ടെൻഡർ വിളിച്ചത് ലോക് ഡൗൺ തുടങ്ങിയ ദിവസം; ഫിനാൻഷ്യൽ ടെൻഡർ അടക്കം അംഗീകരിച്ചതും അടച്ചിടൽ കാലത്ത്; ഇത് പദ്ധതി പ്രദേശം പോലും കാണാതെ ജർമ്മനിക്കാർ കരാറിൽ ഏർപ്പെടുന്ന അത്യപൂർവ്വ വികസന മാതൃക; ദിനംപ്രതി 300 ടൺ മാലന്യം സംസ്കരിക്കുമ്പോൾ വൈദ്യുതി ഉൽപാദനം എത്രയെന്ന് വിശദീകരിക്കാത്തതും വിവാദമാകും; സ്പ്രിങ്ലർ കാലത്ത് ജർമൻ കമ്പനി അലെൻഗോയുമായി പിണറായി സർക്കാർ പങ്കിടുന്നത് വിഴിഞ്ഞത്തെ മാലിന്യ സംസ്കരണ സ്വപ്നം; 650 കോടിയുടെ കരാറും വിവാദത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക് ഡൗൺ കാലത്തെ വിഴിഞ്ഞത്തെ മാലിന്യ സംസ്കരണ പ്ലാന്റിനുള്ള കരാറും വിവാദത്തിലേക്ക്. സ്പ്രംഗ്ലറിൽ ആരോപണങ്ങൾ അതിശക്തമായി ഉയരുന്ന ഘട്ടത്തിലാണ് 800 കോടിയുടെ പദ്ധതിക്ക് സർക്കാർ കരാർ നടപടികൾ പൂർത്തിയാക്കുന്നത്. ലോക് ഡൗൺ കാലത്ത് എന്തിനാണ് ടെൻഡർ വിളിച്ചത് എന്നതടക്കമുള്ള ചോദ്യങ്ങൾ ഈ സമയത്ത് പ്രസക്തവുമാകും. മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതിയാണ് വിഴിഞ്ഞത്ത് നടപ്പാക്കുന്നത്. ഇടത് ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകൾ എതിർപ്പുന്നയിച്ച മോഡലാണ് മാലിന്യത്തിൽ നിന്നുള്ള ഊർജ്ജോൽപാദനം.
ജർമൻ കമ്പനിയായ അലെൻഗോയ്ക്കാണ് കരാർ നൽകുന്നത്. ഫിനാൻഷ്യൽ ടെൻഡർ ഉൾപ്പെടെ അംഗീകരിച്ചു കഴിഞ്ഞു. വിഴിഞ്ഞത്തെ സർക്കാർ കൈമാറുന്ന 15 ഏക്കറിലാണ് പ്ലാന്റ് വരിക. ലോക് ഡൗൺ തുടങ്ങിയ മാർച്ച് 24നാണ് ടെൻഡർ വിളിച്ചത്. കഴിഞ്ഞ 2നായിരുന്നു ടെൻഡർ നിശ്ചയിക്കുന്നതിനുള്ള തീയതി. 650 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. എന്നാൽ രൂപയുടെ മൂല്യം ഇടിവിലൂടെ പദ്ധതി തുക 800 കോടിക്ക് അടുത്തായി കഴിഞ്ഞു. 25 വർഷത്തേക്ക് 100 രൂപ പാട്ടത്തിനാണ് ഭൂമി സർക്കാർ കൈമാറുന്നത്. ലോക് ഡൗൺ കാലത്തെ ഈ ടെൻഡറിൽ പല പ്രമുഖർക്കും പങ്കെടുക്കാനും കഴിഞ്ഞില്ലെന്ന ആരോപണം ശക്തമാണ്. ജർമ്മൻ കമ്പനിക്ക് ടെൻഡർ കിട്ടുകയെന്ന ലക്ഷ്യം ലോക് ഡൗണിനിടെയുള്ള പുട്ടുകച്ചവടത്തിനുണ്ടെന്നാണ് സൂചന.
അലെൻഗോ മുമ്പോട്ട് വച്ച സാങ്കേതിക വിദ്യ അംഗീകരിച്ചു, സ്വിസ് ചാലഞ്ച് മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. സ്വിസ് ചലഞ്ച് രീതി കരാർ നൽകുന്ന ഒരു പുതിയ പ്രക്രിയയാണ്. യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും ഒരു വികസന നിർദ്ദേശം സർക്കാരിന് സമർപ്പിക്കാം. അങ്ങനെ സമർപ്പിച്ച നിർദ്ദേശമാണ് വിഴിഞ്ഞത്തും അംഗീകരിക്കപ്പെടുന്നത്. ലോക് ഡൗൺ കാലത്തെ ടെൻഡറിൽ പല പ്രമുഖർക്കും പങ്കെടുക്കാനായില്ലെന്ന സംശയം സജീവമാണ്. എന്തിനാണ് ലോക് ഡൗൺ കാലത്ത് തിരക്ക് പിടിച്ച് ഈ പദ്ധതി നടപ്പാക്കുന്നതെന്ന ചർച്ചകളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. ഡിസൈൻ ബിൽഡ് ആൻഡ് ട്രാൻസഫർ മാതൃകയിലാണ് കരാർ. 300 ടൺ മാലിന്യം പ്രതിദിനം സംസ്കരിക്കും. 25 വർഷമാണ് കരാർ കാലാവധി.
ഈ പദ്ധതിയിൽ സർക്കാരിന് മുടക്ക് മുതൽ ഒന്നും ഇല്ലെന്നാണ് വയ്പ്പ്. എന്നാൽ കമ്പനിക്ക് അങ്ങോട്ട് പണം നൽകേണ്ടതുമുണ്ട്. മാലിന്യത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത നിരക്കിൽ സർക്കാർ തന്നെ വാങ്ങണം. മാലിന്യ ശേഖരണത്തിന് ടിപ്പിങ് ചാർജ്ജും അങ്ങോട്ട് കൊടുക്കണം. അതായത് വൈദ്യുതി നിർമ്മാണത്തിന് കമ്പനിക്ക് വേണ്ട അസംസ്കൃത വസ്തു അവർ ശേഖരിക്കുന്നതിനുള്ള തുക പോലും സർക്കാർ നൽകണമെന്നതാണ് വസ്തുത. 25 കൊല്ലം കഴിയുമ്പോൾ പ്ലാന്റ് സംസ്ഥാനത്തിന് കിട്ടും. അപ്പോഴേക്കും ഈ ടെക് നോളജി തന്നെ പഴഞ്ചൻ ആകാനാണ് സാധ്യത. യന്ത്ര സമാഗ്രികളും പഴകിയ അവസ്ഥയിലാകും.
അതായത് പിന്നെ പണം മുടക്കിയാൽ മാത്രമേ സർക്കാരിന് ഈ പദ്ധതിയുമായി മുമ്പോട്ട് പോകാൻ കഴിയൂവെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ഈ കരാർ കൊണ്ടുള്ള നേട്ടം കമ്പനിക്ക് മാത്രമായി ചുരുങ്ങും. ഇതിനേക്കാൾ മറ്റൊരു പോരായ്മയും അലെൻഗോയുമായുള്ള കാരാറിൽ ഉണ്ടാകാനിടയുണ്ട്. 300 ടൺ മാലിന്യം പ്രതിദിനം നൽകിയാൽ എത്രമാത്രം വൈദ്യുതി ഉൽപാദിപ്പിക്കുമെന്നത് വ്യക്തമല്ല. സ്വിസ് ചലഞ്ചുകളിൽ ഉൽപാദനവും അതിപ്രധാനമാണ്. പറയന്നത്ര വൈദ്യുതി ഉൽപാദിപ്പിച്ചില്ലെങ്കിൽ കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. ഇതിനുള്ള വ്യവസ്ഥയാണ് മനപ്പൂർവ്വം വിട്ടുകളയുന്നതെന്നതാണ് ഉയരുന്ന ആരോപണം.
തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നത് മാത്രമാണ് ഏക ആശ്വാസം. അതിന് വേണ്ടി കൊറോണയിലെ ലോക് ഡൗൺ കാലത്ത് എന്തിന് ടെൻഡർ വിളിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ടെൻഡറിൽ പങ്കെടുത്തത് ജർമൻ കമ്പനിയാണ്. പദ്ധതി നടപ്പാക്കാനുള്ള സ്ഥലവും മറ്റും ജർമ്മനിയെ വിദഗ്ദ്ധർ എങ്ങനെ തിരുവനന്തപുരത്ത് എത്തി ലോക് ഡൗൺ കാലത്ത് കണ്ടുവെന്നതും അതിശയമാണ്. 300 ടൺ മാലിന്യം തിരുവനന്തപുരത്ത് നിന്ന് മാത്രം കിട്ടുക പ്രായോഗികമല്ല. അതായത് മറ്റ് ജില്ലകളിൽ നിന്ന് കൂടി മാലിന്യം ഈ പദ്ധതിക്ക് എത്തിച്ച് നൽകേണ്ടി വരും. ഇതിന്റെ പ്രായോഗികതകളും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.
ടെൻഡർ പുറപ്പെടുവിക്കുമ്പോൾ മാത്രമാകും എല്ലാവരും പദ്ധതിയെ കുറിച്ച് അറിയുക. പദ്ധതിക്ക് സർക്കാർ നീക്കി വച്ച സ്ഥലം അനുയോജ്യമാണോ എന്ന് അറിയേണ്ടത് ടെൻഡറിൽ പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. എന്നാൽ വിമാന യാത്രാ വിലക്കിന്റെ കാലത്ത് അതിനുള്ള സാധ്യത തീരെ കുറവാണ്. അതുകൊണ്ട് തന്നെ സ്ഥലം പോലും കാണാതെ കമ്പനി ടെൻഡറിൽ പങ്കെടുത്തുവെന്ന അനുമാനത്തിലാണ് ഏവരും എത്തുന്നത്. എന്നാൽ തയ്യാറാക്കിയ മുൻകൂർ തിരക്കഥയാണ് ടെൻഡറിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന വാദവും സജീവമാണ്. മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ പലർക്കും സ്വന്തമായുണ്ട്. അതുകൊണ്ട് തന്നെ ഇതിന് ഈ ജർമൻ കമ്പനിയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയുമില്ല.
ലോക് ഡൗൺ കാലത്തിന് അപ്പുറം ടെൻഡർ വിളിച്ചിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ട വ്യവസ്ഥകളുമായി പല അന്താരാഷ്ട്ര കമ്പനികളും എത്തുമായിരുന്നു. ഇതിനുള്ള സൗകര്യമാണ് ഇവിടെ അട്ടിമറിക്കപ്പെട്ടത്, ഖരമാലിന്യം സംസ്കരിച്ച് പ്ലാന്റുകൾ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത് വന്നിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് പരിഷത്തിന്റെ 56ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെടുകയും ചെയ്തു. ഇത്തരമൊരു പ്ലാന്റാണ് വിഴിഞ്ഞത്തും വരുന്നത്.
പൊതുജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യസംസ്കരണം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം ചെയ്യുന്നതിന് കേന്ദ്രീകൃത പ്ലാന്റുകൾ കൃത്യമായ വ്യവസ്ഥകളോടെ സ്ഥാപിക്കണമെന്നും സർക്കാറിനോട് അവർ ആവശ്യപ്പെട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍