'ഈ ട്രെയിൻ ഏർപ്പാടാക്കിയത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്; നാട്ടിൽ പോയാൽ കേരളത്തിലെ കാര്യങ്ങൾ എല്ലാം പറയണം; നിങ്ങൾക്ക് ഇവിടെ സുഖമായിരുന്നില്ലേ? ഭക്ഷണവും താമസ സൗകര്യങ്ങളുമെല്ലാം സർക്കാർ ഒരുക്കി നൽകിയെന്ന് പറയണം'; മുഖ്യമന്ത്രിയുടെ വീരകഥകൾ വാഴ്ത്തിപ്പാടാൻ ആഹ്വാനം ചെയ്തു പഞ്ചായത്തു പ്രസിഡന്റ്; ഹിന്ദിയിലേക്കും മൊഴിമാറ്റി സഹായിയും; ലോക്ഡൗൺ ലംഘിച്ച് കണ്ണൂരിൽ ബീഹാർ തൊഴിലാളികൾക്ക് പാർട്ടിയുടെ സ്റ്റഡി ക്ലാസ്; നിയമ ലംഘനത്തിനെതിരെ കേസെടുക്കമെന്ന് ആവശ്യം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കോവിഡ് മഹാമാരി കാലത്ത് രാഷ്ട്രീയ ഇമേജുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമായി ഉയർത്തിയിരുന്നു. ഖജവാനിൽ നിന്നും ലക്ഷങ്ങൾ ധൂർത്തടിച്ചാണ് മുഖ്യമന്ത്രി പിണറായി ഇമേജ് ഉയർത്താൻ പബ്ലിക് റിലേഷൻസ് നടത്തുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. സൈബർ ലോകത്ത് അടക്കം പിണറായി സ്തുതികൾ പാടുന്നവർ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണ് എന്ന ആക്ഷേപവും ശക്തമായിരുന്നു. ഏറ്റവും ഒടുവിലായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കെത്തിയവർക്ക് ട്രെയിൻയാത്ര ഒരുക്കിയതും മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന വിധത്തിൽ വലിയ പ്രചരണമാണ് സൈബർ ലോകത്ത് നടക്കുന്നത്. പിണറായി വിജയൻ ഈ വിഷയം തുടക്കം മുതൽ പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചു കൊണ്ടു തീരുമാനം കൈക്കൊള്ളുകയായിരുന്നു.
ഇതിനിടെ മുഖ്യമന്ത്രിയുടെ വീരകഥകൾ പാടിപ്പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. കോൺഗ്രസ് അനുഭാവികളും സിപിഎം വിരുദ്ധരും ആഘോഷമാക്കുന്ന ഈ വീഡിയോ പരസ്യമായ ലോക്ക്ഡൗൺ ലംഘനത്തിന്റെ നേർചിത്രം കൂടിയാണ്. മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടാൻ വേണ്ടി കണ്ണൂരിലാണ് കുടിയേറ്റ തൊഴിലാളികളെ സംഘടിപ്പിച്ചു പരിപാടിയ നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ യോഗം നടത്തിയത് ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ്. മറ്റു നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ അവിടെ എത്തിയാൽ മുഖ്യമന്ത്രിയെയും കേരള സർക്കാറിനെയും പുകഴ്ത്തിപ്പറയണം എന്നാണ് സ്റ്റഡി ക്ലാസ് നൽകുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മിയുടെ നേതൃത്വത്തിൽ സകല ലോക്ഡൗൺ നിയമങ്ങളും ലംഘിച്ച് പരിപാടി നടന്നത്. നൂറിലധികം വരുന്ന തൊഴിലാളികളെ ചെമ്പിലോട് പഞ്ചായത്ത് ഓഫീസിന്റെ പന്തലിട്ട മുറ്റത്ത് സ്ഥാപിച്ച ഇരിപ്പിടങ്ങളിൽ തൊട്ടുരുമ്മുന്ന തരത്തിൽ ഇരുത്തിയാണ് പ്രസിഡണ്ടിന്റെയും സിപിഎം നേതാക്കളുടേയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളെ രണ്ട് കെഎസ്ആർടിസി ബസ്സുകളിലായാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറ്റി അയച്ചത്.
ഏതാണ്ട് അരമണിക്കൂറിലധികം പഞ്ചായത്തങ്കണത്തിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ട് പ്രസിഡണ്ട് തൊഴിലാളികളുമായി സംവാദിക്കുകയും മലയാളം അറിയാത്ത തൊഴിലാളികൾക്ക് മനസ്സിലാകാനായി ഹിന്ദി അറിയുന്ന വ്യക്തിയെ കൊണ്ട് ഇക്കാര്യം മൊഴിമാറ്റി പറയിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ നാട്ടിലേക്ക് തിരിച്ച് പോകുന്നത് മുഖ്യമന്ത്രി പിണറായിയുടെ കഴിവു കൊണ്ടാണെന്നും നിങ്ങൾക്ക് ബീഹാറിലേക്ക് ട്രെയിൻ ഏർപ്പാടാക്കിയത് പിണറായിയാണെന്നും ഇവിടെ നല്ല സുഖമാണെന്നും പിണറായിയെ കുറിച്ച് നാട്ടിലെ ജനങ്ങളോട് പറയണമെന്നും പറഞ്ഞ പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ പേര് ഉച്ചത്തിൽ പറഞ്ഞ് തൊഴിലാളികളോട് ഏറ്റുപറയാൻ ആവശ്യപ്പെടുകയും ചെയ്തു.
പരിപാടിയിൽ സംബന്ധിച്ച ഒട്ടുമിക്കയാളുകളും മാസ്ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തില്ല. തൊഴിലാളികൾക്ക് പോകാനവസരം ഉണ്ടാക്കിയത് സിപിഎമ്മും സംസ്ഥാന ഭരണകൂടവുമാണെന്ന് വരുത്തി തീർക്കാൻ നടത്തിയ യാത്രയയപ്പ് പരിപാടിക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെ ലോക്ഡൗൺ ലംഘനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിയമ ലംഘനം നടത്തിയ പഞ്ചായത്ത് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപിയും രംഗത്തെത്തി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.ആർ, രാജനാണ് ചക്കരക്കല്ല് പൊലീസിനോട് കേസെടുക്കണെന്ന ആവ്യം ഉന്നയിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മിയുടെ നേതൃത്വത്തിൽ സകല ലോക്ഡൗൺ നിയമങ്ങളും ലംഘിച്ച് പരിപാടി നടന്നത്. നൂറിലധികം വരുന്ന തൊഴിലാളികളെ ചെമ്പിലോട് പഞ്ചായത്ത് ഓഫീസിന്റെ പന്തലിട്ട മുറ്റത്ത് സ്ഥാപിച്ച ഇരിപ്പിടങ്ങളിൽ തൊട്ടുരുമ്മുന്ന തരത്തിൽ ഇരുത്തിയാണ് പ്രസിഡണ്ടിന്റെയും സിപിഎം നേതാക്കളുടേയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. നേരത്തെ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ അടക്കം ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ കേസെടുത്തിരുന്നു. അതേസമയം മന്ത്രി കടകംപള്ളിയും സമാന തെറ്റു ചെയ്തിട്ടു കേസെടുക്കുകയും ചെയ്തിരുന്നില്ല. ഈ ഇരട്ടത്താപ്പ് കോൺഗ്രസ് ചൂണ്ടിക്കാട്ടുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താൻ വേണ്ടി മാത്രം സാമൂഹിക അകലം പാലിക്കാതെ യോഗം സംഘടിപ്പിച്ചതും. ഇതിനെതിരെ കേസെടുക്കണമെന്ന ആവശ്യം കോൺഗ്രസു ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ തെളിവാണ് ഇതെന്നും പ്രതിപക്ഷം വീഡിയോ ചൂണ്ടിക്കാട്ടി പറയുന്നു.
Stories you may Like
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍