Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ മുംബൈയിൽ മരിച്ചത് മൂന്നാമത്തെ മലയാളി; കോവിഡ് സംശയത്തിൽ മഞ്ചേശ്വരം സ്‌ദേശിക്ക് ചികിത്സ നിഷേധിച്ചത് അഞ്ച് ആശുപത്രികൾ: ദക്ഷിണ മുംബൈയിലെ ഡോംഗ്രി നിവാസിയായ മലയാളി വ്യവസായി മരിച്ചത് കടുത്ത പനിയും ശ്വാസം മുട്ടലിനെയും തുടർന്ന്

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ മുംബൈയിൽ മരിച്ചത് മൂന്നാമത്തെ മലയാളി; കോവിഡ് സംശയത്തിൽ മഞ്ചേശ്വരം സ്‌ദേശിക്ക് ചികിത്സ നിഷേധിച്ചത് അഞ്ച് ആശുപത്രികൾ: ദക്ഷിണ മുംബൈയിലെ ഡോംഗ്രി നിവാസിയായ മലയാളി വ്യവസായി മരിച്ചത് കടുത്ത പനിയും ശ്വാസം മുട്ടലിനെയും തുടർന്ന്

സ്വന്തം ലേഖകൻ

മുംബൈ: മുംബൈയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുർന്ന് വീണ്ടും മലയാളി മരിച്ചു. കോവിഡ് സംശയത്തിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുംബൈയിലെ മലയാളി വ്യവസായിയാണ് ഇന്നലെ മരിച്ചത്. ഇതോടെ മുംബൈയിൽ ചികിത്സ കിട്ടാതെ മൂന്നാമത്തെ മലയാളിയാണ് മരിക്കുന്നത്. ദക്ഷിണ മുംബൈ ഡോംഗ്രി നിവാസിയായ വ്യവസായി കെ.എസ്. ഖാലിദ് ബംബ്രാണയാണു (55) ഇന്നലെ മരിച്ചത്.

പനിയും ശ്വാസംമുട്ടലും ഉണ്ടായ ഇദ്ദേഹത്തിന് അഞ്ച് ആശുപത്രികൾ ആണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് മഞ്ചേശ്വരം സ്വദേശിയായ ഇയാൾ ദാരുണമായി മരിക്കുക ആയിരുന്നു. കഴിഞ്ഞയാഴ്ച നവിമുംൈബയിൽ ആലപ്പുഴ സ്വദേശിനി ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഒരു മാസം മുമ്പ് മലപ്പുറം സ്വദേശിയും ചികിത്സ നിഷേധത്തെ തുടർന്ന് മരിച്ചിരുന്നു. നിരവധി ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് മൂന്ന് പേരും മരിച്ചത്.

പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ഖാലിദിനെ വെള്ളിയാഴ്ച വൈകിട്ടാണ് മസ്ഗാവിലെ പ്രിൻസ് അലിഖാൻ ആശുപത്രിയിലെത്തിച്ചത്. കിടക്ക ഒഴിവില്ലെന്നു പറഞ്ഞതോടെ ഗിർഗാവിലെ ഹർകിഷൻസിങ് ദാസ് ആശുപത്രിയിലേക്കു പാഞ്ഞു. അവിടെയും ഇതേ മറുപടി. അടുത്തുള്ള സെയ്ഫി ആശുപത്രിയിൽ വിളിച്ചപ്പോൾ അഡ്‌മിറ്റ് ചെയ്യാൻ സ്ഥലമില്ലെന്നായി. ബോംബെ ആശുപത്രിയും അവഗണിച്ചു. പനിയും ശ്വാസംമുട്ടലുമുണ്ടെന്നു പറഞ്ഞപ്പോൾ തന്നെ കിടക്ക ഒഴിവില്ലെന്നു ലീലാവതി ആശുപത്രി കയ്യൊഴിഞ്ഞതായി ഖാലിദിന്റെ സുഹൃത്തും ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ സി.എച്ച് അബ്ദുൽ റഹ്മാൻ പറഞ്ഞു.

ഒടുവിൽ സെന്റ് ജോർജ് ആശുപത്രിയിലെത്തിച്ചപ്പോഴത്തേക്കും നില വഷളായിരുന്നു. മൃതദേഹം സെന്റ് ജോർജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനാഫലം വന്നശേഷമേ തുടർനടപടികൾ ഉണ്ടാകൂ. ബോംബെ കേരള മുസ്‌ലിം ജമാ അത്ത് മാനേജിങ് കമ്മിറ്റി അംഗമാണു ഖാലിദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP