കാരക്കോണത്തെ അഴിമതിയിൽ പൊലീസിൽ പരാതി കൊടുത്ത അച്ചൻ; എംബിബിഎസിന് കോഴ വാങ്ങിയ ആക്ഷേപത്തിൽ ബിഷപ്പിനെതിരെ കേസെടുക്കാനുള്ള രാജേന്ദ്ര കമ്മീഷൻ ശുപാർശയ്ക്ക് പിന്നിലെ ചാലക ശക്തി! ലോക്സഭാ സീറ്റിന് കോഴ കൊടുത്തെന്ന ആരോപണത്തിൽ കുടുങ്ങിയ സഭാ നേതാവിനെതിരെ പോരാട്ടം നയിച്ച വികാരി; ബെനറ്റ് എബ്രഹാമിനെ തുറന്നു കാട്ടാൻ ഇറങ്ങിയ മഹായിടവക ട്രഷറർ ഇനി സി എസ് ഐ സഭയിൽ ആരുമല്ല; കാൽവിൻ ക്രിസ്റ്റോയുടെ അച്ചൻ പട്ടം സസ്പെൻഡ് ചെയ്തതിന് പിന്നിലെ പ്രതികാരക്കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സി.എസ്ഐ. ദക്ഷിണകേരള മഹായിടവക ട്രഷറർ റവ. കാൽവിൻ ക്രിസ്റ്റോയെ തത്സ്ഥാനത്തുനിന്നും സഭാ ശുശ്രൂഷകസ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തതിന് പിന്നിൽ കാരക്കോണം വിഷയമെന്ന വാദം ശക്തമാകുന്നു. ഇദ്ദേഹത്തിന്റെ പേരിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് സി.എസ്ഐ. മോഡറേറ്റർ ധർമരാജ് റസാലം നേരത്തേ നോട്ടീസ് നൽകിയിരുന്നു. തുടർന്നായിരുന്നു നടപടി. കാൽവിൻ അച്ചന്റെ പട്ടത്വ പദവി സസ്പെൻഡ് ചെയ്ത ബിഷപ്പിന്റെ നടപടിയിൽ വിശ്വാസികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയർത്തിയതാണ് നടപടിക്ക് കാരണമെന്നാണ് ഒരു കൂട്ടർ ഉയർത്തുന്ന വാദം.
കാൽവിൻ സഭയ്ക്ക് എതിരായി നടത്തിയ വ്യാജ പ്രസ്താവനകൾ, സിനഡിന്റെ പവർ ഓഫ് അറ്റോർണി പദവിയുടെ ദുരുപയോഗം, ജോലി വാഗ്ദാനംനൽകി പണം വാങ്ങിയെന്ന പരാതി തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് നടപടി. എന്നാൽ, കാരക്കോണം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവേശനം ഉൾപ്പെടെ സഭാ നേതാക്കൾക്കിടയിൽ ഏറെ തർക്ക വിഷയങ്ങളുണ്ട്. രാജേന്ദ്രബാബു കമ്മിഷൻ മുൻപാകെ നൽകിയ സത്യവാങ്മൂലം സംബന്ധിച്ച് ബിഷപ്പിനും ട്രഷറർക്കുമിടയിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. എക്സിക്യുട്ടീവിന്റെയോ മഹായിടവക കൗൺസിലിന്റെയോ അനുമതിയില്ലാതെ ട്രഷററെ മാറ്റിനിർത്തിയ നടപടി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ അറിയിച്ചു.
കാരക്കോണം എസ്എം സിഎസ്ഐ കോളേജിൽ കോടികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് വെള്ളറട പൊലീസിൽ പരാതി നൽകിയത് ദക്ഷിണ കേരള മഹായിടവക ട്രഷരറായിരിക്കെ എസ്എംസിഎസ്ഐ കംപ്ട്രോളറുമായിരുന്ന കാൽവിൻ ക്രിസ്റ്റോ ആയിരുന്നു. കാരക്കോണം മെഡിക്കൽ കോളേജ് മുൻ ഡയറക്ടറും 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായിരുന്ന ഡോ. ബന്നറ്റ് എബ്രഹാമിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് നൽകിയത്. മെഡിക്കൽ കോളേജ് മുൻ കംപ്ട്രോളർ പി. തങ്കരാജ്, മുൻ പ്രിൻസിപ്പൽ പി. മധുസൂദനൻ, മുൻ ട്രഷറർ റസലയ്യൻ, ഇവരുമായി ബന്ധമുള്ള കോയമ്പത്തൂർ സ്വദേശിനി പി. റോസ്മേരി എന്നിവരായിരുന്നു മറ്റു പ്രതികൾ.
2017-18 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതായി പരാതിയിൽ പറയുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും സിൻഡിക്കേറ്റ് ബാങ്കിന്റേയും കാരക്കോണം മെഡിക്കൽ കോളേജ് ശാഖകളിൽ നിന്നായി മെഡിക്കൽ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നിന്നായി വൻ തുകയുടെ 42 ചെക്കുകൾ 32 പേരുകളിലേക്കായി കാരണം കാണിക്കാതെ വിതരണം ചെയ്തതായി പരാതിയിൽ പറയുന്നു. ഇത്തരം കൈമാറ്റത്തിലൂടെ ഒരു കോടി എഴുപത്തിയേഴ് ലക്ഷത്തി അൻപതിനായിരം രൂപ സ്ഥാപനത്തിന് നഷ്ടമായി. 2018 ഓഗസ്റ്റ് 3നും 11 നും ഇടയിൽ അഞ്ചു പ്രതികളും ഒന്നാം പ്രതിയും മുൻ പിഎസ്സി മെമ്പറുമായിരുന്ന മുൻ ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ ഓഫീസിൽ ഒത്തുകൂടി മറ്റു പലരുമായി ഗൂഢാലോചന നടത്തി ആസൂത്രിതമായി പണാപഹരണം നടത്തിയെന്നാണ് ആരോപണം.
മുൻ ഡയറക്ടർ ബെന്നറ്റ് എബ്രഹാം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിവിധ ബാങ്കുകളിലായി നിലവിലുണ്ടായിരുന്ന അക്കൗണ്ടുകളിലെ ഇരുപതോളം ചെക്കുകൾ കടത്തിക്കൊണ്ടു പോയതായും ആരോപിച്ചിരുന്നു. കടത്തിക്കൊണ്ടു പോയ ചെക്കുകൾ രണ്ടും മൂന്നും പ്രതികൾ ചേർന്ന് വിവിധ അക്കൗണ്ടുകളിലൂടെ മാറിയെടുക്കുകയായിരുന്നുവത്രെ. കേസിലെ അഞ്ചാം പ്രതിയായ കോയമ്പത്തൂർ സ്വദേശിനിയായ പി. റോസ് മേരിയുടെ പേർക്ക് അനധികൃതമായി കോളേജിലെ മെൻസ് ഹോസ്റ്റൽ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏഴു ലക്ഷം രൂപയും വിമെൻസ് ഹോസ്റ്റൽ മെസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപയും കൈമാറിയതായും പരാതിയിൽ പറയുന്നു. ഭരണപക്ഷവുമായി ഒന്നാം പ്രതിക്കുള്ള ബന്ധമാണ് നടപടികൾ വൈകിപ്പിക്കുന്നതെന്ന പരാതിയും ഉന്നയിച്ചു. ഇതേ തുടർന്നുള്ള തർക്കങ്ങളാണ് ഇപ്പോൾ കാൽവിൻ ക്രിസ്റ്റോയുടെ നടപടിയിലേക്ക് എത്തുന്നത്.
കാരക്കോണം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ ബിഷപ്പടക്കം മൂന്നു പേർക്കെതിരെ കേസെടുക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. പ്രവേശനത്തിന് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ തുക തിരിച്ച് നൽകാനും കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തലവരി പണം വാങ്ങിയിട്ട് സീറ്റ് നൽകിയില്ലെന്ന് കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയിലായിരുന്നു ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്റെ കർശന ഇടപെടൽ. ഇതും സഭയിലെ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി.
സിഎസ്ഐ ബിഷപ്പ് അടക്കം മൂന്ന് പേർക്കെതിരെയാണ് എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്തത്. സീറ്റുകൾ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രവേശനം നൽകാതെ വഞ്ചിച്ചെന്നാണ് പരാതി. സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലം, കോളെജ് മുൻ ഡയറക്ടർ ഡോ.ബെന്നറ്റ് എബ്രഹാം, അഡ്മിനിസ്റ്റ്രേറീവ് ഓഫീസർ പി. തങ്കരാജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാനാണ് ശുപാർശ.
വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തലവരിപ്പണം തിരികെ പിടിക്കാൻ നടപടി വേണമെന്നും കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. മെഡിക്കൽ പ്രവേശനത്തിനായി സിഎസ്ഐ മെഡിക്കൽ കോളേജിൽ കോഴ വാങ്ങുന്നുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഉൾപ്പെടെ 24 പേരാണ് പരീക്ഷ മേൽനോട്ട സമിതിയെ സമീപിച്ചത്. 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ഇത്തരത്തിൽ കൈപ്പറ്റിയെന്നായിരുന്നു പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നൽകിയതെന്നും ഈ തുക മടക്കിവാങ്ങി നൽകണമെന്നും പരാതിക്കാർ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടിരുന്നു.
മെഡിക്കൽ പ്രവേശനത്തിന് 2016 മുതൽ മുൻകൂറായി പണം വാങ്ങിയിരുന്നുവെന്ന് പരീക്ഷ മേൽനോട്ട സമിതിയുടെ തെളിവെടുപ്പിൽ സമ്മതിച്ച ബിഷപ്പ് ധർമ്മരാജ് റസാലം ഉൾപ്പെടെയുള്ളവർ, തവണകളായി തുക മടക്കി നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാതെ വന്നതോടെയാണ് കമ്മീഷന്റെ നടപടി ശുപാർശ എത്തിയത്. ഇതിനെല്ലാം പിന്നിൽ കാൽവിൻ ക്രിസ്റ്റോയാണെന്ന വാദം സിഎസ് ഐ സഭയിലെ ഔദ്യോഗിക നേതൃത്വം ഉയർത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍