കൊവിഡ് കാലത്ത് കുടിയിറക്ക് ഭീഷണിയുടെ നടുവിൽ ഓട്ടോ ഡ്രൈവറും കുടുംബവും; രണ്ടുമാസത്തെ വാടക നൽകിയില്ലെങ്കിൽ വീടൊഴിയണമെന്ന് പി.കെ. ഷമീറിനോട് ഉടമസ്ഥ; വണ്ടിയിൽ മറന്നുവെച്ച പത്തുപവൻ സ്വർണവും അമ്പതിനായിരം രൂപയും യാത്രക്കാരിയെ കണ്ടെത്തി തിരികെ നൽകിയ സത്യസന്ധനായ ഓട്ടോ ഡ്രൈവർ ലോക് ഡൗൺ കാലത്ത് നേരിടുന്നത് വലിയ പ്രതിസന്ധി
കെ വി നിരഞ്ജൻ
കോഴിക്കോട്: ഓട്ടോയിൽ യാത്രക്കാരി മറന്നുവെച്ച പത്തുപവൻ സ്വർണവും അമ്പതിനായിരം രൂപയും യാത്രക്കാരിയെ കണ്ടെത്തി തിരികെ നൽകിയ ഓട്ടോ ഡ്രൈവർ ലോക് ഡൗൺ കാലത്ത് കുടിയിറക്ക് ഭീഷണിയിൽ. അന്നശ്ശേരി ചെറുവലത്ത് ഹൗസിൽ പി.കെ. ഷമീർ (40) ആണ് ലോക് ഡൗണിനെ തുടർന്ന് രണ്ടുമാസമായി വീട്ടു വാടക കൊടുക്കാനാകാത്തതിനെ തുടർന്ന് വീട്ടുടമയുടെ ഭീഷണി നേരിടുന്നത്.
മറന്നു വെച്ച പണവും സ്വർണവും ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ ഓട്ടോ ഡ്രൈവർ പി കെ ഷമീർ ഇന്ന് കണ്ണീരോടെ ഇത്തിരി ദയയ്ക്ക് യാചിക്കുകയാണ്.
കോവിഡ് കാലത്ത് രണ്ടും മൂന്നും മാസത്തെ വാടക ഒഴിവാക്കി കൊടുത്ത നിരവധി കെട്ടിട ഉടമകളുണ്ട്. വാടക നൽകാൻ കഴിയാത്ത ആരെയും കോവിഡ് കാലത്ത് ഇറക്കി വിടരുതെന്ന് സർക്കാർ നിർദ്ദേശവുമുണ്ട്. എന്നാൽ ഒരു മാസത്തെ വാടക മുടങ്ങിയപ്പോഴേക്കും ഷമീറിനോടും കുടുംബത്തോടും വീട്ടിൽ നിന്നിറങ്ങാൻ ആവശ്യപെടുകയാണ് വീട്ടുടമസ്ഥ . കോഴിക്കോട് നടക്കാവ് സ്വദേശിയാണ് ഷമീർ. സ്ഥലം ഭാഗം വെയ് പെല്ലാം കഴിഞ്ഞ പോൾ കിട്ടിയ ഇത്തിരി സ്ഥലം നേരത്തെ വിറ്റുപോയി. അസുഖ ബാധിതനായ ഷമീർ ഓട്ടോ ഓടിച്ചാണ് ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബം പുലർത്തുന്നത്. പലയിടങ്ങളിലായി വാടകയ്ക്ക് കഴിഞ്ഞു വന്ന കുടുംബം ഇപ്പോൾ എലത്തൂർ ചെട്ടികുളത്താണ് വാടകയ്ക്ക് താമസിക്കുന്നത്.
അഞ്ചു മാസമായി ഇവിടെ താമസിക്കുന്നു. ഇത്രയും കാലം കൃത്യമായി വാടകയും നൽകിയിരുന്നു. എന്നാൽ കൊറോണ പിടിമുറുക്കിയതോടെ രണ്ടു മാസമായി വണ്ടിക്ക് ഓട്ടമില്ല. അതോടെ ഒരു മാസത്തെ വാടക മുടങ്ങി. മെയ് ഒൻപതായാൽ രണ്ടു മാസത്തെ വാടക മുടങ്ങും. അത് അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് വീട്ടുടമയായ ലത ഷമീറിനോട് ഇറങ്ങി പോകാൻ ആവശ്യപെടുന്നത്. ഇത്രയും കാലം കൃത്യമായി ഞാൻ വാടക തന്നിട്ടില്ലേ. കൊറോണ കാരണം വണ്ടിക്ക് ഓട്ടമില്ല. ഉടൻ തന്നെ ഞാൻ പണം തരും. 20,000 രൂപ അഡ്വാൻസ് നൽകിയത് കൈവശമുണ്ടല്ലോ. അപ്പോൾ പേടിക്കണോ എന്നെല്ലാം ഷമീർ പറഞ്ഞെങ്കിലും ഒട്ടും ദയയില്ലാതെയാണ് വീട്ടുടമയുടെ ഇടപെടൽ.
എല്ലാവർക്കും കോവിഡുണ്ട്. നിനക്ക് മാത്രമായി പ്രത്യേക കോവിഡ് ഒന്നുമില്ലല്ലോ. എല്ലാവരും വാടക നൽകുന്നുണ്ട്. നിനക്ക് മാത്രം തരാനെന്താ മടി. വാടക തരാതെ നീ വീട്ടിൽ കിടക്കില്ല എന്നൊക്കെയാണ് അവരുടെ മറുപടി. വീട്ടുടമസ്ഥയും കുടുംബവും കാഞ്ഞങ്ങാട്ടാണ് താമസം. മാസത്തിൽ കെട്ടിടങ്ങളുടെ വാടക പിരിക്കാനാവുമ്പോൾ അവർ എലത്തൂരിലെ വീട്ടിലെത്താറാണ് പതിവ്. ഇവരുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഓട്ടോ ഡ്രൈവറായതു കൊണ്ട് പണിയില്ലാതായി വാടക കിട്ടാതെ വരുമോ എന്ന പേടി കൊണ്ടാവാം ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് ഷമീർ പറഞ്ഞു.
സത്യസന്ധതയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇത്തിരി ദയയ്ക്കായി യാചിക്കുന്നത്. കഴിഞ്ഞ തവണ വാടകയ്ക്ക് താമസിച്ച വീട്ടിലെ കിണർ വെള്ളം മോശമായിരുന്നു. അവിടെ വെച്ച് മക്കൾക്ക് മഞ്ഞപ്പിത്തവും വന്നു. അതുകൊണ്ടാണ് 9000 മാസ വാടകയുള്ള കുറച്ച് നല്ല വീട്ടിൽ താമസമാക്കിയത്. രാവും പകലും ഓട്ടോ ഓടിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കൊറോണ എല്ലാം തകർത്തു. കരുണ കാട്ടും എന്ന് കരുതിയ വീട്ടുടമ ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതോടെ നിസ്സഹായനായി നിൽക്കുകയാണ് ഷമീർ.
2018 ജനുവരിയിലാണ് പി കെ ഷമീർ വാർത്തകളിൽ നിറഞ്ഞത്. ഈസ്റ്റ്ഹിൽ ഷെർലിൻ അപ്പാർട്ട്മെന്റ്സിൽ താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി കമറിയക്കാണ് നഷ്ടപ്പെട്ടെന്നുകരുതിയ സ്വർണവും പണവും അന്ന് തിരികെ ലഭിച്ചത്. രാത്രി ഒമ്പതരയോടെ ഈസ്റ്റ്ഹില്ലിൽനിന്ന് ഷമീറിന്റെ 'ഫാസിൽമോൻ' എന്ന ഓട്ടോയിൽ കയറിയ കമറിയയുടെ കുടുംബാംഗങ്ങൾ പാളയത്തെ സ്വകാര്യ ട്രാവൽസിന്റെ ഓഫീസിനുമുന്നിൽ ഇറങ്ങുകയായിരുന്നു. യാത്രക്കിടെ കമറിയയുടെ ബാഗുകൂടി കുടുംബാംഗങ്ങളുെട ലഗേജുകൾക്കൊപ്പം അവരറിയാതെ ഉൾപ്പെടുകയും പാളയത്ത് ഇറങ്ങവേ അവരത് ഓട്ടോയിൽത്തന്നെ മറന്നുവയ്ക്കുകയുമായിരുന്നു.
കുടുംബാംഗങ്ങൾ മടങ്ങിയശേഷമാണ് സ്വർണവും പണവുമടങ്ങിയ ബാഗ് നഷ്ടമായ കാര്യം കമറിയ അറിയുന്നത്. അതേസമയം, പാളയത്തുനിന്ന് ഓട്ടോസ്റ്റാൻഡിലേക്ക് തിരികെപോകവേ ഓട്ടോയിൽകണ്ട ബാഗ് പരിശോധിച്ചപ്പോൾ സ്വർണവും പണവും ഷമീറിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻതന്നെ ബാഗ് അപ്പാർട്ട്മെന്റിൽ തിരിച്ചെത്തിക്കുകയായിരുന്നു. നിരവധി സംഘടനകൾ പിന്നീട് ഷമീറിനെ ആദരിച്ചു. ഷമീറിന്റെ ദുരവസ്ഥ മനസിലാക്കിയ നഗരത്തിലെ ഓട്ടോ തൊഴിലാളികൾ അദ്ദേഹത്തിന് വേണ്ടി രംഗത്തെത്തി.
വീടൊഴിയണമെന്ന ഭീഷണി ക്ക് മുമ്പിൽ പകച്ചിരിക്കുകയാണ് പി കെ ഷമീർ. നിത്യരോഗിയായ അദ്ദേഹത്തിന് ഈ കൊറോണക്കാലത്ത് എന്ത് ചെയ്യണമെന്നു പോലും അറിയില്ല. നിസ്സഹായനായ അദ്ദേഹത്തെ സഹായിക്കാൻ അധികൃതർ ഇടപെടണമെന്നും ഓട്ടോ ഡ്രൈവർമാർ അഭ്യർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍