Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗണിന്റെ മറവിൽ ഡൽഹി പൊലീസ് നടത്തുന്ന മുസ്ലിം വേട്ട അവസാനിപ്പിക്കണം; വംശീയ കലാപത്തിന്റെ സൂത്രധാരകർ സംഘ്പരിവാർ നേതാക്കളാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണെന്നും വെൽഫെയർ പാർട്ടി

ലോക്ക് ഡൗണിന്റെ മറവിൽ ഡൽഹി പൊലീസ് നടത്തുന്ന  മുസ്ലിം വേട്ട അവസാനിപ്പിക്കണം; വംശീയ കലാപത്തിന്റെ സൂത്രധാരകർ സംഘ്പരിവാർ നേതാക്കളാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണെന്നും വെൽഫെയർ പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം- ലോക് ഡൗണിനെ മറയാക്കി പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുസ്ലിം വിദ്യാർത്ഥികളെയും മറ്റ് മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്ന ഡൽഹി പൊലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജെ.എൻ.യുവിലെ മുൻ വിദ്യാർത്ഥി നേതാവ് ഡോ. ഉമർ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാർത്ഥി നേതാക്കളായ മീരാൻ ഹൈദർ, സഫൂറ സർഗാർ, പൂർവവിദ്യാർത്ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉർ റഹ്മാൻ എന്നിവർക്കെതിരെ ഡൽഹി കലാപത്തിന് നേതൃത്വം നൽകി എന്ന പേരിൽ യു.എ.പി.എ ചുമത്തിയിരിക്കുന്നു.

പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇവർക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. ഡൽഹിയിൽ നടന്ന വംശീയ കലാപത്തിന്റെ സൂത്രധാരകർ സംഘ്പരിവാർ നേതാക്കളാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. സംഘ്പരിവാർ ആസൂത്രണം ചെയ്ത വംശഹത്യയാണ് ഡൽഹിയിൽ നടന്നത്. ഇതിന് നേതൃത്വം വഹിച്ച ആഖജ നേതാക്കൾ പരസ്യമായി വിലസിക്കൊണ്ടിരിക്കുംമ്പോൾ ആണ് ഡൽഹി പൊലീസിനെ ഉപയോഗിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരപരാധികളെ ജയിലിൽ അടച്ച് കൊണ്ടിരിക്കുന്നത്. പൊതു നിരത്തിൽ ജനങ്ങൾക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയാത്ത കോവിഡ് സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചെയ്യുന്നത്. ദുരന്ത സന്ദർഭത്തെ പോലും വംശീയ ഉന്മൂലനത്തിന് ഉപയോഗിക്കുന്ന നീച രാഷ്ട്രീയമാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. ഭീമ കൊറഗോവ് സമര നേതാക്കളെയും ചകഅ യെ ഉപയോഗിച്ച് ഇതേ സമയത്ത് തന്നെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സഫൂറ സർഗാർ മൂന്ന് മാസം ഗർഭിണിയാണ്. മനുഷ്യത്വപരമായ സമീപനം പോലും ഇല്ലാത്ത ഫാഷിസത്തിന്റെ യഥാർഥ മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്.

രാജ്യത്തെമ്പാടും ഉയർന്ന പൗരത്വ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട ഡൽഹിയിലെ വിദ്യാർത്ഥി സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ പ്രതികാരവും ലോക്ക് ഡൗണിന് ശേഷം പൗരത്വ പ്രക്ഷോഭം കരുത്താർജിക്കാതിരിക്കാനുമാണ് വിദ്യാർത്ഥി നേതാക്കളെ കേസിൽ കുരുക്കുന്നത്. സംഘ്പരിവാർ നടത്തുന്ന മുസ്ലിം വേട്ടയുടെ ഭാഗമാണിത്. രാജ്യത്തെ പൗരസമൂഹം ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ലോക്ക് ഡൗണിന് ശേഷം പൗരത്വ പ്രക്ഷോഭത്തിൽ ശക്തമായി അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP