കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തിയത വിവാദം തീരുന്നില്ല; ഇരവിപേരൂർ സിപിഎമ്മിൽ പൊട്ടിത്തെറി; അടുപ്പക്കാരെ സംരക്ഷിക്കാൻ അനന്തഗോപൻ നേരിട്ട് രംഗത്ത്
എസ് രാജീവ്
തിരുവല്ല : കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തുന്നതിനിടെ ഉന്നത സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. സി പി എം സംസ്ഥാന സമിതി അംഗവും ഷോപ്പ് ആൻഡ് ഇന്റസ്ട്രീസ് ചെയർമാനുമായ കെ അനന്ത ഗോപന്റെ സഹോദര പുത്രനും ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ രാജീവ് അടക്കമുള്ള നേതാക്കളുടെ പേരിലുയർന്ന ആരോപണങ്ങളെ ചൊല്ലിയാണ് ഇരവിപേരൂർ ഏരിയാകമ്മിറ്റിയിൽ കലഹം രൂക്ഷമായിരിക്കുന്നത്.
വാറ്റ്ചാരായ നിർമ്മാണത്തിനുള്ള ശർക്കര അടക്കമുള്ള സാധന സാമിഗ്രികളുമായി ഈസ്റ്റർ തലേന്ന് രാത്രിയിൽ പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായ രാജീവ് ഉൾപ്പടെയുള്ള അഞ്ചംഗ സംഘത്തെ വിട്ടയച്ചതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ സംബന്ധിച്ച വാർത്ത മറുനാടനാടൻ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഈ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം കത്തിപ്പടർന്നതിന് പിന്നാലെ കെ അനന്ത ഗോപന്റെ കൂടി സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ഇരവിപേരൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയർന്നത്. പതിനഞ്ചംഗ ഏരിയാ കമ്മിറ്റിയിൽ അനന്ത ഗോപന്റെയും രാജീവിന്റെയും വിശ്വസ്തരായിരുന്ന പാർട്ടി ജില്ലാ കമ്മറ്റിയംഗമായ ജി.അജയകുമാറും ഏരിയാ സെക്രട്ടറി പി സി സുരേഷും അടക്കം ഒമ്പത് പേർ ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി വേണമെന്ന് ശക്തമായ നിലപാടെടുത്തു.
ഗ്രാമ പഞ്ചായത്ത് ജീപ്പിൽ ചാരായ നിർമ്മാണ സാധനങ്ങൾ കടത്തിയതും സി പി എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇരവിപേരൂർ കമ്മ്യൂണിറ്റി കിച്ചണിൽ വ്യാജവാറ്റ് നടക്കുന്നതുമായി പ്രചരിക്കുന്ന വാർത്തകൾ പൊതുജന മധ്യത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ആരോപണ വിധേയർക്കെതിരെ നടപടിയെടുത്ത് പാർട്ടിയുടെ മുഖം രക്ഷിക്കണെമെന്നും മേൽ കമ്മിറ്റിയോട് നടപടിക്ക് ശുപാർശ ചെയ്യണെമെന്നുമായിരുന്നു ഏരിയാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാൽ സ്വന്തം സഹോദര പുത്രൻ ഉൾപ്പെടുന്ന സംഘത്തിനെതിരൈ നടപടിക്ക് ശുപാർശ ചെയ്യാൻ കെ അനന്ത ഗോപൻ വിസമ്മതം പ്രകടിപ്പിച്ചതോടെ കമ്മിറ്റി വൻ വാഗ്വാദങ്ങൾക്ക് വേദിയായി മാറുകയായിരുന്നു.
അനന്ത ഗോപനും കുടുംബവും പതിറ്റാണ്ടുകളായി ഇരവിപേരൂർ ഏരിയാ കമ്മിറ്റിയിലും സഹകരണ ബാങ്ക് ഭരണത്തിലും കാട്ടുന്ന അപ്രമാദിത്യം അവസാനിപ്പിക്കണെന്ന ആവശ്യവും കമ്മിറ്റിയിൽ ഉയർന്നു. കുടുംബാധിപത്യം ഇനിയും പാർട്ടിക്കുള്ളിൽ തുടരാനാവില്ലെന്നും പാർട്ടിയുടെ സജീവ പ്രവർത്തകരെ പോലും അവഗണിച്ച് അനന്ത ഗോപന്റെ മക്കളും മരുമക്കളും അടക്കം സർക്കാർ ജോലികൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് നേടിയെടുത്തത് ഉൾപ്പടെയുള്ള കാര്യങ്ങളും കമ്മിറ്റിയിൽ ചർച്ചയായി. ഇതോടെ അനന്ത ഗോപനും രാജീവും അടങ്ങുന്ന സംഘം യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധന സാമിഗ്രികൾ കടത്തുന്നതിനിടെ ഈസ്റ്റർ തലേന്ന് രാത്രിയിലാണ് രാജീവ് അടക്കമുള്ള അഞ്ചഗ സംഘം പിടിയിലായത്. സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് സംഘം പഞ്ചായത്ത് ഓഫീസിലടക്കം എത്തി കാര്യങ്ങൾ സംബന്ധിച്ച വിവര ശേഖരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് വക ജീപ്പ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ജീപ്പ് ഡ്രൈവറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനിടെ സമൂഹ അടുക്കളയിലുണ്ടായ തീപിടുത്തവും പൊതുജന ചർച്ചയായി.
സംഭവങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി കൂടി നൽകിയതോടെയാണ് പ്രതിരോധത്തിന്റെ ശക്തി ചോർന്ന ഏരിയാ കമ്മിറ്റി പാർട്ടിയുടെ മുഖം രക്ഷിക്കാനായി രംഗത്തിറങ്ങിയത്. വൈസ് പ്രസിഡന്റ് എൻ രാജീവ്, സി പി എം ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ , ഇരവിപേരൂർ മൂന്നാം വാർഡ് മെമ്പർ സാബു ചക്കും മൂട്ടിൽ, മാത്യു ടി തോമസ് എം എൽ എ യുടെ മുൻ ഡ്രൈവറും ഇരവിപേരൂരിലെ സി പി എം പ്രാദേശിക നേതാവുമായ ആശാലൻ , ഗ്രാമപഞ്ചായത്ത് ജീപ്പ് ഡ്രൈവർ നന്ദു എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഈസ്റ്റർ തലേന്ന് രാത്രിയിൽ പെരുമ്പെട്ടി പൊലീസ് നടത്തിയ പെട്രോളിംഗിനിടെ പിടിയിലായത്.
സംഘം പിടിയിലായ ഉടൻ തന്നെ കിലോക്കണക്കിന് വരുന്ന ശർക്കരയും കടച്ചക്കയും അടക്കം വ്യാജ വാറ്റിനുള്ള സാധന സാമിഗ്രികളുമായി അഞ്ചു പേർ പിടിയിലായ വിവരം പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടെയാണ് പിടിയിലാവർ സി പി എമ്മിന്റെ ഉന്നത നേതാക്കളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ നേതാക്കളെ വിട്ടയക്കാൻ മുകളിൽ നിന്നും വിളിയുമെത്തി. ഇതോടെ പിടിയിലായവരെ വിട്ടയച്ച് പൊലീസ് തടി തപ്പി. ഇതിനിടെ കല്ലൂപ്പാറയിലെ സി പി എം നേതാവും മുൻ ഹെഡ് മാസ്റ്ററും സഹകരണ ബാങ്ക് പ്രസിഡന്റും രാജീവിന്റെ സന്തത സഹചാരിയുമായ സാബു ജോസഫ് കീഴ് വായ്പൂര് പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്. രണ്ട് ലിറ്റർ വാറ്റ് ചാരായവും 20 ലിറ്റർ കോടയുമാണ് കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി പൊയ്ക്കുടിയിൽ വീട്ടിൽ സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്.
അറസ്റ്റിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും ലിറ്റർ കണക്കിന് വാറ്റ് ചാരായം ഇരവിപേരൂരിലെ ചില സി പി എം നേതാക്കൾ ചേർന്ന് കടത്തിയതായുള്ള അഭ്യൂഹങ്ങളും ഇതിനിടെ നാട്ടിൽ പടർന്നിരുന്നു. സാബു ജോസഫ് അടക്കമുള്ള വിശ്വസ്തരുടെ വാറ്റ് കേന്ദ്രങ്ങളിലേക്ക് ശർക്കര അടക്കമുള്ള വാറ്റ് സാമിഗ്രികൾ സുരക്ഷിതമായി എത്തിച്ചിരുന്നത് പഞ്ചായത്ത് വക ജീപ്പിലായിരുന്നുവെന്ന ആരോപണവും ഇതിനിടെ ഉയർന്നു. വ്യാജ വാറ്റ് നിർമ്മാണത്തിനിടെയാണ് കമ്മ്യൂണിറ്റി കിച്ചണിൽ തീ പിടിച്ചതെന്നും തീയണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘം വാറ്റ് ചാരായമടങ്ങുന്ന പ്ലാസ്റ്റിക് ബോട്ടിൽ കിച്ചണ്‍ പരിസരത്ത് നിന്നും കണ്ടെത്തിയെന്നതുമായ അഭ്യൂഹങ്ങളും നാട്ടിൽ ഇതിനിടെ പരന്നിരുന്നു.
ഇത്തരം സംഭവങ്ങളുെടെ പശ്ചാത്തലത്തിലാണ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്. സ്വന്തം മക്കൾക്കും മരുമക്കൾക്കും പാർട്ടി സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകിയ അനന്ത ഗോപന്റെ നടപടിക്കെതിരൈ മുൻ പാർട്ടി സഖാക്കളിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റുകളും ഇതിനിടെ വൈറലാകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍