ലോക് ഡൗണിൽ മന്ത്രി പങ്കെടുത്ത ചടങ്ങിൽ അണിനിരത്തിയത് 10 വയസിൽ താഴെയുള്ള കുട്ടികളെ; പങ്കെടുപ്പിച്ചത് പോത്തൻകോട് യുപി സ്കൂളിലെ കുട്ടികൾ എന്ന വ്യാജേന; പ്രോട്ടോക്കോൾ ലംഘിച്ച് വന്ന 50 ഓളം പേർ സാമൂഹിക അകലവും പാലിച്ചില്ല; കോവിഡ് മരണം നടന്ന പോത്തൻകോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റേത് ലോക് ഡൗൺ ലംഘനം തന്നെയെന്ന് പ്രധാനാധ്യാപകൻ സലാഹുദ്ദീൻ മറുനാടനോട്; മന്ത്രിക്ക് കെപിഎസ്ടിഎയോട് പ്രതികാരമെന്ന് ഡിസിസി; വിവാദം കത്തിയതോടെ സർക്കാർ കുരുക്കിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ ലോക്ക് ഡൗൺ ലംഘനത്തിനു കേസ് എടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ സർക്കാർ വിഷമവൃത്തത്തിൽ. കൊറോണ കാലത്ത് വിവാഹത്തിനും ആരാധനലയങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിനുള്ള പരിപാടി സംഘടിപ്പിച്ച കടകംപള്ളി സുരേന്ദ്രന്റെ നടപടി വിവാദമായി തുടരുന്നത്. ഇന്നലെ പോത്തൻകോട് യുപി സ്കൂളിൽ നടന്ന ചടങ്ങാണ് വിവാദമായി മാറിയത്. കൊറോണ കാലത്ത് സ്കൂളിൽ നടന്ന ചടങ്ങിൽ 50 ഓളം പേരുണ്ടെന്നാണ് ചടങ്ങ് നടന്ന പോത്തൻകോട് യുപി സ്കൂളിലെ പ്രധാനാധ്യാപകൻ സലാഹുദ്ദീൻ മറുനാടനോട് പറഞ്ഞത്. സാലറി ചാലഞ്ചിനെ സംഘടന എതിർത്തതുകൊണ്ടാണ് ഇതേ സ്കൂളിൽ വെച്ച് മന്ത്രി പരിപാടി നടത്തിയത്. സാലറി ചാലഞ്ച് കഴിഞ്ഞ തവണ നടത്തിയപ്പോൾ വെറും പതിനേഴ് ശതമാനം അദ്ധ്യാപകർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തത്. ഇതിനു സർക്കാരിനു കടുത്ത അമർഷം അദ്ധ്യാപക വിഭാഗത്തോടുണ്ട്.
പത്തു വയസിനു താഴെയുള്ള കുട്ടികളെയാണ് മന്ത്രി സ്കൂളിൽ അണിനിരത്തിയത്. മന്ത്രിക്ക് സംഭാവന നൽകിയ കുട്ടികൾ പലതും ഈ സ്കൂളിലെ കുട്ടികൾ അല്ല. പുറത്ത് നിന്നുള്ള കുട്ടികളാണ്. ഈ സ്കൂളിലെ കുട്ടികൾ എന്ന വ്യാജേനെയാണ് കുട്ടികളെ അണിനിരത്തിയതും പ്ലാക്കാർഡുകൾ പിടിപ്പിച്ചതും. സാമൂഹികമായ അകലം പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. എന്നാൽ ഒരു സാമൂഹിക അകലവും മന്ത്രി പാലിച്ചില്ല. കുട്ടികൾക്കൊപ്പം മന്ത്രി എടുത്ത ഫോട്ടോയിൽ തന്നെ ഇത് പ്രകടമാണ്. ഒരു കൊറോണ മരണം നടന്ന പഞ്ചായത്ത് കൂടിയാണ് പോത്തൻകോട്. ഇതും മന്ത്രി കണക്കിലെടുത്തില്ല. പത്ത് വയസിനു താഴെയും അറുപതു വയസിനു മുകളിലുമുള്ളവർ ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ തന്നെ കഴിയണം. മന്ത്രി ലോക്ക് ഡൗൺ ലംഘനം തന്നെയാണ് നടത്തിയത്. നിയമം ആര് ലംഘിച്ചാലും അവർക്കെതിരെ നടപടി വേണം. എഴുപതിനായിരത്തോളം അദ്ധ്യാപകർ അംഗങ്ങളായുള്ള സംഘടനയാണ് ഞങ്ങളുടേത്. അതുകൊണ്ട് ഞങ്ങൾ ഒരു തീരുമാനം എടുത്താൽ അത് വലിയ ഫലങ്ങൾ സൃഷ്ടിക്കും. മന്ത്രിയുടെ സംസ്ക്കാരവും എന്റെ സംസ്ക്കാരവും രണ്ടും രണ്ടാണ്. അതുകൊണ്ടാണ് ആ രീതിയിൽ മറുപടി പറയാത്തത്- സലാഹുദ്ദീൻ മറുനാടനോട് പറഞ്ഞു.
സലാഹുദ്ദീൻ ജനറൽ സെക്രട്ടറിയായുള്ള കെപിഎസ്ടിഎയാണ് സാലറി ചാലഞ്ചിനുള്ള സർക്കാർ ഓർഡർ കത്തിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. അതിനാലുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് മന്ത്രി ഇതേ സ്കൂളിൽ ദുരിതാശ്വാസനിധിയിലേക്ക് കുട്ടികളിൽ നിന്നുള്ള തുക സംഭാവനയായി സ്വീകരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സലാഹുദ്ദീനെ സാക്ഷിയാക്കിയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണവും വന്നത്. ''പൊന്നാപുരം കോട്ട പോലുള്ള വീടിനു മുന്നിൽ സെറ്റു മുണ്ടും നേര്യതും ഹൗസ് കോട്ടുമൊക്കെയിട്ടു നിന്നു കടലാസ് കത്തിച്ചവർ കുട്ടികളെ പഠിപ്പിക്കാനല്ല, സ്വന്തം സമാന്തര സ്ഥാപനത്തിലേക്കു പിള്ളേരുപിടുത്തത്തിനാണു സ്കൂളിൽ വരുന്നത്. തെറ്റു പറ്റിയെന്നു ബോധ്യമായെങ്കിൽ സംഘടനാ നേതാവ് മാപ്പു പറയണം''മന്ത്രി പറഞ്ഞു. ഇത് സലാഹുദ്ദീനും ഇദ്ദേഹം ജനറൽ സെക്രട്ടറിയായുള്ള കെപിഎസ്ടിഎയ്ക്കുമുള്ള മന്ത്രിയുടെ ഒരു കൊട്ടായിരുന്നു. സലാഹുദ്ദീന്റെ മറുപ്രതികരണം കൂടി വന്നതോടെ സംഭവം വിവാദമായി മാറി.
വ്യക്തിഹത്യ മന്ത്രിയുടെ സ്വഭാവമാണെന്നും ശമ്പളം മടക്കി നൽകുമെന്ന ഉറപ്പ് ഉത്തരവിൽ ഉൾപ്പെടുത്താതെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും മന്ത്രിമാരുമാണു മാപ്പു പറയേണ്ടതെന്നും സലാഹുദ്ദീൻ മന്ത്രിക്ക് മറുപടി നൽകിയതോടെ സാലറി ചാലഞ്ച് ഓർഡർ കത്തിച്ച വിവാദം കത്തിപ്പടരുകയും ചെയ്തു. അദ്ധ്യാപകരെ ആർത്തിപ്പണ്ടാരങ്ങൾ എന്നും 150 ദിവസം മാത്രമാണ് ഇവർ സ്കൂളിൽ വരുന്നതും എന്നൊക്കെ പറഞ്ഞപ്പോൾ പരാമർശങ്ങൾ അതിര് കടക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസും രംഗത്ത് വന്നത്. മന്ത്രിയ്ക്കെതിരെ ശക്തമായ നടപടി വേണം എന്ന് തന്നെയാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
സംഭവത്തിൽ ഡിസിസി നേതൃത്വം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്കൂളിലെ പ്രധാന അദ്ധ്യാപകന്റെ അനുമതി പോലുമില്ലാതെയാണ് മന്ത്രി സ്കൂളിൽ പരിപാടി നടത്തിയത്. ഡിസിസി വൈസ് പ്രസിഡന്റ് മുനീർ മറുനാടനോട് പറഞ്ഞു. കെപിഎസ്ടിഎയോട് പ്രതികാരം ചെയ്യാനാണ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ പ്രധാനാധ്യാപകനായ സ്കൂളിൽ മന്ത്രി ചടങ്ങ് നടത്തിയത്. നഗ്നമായ ലോക്ക് ഡൗൺ ലംഘനമാണ് മന്ത്രി നടത്തിയത്. കൊറോണ മരണം നടന്ന പഞ്ചായത്തിൽ ഇത്രയധികം ആളുകളെ വെച്ച് മന്ത്രി പരിപാടി നടത്തിയത് തെറ്റാണ്. പത്ത് വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി നടത്തരുത് എന്ന് കൊറോണ പ്രോട്ടോക്കോളിൽ തന്നെയുണ്ട്. ഇതുകൊറോണ പ്രോട്ടോക്കോൾ ലംഘനമാണ്. ഇത് ഗൗരവമായി കണ്ടു സർക്കാർ മന്ത്രിക്ക് എതിരെ നടപടി സ്വീകരിക്കണം-മുനീർ പറയുന്നു. പ്രശ്നത്തിൽ കോൺഗ്രസ് ഇന്ന് പോത്തൻകോട് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതിയും നൽകിയിട്ടുണ്ട്. പക്ഷെ കേസ് എടുക്കാൻ കഴിയില്ല എന്നാണ് പോത്തൻകോട് പൊലീസ് പറഞ്ഞത്. സദുദ്ദേശ്യത്തോടു നടത്തിയ പരിപാടിക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് മറുപടി നൽകിയത്. ഇതോടെ മന്ത്രിയുടെ നിയമലംഘനത്തിന്നെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ടു ഡിസിസി നേതൃത്വം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
സംഭവത്തിൽ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് പാർട്ടി പത്രം ദേശാഭിമാനി രംഗത്ത് വന്നിട്ടുണ്ട്, കൊറോണയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആറ് ദിവസത്തെ ശമ്പളം നൽകില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് കത്തിച്ചവരിൽ തിരുവനന്തപുരം പോത്തൻകോട്ട് ഗവ. യു പി സ്കൂളിലെ പ്രധാനാധ്യാപകനും ഉണ്ടായിരുന്നു. പ്രതിപക്ഷ അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ അദ്ധ്യാപകന് കണ്ടുപഠിക്കാൻ മാതൃകാപരമായ പ്രവർത്തി ചെയ്തിരിക്കുകയാണ് അതേ സ്കൂളിലെ വിദ്യാർത്ഥികൾ. കുട്ടികളുടെ സംഭാവന രീതിയെ വാഴ്ത്തിക്കൊണ്ട് പത്രം എഴുതി. പോക്കറ്റ് മണി സ്വരൂപിച്ചതും വിഷുക്കൈനീട്ടവും എല്ലാം ചേർത്ത് 17162 രൂപയാണ് കുഞ്ഞു വിദ്യാർത്ഥികൾ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുട്ടികളിൽ നിന്ന് തുക ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയ.ൻ ഈ വിദ്യാർത്ഥികളെ വാർത്താസമ്മേളനത്തിൽ പ്രത്യേകമായി അഭിനന്ദിച്ചിരുന്നു.
സ്വന്തം വിദ്യാർത്ഥികൾ അദ്ധ്യാപകന് മാനവികതയുടെ പാഠം പറഞ്ഞു കൊടുക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂലിവേലക്കാരനും സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാരും നാളെയെക്കുറിച്ചു ആശങ്ക പുലർത്തുമ്പോൾ ജോലിസുരക്ഷിതത്വവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുള്ളവരാണ് അദ്ധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ. ഇവിടുത്തെ സമൂഹം അവർക്ക് നൽകിയ ഈ സുരക്ഷിതത്വതിനോട് കടപ്പാട് ഉണ്ടാകേണ്ടുന്നതിനു പകരം സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുക എന്ന നിലപാട് എടുക്കുന്ന ആർത്തിപ്പണ്ടാരങ്ങൾ ആയി ചെറിയ വിഭാഗം അദ്ധ്യാപകർ മാറുന്നത് നിരാശാജനകം ആണ്. ഈ നിലപാട് ഇവർ തിരുത്തി സമൂഹത്തോട് മാപ്പ് പറയണം എന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകർക്ക് നേരെയുള്ള മന്ത്രിയുടെ ആർത്തിപ്പണ്ടാരം പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ട് പാർട്ടി പത്രം എഴുതിയത്. ലോക്ക് ഡൗൺ വിവാദം കത്തിപ്പടരാനുള്ള സാധ്യതകളാണ് കോൺഗ്രസ് കൂടി ശക്തമായി രംഗത്ത് വന്നതോടെ നിലനിൽക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്