Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ

കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ

വിനോദ്.വി.നായർ

 കൊല്ലം: രണ്ട് വിവാഹവും പരാജയമായതോടെ കുടുംബസുഹൃത്തിന്റെ ഭർത്താവിനൊപ്പം ജീവിതം മോഹിച്ച സുചിത്രപിള്ളയ്ക്ക് ഒടുവിൽ കാമുകന്റെ കൈ കൊണ്ടുതന്നെ അന്ത്യം. ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന മോഹമാണ് മുഖത്തല നടുവിലക്കര ശ്രീ വിഹാറിൽ വിജയലക്ഷ്മിയുടെ മകൾ സുചിത്ര പിള്ളയെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്. മാസങ്ങൾ മാത്രം നീണ്ടു നിന്ന ആദ്യ രണ്ടു വിവാഹങ്ങളും പരാജയമായതോടെ അഞ്ചുവർഷത്തോളം ഏകയായി കഴിഞ്ഞ സുചിത്ര 2018 ൽആണ് കൊല്ലം പള്ളിമുക്ക് കൂനമ്പായിക്കുളം സ്വദേശിനിയായ കുടുംബ സുഹൃത്തിന്റെ വിവാഹത്തിന് വരന്റെ വേഷത്തിലെത്തിയ പ്രശാന്തിനെ ആദ്യമായി കാണുന്നത്.

പിന്നീട് യാതൊരു ബന്ധവുമില്ലാതിരുന്ന ഇരുവരും പ്രശാന്തിന്റെ ഭാര്യയുടെ മുത്തശിയുടെ മരണ സമയത്താണ് വീണ്ടുംകാണുന്നത്. അവിടെവച്ച് ഫോൺ നമ്പർ കൈമാറിയ ഇവർതുടർന്ന് വാട്‌സാപ്പ് ചാറ്റിലൂടെ ബന്ധം വളർത്തി. ഗായകനും സംഗീതാധ്യാപകനുമായ പ്രശാന്തുമായുള്ള ചാറ്റ് പ്രണയമായി വളർന്നതോടെ ഇരുവരും പല തവണ രഹസ്യമായി സന്ധിച്ചു. വിവാഹം കഴിക്കണമെന്ന് സുചിത്ര ആവശ്യപ്പെട്ടെങ്കിലുംപ്രശാന്ത് ഇത് തള്ളിക്കളഞ്ഞു. പാലക്കാടുള്ള സ്‌കൂളിലെ സഹപ്രവർത്തകയുമായടക്കം ബന്ധമുണ്ടായിരുന്ന ഇയാൾ കേവലം ശാരീരിക ബന്ധത്തിനപ്പുറമുള്ള ഒരു ബന്ധത്തിനും തയ്യാറല്ലായിരുന്നു. വിവാഹം കഴിക്കാൻ തയ്യാറല്ലെങ്കിൽ ഒരുകുഞ്ഞിനെയെങ്കിലും പ്രശാന്തിൽ നിന്ന് തനിക്ക് വേണമെന്നഉദ്ദേശത്തിലാണ് സുചിത്ര കഴിഞ്ഞ മാർച്ച് 17 ന് പാലക്കാടേയ്ക്ക്‌പോകാൻ തയ്യാറെടുത്തത്. ഇതിനായി മാതാപിതാക്കളെകോഴിക്കോട് വടകരയിലുള്ള വീട്ടിലേക്കയയ്ക്കാനും ഭാര്യയെകൊല്ലത്തുള്ള വീട്ടിലെത്തിക്കാനും സുചിത്ര തന്നെയാണ്പ്രശാന്തിനെ ഉപദേശിച്ചത്.

മാർച്ച് 17ന് ഭാര്യയുമായി കൊല്ലത്തെത്തിയ പ്രശാന്ത് തുടർന്ന് അവരെകൂനമ്പായിക്കുളത്തുള്ള വീട്ടിൽ എത്തിച്ചശേഷം പള്ളിമുക്കിലെത്തിയ അവിടെകാത്തു നിന്ന സുചിത്രയെ ഒപ്പം കൂട്ടി പാലക്കാടേയ്ക്ക് തിരിച്ചു. മൂന്നുദിവസത്തോളം പാലക്കാട് രാമനാഥപുരത്തിനടുത്ത് മണലി ശ്രീരാഗം നഗറിലെവീട്ടിൽ കഴിഞ്ഞു. തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം അപ്പോഴാണ്പ്രശാന്തുമായി ഇവർ പങ്കുവച്ചത്. സാധ്യമല്ലെന്ന് പ്രശാന്ത് അറിയിച്ചതോടെ ഇരുവരുംതമ്മിൽ വാക്കുതർക്കമായി . തർക്കത്തിനൊടുവിൽ ഇരുവരും കിടന്നിരുന്നകട്ടിലിനോട് ചേർന്നുള്ള മേശമേൽ ഇരുന്ന ലാമ്പിന്റെ കേബിൾ ഉപയോഗിച്ച്‌സുചിത്രയുടെ കഴുത്തിൽ മുറുക്കി ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്‌സുചിത്രയുടെ ഇരുകാലുകളും മുറിച്ചുമാറ്റിയ പ്രശാന്ത് വീടിനു പിന്നിലുള്ള വയലിൽകൊണ്ടുപോയി ഇവ കത്തിച്ചുകളയാൻ ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെമടങ്ങിയെത്തിയ ഇയാൾ വീണ്ടും തിരികെ വയലിലെത്തി കുഴിയെടുത്ത ശേഷംമൃതദേഹം കുഴിച്ചു .

കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാർച്ച് 17 ന് ഇവിടെ നിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോയി. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പാലക്കാട്ടെ മണലിയിലുള്ള ഹൗസിങ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചു വന്നത്. ഇതിനോട് ചേർന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചു.

കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്പാണ് കൊല്ലത്ത് നിന്ന് സുചിത്രയെ കാണാതായത്. വൈറസ് വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് മാർച്ച് 24 നാണ്. എന്നാൽ, അതിനും ഏഴ് ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലത്തെ ബ്യൂട്ടിഷൻ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്. സംഭവത്തിൽ മാർച്ച് 22-ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് പ്രതിയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയത്.

കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ യുവാവ്. യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ച പൊലീസ് പരിശോധന നടത്തി. അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് സുചിത്ര മാർച്ച് 18 കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. സുചിത്ര രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺ വിളി നിലച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP