്. ലക്ഷങ്ങൾ തന്നെയാണ് ഈ ക്വിസ് പരിപാടിക്ക് വേണ്ടിയും ധൂർത്തടിക്കപ്പെടുന്നത്. അറിവും വിജ്ഞാനവും സമന്വയിപ്പിച്ച് ഗ്രാൻഡ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന ക്വിസ് മത്സരം. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പ്രദർശനത്തിന്റെ ഭാഗമായാണ് മത്സരം എന്നൊക്കെയാണ് ക്വിസ് മത്സരത്തിനു വരുന്ന വിശേഷണങ്ങൾ.
കിഫ്ബി വഴങ്ങുന്നത് അനധികൃത സ്വാധീനത്തിന്
അനധികൃത നടപടികൾക്കും വഴിവിട്ട സ്വാധീനത്തിനും കിഫ്ബി വഴങ്ങുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ ക്വിസ് പരിപാടി. കിഫ്ബി ബോധവത്ക്കരണത്തിനു കിഫ്ബി മാറ്റി വെച്ച 12 കോടി ധൂർത്തായി ചെലവിടും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യമേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെളിയിക്കുന്ന നടപടിയാണ് ക്വിസ് പരിപാടി എന്ന ധൂർത്തിലൂടെ കിഎഫ്ബി നടത്തുന്നത്. ലക്ഷങ്ങളാണ് ഒരു ആവശ്യവും ഇല്ലാതെ ഈ ക്വിസ് പരിപാടിക്ക് കിഫ്ബി മുടക്കിക്കൊണ്ടിരിക്കുന്നത്. . കിഫ്ബി ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് ഈ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത് എന്നാണ് വെയ്‌പ്പ്. പതിനാലു ജില്ലകളിലെയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ക്വിസ് വഴിയുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നത്.
രണ്ടു ജില്ലകളിൽ തിരുവനന്തപുരത്തും ആലപ്പുഴയും കാസർകോടും പരിപാടികൾ നടന്നു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തൈക്കാട് പൊലീസ് ഗ്രൌണ്ടിലാണ് സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലാണ് ക്വിസ് പരിപാടി നടന്നത്. ക്വിസ് പരിപാടികൾ വലിയ രീതിയിൽ മുന്നോട്ടു കൊണ്ട് പോകാനുള്ള അണിയറ ശ്രമങ്ങൾ പുരോഗമിക്കവേയാണ് കൊറോണയുമായി വന്ന ലോക്ക് ഡൗൺ ഈ പരിപാടിയെയും ബാധിക്കുന്നത്. ലോക്ക് ഡൗൺ മാറിയ ശേഷം എല്ലാ ജില്ലകളിലും പൂർവാധികം ശക്തിയോടെ നടത്താനാണ് നീക്കം. ക്വിസ് പരിപാടിക്ക് മാത്രമായി ജി.എസ്.പ്രദീപ് ഒരു ഫ്‌ളാറ്റ് സ്റ്റാച്യുവിനു സമീപം വാടകയ്ക്ക് എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ ഫ്‌ളാറ്റിൽ ഇരുന്നാണ് ബാക്കി കാര്യങ്ങൾ ചെയ്യുന്നത്. കിഫ്ബിയുടെ അക്കൗണ്ട്‌സ് വിവരങ്ങൾ രഹസ്യമായതിനാൽ ഇതുമായി ബന്ധമുള്ള വിവരങ്ങളും രഹസ്യമായാണ് സൂക്ഷിക്കുന്നത്. കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. സർക്കാരുമായി അടുപ്പവും ബന്ധവും ഉള്ളവർ ഈ പണം ധൂർത്തടിക്കുന്നു എന്നാണ് ഉയരുന്ന ആരോപണങ്ങളിൽ പ്രമുഖം. ഇതിനു ഉദാഹരണമാണ് കിഎഫ്ബി നടത്തുന്ന ക്വിസ് പ്രോഗ്രാം.
പൊതുപ്പണം ധൂർത്തടിക്കുന്നതിൽ മത്സരം
പൊതുപണം ധൂർത്തടിക്കുന്നതിൽ മത്സരിക്കുന്ന സർക്കാരിന്റെ ഏറ്റവും പ്രധാന ഏജൻസി എന്നാണ് പ്രതിപക്ഷം കിഫ്ബിയെക്കുറിച്ച് ഉന്നയിക്കുന്ന പ്രാധാന ആരോപണങ്ങളിൽ ഒന്ന്. ഈ ഘട്ടത്തിൽ തന്നെയാണ് കിഫ്ബിയും ക്വിസും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യം ഉയരുന്നത്. പ്രതിപക്ഷ നേതാവ് സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കാൻ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഒന്നായിരുന്ന കിഫ്ബി വഴിയുള്ള ധൂർത്ത് ഒഴിവാക്കണം എന്ന ആവശ്യം. അതിനായി ആദ്യം ബോധവത്ക്കരണത്തിനു നീക്കിവയ്ക്കുന്ന 12 കോടി രൂപ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കിഫ്ബി പദ്ധതികളെക്കുറിച്ച് അഴിമതി ആരോപണങ്ങളും നിരന്തര ആക്ഷേപങ്ങളുമാണ് ഉയർന്നു വരുന്നത്. പ്രതിപക്ഷ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉയർന്നു വന്നതും കിഫ്ബി പദ്ധതികളെക്കുറിച്ചാണ്. സിഎജി നിർദ്ദേശിക്കുന്ന ഓഡിറ്റിനു പോലും സർക്കാർ വിസമ്മതിക്കുന്നത് കിഫ്ബിയിലെ സുതാര്യതയില്ലായ്മ കാരണം എന്നാണ് പ്രതിപക്ഷ ആരോപണം. ഈ ആരോപണത്തെ സാധൂകരിക്കുന്ന നടപടി തന്നെയാണ് ക്വിസ് ഇടപാടിന്റെ പിന്നിലും നടക്കുന്നത്.
ഉപദേശകർക്ക് മൂന്നു ലക്ഷം ശമ്പളം
ഈ കഴിഞ്ഞ ദിവസമാണ് കിഫ്ബിയിൽ ഉപദേശകരെ വിളിച്ചുള്ള കിഫ്ബി പരസ്യം വിവാദമായത്. മുണ്ട് മുറുക്കിയുടുത്ത് ചെലവ് നിയന്ത്രിക്കണം എന്ന് സർക്കാർ പറയുമ്പോൾ ഉപദേശകർക്ക് കിഫ്ബി ഓഫർ ചെയ്ത മാസശമ്പളം മൂന്നു ലക്ഷം രൂപയായിരുന്നു. മുതിർന്ന പ്രോജക്റ്റ് ഉപദേശകന് മൂന്നു ലക്ഷം ഓഫർ ചെയ്തപ്പോൾ പോജ്ക്റ്റ് ഉപദേശകനു ഒരു ലക്ഷത്തി എൺപതിനായിരം രൂപയും ടെക്‌നിക്കൽ ഉപദേശകന് 75000 രൂപയും ജൂനിയർ ഉപദേശകന് 75000 രൂപയായിരുന്നു. മൾട്ടി നാഷണൽ കമ്പനികൾ കൂടി കൊടുക്കുന്നതിലും കൂടുതൽ ശമ്പളമാണ് കിഫ്ബി ഓഫർ ചെയ്തത്. കിഫ്ബിയിലെ ധൂർത്തിന് ഉദാഹരണം എന്ന് പറഞ്ഞു പ്രതിപക്ഷം വിരൽ ചൂണ്ടുന്നത് ഇത്തരം കാര്യങ്ങൾ തന്നെയാണ്. ഈ രീതിയിലുൽ തീരുമാനങ്ങൾ വഴിയാണ് കിഫ്ബി വിവാദമായി രാഷ്ട്രീയ അന്തരീക്ഷത്തിൽ നിലകൊള്ളുന്നത്. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കും എന്നാണ് കിഫ്ബിയെ കുറിച്ചുള്ള സർക്കാർ പ്രഖ്യാപനം. ഇത് തന്നെയാണ് അഴിമതിക്കും ധൂർത്തിനും വഴിയൊരുക്കുന്നത്.
ഫണ്ട് കിഫ്ബിയിലേക്ക് ഒഴുകുമ്പോൾ അതിനനുസരിച്ചുള്ള ധൂർത്തും അഴിമതിയും വർദ്ധിക്കുക തന്നെയാണ്. സിഇഒ എന്ന നിലയിൽ കെ.എം.എബ്രഹാം വാങ്ങിക്കുന്ന ശമ്പളത്തിലും വിവാദം വന്നിരുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ കെ എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയാണ്. ഇതിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാൻ അർഹതയുള്ളൂ. എന്നാൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് കിഫ്ബിയുടെ സിഇഒ ആയിരിക്കെ കെ എം എബ്രഹാം കൈപ്പറ്റുന്നത്. ഇത് തന്നെ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയായിരിക്ക എബ്രഹാം തന്നെയാണ് ഇത്തരം ഒരു ഓർഡർ ഇറക്കിയത്. ഇത് ലംഘിക്കുന്നതും അദ്ദേഹത്തിന്റെ കാര്യത്തിൽ തന്നെയായി എന്നത് വിചിത്രമായി തുടരുകയാണ്.
591 പദ്ധതികളിലായി 45,619 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. അതിൽ തന്നെയാണ് മസാല ബോണ്ട് വിവാദങ്ങളും കയറിവന്നത്. സർക്കാർ അഭിമാന നേട്ടമായി ഉയർത്തിക്കാട്ടുന്ന പൊതു വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, ആരോഗ്യ രംഗത്തെ കുതിച്ചു ചാട്ടം, തീരദേശ-മലയോര ഹൈവേ അടക്കമുള്ള പുതിയ റോഡുകളും പാലങ്ങളും, ദേശീയപാതാ വികസനം, ടെക്‌നോ സിറ്റിയും ഇൻഡസ്ട്രിയൽ പാർക്കുമടക്കം കിഫ്ബിയുടെ നേട്ടങ്ങൾ എന്ന രീതിയിലാണ് സർക്കാർ ഉയർത്തിക്കാണിക്കുന്നത്. ഇതിൽ കിഫ്ബിവഴിയുള്ള ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ വൻ അഴിമതി ആരോപിക്കപ്പെട്ടു. കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വൻ അഴിമതിയാണ് നടത്തിയത്. രണ്ട് പദ്ധതിയിലും വർക്ക് ടെൻഡർ ചെയ്തപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചില്ല. സർക്കാരിന് ഇഷ്ടമുള്ള കമ്പനികൾക്ക് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഉയർന്നു വന്നത്.
കിഫ്ബിക്ക് വേണ്ടി മറ്റ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ എഞ്ചിനീയറെ വെച്ചു. സാധാരണ നിരക്കിൽ നിന്നും 60 ശതമാനം ഉയർന്ന നിരക്കിലാണ് ടെൻഡർ നൽകിയത്. എൽ ആൻഡ് ടി, സ്‌കാർലെറ്റ് കമ്പനികൾക്ക് വേണ്ടി പ്രീക്വാളിഫിക്കേഷനിൽ മാറ്റം വരുത്തി. നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ചീഫ് എഞ്ചിനീയറെ നിയമിച്ചാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോർഡിന്റെ ട്രാൻസ് ഗ്രിഡ് പദ്ധതിയിലും കോടികളുടെ അഴിമതി നടന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മണ്ണു മാറ്റി തറ നിർമ്മിക്കാന് 11 ലക്ഷമായിരുന്നു എസ്റ്റിമേറ്റ്. പൂർത്തിയായപ്പോൾ 11 കോടി രൂപ ചെലവായി. ഈ രീതിയിലാണ് കിഫ്ബിയിലെ പദ്ധതികൾ നടപ്പാക്കപ്പെടുന്നത്. അഴിമതി നടക്കുന്നതുകൊണ്ടാണ് എ.ജിയുടെ ഓഡിറ്റിങ് കിഫ്ബിയിൽ അനുവദിക്കാത്തത്. കിഫ്ബി അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ) സിഎജി ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് ആരോപണം വന്നു. 1999 ൽ യു ഡി എഫ് സർക്കാർ കൊണ്ടുവന്ന കിഫ്ബി നിയമത്തിൽ സിഎജിക്ക് കിഫ്ബി ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നു. കിഫ്ബി നിയമത്തിൽ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16(6) പ്രകാരമാണ് സിഎജിക്ക് കിഫ്ബിയുടെ ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ 2010 ലും 2016ലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ സി എ ജിക്കു നൽകിയ ഓഡിറ്റ് അവകാശം എടുത്തുകളയുകയായിരുന്നു. ഇതിനെതിരെ അന്ന് യു ഡി എഫ് നിയമസഭയിൽ ഉയർത്തിയ പ്രതിഷേധം സർക്കാർ അവഗണിക്കുകയായിരുന്നു.
സിഎജി റിപ്പോർട്ടിലും ആരോപണം:
കിഫ്ബിയുടെ ആദ്യ രണ്ട് വർഷക്കാലയളവിലെ പ്രവർത്തനം സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവന്നപ്പോൾ അതിലും ആരോപണം തന്നെയാണ് ഉയർന്നു വന്നത്. 15,575 കോടി ചെലവിൽ 26 പദ്ധതികളാണ് കിഫ്ബി വഴി രണ്ടുവർഷക്കാലയളവിൽ വിഭാവനം ചെയ്തത്. എന്നാൽ, രണ്ട് പദ്ധതികൾക്ക് 47 കോടി രൂപ മാത്രമാണ് തുക അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016-17 കാലയളവിൽ എട്ട് പദ്ധതികൾക്ക് 615 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ, പണം നൽകിയത് ഒരു പദ്ധതിക്ക് മാത്രമാണ്. 2017-18 ലാകട്ടെ, 18 പദ്ധതികൾ പ്രഖ്യാപിച്ചു. 14,960 കോടിയായിരുന്നു അനുവദിക്കുമെന്ന് പറഞ്ഞ തുക. എന്നാൽ, ഒരെണ്ണത്തിനു മാത്രമാണ് തുക നൽകിയത്-റിപ്പോർട്ട് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍