കോവിഡ് രോഗികൾ ഇല്ലാതെ ആശുപത്രികൾ കാലിയായി തുടങ്ങി; പുതിയ രോഗികളുടെ വരവും കാര്യമായി കുറയുന്നു; എന്നിട്ടും മരണം കുറയാത്തതിന് കാരണമെന്ത്? നഴ്സിങ് ഹോമുകളിൽ മരിച്ചു വീണ ആയിരങ്ങളെ കണക്കിൽ ചേർത്ത് തുടങ്ങിയതോടെ ഈ ആഴ്ച മരണം 30000 കടക്കും; യുകെയുടെ പോക്ക് അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനവും ലോകത്തെ ഏറ്റവും ഉയർന്ന മരണ നിരക്കും; ലോകത്തിനു മുന്നിൽ ബ്രിട്ടന് നന്നായി തല കുനിക്കാം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: രാജ്യമെങ്ങും കോവിഡ് രോഗികൾ പുതുതായി ആശുപത്രിയിൽ എത്തുന്നത് കുറഞ്ഞു തുടങ്ങിയിരിക്കുന്നു. നിലവിൽ ആശുപത്രി ഐടിയു ചികിത്സയിൽ തിങ്ങി നിറഞ്ഞിരുന്ന രോഗികളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ഒരേ സമയം അഞ്ഞൂറിലേറെ രോഗികൾ ഉണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രോയ്ഡോൺ അടക്കമുള്ള ആശുപത്രികളിൽ രോഗികളുടെ എണ്ണം നാലിൽ ഒന്നായി കുറഞ്ഞിരിക്കുന്നു. നൂറുകണക്കിന് രോഗികളെ ചികിൽസിച്ച വൂസ്റ്റർ, കവൻട്രി എന്നിവിടങ്ങളിൽ ഇപ്പോൾ പേരിനു മാത്രം രോഗികൾ.
നൂറുകണക്കിന് രോഗികളുടെ മരണം കണ്ട ബിർമിങ്ഹാം, സൗത്താംപ്ടൺ അടക്കമുള്ള ആശുപത്രികളിലും രോഗികൾ പാതിയിലും താഴെയായി. ഈ വിവരങ്ങൾ മലയാളികളായ ജീവനക്കാർ തന്നെ പങ്കുവയ്ക്കുമ്പോൾ സ്വാഭാവികമായും ഒരു സംശയം ഉയരുകയാണ്. എന്നിട്ടും മരണ നിരക്ക് കുറയാത്തതെന്ത്? രോഗികളയവരുടെ എണ്ണം വച്ച് താരതമ്യം ചെയ്യുമ്പോൾ ലോകത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കു ബ്രിട്ടൻ എത്തിയതെങ്ങനെ? മരണ നിരക്കിൽ അമേരിക്കയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനം തേടുകയാണോ ബ്രിട്ടൻ? ചുരുക്കത്തിൽ ലോകത്തിനു മുന്നിൽ നന്നായി തല കുനിച്ചു നിൽക്കാൻ ഉള്ള നിയോഗമാണ് കോവിഡ് കാലം ബ്രിട്ടനു സമ്മാനിക്കുന്നത്.
ബ്രിട്ടനിലെ ബിബിസി അടക്കമുള്ള മാധ്യമങ്ങൾ മൂടി വയ്ക്കാൻ ശ്രമിക്കുകയും മലയാളികളായ ജീവനക്കാർ നൽകിയ വിവരം അനുസരിച്ച് ഏപ്രിൽ മാസം ആദ്യം തന്നെ ബ്രിട്ടീഷ് മലയാളി ആയിരക്കണക്കിന് മരണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ അതിശയോക്തി കലർന്ന വാർത്തകൾ എന്ന പ്രതികരണമാണ് വായനക്കാർ അറിയിച്ചു കൊണ്ടിരുന്നത്. എന്നാൽ ലോകത്തെ തന്നെ ഞെട്ടിച്ചു ഒടുവിൽ കഴിഞ്ഞ ഏതാനും ദിവസമായി ബ്രിട്ടൻ നഴ്സിങ് ഹോമുകൾ, കെയർ ഹോമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകൾ പുറത്തു വിട്ടു തുടങ്ങിയിരിക്കുകയാണ്. ഈ കണക്കുകളാണ് ഒരാഴ്ച മുൻപ് വരെ 20000 നിർത്തിയ കോവിഡ് മരണ നിരക്കിനെ ഈ ആഴ്ചയിൽ 30000ലേക്ക് ഉയർത്തുന്നത്. ഈ കണക്ക് 40000 വരെ ആയി ഉയർന്നാലും ആർക്കും ഇപ്പോൾ അത്ഭുതമില്ല. കാരണം അത്രയധികം മരണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം ബ്രിട്ടീഷ് ജനത അംഗീകരിച്ചു കഴിഞ്ഞു.
മാത്രമല്ല കോവിഡ് നിയന്ത്രണം ആവശ്യമായി വരും എന്ന് ജനുവരി പാതി പിന്നിട്ടപോൾ ബോധ്യമായിട്ടും സ്കൂളുകൾ അടക്കാതെയും പൊതുഗതാഗത നിയന്ത്രണത്തിന് തയ്യാറാകാതെയും മാർച്ച് മാസം അവസാനം വരെ കാത്തിരുന്ന ബ്രിട്ടൻ ഇപ്പോൾ ലോകത്തിനു മുന്നിൽ കോവിഡ് മരണം തടയാൻ കഴിയാതെ പോയതിന് ഒരു കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്. ലണ്ടൻ ട്യൂബ് സർവീസിൽ തിങ്ങി നിറഞ്ഞു യാത്ര ചെയ്തത് വഴി ആയിരക്കണക്കിന് ആളുകളാണ് കോവിഡ് ബാധിതരായത്. നൂറുകണക്കിന് മലയാളികളും ഈ കണക്കിൽ ഉൾപ്പെടുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിൽ കടുത്ത അമാന്തം കാട്ടിയ ബ്രിട്ടൻ ഈ കണക്കിൽ മാത്രം ആയിരങ്ങളെയാണ് മരണത്തിനു വിട്ടു കൊടുത്തത്. ഇതു കൂടാതെ ആശുപത്രികളിൽ പിപിഇ അടക്കമുള്ള സംരക്ഷണം ഒരുക്കാതെ നൂറുകണക്കിന് ജീവനക്കാരെയും രോഗികളാക്കി. ഇതുവരെ 200 ഓളം എൻഎച്ച്എസ് ജീവനക്കാർ കോവിഡ് മരണത്തിന് ഇരയായി എന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മരണക്കണക്കിലും ബ്രിട്ടൻ തല കുനിച്ചു നിൽക്കുകയാണ്. ലോകത്തു ഏറ്റവും കൂടുതൽ മരണം നേരിൽ കണ്ട അമേരിക്കയ്ക്കും മരണ നിരക്കിൽ ആറു ശതമാനം മാത്രം എന്ന കണക്കിൽ പിടിച്ചു നിൽക്കാൻ കഴിയുമെങ്കിലും ബ്രിട്ടൻ ഈ കണക്കെടുപ്പിൽ 15 ശതമാനത്തിലേക്ക് ഉയരുകയാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ വെറും മൂന്നു ശതമാനത്തിൽ താഴെ മരണം പിടിച്ചു നിർത്താൻ കഴിഞ്ഞപ്പോഴാണ് എല്ലാ സൗകര്യവും ഉണ്ടെന്ന് അഹങ്കരിക്കുന്ന ബ്രിട്ടൻ ഈ ലോക തോൽവി ഏറ്റുവാങ്ങുന്നത്.
ഇറ്റലിയിലും സ്പെയിനിലും രോഗം പടർന്നു പിടിക്കുന്ന വഴികൾ ലോകം വ്യക്തമായി തിരിച്ചറിഞ്ഞ ശേഷമാണു കോവിഡ് അമേരിക്കയിലും ബ്രിട്ടനിലും പടരുന്നത്. എയർ പോർട്ടുകൾ അടക്കം തുറന്നിട്ട് വൈറസ് വ്യാപനത്തിന് വഴി ഒരുക്കിയ ബ്രിട്ടൻ തങ്ങളുടെ വൃദ്ധ ജനങളുടെ ജീവൻ രക്ഷിക്കാൻ ഒരു കരുതലും എടുത്തില്ല എന്നതാണ് സത്യം. ഇങ്ങനെയാണ് ഭൂരിഭാഗം നഴ്സിങ്, കെയർ ഹോമുകളിലും നാലിൽ ഒന്ന് വൃദ്ധർ പിടഞ്ഞു വീണു മരിച്ചത്. പല ഹോമുകളിലും പാതിയിൽ അധികം പേർ മരിച്ചു കഴിഞ്ഞു, അനേകം പേരാകട്ടെ മരണത്തിനു ഊഴം കാത്തു നിൽക്കുന്നു.
ഈ കണക്കുകൾ വീണ്ടും ഞെട്ടിക്കാൻ കാരണമാകുകയാണ്. പ്രതിരോധ സംവിധാനങ്ങൾ പാടെ പാളിയ നേഴ്സിങ് ഹോമുകളിലും കെയർ ഹോമുകളിലും ഇപ്പോഴും കോവിഡ് രോഗികൾ ഏറെയാണ്. എന്നാൽ ഈ രോഗികൾക്കായി മെച്ചപ്പെട്ട പരിചരണം ഒരുക്കാനും ബ്രിട്ടന് കഴിയുന്നില്ല എന്നതാണ് സത്യം. കോവിഡ് ആശുപത്രികളായി തുടങ്ങിയ ലണ്ടനിലെയും ബിർമിൻഹാമിലെയും ആശുപത്രികളിൽ രോഗികൾ ഇല്ലാതെ കാലിയായി കിടക്കുന്നു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ രണ്ടു ആശുപത്രികളിലുമായി 6000 രോഗികളെ ചികിൽസിക്കാൻ ഉള്ള സംവിധാനം ഉണ്ടുതാനും.
എന്നിട്ടും ഇപ്പോഴും കെയർ ഹോമുകളിലെ കോവിഡ് രോഗികളെ കൂടുതൽ സംവിധാനം ഉള്ള ആശുപത്രികളിലേക്ക് നീക്കാൻ ആലോചനയില്ല എന്നാണ് വ്യക്തമാകുന്നത്. ഇതിനർത്ഥം വരും ദിവസങ്ങളിലും മരണ നിരക്ക് കുറയും എന്ന പ്രതീക്ഷ വേണ്ടെന്നു തന്നെയാണ്. ഇതോടെ ദിവസങ്ങൾക്കകം ബ്രിട്ടന്റെ കോവിഡ് മരണം 30000 പിന്നിട്ടു പുതിയ ഉയരങ്ങൾ തേടും എന്ന സൂചനയും ശക്തമാണ്. ഇറ്റലിക്കും സ്പെയിനും പറ്റിയ പിഴവ് ബ്രിട്ടനിൽ ആവർത്തിക്കുമ്പോൾ ആ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ വൃദ്ധർ ബ്രിട്ടനിൽ ഉണ്ടെന്ന യാഥാർത്ഥ്യമാണ് ഭരണാധികാരികൾ മറന്നു പോയത്.
കെയർ ഹോമുകളിലും മറ്റും ജീവനക്കാർ രോഗികളുടെ പരിചരണത്തിൽ നിസ്സഹായാർ ആയി മാറി എന്നാണ് ലഭ്യമായ വിവരം. രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കുന്നതിൽ കെയർ ഹോമുകളിൽ കൃത്യമായ പാളിച്ചകൾ ഉണ്ടായതായും ജീവനക്കാർ തന്നെ പരാതിപ്പെടുന്നു. പല ഹോമുകളിലും ഐസലേഷൻ ഇല്ലാതെ രോഗികളെ കൈകാര്യം ചെയ്തത് തീക്കാറ്റ് പോലെ രോഗം കെയർ ഹോമുകളിൽ പടരാൻ ഇടയാക്കി. ഒടുവിൽ ജീവനക്കാർ പ്രാദേശിക കൗൺസിലുകളെ നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യവും ഉണ്ടായി. രാജ്യത്തെ തന്നെ മുൻനിരയിൽ നിൽക്കുന്ന കെയർ ഹോം ഗ്രൂപ്പുകളിൽ തന്നെയാണ് ഇത്തരം ഗുരുതരമായ പാളിച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍