ചാത്തന്നൂരിൽ രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ്; 9 വയസുള്ള കുട്ടിക്കും .ആരോഗ്യ പ്രവർത്തകയ്ക്കുമാണ് പോസിറ്റീവ്; മീനാട്ടെ ആരോഗ്യ പ്രവർത്തകക്ക് നെഗറ്റീവും; എന്റെ മണ്ഡലത്തിലെ കാര്യം ഞാൻ നോക്കുമെന്ന സൂചനയുമായി ചാത്തന്നൂർ എംഎൽഎയുടെ വോയിസ് ക്ലിപ്പ്; ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കൊല്ലത്തെ വിവരങ്ങൾ പറയുമോ? പിണറായി വിജയനെ സിപിഐ എംഎൽഎ ജയലാൽ വെല്ലുവിളിക്കുന്നുവോ? ഇടുക്കിക്ക് പിന്നാലെ കൊല്ലത്തും കൊറോണ വിവാദം
വിനോദ് വി നായർ
കൊല്ലം: കൊറോണയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സിപിഐ എംഎൽഎ. ഇടുക്കിയിൽ ഇന്നലെ രണ്ട് പേരെ കളക്ടറും മന്ത്രി എംഎം മണിയും രാവിലെ കോവിഡ് പോസിറ്റീവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ ഈ കേസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നില്ല. മനപ്പൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണവും ഉയർന്നു. ഇതിനിടെയാണ് കൊല്ലത്തെ തന്റെ മണ്ഡലത്തിലെ കൊറോണ പോസിറ്റീവ് കേസുകൾ എംഎൽഎ തന്നെ പ്രഖ്യാപിക്കുന്നത്.
ആരോഗ്യ പ്രവർത്തയ്ക്ക് രോഗം സ്ഥിരീകരിച്ച ചാത്തന്നൂരിൽ ഇന്ന് രണ്ടുപേർക്കുകൂടി കൊറോണസ്ഥിരീകരിച്ചെന്ന് പ്രഖ്യാപിച്ച് ചാത്തന്നൂർ എം എൽ എ ജി.എസ് ജയലാൽ അയച്ച ശബ്ദസന്ദേശമാണ് വിവാദമാവുകയാണ്. സംസ്ഥാനത്തുകൊവിഡ് രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് മാധ്യമങ്ങൾ പോലും നൽകുന്നത് എന്നിരിക്കെയാണ് ഭരണകക്ഷിയിൽ ഉൾപ്പെട്ട എം എൽ എ തന്നെ സമൂഹമാധ്യമങ്ങൾ വഴി ശബ്ദസന്ദേശമയച്ച് രോഗസ്ഥിരീകരണം നടത്തിയിരിക്കുന്നത്.
ചാത്തന്നൂരിൽ കൊവിഡ് പോസിറ്റിവ് കേസ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നൂറ്റിയിരുപത്തഞ്ചോളം ആളുകളുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും അതിൽ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ ഫലം നെഗറ്റീവാണെന്നും പകുതിയിൽ താഴെ ആളുകളുടെ പരിശോധനാഫലം വന്നതിൽ രണ്ടുപേരുടെ പരിശോധനാഫലം പോസിറ്റിവായി വന്ന കാര്യം താൻ അറിയിക്കുകയാണെന്ന് ജിഎസ് ജയലാൽ എം എൽ എ ശബ്ദസന്ദേശത്തിൽ പറയുന്നു.കൊറോണ സ്ഥിരീകരിച്ച വ്യക്തികളുടെ വിവരങ്ങൾ അടക്കമാണ് എം എൽ എസന്ദേശം നൽകിയിരിക്കുന്നത്. എന്നാൽ രോഗികളുടെ പേര് പറഞ്ഞതുമില്ല.
ചാത്തന്നൂരിൽ രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ്...... ........ ജംഗ്ഷനിൽ ഉള്ള ഒരു 9 വയസുള്ള കുട്ടിക്കും ,..... സ്വദേശി ആയ ഒരു ആരോഗ്യ പ്രവർത്തക ക്കുമാണ് പോസിറ്റീവ് ആയത്. മീനാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകക്ക് റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്. ഒരു തവണ കൂടി നെഗറ്റീവ് ആയാൽ അശുപത്രി വിടുമെന്നാണ് എംഎൽഎയുടെ സന്ദേശത്തിലെ കാതൽ. ഇതെല്ലാം സാധാരണ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ്. മുഖ്യമന്ത്രി പത്രസമ്മേളനം നടത്താത്ത ദിവസം ആരോഗ്യ വകുപ്പ് പത്രക്കുറിപ്പും ഇറക്കും. ഇത് എല്ലാവർക്കും അറിയാവുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ജയരാജിന്റെ പ്രഖ്യാപനം വിവാദത്തിലാകുന്നത്.
സംസ്ഥാനത്തുകൊവിഡ് 19 സ്ഥിരീകരിച്ചരോഗികളുടെ വിവരങ്ങൾ സ്റ്റേറ്റ് കൺട്രോൾ സെല്ലിൽ നിന്നും ആരോഗ്യമന്ത്രാലയത്തിന് കൈമാറിയ ശേഷം മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് എന്നിരിക്കെ കീഴ് വഴക്കങ്ങൾ ലംഘിച്ച് സ്ഥലം എം എൽ എ കൊവിഡ് 19 രോഗികളുടെ വിവരംപുറത്തുവിട്ടത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഇന്നലത്തെ വിവാദം മനസ്സിലാക്കിയാണോ എംഎൽഎയുടെ ഇടപെടൽ എന്നും സംശയമുണ്ട്.
കഴിഞ്ഞ ദിവസം മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് ഇടുക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അവരുടെ പരിശോധനാ ഫലങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്തരത്തിൽ വിശദീകരണം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതാണ് കൊല്ലത്ത് ഇടത് എംഎൽഎ തന്നെ വെല്ലുവിളിയെന്ന തരത്തിൽ തള്ളിക്കളയുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നവരും ഉണ്ട്.
കൊവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങൾസമയബന്ധിതമായി അറിയിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നു എന്നപ്രതിപക്ഷ വിമർശനം നിലനിൽക്കേ ഭരണകക്ഷി എം എൽ എ ഇത്തരമൊരുപ്രഖ്യാപനം നടത്തിയത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ശക്തിപകരുന്നതാണെന്നാണ് ആക്ഷേപം. ശബ്ദസന്ദേശം താൻ അയച്ചതാണെന്ന് ജി എസ് ജയലാൽ എം എൽ എ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടേയും അയൽവാസികൾ ഈ വിവരംഅറിഞ്ഞുവെന്നും അതിനാൽ ആളുകൾ പരിഭ്രാന്തരാവാതിരിക്കാൻ താൻ തന്നെശബ്ദസന്ദേശത്തിലൂടെ അത് സ്ഥിരീകരിക്കുകയാണുണ്ടായതെന്നും ചാത്തന്നൂർഎം എൽ എ ജി എസ് ജയലാൽ മറുനാടനോട് പറഞ്ഞു.
രോഗം സ്ഥിരീകരിച്ചരണ്ടുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും എം എൽഎ വ്യക്തമാക്കി. മണ്ഡലത്തിലെ ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് എം.എൽഎ ഇത്തരമൊരു ശബ്ദസന്ദേശമയച്ചതെന്നും അതിൽ തെറ്റുപറയാനാവില്ലഎന്നുമുള്ള നിലപാടാണ് സിപിഐ നേതൃത്വത്തിന് . എന്നാൽ സംഭവത്തിൽ എംഎൽ എയോട് വിശദീകരണമാവശ്യപ്പെടണമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
Stories you may Like
- തമിഴക സംഗീതപ്പോരിന് മൂർച്ചകൂട്ടി ഹാരിസ് ജയരാജ് തിരിച്ചുവരുമ്പോൾ
- പട്ടികളെ പ്രണയിച്ച കമ്പ്യൂട്ടർ എൻജിനിയറിങ് റാങ്കുകാരൻ; ആരാണ് ചാത്തന്നൂരിലെ പത്മകുമാർ?
- സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
- വിനായായതുകൊച്ചു മിടുക്കിയുടെ മൊഴിയും രേഖാ ചിത്രവും; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടിരുന്നു
- ഓയൂർ കിഡ്നാപ്പിങ് കേസിൽ നിർണായകമായത് ആ കോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍