ഹിന്ദുസ്ഥാൻ ലാറ്റക്സിൽ നിന്ന് ഒരാഴ്ചയ്ക്കകം ഒരു ലക്ഷം കിറ്റുകൾ കിട്ടും; അമേരിക്കയിൽ നിന്ന് അത്രയും കിറ്റുകൾ വാങ്ങാനും നീക്കം; രോഗബാധിതരിൽ ആരോഗ്യപ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാവാത്തത് വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ; ഇനി റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകൾ വേഗത്തിലാക്കും; മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്; കേരളത്തിൽ രണ്ടു മാസം കൂടി കൊറോണ പോസിറ്റീവ് ആയി തുടരുമെന്നും വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന് ആശങ്കയായി കൊല്ലത്തെ ആരോഗ്യപ്രവർത്തകയും ഇടുക്കി വണ്ടന്മേട്ടിലെ വിദ്യാർത്ഥിയും കോട്ടയത്തെ രണ്ടു നഴ്സുമാരും കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളിയും വൈക്കത്തെ വ്യാപാരിയും പനച്ചിക്കാട്ടെ വിദ്യാർത്ഥിനിയും പാലക്കാട് വിളയൂരിലെ വിദ്യാർത്ഥികളും മാറിയിരുന്നു കോവിഡിൽ സമൂഹ വ്യാപന സാധ്യതാ ഭീഷണിയായി ആരോഗ്യപ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. സമൂഹ വ്യാപനത്തിന്റെ സൂചനകളാണ് ഇതിലുള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് 19-ന്റെ സമൂഹവ്യാപനം കണ്ടെത്താനുള്ള പരിശോധന സംസ്ഥാനത്ത് വ്യാപിപ്പിക്കുക്കാനാണ് തീരുമാനം. ഇതിനായി ഒരുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്കിറ്റുകൾ എച്ച്.എൽ.എൽ. വഴി വാങ്ങും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിളിച്ച ടെൻഡറിൽ എച്ച്.എൽ.എൽ. യോഗ്യത നേടി. കിറ്റിന്റെ ഗുണനിലവാരപരിശോധന തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ തുടങ്ങി.
നടപടികൾ പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം ഒരുലക്ഷം കിറ്റുകൾ എച്ച്.എൽ.എൽ. കൈമാറും. ഇതോടൊപ്പം ഒരു അമേരിക്കൻ കമ്പനിയിൽനിന്ന് ഒരുലക്ഷം കിറ്റുകൾ വാങ്ങാനും ശ്രമിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം ഇതും ലഭിച്ചേക്കും. റാപ്പിഡ് ടെസ്റ്റിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ തുടർപരിശോധയിലൂടെ അവർ കോവിഡ് രോഗികളാണോ എന്നു സ്ഥിരീകരിക്കാും. അതിവേഗം ഇതിലൂടെ സമൂഹ വ്യാപന സാധ്യത തിരിച്ചറിയാം. റാപ്പിഡ് ടെസ്റ്റിനുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് നടത്തിയ റാൻഡം പരിശോധനയിൽ 3056 സാമ്പിളുകൾ ശേഖരിച്ചു. അതിന്റെ ഫലം വന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരടക്കം പത്തോളംപേർക്ക് രോഗം പടർന്നത് എവിടെനിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇത്തരം രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നുമുണ്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകർ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 മുതൽ 90 ശതമാനം രോഗികളിലും കോവിഡ് ഒരു ജലദോഷപ്പനി പോലെ വന്നുപോകാനാണ് സാധ്യതയുള്ളത്. അതുകൊണ്ടാണ് തീരുമാനം.
മുൻഗണനാ ക്രമം ഇങ്ങനെ
മുൻഗണനാവിഭാഗം ഒന്ന് -ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കായി 25,000 കിറ്റുകൾ. ഇതിൽ കോവിഡ് രോഗികളെ കൈകാര്യംചെയ്ത ആരോഗ്യപ്രവർത്തകർക്കാണ് 10,000 കിറ്റുകൾ. മറ്റുള്ള ജീവനക്കാർക്കായി 15,000 കിറ്റുകളാണ് നീക്കിവെക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അഞ്ചും സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ 10 കിറ്റും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾക്ക് 20 കിറ്റുകളും വീതം കൈമാറും.
മുൻഗണനാവിഭാഗം രണ്ട് -ഡ്യൂട്ടിയിലുള്ള പൊലീസുകാർ, ഫീൽഡ് ലെവൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിന്യസിച്ചിട്ടുള്ളവർ, അങ്കണവാടി പ്രവർത്തകർ. 20,000 കിറ്റുകൾ ഇവർക്കാണ്. ഓരോ ജില്ലയിലും പൊലീസുകാർക്ക് 500 കിറ്റുകൾ, ആരോഗ്യ പ്രവർത്തകർക്ക് 500 കിറ്റുകൾ, തദ്ദേശ സ്ഥാപനങ്ങളിനിന്നുള്ളവർക്ക് 500 കിറ്റുകൾ, അങ്കണവാടി പ്രവർത്തകർക്ക് 300 കിറ്റുകൾ എന്നിങ്ങനെ ഉപയോഗിക്കും. ഓരോ ജില്ലയ്ക്കും 1800 കിറ്റുകളെങ്കിലും നൽകാനാണ് ആലോചന. റേഷൻകടയിൽ ജോലിചെയ്യുന്നവർ, ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്നവർ, സാമൂഹിക അടുക്കളയുടെ നടത്തിപ്പുകാർ എന്നിവർക്കായി 5000 കിറ്റുകൾ നീക്കിവെക്കും. 350 കിറ്റുകളാണ് ഓരോ ജില്ലയ്ക്കും.
മുൻഗണനാവിഭാഗം മൂന്ന് -വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് 25,000 കിറ്റുകൾ.
മുൻഗണനാവിഭാഗം നാല് -അറുപതിനുമുകളിൽ പ്രായമുള്ളവർ. 20,000 കിറ്റുകൾ ഈ വിഭാഗത്തിനാണ്. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഇതിനുള്ള പട്ടിക തയ്യാറാക്കും.
കൊറോണ വൈറസ് വരുന്നവർക്ക് അത് എങ്ങനെ കിട്ടിയെന്നത് പ്രധാനമാണ്. രോഗ ബാധിതരിൽ ബഹുഭൂരിഭാഗത്തിന്റേയും സമ്പർക്കം കണ്ടെത്താൻ കേരളത്തിന് നേരത്തെ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. വൈറസ് ബാധിച്ചത് എവിടെനിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേർക്ക് രോഗബാധിതരുമായി സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള രോഗബാധിതരിൽ ആരോഗ്യപ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ പ്രവർത്തകർക്ക് എങ്ങനെ രോഗം കിട്ടിയെന്ന് അറിയാനാകാത്തതാണ് വലിയ പ്രതിസന്ധി. അരും അറിയാത്ത വൈറസ് ബാധിതർ കേരളത്തിൽ ഉണ്ടെന്നതാണ് ഇതിന് കാരണം. ഇതോടെയാണ് സമൂഹ വ്യാപനത്തിൽ പരിശോധനയ്ക്ക് തീരുമാനിച്ചത്.
കൊല്ലത്തെ ആരോഗ്യപ്രവർത്തക, ഇടുക്കി വണ്ടന്മേട്ടിലെ വിദ്യാർത്ഥി, കോട്ടയം ജില്ലയിലെ രണ്ടു നഴ്സുമാർ, ചന്തയിലെ ചുമട്ടുതൊഴിലാളി, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാർത്ഥിനി, പാലക്കാട് വിളയൂരിലെ വിദ്യാർത്ഥികൾ എന്നിവരുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം ആർ സി സിയിലെ നഴ്സും എസ് കെ ആശുപത്രിയിലെ നഴ്സും ഈ പട്ടികയിലുണ്ട്. ഇവർക്ക് ആരുടെ സമ്പർക്കത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്താനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. എല്ലാ വഴിയും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. കേരളത്തിന്റെ അതിർത്തിയിൽ രോഗം പടർന്ന് പിടിക്കുകയാണ്. പലരും കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് രഹസ്യ വഴികളിലൂടെ എത്തുന്നു. അതുകൊണ്ട് തന്നെ വൈറസ് ബാധിതർ കൂടുതലായി കേരളത്തിൽ എത്തിയോ എന്ന സംശയം സജീവമാണ്.
രോഗംബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുട്ടി, തിരുവനന്തപുരം പോത്തൻകോട്ടെ പൊലീസുകാരൻ, കണ്ണൂരിൽ ചികിത്സതേടിയ മാഹി സ്വദേശി എന്നിവരുടെ കാര്യത്തിലും ഉറവിടം അജ്ഞാതമാണ്. ചികിത്സയിലുള്ള രോഗികളിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്. ഒരു സമ്പർക്കവുമില്ലാത്തവർക്ക് രോഗം പകരുന്നതാണ് സമൂഹവ്യാപനമായി കണക്കാക്കുന്നത്. പകർച്ചവ്യാധികളെ സംബന്ധിച്ച് ഏറ്റവും അപകടകരമാണ് ഇങ്ങനെ രോഗം എത്തുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗ വ്യാപനത്തിന്റെ തോത് കൂടാൻ കാരണം ഈ അവസ്ഥയാണ്. സംസ്ഥാനത്ത് അങ്ങനെയൊരു അപകടസ്ഥിതി ഉണ്ടാകാനുള്ള സാധ്യതകളിലേക്കാണ് സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് സർക്കാരിന് വലിയ തലവേദനായണ്.
സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയണമെങ്കിൽ ഏതെങ്കിലും മേഖലകളിലോ കുറച്ച് ആളുകളിലോ ഒരുമിച്ച് പരിശോധന നടത്തണം. ലക്ഷണം പ്രകടിപ്പിക്കാത്തവരും ചിലപ്പോൾ വൈറസ് വാഹകരാകും. കൊല്ലത്തും കോട്ടയത്തും ഇങ്ങനെയുള്ളവരും രോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹവ്യാപനം കണ്ടെത്താനായി നടത്തിയ പരിശോധനയിൽ ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ്അതായത് ആരും അറിയാത്ത രോഗികൾ ഇപ്പോഴുമുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. നിലവിൽ നടത്തുന്ന പി.സി.ആർ. പരിശോധന വ്യാപിപ്പിക്കുക മാത്രമാണ് ഇപ്പോഴുള്ള പോംവഴി. 4500 രൂപവരെയാണ് ഇതിന്റെ പരിശോധനച്ചെലവ്. നിലവിൽ സംസ്ഥാനത്ത് 14 സർക്കാർ ലാബുകളിൽ രോഗനിർണയം നടത്തുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യം വച്ച് ഒരു രണ്ടു മാസം കൂടി പോസിറ്റീവ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയം കൊണ്ട് നല്ലൊരു ശതമാനം ആളുകളിലും ഇതിനെതിരായ ആന്റിബോഡി അല്ലെങ്കിൽ പ്രതിരോധം ഉണ്ടാകണം. ഇതിനെ സാമൂഹിക പ്രതിരോധം എന്നു പറയും. ഇതിനുള്ളിൽ ഈ സാമൂഹിക പ്രതിരോധം ഉണ്ടാകുകയോ മരുന്ന് കണ്ടുപിടിക്കുകയോ വാക്സിൻ കണ്ടുപിടിക്കുകയോ ചെയ്യുക എന്നതാണ് ശാശ്വത പരിഹാരമായിട്ടുള്ളത്. അതുവരെ ഈ പറയുന്ന പ്രതിരോധ കാര്യങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് മുമ്പോട്ട് പോക്ക്.
Stories you may Like
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ച മന്ത്രിയുടെ തീരുമാനത്തിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം
- സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ
- പരിക്ക് ഭേദമാകാത്ത മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയിൽ കളിച്ചേക്കില്ല
- ഓസ്ട്രേലിയയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമത്
- വിൻഡീസ് പര്യടനത്തിന് പിന്നാലെ രോഹിത് നായക സ്ഥാനം ഒഴിയും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്