ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തി; എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവ്; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കെണ്ടെന്നു നിർദ്ദേശമുള്ളതിനാൽ നടത്തുന്നത് ശ്രവ പരിശോധന; കോട്ടയത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നെന്നും കൊറോണ പ്രോട്ടോക്കോൾ അതേപടി പാലിക്കുന്നെന്നും ജില്ലാ കളക്ടർ മറുനാടനോട്; തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് ടെസ്റ്റ് നടത്തിയത് അറിഞ്ഞില്ലെന്ന് വാർഡ് കൗൺസിലർ; റെഡ് സോണിൽ തുടരവേ കോട്ടയത്ത് നിന്നും വരുന്നത് ആശങ്കയുടെ വാർത്തകൾ
എം മനോജ് കുമാർ
കോട്ടയം: കൊറോണ സ്ഥിരീകരിച്ച കോട്ടയത്തെ ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു. ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങൾ പന്ത്രണ്ടു പേരുണ്ടെന്നും ഇവർക്ക് കൊറോണ ടെസ്റ്റ് നടത്താത്തതിൽ ആശങ്കകളുണ്ടെന്നു മറുനാടൻ അറിയിച്ചപ്പോഴാണ് ഇവർക്ക് കൊറോണ ടെസ്റ്റ് നടത്തിയതായി കളക്ടർ അറിയിച്ചത്. ചുമട്ടു തൊഴിലാളിയുടെ കുടുംബങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ല എന്ന് നിങ്ങൾക്ക് ലഭിച്ച വാർത്ത തെറ്റാണ്. ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തുകയും അവർക്ക് കൊറോണയില്ലെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് നെഗറ്റീവ് ആണ്. ഇതിൽ ഭയപ്പെടാനില്ല. കൊറോണ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ താത്കാലികമായി പരിശോധനയ്ക്ക് ഉപയോഗിക്കുന്നില്ല. അത് നിർത്തിവയ്ക്കാൻ നിർദ്ദേശം വന്നിട്ടുണ്ട്. കൊറോണ രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചെയ്യുന്നത്. ടെസ്റ്റ് ഓരോ മിനുട്ടിലും നടക്കുന്നുണ്ട്. അതിനാൽ ടെസ്റ്റ് നടത്തുന്നു എന്ന വിവരം പുറത്ത് നൽകുന്നത് സുസാധ്യമായ കാര്യമല്ല. അതിനാലാണ് ഇത്തരം കാര്യങ്ങൾ ഉയർന്നു വരുന്നത്. -കളക്ടർ പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ വീട്ടിൽ പന്ത്രണ്ടോളം അംഗങ്ങളുണ്ട്. പ്രായമായ മാതാപിതാക്കൾ കൂടിയുണ്ട്. ഇവരുടെ ടെസ്റ്റ് വൈകുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കൊറോണ ടെസ്റ്റ് നടത്തിയ കാര്യം കലക്ടർ വിശദീകരിച്ചത്. . ചുമട്ട് തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ, ഇയാൾ കൂടുതൽ ആളുകളുമായി ഇടപഴകിയതിനാൽ റാൻഡം ചെക്കിങ് വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. പക്ഷെ കോട്ടയത്തുകൊറോണ ടെസ്റ്റുകൾ നടത്തുന്നതിൽ പരിമിതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശ്രവ പരിശോധനകൾക്ക് സമയം കൂടുതൽ എടുക്കും. സാവകാശം മാത്രമേ ടെസ്റ്റുകൾ നടത്താനും കഴിയൂ. പക്ഷെ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തത്ക്കാലം ഉപയോഗിക്കുന്നില്ല എന്നാണ് കളക്ടർ പറഞ്ഞത്.
ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങളോട് തത്ക്കാലം ക്വാറന്റൈനിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ ബ്ലഡ് ടെസ്റ്റ് എടുക്കുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല എന്ന് പരാതി ഉയരുന്നിരുന്നു. ഭാര്യയും കുട്ടികളും മാത്രമല്ല സഹോദരനും സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന വലിയ കുടുംബമാണ് ഇയാളുടെത്. പന്ത്രണ്ടോളം അംഗങ്ങൾ വീട്ടിൽ ഉള്ളതിനാൾ എത്രയും പെട്ടെന്ന് ഇവരുടെ കൊറോണ ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. കൊറോണ ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ലെന്നാണ് ചുമട്ടു തൊഴിലാളിയുടെ കുടുംബം അധികൃതരെ വിളിച്ച് അറിയിച്ചിരിക്കുന്നത്. ചുമട്ടു തൊഴിലാളിയുടെ രണ്ടു കുട്ടികളിൽ ചെറിയ കുട്ടിക്ക് രണ്ടു വയസിൽ താഴെ മാത്രമാണ് പ്രായം. ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് വാർഡ് കൗൺസിലർ അടക്കമുള്ള ആളുകളെ കുടുംബം വിളിച്ച് അറിയിച്ചിരുന്നു. ഇതോടെയാണ് വിവരം അറിഞ്ഞു മറുനാടൻ കളക്ടറുമായി ബന്ധപ്പെട്ടത്.
ചുമട്ടു തൊഴിലാളിക്ക് കൊറോണ വന്ന സാഹചര്യത്തിൽ റാൻഡം ടെസ്റ്റ് വേണമെന്ന ആവശ്യം കോട്ടയത്ത് നിന്നും ഉയരുന്നുണ്ട്. ഇവരുടെ വീടിനു അടുത്തടുത്ത് വീടുകളാണ്. അതിനാൽ സമീപവാസികൾക്കും ഈ കാര്യത്തിൽ ആശങ്കകളുണ്ട്. പതിനാലു പേരുടെ ടെസ്റ്റുകൾ ആണ് നടത്തിയത്. അതിൽ ഇയാൾക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ചുമട്ടു തൊഴിലാളിക്ക് ഒപ്പം ജോലി ചെയ്യുന്ന മൂന്നു തൊഴിലാളികൾ കൂടി ഈ വാർഡിലുണ്ട്. ഇവരും ക്വാറന്റൈനിൽ തന്നെ തുടരുകയാണ്.
വീട്ടുകാരുടെ ഒരു ടെസ്റ്റും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് അറിഞ്ഞത് എന്നാണ് വാർഡ് കൗൺസിലർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. വലിയ കുടുംബമാണ് ഇവരുടേത്. അതിനാൽ ടെസ്റ്റ് വൈകിക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ മുൻഗണനാ പ്രകാരം മാത്രമേ ടെസ്റ്റുകൾ നടത്താൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. പത്ത് മുന്നൂറോളം പേരുകൾ ലിസ്റ്റിലുണ്ട് എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. അതിനാൽ സമയം എടുക്കും എന്ന മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയത്. ശ്രവ പരിശോധന അടക്കമുള്ളവയ്ക്ക് മൂന്നു മണിക്കൂറിലധികം എടുക്കുന്നുണ്ട്. അതിനാൽ ചുമട്ട് തൊഴിലാളിയുടെ പരിശോധനാ ഫലം വൈകുമെന്നാണ് അറിയുന്നത്. ചുമട്ട് തൊഴിലാളിക്ക് എങ്ങനെ കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ കുടുംബം അടക്കം ഇയാൾ ജോലിക്ക് പോയ സ്ഥലത്തുള്ളവർ അടക്കം ക്വാറന്റൈന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകളിൽ ഇന്നു പോകുന്നുണ്ട്. അതിനാൽ ഇവരിൽ നിന്നും വിവരങ്ങൾ ലഭ്യമായ ശേഷം തുടർ നടപടികൾ ആലോചിക്കും എന്നാണ് വാർഡ് കൗൺസിലർ മറുനാടനോട് പറഞ്ഞത്.
കൊറോണ ബാധിച്ചവർക്കാണ് നിലവിൽ ട്രീറ്റ്മെന്റ് ലഭ്യമാക്കുന്നത്. ഇവരുടെ കാര്യത്തിൽ ഒരു ലാഘവവും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വരുന്നില്ല. പക്ഷെ കൊറോണ രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവരെ കണ്ടുപിടിക്കൽ, ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിൽ വരുന്ന കാലതാമസം. ഇതൊക്കെ ആളുകളിൽ ആശങ്ക പരത്തുന്നുണ്ട്. കോട്ടയത്തെ ആശങ്കയും ഇത് തന്നെ. പരിശോധന നടത്താത്തതിനാൽ ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങളിൽ എത്ര പേർക്ക് കൊറോണ വന്നിട്ടുണ്ട് എന്നറിയാൻ നിലവിൽ നിവൃത്തിയില്ല. ഇതാണ് സമീപവാസികളിൽ ആശങ്ക പരത്തുന്നത്.
കോട്ടയത്ത് രണ്ടാംഘട്ടം കൊറോണ സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി. നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നു കോട്ടയത്ത് അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കു മാത്രമാണ് യാത്ര അനുവദിക്കുന്നത്. രോഗബാധിതരുടെ വീടുകൾ ഉൾപ്പെടുന്ന മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേക പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി.
മണർകാട് പഞ്ചായത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ഡ്രൈവറുമായി ഒട്ടേറെ പേർ പ്രാഥമിക സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരോടു ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചു. ലോറിയിൽ കോഴിക്കോട്ടു പോയി വന്ന ശേഷം ഈ ഡ്രൈവർ കോട്ടയം മാർക്കറ്റിൽ പല തവണ എത്തി. പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ പനിക്കു ചികിത്സ തേടി എത്തിയെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. വൈക്കം വെള്ളൂരിൽ കോവിഡ് സ്ഥിരീകരിച്ച നാഗർകോവിൽ സ്വദേശിയായ റെയിൽവേ ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 59 പേരുടെ സ്രവം പരിശോധനയ്ക്കായി ഇന്നലെ ആരോഗ്യ വകുപ്പ് ശേഖരിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മാത്രം 35 പേരാണ് ഉള്ളത്. ദ്വിതീയ സമ്പർക്കപ്പട്ടിക കൂടി ചേർത്താൽ 75 പേരുണ്ട്. ബാക്കിയുള്ളവരുടെ സ്രവങ്ങൾ ഇന്നു പരിശോധിക്കും.
കോട്ടയത്തെ ഹോട്ട്സ്പോട്ടുകൾ ഇതാണ്: നഗരസഭയിൽ 2,16, 18, 20, 29, 36, 37 വാർഡുകൾ . ചങ്ങനാശേരി നഗരസഭയിലെ 33ആം വാർഡ്, വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, മേലുകാവ് പഞ്ചായത്തുകൾ.
Stories you may Like
- ചുമട്ടു തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
- ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് പെൻഷൻ മുടക്കി പാരവയ്പ്
- കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിലും സർക്കാറിന്റെ കയ്യിട്ടു വാരൽ
- പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാറിടിച്ച് തെറിപ്പിച്ച സിഐടിയു ചുമട്ടു തൊഴിലാളി മരിച്ചു
- വിവാഹ സ്ഥലത്തേക്ക് പോകുന്നതിനിടെ നവവധു സഞ്ചരിച്ച കാറിന് തീപിടിച്ചു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്