ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയും അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്; എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടി; ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാലിൽ ചെളി പറ്റാത്ത ഒരു വീട്ടിലേക്ക് അമ്മയെയും കൊണ്ട് കയറണമെന്നത്; ഇനി യാത്ര ആ വഴിക്ക്; ടൈൽസ് പണിക്ക് പോകാൻ ഇനിയും മടിയില്ലാത്ത സിനിമയിലെ ബോഡി ബിൽഡർ ലക്ഷ്യത്തിലേക്ക്; ബിനീഷ് ബാസ്റ്റിൻ എന്ന സൂപ്പർ വില്ലൻ നല്ലൊരു വീടെന്ന സ്വപ്നത്തിലേക്ക് നടക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിനീഷ് ബാസ്റ്റിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാലിൽ ചെളി പറ്റാത്ത ഒരു വീട്ടിലേക്ക് അമ്മയെയും കൊണ്ട് കയറണമെന്നത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ് താരം. എന്റെ നാട്ടിൽ ഇനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേ ബാക്കിയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെ ലോൺ എടുക്കാതെയാണ് ബൈക്കും കാറുമെല്ലാം വാങ്ങിയത്. വീടും ലോൺ എടുക്കാതെ പണിയണം എന്നാണ് ആഗ്രഹം. ലക്ഷ്യത്തിന് അടുത്തെത്തിക്കഴിഞ്ഞു...-ഇതാണ് സോഷ്യൽ മീഡിയയിൽ ബിനീഷ് പറയുന്നത്. രണ്ട് ദിവസം മുമ്പ് താരം പങ്കുവച്ച പോസ്റ്റിന് ആശംസാ പ്രവാഹമാണ്. അങ്ങനെ കൊറോണക്കാലത്ത് ബിനീഷ് ബാസ്റ്റൻ പുതു ചുവടു വയ്ക്കുകയാണ്.
സൂപ്പർതാരമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സിനിമയില്ലാത്തപ്പോൾ ടൈൽസ് പണിക്ക് പോകും. വീട്ടിലെ കാര്യങ്ങൾ നടക്കണമെങ്കിൽ ജോലിക്ക് പോയേ പറ്റൂ- ഇത് പറയുന്ന നടനാണ് ഇളയ ദളപതി വിജയുടെ സിനിമയിലൂടെ വില്ലനായി തളങ്ങിയ തോപ്പുംപടിക്കാരൻ ബിനീഷ് ബാസ്റ്റിൻ. ചെറിയ ഗുണ്ടയായി വെള്ളിത്തിരയിൽ ജീവിതം തുടങ്ങിയ ബിനീഷ് ബാസ്റ്റിൻ ഇന്ന് അറിയപ്പെടുന്ന വലിയ ഗുണ്ടയാണ്. എന്നിട്ടും ജീവിത പ്രാരാബ്ദങ്ങൾ തീരുന്നില്ല. ഇത് തന്നെയാണ് വീട്ടിലെ വിശേഷത്തിലും നിറയുന്നത്. ഇതിന് മാറ്റം വരുത്താൻ ഒരുങ്ങുകയാണ് താരം.
പത്താം ക്ലാസിൽ തോറ്റ്, ജീവിക്കാൻ വേണ്ടി ടൈൽസ് പണിക്കിറങ്ങി ഒടുവിൽ സിനിമയിലെത്തിയ ബിനീഷ് ബാസ്റ്റിന്റെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്. കൊച്ചി തോപ്പുംപടിയിലാണ് ബിനീഷ് ബാസ്റ്റിന്റെ വീട്. അച്ഛൻ സെബാസ്റ്റ്യൻ. അമ്മ മരിയ. അച്ഛന് സ്വർണപ്പണിയായിരുന്നു ജോലി. പിന്നീട് മത്സ്യബന്ധനത്തിലേക്ക് തിരിച്ചു. എട്ടുവർഷം മുമ്പ് അച്ഛൻ മരിച്ചു. അമ്മക്ക് ബീഡി തെറുപ്പായിരുന്നു ജോലി. രണ്ടര സെന്റിലുള്ള പഴക്കമുള്ള ഓടിട്ട വീട്ടിലാണ് ബിനീഷ് ബാസ്റ്റിനും അമ്മയും താമസിക്കുന്നത്. സഹോദരങ്ങൾ എല്ലാം മാറിത്താമസിച്ചപ്പോൾ അമ്മയും ബാസ്റ്റിനും ഒറ്റക്കായി. സിനിമ ബിനീഷിന്റെ വലിയ സ്വപ്നമൊന്നുമായിരുന്നില്ല. അവിചാരിതമായി എത്തിപ്പെട്ടതാണ്. ബിനീഷിന്റെ കട്ടത്താടിയാണ് സിനിമാക്കാർക്ക് പിടിച്ചത്.
കൊച്ചി തോപ്പുംപടിയിലാണ് വീട്. അച്ഛൻ സെബാസ്റ്റ്യൻ, അമ്മ മരിയ. ഞങ്ങൾ നാലു മക്കൾ. ഇതായിരുന്നു കുടുംബം. കഷ്ടപ്പാടുകളും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. 10 സെന്റിൽ ഏകദേശം 40 വർഷത്തോളം പഴക്കമുള്ള വീടായിരുന്നു ബിനീഷിന്റെത്. ചതുപ്പു പ്രദേശമായതിനാൽ എല്ലാ വർഷവും മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറും. വീട് നിറയെ ചെളി അവശേഷിപ്പിച്ചാണ് ഓരോ മഴക്കാലവും കടന്നുപോവുക. അന്നൊന്നും വീട്ടിൽ കറന്റ് കണക്ഷൻ പോലുമില്ല. രാത്രിയാകുമ്പോൾ കട്ടിലിൽ പിടിച്ചു കിടന്നില്ലെങ്കിൽ കൊതുക് കൊത്തിപ്പറക്കുമെന്ന സ്ഥിതിയായിരുന്നു. ഈ വീട്ടിൽ നിന്നാണ് മാറ്റത്തിന് ബിനിഷ് തയ്യാറെടുക്കുന്നത്.
തെരിയെന്ന വിജയ് സിനിമ റിലീസ് ചെയ്യുന്നതു വരെ ബിനീഷ് ടൈൽസ് പണിക്ക് പോയിരുന്നു. ടൈൽസ് പണിക്കിടെയാണ് അഭിനയിക്കാനുള്ള വിളി വന്നത്. ഉടനെ ജോലി മതിയാക്കി സെറ്റിലെത്തി. പന്നെ സംഭവിച്ചതെല്ലാം അൽഭുതം. വിജയ് അവതരിപ്പിക്കുന്ന ജോസഫ് കുരുവിള എന്ന കഥാപാത്രത്തിന്റെ കേരളത്തിലുള്ള സീനിലെ വില്ലനായിട്ടാണ് ബിനീഷ് തകർത്ത് അഭിനയിച്ചത്. തെരിയുടെ വിജയത്തിന് ശേഷം സിനിമയിൽ തിരക്ക് കൂടി. ഇതോടെ ടൈൽ പണിയും തൽകാലത്തേക്ക് നിന്നു. പക്ഷേ സിനിമയിൽ ഇടവേളയുണ്ടായാൽ ബിനീഷ് ബാസ്റ്റിന് വീണ്ടും പഴയ പണിയിലേക്ക് പോകാൻ ഒരു മടിയുമില്ല. ഇതാണ് ബിനീഷിനെ മറ്റ് നടന്മാരിൽ വ്യത്യസ്തമാക്കുന്നത്.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഇടികൊണ്ടിട്ടുണ്ടെങ്കിലും വിജയുടെ ഇടികൊണ്ടപ്പോഴാണ് ബിനീഷിന്റെ ഭാഗ്യം തെളിഞ്ഞത്. തെരിയിൽ അഭിനയിക്കുന്നതുവരെ സിനിമ മുഴുവൻസമയമാക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. ജീവിതസാഹചര്യംതന്നെ കാരണം. സിനിമയിൽനിന്ന് സ്ഥിരംവരുമാനമില്ലാത്തതിനാൽ ടൈൽസ് ജോലിചെയ്താണ് ജീവിച്ചത്. പണിക്കിടയിലായിരിക്കും ഷൂട്ടിങ്ങിന് വിളിക്കുക. ഒരു മണിക്കൂറിൽ എത്തണമെന്നായിരിക്കും നിർദ്ദേശം. പണി പാതിവഴിയിലിട്ട് പോകേണ്ടിവന്നിട്ടുണ്ട്. കൂടെയുള്ള പണിക്കാരുടെ സഹകരണംകൊണ്ടാണ് ഇതിന് സാധിച്ചത്. ഇപ്പോഴും ടൈൽസ് പണി ഏറ്റെടുത്ത് പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്-ബിനീഷിന്റെ കുറച്ച് കാലം മുമ്പ് പ്രതികരണം ഇങ്ങനെയായിരുന്നു
ബോഡി ബിൽഡിംഗിന് പോയപ്പോൾ സമ്മാനമായി ലഭിച്ചതാണ് ബിനീഷിന് സിനിമ. 2005ൽ മിസ്റ്റർ എറണാകുളം ആകുന്നവർക്ക് റാഫി മെക്കാർട്ടിന്റെ പാണ്ടിപ്പട എന്ന സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് ബാസ്റ്റിന്റെ കടന്നുവരവ്. ദിലീപ് നായകനായ പാണ്ടിപ്പടയിലൂടെയായിരുന്നു ബിനീഷിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. തുടർന്ന് പോക്കിരിരാജ, പാസഞ്ചർ, അണ്ണൻതമ്പി, എയ്ഞ്ചൽ ജോൺ, ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളിൽ ഗുണ്ടയായി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത ഗുണ്ടയായാണ് ബാസ്റ്റിൻ അഭിനയിച്ചിരുന്നത്.
പൃഥിരാജ് നായകനായ പാവാട മുതൽ അറിയപ്പെടുന്ന വേഷങ്ങളിൽ ബിനീഷ് അഭിനയിക്കാൻ തുടങ്ങി. നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ മട്ടാഞ്ചേരി മാർട്ടിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. തെരിയിൽ ഒരു മലയാളി വില്ലനെ സംവിധായകൻ ആറ്റ്ലി തേടുന്നുണ്ടായിരുന്നു. ഒട്ടേറെപേരുടെ ഫോട്ടോകൾ കണ്ടെങ്കിലും പറ്റിയ ആളെ കണ്ടില്ല. ചെന്നൈയിലെ സ്ക്രീൻ ടച്ച് എന്ന ഏജൻസിവഴി ലഭിച്ച ഫോട്ടോ കണ്ടാണ് ബാസ്റ്റിനെ വില്ലനാകാൻ സിനിമയിലേക്ക് വിളിച്ചത്. മോഹൻലാലിനൊപ്പം അഭിനയിച്ച എയ്ഞ്ചൽ ജോണിന്റെയും കാട്ടുമാക്കാൻ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയും കണ്ട് സംവിധായകൻ വില്ലനായി നിശ്ചയിക്കുകയായിരുന്നു. ഇളയദളപതി വിജയിനോടൊപ്പമുള്ള അഭിനയം ബാസ്റ്റിന്റെ ജീവിതത്തിന് പുതിയ പ്രതീക്ഷയായി.
തേരി ഹിറ്റായതോടെ സിനിമക്ക് പുറമെ, ഉദ്ഘാടന ചടങ്ങുകൾക്കും ക്ഷണം ലഭിച്ചു തുടങ്ങി. പ്രളയകാലത്തും പെരുമഴയിലും ബിനീഷിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടിൽ വെള്ളം കയറിയ വീഡിയോയും ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. വീട് നിർമ്മിച്ച് നൽകാമെന്ന് പലരും വാഗ്ദാനം ചെയ്തെങ്കിലും ബിനീഷ് നിരസിച്ചു. വീട് നിർമ്മിക്കാൻ പണം സമ്പാദിക്കാനുള്ള ആരോഗ്യം തനിക്കുണ്ടെന്നും അതുകൊണ്ടാണ് നിരസിക്കുന്നതെന്നുമുള്ള ബിനീഷിന്റെ വാക്കുകളും വൈറലായി. അമ്മയാണ് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി വലുതാക്കിയത്. ബീഡി തെറുപ്പായിരുന്നു അമ്മയുടെ ജോലി. സ്കൂൾ കാലത്തുതന്നെ ഞാൻ ചേട്ടന്മാരോടൊപ്പം വീടുപണികൾക്ക് സഹായിയായി പോകുമായിരുന്നു. പെയിന്റിങ്, ഓടുമേയൽ, പിന്നെ ടൈൽസ് പണിയാണ് പ്രധാനം. പത്താം ക്ളാസ് തോറ്റപ്പോഴേക്കും അത് പിന്നെ സ്ഥിരം പണിയാക്കി. സഹോദരങ്ങൾ വിവാഹിതരായതോടെ ഓരോരുത്തരും ഭാഗം പറ്റി പിരിഞ്ഞു. ബാക്കിയുള്ള രണ്ടര സെന്റും വീടുമാണ് എനിക്ക് ലഭിച്ചത്. അവിടെയാണ് ഇപ്പോഴും ഞാനും അമ്മയും താമസിക്കുന്നത്-ബിനീഷ് ജീവതം പറയുന്നത് ഇങ്ങനെയാണ്.
ഞങ്ങളുടെ പ്രദേശത്ത് അതിനുശേഷം നിർമ്മിച്ച പലവീടുകളും രണ്ടുംമൂന്നും വട്ടം പൊളിച്ചു പണിതിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ വീട് ഇപ്പോഴും അതേപടി നിലനിൽക്കുന്നു. കാരണം സാമ്പത്തികമാണ് കേട്ടോ. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്. ഇപ്പോൾ എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടിയിട്ടുണ്ട്. എല്ലാവർഷവും വീട്ടിൽ ചെറുതായി വെള്ളം കയറുമെങ്കിലും കഴിഞ്ഞ വർഷം വാതിൽപ്പിടി ഉയരത്തിൽ വെള്ളം കയറി. അത് വാർത്തയായപ്പോഴാണ് എന്റെ വീടിന്റെ അവസ്ഥ പുറത്തുള്ളവർ അറിയുന്നത്. പുതിയ വീട് നിർമ്മിച്ചു തരാം എന്നതടക്കം നിരവധി സഹായവാഗ്ദാനങ്ങൾ അതിനുശേഷം ലഭിച്ചു. പക്ഷേ ഞാൻ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്. എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല-ഇതായിരുന്നു താരത്തിന്റെ പ്രതികരണം.
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- മുൻ എസ്പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്
- നിയമ പോരാട്ടം തുടരാൻ ബിനീഷ് കോടിയേരി; രേഖയില്ലാതെ 40 ലക്ഷം നൽകിയത് കുരുക്കായി
- നരേന്ദ്ര മോദി ഫ്രാൻസിൽ; പാരീസ് വിമാനത്താവളത്തിൽ വൻവരവേൽപ്പ്
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്