Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാറാട് കലാപത്തിന് ഉപയോഗിച്ച ആയുധങ്ങൾ പള്ളികളിൽ നിന്ന് പിടിച്ചിടുത്തത് നമ്മൾ അറിഞ്ഞതാണ്; അതിനെ കുറിച്ച് കരുതിയിരിക്കാനും അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാനും വിശ്വഹിന്ദു പരിഷത്തിന് ഒരു സ്റ്റേറ്റ്‌മെന്റ് നൽകുക മാത്രമാണ് ഞാൻ ചെയ്തത്; അവരുടെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല; സത്യസന്ധമായി അഭിപ്രായം പറയുന്നവരെ സംഘിയാക്കുന്നത് സുഡാപ്പികളുടെ രീതിയാണ്; താൻ സംഘപരിവാർ പാളയത്തിലെത്തിയെന്ന് പ്രചരിപ്പിച്ചവർക്ക് മറുപടിയുമായി ജാമിദ ടീച്ചർ

ജാസിം മൊയ്തീൻ

കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ പോസ്റ്ററിൽ പ്രതികരണവും ചിത്രവും വന്നതിന്റെ പേരിൽ തന്നെ സംഘിയാക്കി പ്രചരണം നടത്തിയവർക്ക് മറുപടിയുമായി ജാമിദ ടീച്ചർ. സത്യസന്ധമായി അഭിപ്രായം പറയുന്നവരെ സംഘിയാക്കുന്നത് സുഡാപ്പികളുടെ രീതിയാണെന്ന് ജാമിദ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ സംഘപരിവാർ പാളത്തിലെത്തിയെന്ന പ്രചരണങ്ങളെ ജാമിദ ടീച്ചർ നിഷേധിച്ചു. ജാമിദ ടീച്ചർ വിശ്വഹിന്ദു പരിഷത്തിന്റെ മാറാട് കലാപത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തു എന്നും പ്രചരണമുണ്ടായിരുന്നു. എന്നാൽ ഇതും നുണയാണ്.

'നമ്മുടെ നാട്ടിൽ നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. മതമുള്ളവരുടെയും ഇല്ലാത്തവരുടെയുമെല്ലാം സംഘടനകളുണ്ട്. മതത്തിന്റെ പേരിലും ആശങ്ങളുടെ പേരിലുമെല്ലാം നിരവധി സംഘടനകൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഏതൊരു കാര്യവും അർത്ഥവത്തായും സത്യസന്ധമായും പറയുന്നവരെ സംഘിയാക്കുന്നത് സുഡാപ്പികളുടെ ീതിയാണ്. ഞാനതിനെ ആ നിലക്കേ കാണുന്നുള്ളൂ. വിശ്വഹിന്ദു പരിഷത്തിന്റെ ഒരു പരിപാടിയിലും ഞാൻ പങ്കെടുത്തിട്ടില്ല. അവർക്ക് മാറാട് കലാപവുമായി ബന്ധപ്പെട്ട ഒരു സ്റ്റേറ്റ്‌മെന്റ് നൽകുക മാത്രമാണ് ചെയ്തത്.

കരുതിയിരുന്നില്ലെങ്കിൽ ഭാവിയിൽ സംഭവിക്കാവുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പ് കൂടിയായിരുന്നു അത്. മാറാട് കലാപത്തിന് ഉപയോഗിച്ച ആയുധങ്ങൾ പള്ളികളിൽ നിന്ന് പിടിച്ചിടുത്തത് നമ്മൾ അറിഞ്ഞതാണ്. അതിനെ കുറിച്ച് കരുതിയിരിക്കാനും അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ജീവിച്ചില്ലെങ്കിൽ സംഭവിച്ചതിലും വലിയ ദുരന്തമുണ്ടാകുമെന്നുമാണ് പറഞ്ഞത്. ഈ അഭിപ്രായം പറഞ്ഞതിന് എന്നെ സംഘിയാക്കി പ്രചരണം നടത്തുന്നതിനെ താൻ മുഖവിലക്കെടുക്കുന്നില്ല'- ജാമിദ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു.

'മാറാട് കൂട്ടകുരുതിക്ക് 17 വർഷം തികയുമ്പോൾ മെയ് 2 എന്ന ദിനം കേരള ജനതയ്ക്ക് ഒരു കറുത്ത അദ്ധ്യായം മാത്രമല്ല നൽകുന്നത്. വരാനിരിക്കുന്ന അത്യാപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ്. സംഭവിച്ചതിൽ നിന്ന് പാഠമുൾക്കൊണ്ടിട്ടില്ലെങ്കിൽ ഇതിലും വലുത് വിദൂരമല്ല എന്ന് കാലം തെളിയിക്കും' -ഇതായിരുന്ന ജാമിദ ടീച്ചറുടെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പുറത്തിറക്കിയ പോസ്റ്ററിലുണ്ടായിരുന്നത്. ഈ പോസ്റ്റർ പ്രചരിപ്പിച്ചാണ് ജാമിദ ടീച്ചർ സംഘപരിവാർ പളയത്തിലെത്തിയെന്ന് വ്യപകമായ പ്രചരണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP