ക്രിസ്മസ് രാവിൽ മോഹം പങ്കുവച്ചു; ഹ്രസ്വചിത്രങ്ങളിലോ മ്യൂസിക് ആൽബങ്ങളിലോ അഭിനയിക്കാത്ത നായകൻ; മകന്റെ ആഗ്രഹം അറിഞ്ഞപ്പോൾ നിർമ്മതാവിന്റെ വേഷത്തിൽ എത്തിയത് അച്ഛനും; സിനിമയുടെ പൂജയ്ക്കിടെ ഉണ്ടായ അപകടത്തിൽ കാലൊടിഞ്ഞത് വകവയ്ക്കാതെ അഭിനയം; മേക്കടമ്പിലെ അപകടത്തിൽ മരിച്ചത് മൂവാറ്റുപുഴക്കാരുടെ സ്വന്തം ഹീറോ; ദുരന്തമായത് സുഹൃത്തിന്റെ വിവാഹ നിശ്ചയ പാർട്ടി കഴിഞ്ഞുള്ള കാറോട്ടം; ബേസിൽ ജോർജും നിധിനും അശ്വിനും ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മകനെ നടനാക്കാൻ സിനിമ നിർമ്മിച്ച അച്ഛൻ. അഭിനയമാണ് മകന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന തിരിച്ചറിവിലാണ് 'പൂവള്ളിയും കുഞ്ഞാടും' എന്ന സിനിമയുടെ പിറവി. നന്മയുള്ള ഗ്രാമത്തിന്റെ കഥ പറഞ്ഞ ഈ സിനിമ മൂവാറ്റുപുഴയിൽ ഏറെ പ്രാദേശിക ചർച്ചയ്ക്കും വഴിയൊരുങ്ങി. മൂവാറ്റുപുഴക്കാരുടെ ചിത്രമെന്ന ടാഗ് ലൈനും ഈ പ്രണയ ചിത്രത്തിന് കിട്ടി. അങ്ങനെ മൂവാറ്റുപ്പുഴക്കാരുടെ ആവേശവുമായി ബേസിൽ ജോർജിന്റെ സിനിമാ മോഹങ്ങളും വളർന്നു. നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകൻ ആയിരുന്നു ബേസിൽ ജോർജും ആര്യ മണികണ്ഠനും ആയിരുന്നു പ്രധാനതാരങ്ങൾ.
മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും കോതമംഗലത്തും ചിത്രത്തിന് വലിയ പബ്ലിസിറ്റിയായിരുന്നു. ലോക്കൽ ചാനലുകളിലും വാർത്തകളെത്തി. അങ്ങനെ ഈ പ്രദേശത്ത് ബേസിൽ താരവുമായിരുന്നു. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ അഭിനേതാവാണ് മൂവാറ്റുപുഴ മേക്കടമ്പിലെ ദാരണു അപകടത്തിൽ മരിച്ചത്.21 വയസ്സേ ഈ യുവാവിന് ഉണ്ടായിരുന്നുള്ളൂ. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കു കാർ ഇടിച്ചുകയറിയാണ് ബേസിൽ അടക്കം മൂന്നു പേർ മരിച്ചത്. നിധിൻ (35) അശ്വിൻ (29) എന്നിവരാണു ബേസിലിന് പുറമേ മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു എല്ലാവരും. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആരാണ് വാഹനം ഓടിച്ചതെന്ന് പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതുകൊണ്ട് തന്നെ ഡ്രൈവിങ് സീറ്റിലെ വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ലിതീഷ് (30), സാഗർ (19), അതിഥി തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്ക്. ലിതീഷും സാഗറും ഗുരുതരാവസ്ഥയിലാണ്. ഇവർക്ക് ഓർമ്മ കിട്ടിയാൽ മാത്രമേ ആരാണ് വണ്ടി ഓടിച്ചതെന്ന കാര്യത്തിൽ വ്യക്തത വരൂ.
വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ് ബേസിൽ. പ്ലസ് ടു പഠനം കഴിഞ്ഞതോടെ മനസ്സിൽ സിനിമാ മോഹം ചേക്കേറി. ഇതോടെയാണ് പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയുടെ പിറവി. ബേസിലിന് ഒപ്പമുണ്ടാ.ിരുന്ന അശ്വിന്റെ വിവാഹം ഈ മാസം 30ന് നിശ്ചയിച്ചിരുന്നു. ഇതിന്റെ ആഘോഷത്തിന് വേണ്ടിയായിരുന്നു ലോക് ഡൗൺ കാലത്തെ യാത്ര. ഈ യാത്രയാണ് ദുരന്തമായത്. ഇവർക്ക് പുറമേ മരിച്ച നിധിൻ വിവാഹിതനാണ്. കുട്ടിയും ഉണ്ട്. ഇവരെല്ലാം മൂവാറ്റുപുഴക്കാർക്ക് പ്രിയപ്പെട്ടവരുമാണ്.
കോലഞ്ചേരിയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പൊങ്ങണത്തിൽ ജോണിന്റെ വീടിനോടു ചേർന്നുള്ള കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസിൽ ജോർജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുൻപേ മരിച്ചു. പരിക്കേറ്റ ചികിൽസയിലുള്ളവരുടെ മൊഴി എടുത്താലേ യാത്രയിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ.
ഡീലക്സ് റെസ്റ്റോറന്റിനു സമീപത്തു വച്ചായിരുന്നു അപകടം.പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയർ ഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാർ പൂർണമായും തകർന്നു. നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും സാമ്പത്തിക വിജയം ആയിരുന്നില്ല. ഈ ചിത്രത്തിന് വേണ്ടി ലക്ഷങ്ങളാണ് ബേസിലിന്റെ അച്ഛൻ മുടക്കിയത്. മൂവാറ്റുപുഴ മേഖലയ്ക്ക് അപ്പുറം വലിയ പരസ്യവും സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. മൂവാറ്റുപുഴക്കാർക്കും ബേസിലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. അഭിനയം എന്നതിന് അപ്പുറം ഒരു ചിന്തയും ഇല്ലാതിരുന്ന യുവാവ്. അതുകൊണ്ട് തന്നെ ഈ അപകടം മൂവാറ്റുപുഴയ്ക്ക് വേദനയായി മാറുന്നതും.
ബേസിൽ ജോർജ് ,ആര്യ മണികണ്ഠൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ. കോട്ടയം നസീർ, നീന കുറുപ്പ്, ഷമ്മി തിലകൻ, പ്രദീപ് കോട്ടയം, അംബിക മോഹൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. നാട്ടിൻപുറത്തെ നന്മയുള്ള കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ കൊണ്ടുവരാൻ ശ്രമിച്ചത്. ഒരു ഗ്രാമവും അവിടുത്തെ സൗഹൃദങ്ങളും പ്രണയവും നല്ല കുറെ ബന്ധങ്ങളുമാണ് ചിത്രം പറഞ്ഞത്. എന്നാൽ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ചിത്രം ഉണ്ടാക്കിയിരുന്നില്ല. രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ പാഞ്ഞു വരുന്നതു കണ്ട് ആളുകൾ ഓടി മാറിയതു കൊണ്ടാണ് മരണസംഖ്യ ഉയരായിരുന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകൾ കൂട്ടം കൂടി എത്തിയതും കോവിഡ് കാലത്ത് പൊലീസിന് തലവേദനയായി.
ആദ്യ സിനിമയിൽ അഭിനയിക്കാനെത്തിയ ബേസിലിനെ കുറിച്ച് സംവിധായകൻ ഫാറുഖ് അഹമ്മദാലിക്കും നല്ലതു മാത്രമേ പറയാനുള്ളൂ. ഹ്രസ്വചിത്രങ്ങളിലോ മ്യൂസിക് ആൽബങ്ങളിലോ പ്രത്യക്ഷപ്പെടാതിരുന്ന താരമാണ് ബേസിൽ. എന്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബേസിലിന്റെ അച്ഛൻ എന്റെ സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളുടെ സിനിമയിലേക്ക് നായകന് വേണ്ടിയുള്ള ഓഡിഷൻ നടക്കുന്നതറിഞ്ഞ് ബേസിൽ എത്തിയത്. പിന്നീട് ഈ ചിത്രം അച്ഛൻ നിർമ്മിക്കുകയും ചെയ്തു. ഞങ്ങൾ ക്രിസ്തുമസ് രാത്രിയിലാണ് പരിചയപ്പെട്ടത്. അങ്ങനെ അദ്ദേഹം ഓഡിഷനെത്തി. നമ്മുടെ നായകന് വേണ്ട ലുക്ക് ബേസിലിന് ഉണ്ടായിരുന്നു. അങ്ങനെ പൂവള്ളിയും കുഞ്ഞാടും തുടങ്ങി. സിനിമയുടെ പൂജയുടെ സമയത്തും ബേസിലിന് ഒരു അപകടം സംഭവിച്ചിരുന്നു. കാലൊടിഞ്ഞു. സ്റ്റീൽ ഇടേണ്ടി വന്നു. അങ്ങനെ ആ ഒടിഞ്ഞ കാലുമായിട്ടായിരുന്നു ബേസിൽ ആദ്യ സിനിമയിൽ അഭിനയിച്ചത്.
സിനിമയിൽ അപ്പു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചത്. തൃപ്പന്നൂരിലെ കള്ളന്മാർ എന്ന പേരിൽ ബേസിലിനെ വച്ച് അടുത്ത ചിത്രവും ഫാറുഖ് ആരംഭിച്ചിരുന്നു. ചിത്രത്തിൽ മൂന്ന് നായകന്മാരെയാണ് തീരുമാനിച്ചിരുന്നത്. അതിൽ ഒരാളായിരുന്നു ബേസിൽ. ഈ വർഷം ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രാരംഭഘട്ട പരിപാടികൾ നടന്ന് വരികയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ബേസിലിന്റെ വിടവാങ്ങൽ. മലയാള സിനിമയിൽ മികച്ച നടനായി ഉയരേണ്ട ആളായിരുന്നു ബേസിലെന്നും ഫാറുഖ് പറയുന്നു.
Stories you may Like
- പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
- സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാനാണ് ആഗ്രഹം: ബേസിൽ ജോസഫ്
- ഒറ്റ വിക്കറ്റിന്റെ പ്രതിരോധക്കോട്ട കെട്ടി ആന്ധ്ര; കേരളത്തിന് സമനില കുരുക്ക്
- കുഞ്ഞ് ഹോപിന്റെ മാമോദിസ കഴിഞ്ഞു; ചിത്രം പങ്കുവെച്ച് ബേസിൽ ജോസഫ്
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്