കൊവിഡ് പ്രതിരോധത്തിൽ കുടുങ്ങി ജനങ്ങൾ വലയാതിരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് പ്രഖ്യാപിച്ചത് 87 ലക്ഷം പേർക്കായി സൗജന്യ കിറ്റ്; സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കാൻ പായ്ക്കിംങ് ജോലികൾ ഏറ്റെടുത്ത് സിപിഐ പ്രവർത്തകരും; മുൻപ്രഖ്യാപനം പോലെ എല്ലാം നടന്നിട്ടും വില്ലനാകുന്നത് ഇപോസ് മെഷീൻ; പലയിടങ്ങളിലും കിറ്റ് വിതരണം തടസ്സപ്പെടുന്നതായി പരാതികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സമയബന്ധിതമായി സൗജന്യ കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടും കിറ്റ് വിതരണം തടസ്സപ്പെടുന്നത് ഇ പോസ് മെഷീനുകളിലെ സാങ്കേതിക തകരാറുകൾ മൂലം. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ ബിപിഎൽ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു. എഎവൈ കാർഡുടമകൾക്ക് നേരത്തേ തന്നെ കിറ്റ് നൽകിയിരുന്നു. 17 അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റാണ് സംസ്ഥാനത്ത് 87 ലക്ഷം പേർക്കായി സിവിൽ സപ്ളൈസ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആയിരം രൂപയുടെ അവശ്യ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിട്ടുള്ളത്.
പാക്കിങ് കൂട്ടായ്മ പാർട്ടിക്കാർ വക
സംസ്ഥാനത്തെ മുഴുവൻ മാവേലി സ്റ്റോറുകളും പീപ്പിൾ ബസാറുകളും പാക്കിങ് കേന്ദ്രങ്ങളായി പ്രവർത്തിച്ചത്. സിവിൽ സപ്ലെസ് വകുപ്പിന്റെ ജീവനക്കാർ മാത്രമായി പായ്ക് ചെയ്യാനിരുന്നാൽ ഉടനെയൊന്നും തീരില്ലെന്ന് മനസ്സിലാക്കി സിവിൽ സപ്ലെസ് വകുപ്പ് മന്ത്രിയുടെ പാർട്ടിക്കാർ പായ്ക്കിംഗ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം പാക്കിംഗ് കേന്ദ്രങ്ങളിലും സിപിഐ പ്രവർത്തകരാണ് ഈ ജോലികൾ പൂർത്തീകരിച്ചത്. ചിലയിടങ്ങളിൽ കുടുംബശ്രീ പ്രവർത്തകരും മറ്റ് സന്നദ്ധ പ്രവർത്തകരും ഇതിന്റെ ഭാഗമായി. എന്നാൽ, 87 ലക്ഷം കിറ്റുകൾ തയ്യാറാക്കിയെങ്കിലും സാങ്കേതിക പിഴവുകൾ കിറ്റ് വിതരണത്തെ തടസ്സപ്പെടുത്തുകയാണ്.
വില്ലനാകുന്നത് ഇപോസ് മെഷീൻ
ഇ പോസ് മെഷീനുകളിൽ കാർഡ് നമ്പറുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന സാങ്കേതിക പ്രശ്നം മൂലം സംസ്ഥാനത്തെ റേഷൻ കടകളിലൂടെയുള്ള കിറ്റ് വിതരണം പലയിടങ്ങളിലും തടസ്സപ്പെടുന്നതായാണ് പരാതി. ആദ്യ ദിവസം പൂജ്യം നമ്പറിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കായിരുന്നു കിറ്റ് വിതരണം നടക്കുകയെന്നാണ് അറിയിച്ചത്. ഇത് പ്രകാരം പത്തോ പതിനഞ്ചോ പേർക്ക് മാത്രമാണ് കഴിഞ്ഞ ദിവസം ഒരു കടയിൽ നിന്നും കിറ്റ് വിതരണം നടത്താനായത്. തുടർന്ന് റേഷൻ ഉടമകളുടെ പരാതിയെ തുടർന്ന് ഉച്ചയോടെ മെഷീനിലേക്ക് ഒന്നിൽ അവസാനിക്കുന്ന കാർഡ് നമ്പറുകളും കയറ്റി.
ഇതറിഞ്ഞ പലരും ഉച്ചയോടെയെത്തി സാധനങ്ങൾ വാങ്ങിയെങ്കിലും രണ്ടാം ദിവസമായ ഇന്ന് ഉച്ചയോടെ മാത്രമാണ് രണ്ടും മൂന്നും നമ്പറുകൾ മെഷീനിലേക്ക് കയറിയത്. ഇതോടെ ഇന്ന് രാവിലെ വന്ന് മടങ്ങിയ രണ്ടാം നമ്പറിൽ പെട്ട കാർഡ് ഉടമകൾക്ക് ഇന്ന് തന്നെ വീണ്ടും സാധനങ്ങൾ വാങ്ങാനായി എത്തേണ്ട അവസ്ഥയാണുള്ളത്. പലരും കടകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായും മനഃപൂർവ്വം കിറ്റ് കൊടുക്കുന്നില്ലെന്ന തരത്തിൽ ആരോപണമുയർത്തി കടയുടമകളുമായി വഴക്കുണ്ടാക്കുന്നതായും റേഷൻ കട ഉടമകൾ പറയുന്നു.
ഏപ്രിൽ 27 ന് 0, 28 ന് 1, 29 ന് 2, 30 ന് 3, മെയ് 2 ന് 4, 3 ന് 5, 4 ന് 6, 5 ന് 7, 6 ന് 8, 7 ന് 9 ഇങ്ങനെയായിരുന്നു ആദ്യം നിശ്ചയിരുന്ന ഷെഡ്യൂൾ. ഇപ്പോൾ കിറ്റ് വിതരണം ചെയ്യുന്ന തീയ്യതിയും അവസാനിക്കുന്ന റേഷൻ കാർഡ് നമ്പറും താഴെ പറയുന്ന പ്രകാരം ഇപോസ് മെഷീനിൽ ക്രമീകരിച്ചിരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 27 ന് 0-1, 28 ന് 2-3, 29 ന് 4-5, 30ന് 6- 7, മെയ് 02ന് 8-9 എന്നാൽ ഇത് ഔദ്യോഗികമായി കാർഡ് ഉടമകളെ അറിയിച്ചിട്ടില്ലെന്നും റേഷൻ കടയുടമകൾ ചൂണ്ടിക്കാട്ടുന്നു.
ബി.പി.എൽ കാർഡ് ഉടമകൾക്ക് 22 ാം തീയതി മുതൽ കിറ്റ് വിതരണം നടത്തുമെന്ന് അറിയിച്ചതിനാൽ 21 മുതൽക്ക് തന്നെ റേഷൻ കടകളിൽ സാധനങ്ങൾ എത്തിയിരുന്നു. എന്നാൽ ഇത് മാറ്റി 27 മുതൽക്കാക്കി. ഇതോടെ കിറ്റ് സമയബന്ധിതമായി വിതരണം ചെയ്യാനാവാതെ കെട്ടിക്കിടന്ന് നശിക്കുന്നതായും പരാതിയുണ്ട്. സോപ്പടക്കമുള്ളവ ഒരുമിച്ച് കിറ്റിൽ ഇട്ട് ഏറെ ദിവസങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് മറ്റ് സാധനങ്ങൾക്ക് മണം വരുന്നതായും മതിയായ സൂരക്ഷയില്ലാതെ സൂക്ഷിച്ച കിറ്റുകൾ പ്രാണിയടക്കമുള്ളവ കടിച്ച് നശിപ്പിക്കുന്നതായും കടയുകമകൾ പറയുന്നു.
കിറ്റുകൾ കെട്ടിക്കിടക്കുന്നത് മൂലം വരുന്ന മാസത്തെ അരിയടക്കമുള്ള സാധനങ്ങൾ ഇറക്കിവെക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഗോഡൗണിൽ നിന്ന് അരിയെടുക്കാൻ കടയുടമകൾക്ക് സമ്മർദ്ദമുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. വയനാട് പോലുള്ള സ്ഥലങ്ങളിൽ ഏറെ മുന്നെ കിറ്റുകൾ എത്തിച്ചിട്ടുണ്ട്. നമ്പറുകൾ മെഷീനുകളിൽ ഒരുമിച്ച് കയറ്റി സന്നദ്ധ സംഘടനകൾ വഴിയടക്കം കിറ്റുകൾ ഉടൻ കൊടുത്ത് തീർക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കടയുടമകൾ ആവശ്യപ്പെടുന്നത്.
സാധനം സപ്ലൈകോ വക
സപ്ലൈകോയുടെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാർ എന്നീ സ്ഥാപനങ്ങളിൽ സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ആദ്യഘട്ട കിറ്റുകൾ തയാറാക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം നിലച്ചതോടെ ഉപ്പ്, ചെറുപയർ, കടല, കടുക്, ഉഴുന്ന് തുടങ്ങിയ സാധനങ്ങൾക്കു ചില സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ക്ഷാമമുണ്ടായി. എങ്കിലും നീക്കിയിരിപ്പു കൂടുതലുള്ള സ്റ്റോറുകളിൽ നിന്നു സാധനങ്ങളെത്തിച്ചു. എന്നിട്ടും 1000 രൂപയുടെ കണക്കു തികയാതെ വന്നിടങ്ങളിൽ മറ്റേതെങ്കിലും സാധനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കിറ്റുകൾ തയ്യാറാക്കിയത്.
പോർട്ടബിലിറ്റി ഇല്ല
സൗജന്യ റേഷൻ വിതരണം ചെയ്തപ്പോൾ ഏതു റേഷൻ കടയിൽ നിന്നും വാങ്ങാൻ കാർഡുടമകൾക്കു സൗകര്യം (പോർട്ടബിലിറ്റി) ഏർപ്പെടുത്തിയിരുന്നെങ്കിലും കിറ്റിന്റെ കാര്യത്തിൽ നിയന്ത്രണമുണ്ട്. ഓരോ കാർഡുടമയും അവരുടെ സ്വന്തം റേഷൻ കടയിൽ നിന്നു വേണം കിറ്റ് കൈപ്പറ്റാൻ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍