ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ല; ശമ്പളം ജഡ്ജിമാരിൽ നിന്നു സംഭാവന സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ചീഫ് ജസ്റ്റീസ് നൽകുമെന്ന് സൂചന; ഈ മാസം ജീവനക്കാരുടെ ശമ്പള വിതരണം നീളുമെന്നും ഉറപ്പ്; സാലറി കട്ട് ഓർഡിനൻസിൽ നിയമോപദേശത്തിന് രാജ് ഭവൻ; മടക്കി അയച്ച് വിവാദത്തിന് ഗവർണ്ണർ തയ്യാറാകില്ലെന്നും റിപ്പോർട്ടുകൾ; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിലേക്ക് കണ്ണും നട്ട് ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുണ്ടാകുന്ന ഘട്ടങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കുന്നതിന് നിയമസാധുത നൽകുന്നതിനുള്ള ഓർഡിനൻസിന് ഗവർണ്ണർ അനുമതി നൽകുമോ എന്നതിൽ അനിശ്ചിതത്വം. ഇക്കാര്യത്തിൽ ഗവർണ്ണർ നിയമോപദേശം തേടും. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിനോട് കേന്ദ്ര സർക്കാരിനുള്ള നിലപാട് തന്നെയാകും ഇതിൽ തെളിയുക. ഗവർണ്ണർ ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചു നൽകിയാലും അത് വീണ്ടും മന്ത്രിസഭ അംഗീകരിച്ച് ഗവർണ്ണർക്ക് കൈമാറും. രണ്ടാമത്തെ തവണ ഓർഡിനൻസ് എത്തിയാൽ ഒപ്പിടേണ്ടിയും വരും. അതുകൊണ്ട് തന്നെ ഓർഡിനൻസ് ഗവർണ്ണർ അംഗീകരിക്കുമെന്നും സൂചനയുണ്ട്.
ഈ മാസം ശമ്പള വിതരണം താമസിക്കും. ശമ്പളവിതരണം നാലുമുതൽ മാത്രമായിരിക്കും. ഈ മാസത്തെ ശമ്പളവിതരണം വൈകും. ഓർഡിനൻസ് ഗവർണർ ഒപ്പിട്ട് നിയമമായശേഷമേ ശമ്പളം വിതരണം ചെയ്യാനാവൂവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാധാരണ ഒന്നാംതീയതിയാണ് ശമ്പളം നൽകിത്തുടങ്ങുക. മെയ് ഒന്ന് അവധിയാണ്. പിന്നെ ശനിയും ഞായറുമാണ്. അതിനാൽ നാലാം തീയതി തിങ്കളാഴ്ചമുതലേ വിതരണം തുടങ്ങൂ. അപ്പോഴേക്കും ഓർഡിനൻസ് നിയമമായി വിജ്ഞാപനം ചെയ്യാനാവും. പെൻഷനും അന്നുമുതൽ നൽകാനാണ് തീരുമാനം. ശമ്പളം, പെൻഷൻ വിതരണം വൈകുന്നത് അത്യപൂർവമാണ്.
കോവിഡ് വ്യാപനം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് പ്രതിപക്ഷ സംഘടനകളുടെ ഹർജികൾ പരിഗണിച്ച് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതു മറികടക്കാനാണ് ഓർഡിനൻസായി പുതിയ നിയമം കൊണ്ടുവരുന്നത്. ആറുദിവസത്തെ ശമ്പളംവീതം അഞ്ചുമാസത്തേക്ക് മാറ്റിവെച്ചതാണ് സ്റ്റേചെയ്തത്. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാൽ ഉത്തരവിനു നിയമത്തിന്റെ പിൻബലം നൽകാനാണ് ഓർഡിനൻസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ഓർഡിനൻസും നിയമപരമായി ചോദ്യംചെയ്യപ്പെടും. കോടതിയെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷസംഘടനകളും അറിയിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ജീവനക്കാർക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്. നാടിപ്പോൾ വല്ലാത്ത പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ജീവനക്കാരും പങ്കാളികളാവുന്നു എന്നു കരുതിയാൽ മതി'' -മുഖ്യമന്ത്രി പറഞ്ഞു.
കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യൽ പ്രൊവിഷൻ ഓർഡിനൻസ് എന്ന പേരിലാണ് പുതിയ നിയമം. പ്രധാനമായും രണ്ടു വ്യവസ്ഥകളാണുള്ളത്. 25 ശതമാനംവരെ ശമ്പളം മാറ്റിവെക്കാം. മാറ്റിവെക്കുന്ന തുക എങ്ങനെ തിരിച്ചുനൽകുമെന്ന് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം. പൊതുമേഖല, അർധസർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകം. മന്ത്രിമാരുടെയും എം.എൽഎ.മാരുടെയും ശമ്പളം ഒരുവർഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്ന ഓർഡിനൻസിനും ശുപാർശചെയ്തു. മൊത്തശമ്പളം അല്ലെങ്കിൽ ഓണറേറിയത്തിലാണ് കുറവുവരുത്തുക. എംഎൽഎ.മാർക്ക് നൽകുന്ന അലവൻസുകളുൾപ്പെടെ കുറയ്ക്കും. എന്നാൽ ജഡ്ജിമാരുടെ ശമ്പളം മാറ്റി വയ്ക്കില്ല. ഹൈക്കോടതി ഭരണഘടനാ സ്ഥാപനമാണ്. ആ പദവി അംഗീകരിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാർ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പും ജഡ്ജിമാരുടെ ശമ്പളം കുറച്ചിട്ടില്ല. സുപ്രീംകോടതിയിലെ ജഡ്ജിമാർ ഉൾപ്പടെ ദുരിതാശ്വാസനിധിയിലേക്ക് സ്വമേധയാ ശമ്പളം സംഭാവന ചെയ്യുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കാനാണ് ഓർഡിനൻസ് അധികാരം നൽകുന്നത്. എന്നാൽ, വരുന്ന അഞ്ചുമാസത്തേക്ക് മാസം ആറുദിവസം വീതം (20 ശതമാനം) ശമ്പളം കുറയ്ക്കാനാണ് സർക്കാർ തീരുമാനം. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച 3 ഓർഡിനൻസുകൾ സംബന്ധിച്ചും നിയമ സെക്രട്ടറി ഗവർണറെ കണ്ടു വിശദീകരിക്കും. ശമ്പളം പിടിക്കുന്നതിന്റെ നിയമസാധുതയെച്ചൊല്ലി പ്രതിപക്ഷ സർവീസ് സംഘടനകളും ഭരണപക്ഷവും തമ്മിൽ പോരു മുറുകുകയാണ്. ഹൈക്കോടതി വിധി മറികടക്കുന്നതിനുള്ള ഓർഡിനൻസ് ഗവർണർക്കു തള്ളാമെന്നും ഈ ആവശ്യമുന്നയിച്ചു ഗവർണറെ സമീപിക്കുമെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ അറിയിച്ചു. പിടിക്കുന്ന ശമ്പളം എങ്ങനെ, എപ്പോൾ നൽകുമെന്ന് ഇപ്പോൾ പറയാനാവില്ല. കേസ് കൊടുക്കാനുള്ള എല്ലാ അവകാശവും പ്രതിപക്ഷത്തിനുണ്ട്. അവർ കേസിനു പോകട്ടെ എന്നാണ് മന്ത്രി തോമസ് ഐസക് പ്രതികരിച്ചത്.
ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്നു കാണിച്ച് ഹൈക്കോടതി രജിസ്റ്റ്രാർ സർക്കാരിനു കത്തു നൽകിയിരുന്നു. സർക്കാർ ഇതിനായിറക്കിയ ഉത്തരവിന്റെ പരിധിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് 27നു ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനയനുസരിച്ചു പാർലമെന്റ് നിശ്ചയിക്കുന്ന ജഡ്ജിമാരുടെ ശമ്പളത്തിൽ പ്രതികൂല മാറ്റം സാധ്യമല്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജഡ്ജിമാരുടെ ശമ്പള, അലവൻസുകൾ ഭരണതലത്തിലെ ഉത്തരവിലൂടെ മാറ്റാനോ വൈകിക്കാനോ സർക്കാരിനാവില്ല. മാത്രമല്ല, ജഡ്ജിമാരിൽ നിന്നു സംഭാവന സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ ചീഫ് ജസ്റ്റിസ് മുൻകയ്യെടുക്കുന്നുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിന്റെ പരിധിയിൽ നിന്ന് ജഡ്ജിമാരെ ഒഴിവാക്കി സ്പാർക്ക് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തണമെന്നും എറണാകുളം സബ് ട്രഷറിക്കു നിർദ്ദേശം നൽകണമെന്നും കത്തിൽ രജിസ്റ്റ്രാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജഡ്ജിമാരെ സർക്കാർ ഒഴിവാക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സ4ർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ഓർഡിനൻസ് ഇറക്കി മറികടക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. 25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.
കേരള ഡിസാസ്റ്റ4 ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസ് ഗവർണർ ഒപ്പുവയ്ക്കുന്നതോടെ നിലവിൽ വരും. അതിനു ശേഷം ഈ മാസത്തെ ശമ്പളം വിതരണം ചെയ്താൽ മതിയെന്നാണു തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്