പ്രാർത്ഥന- ഉറഞ്ഞിരിക്കുന്ന നന്മയെ പുറത്തു കൊണ്ടുവന്നു അണയാത്ത ഊർജസ്രോതസ്: ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമി
പി പി ചെറിയാൻ
ഡാളസ്: പ്രാർത്ഥന എന്നത് സുഖത്തിലേക്കുള്ള ഒരു പ്രയാണമാണ്. മനസ്സിനെ മുറിവേൽപ്പിക്കുന്ന കാമ, ക്രോധ, ലോഭ, മദ, മാത്സര്യങ്ങൾ എങ്ങോ പോയ്മറഞ്ഞു ശാന്തിയുടെ ശീതളിമ നമ്മളിലേക്ക് ഒഴുകി എത്തുന്നതാണ് മനസ്സുനിറഞ്ഞുള്ള പ്രാർത്ഥനകൾ. നമ്മിൽ ഉറഞ്ഞിരിക്കുന്ന നന്മയെ പുറത്തു കൊണ്ടുവന്നു അണയാത്ത ഊർജസ്രോതസ്സായി അവ നമ്മെ നന്മയിലേക്ക് നയിക്കും. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ ഏപ്രിൽ 26 ഞായറാഴ്ച നടന്ന സത്സംഗത്തിൽ പ്രാർത്ഥനയുടെ മാധുര്യവും ശക്തിയും എന്തെന്ന് ഗുരുദേവന്റെയും ഗാന്ധിജിയുടെയും കൃതികളെ പരാമർശിച്ചു പ്രഭാഷണം നടത്തുകയായിരുന്നു ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമി.
ആശ്രമം ജനറൽ സെക്രട്ടറി മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗം സമാരംഭിച്ചു. ട്രഷറർ സന്തോഷ് വിശ്വനാഥ് സ്വാഗതമാശംസിച്ചു. തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ഗുരുസ്മരണയോടുകൂടി പ്രാർത്ഥനകൾക്കു തുടക്കം കുറിച്ചു.
ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം വളരെ ഹൃദ്യമായിരുന്നു. പ്രാർത്ഥനയുടെ മാധുര്യവും ശക്തിയും എന്തെന്ന് ഗുരുദേവന്റെയും ഗാന്ധിജിയുടെയും കൃതികളിലൂടെ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 'ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതെ ഇങ്ങു ഞങ്ങളെ ' എന്ന് ഗുരുദേവൻ പറയുമ്പോൾ ആ ഞങ്ങൾ എന്നത് എല്ലാ ചരാചരങ്ങളെയും സാക്ഷി ആക്കിയാണ്. അവിടെ, ആ ഞങ്ങൾ അഭേദമായിരിക്കുന്നു. പ്രാർത്ഥനയുടെ ആ തരളിതമായ നിമിഷത്തിൽ മനസ് അരുളും , അൻപും , അനുകമ്പയും കൊണ്ട് നിറയും. ഗുരുദേവന്റെ അനുകമ്പാദശകത്തിലെ വരികൾ ഉരുവിട്ട സ്വാമിജി, സഹജീവികളോട് കരുണ എങ്ങനെ പ്രകടിപ്പിക്കണം എന്ന് ഓർമിപ്പിച്ചു. 'അരുളുള്ളവനാണ് ജീവി' എന്ന നവാക്ഷരീ മന്ത്രം ഉരുവിട്ടു അത് ജീവിതത്തിൽ സ്വായത്തമാക്കണമെന്നു ഉപദേശിച്ചു . അരുൾ ഇല്ലാത്ത ഹൃദയം അസ്ഥിയും, തോലും, സിരയുമുള്ള നാറുന്ന ഒരു ഉടമ്പു മാത്രമാണ് . അങ്ങനെയുള്ള മനുഷ്യൻ, മണമില്ലാത്ത പുഷ്പംപോലെ ആർക്കും ഉപയോഗപെടാതെ കൊഴിഞ്ഞു പോകും. പ്രാർത്ഥന നാമെല്ലാം നടത്താറുണ്ടെങ്കിലും പലപ്പോളും പൂർണമായ വിശ്വാസം ഉണ്ടാകാറില്ല എന്നത് ഒരു കഥയിലൂടെ സ്വാമിജി വരച്ചു കാട്ടി.
'ഒരിടത്തു മഴക്കുവേണ്ടി യാഗം നടക്കുന്നു. വളർച്ച കൊടുമ്പിരികൊണ്ടിരുന്ന ആ നാട്ടിൽ ഏഴു ദിവസത്തെ ഗംഭീര യാഗം. യാഗത്തിന്റെ അവസാന നാൾ നിങ്ങൾക്കു പ്രിയപ്പെട്ടതുകൊണ്ടുവരാൻ ആചാര്യൻ ആവശ്യപ്പെട്ടു . കൂടുതൽപേരും ജപമാലയും , വിശിഷ്ട ഗ്രന്ഥങ്ങളുമായി യാഗശാലയിൽ എത്തി . യാഗത്തിന് അവസാനം കോരിച്ചൊരിയുന്ന മഴ. എല്ലാപേരും കുടയ്ക്കായി നെട്ടോട്ടം .ഒരു എട്ടു വയസുള്ള കുട്ടിമാത്രം കുടയുമായി നില്കുന്നു . ആ കുഞ്ഞുമനസ്സ് മഴപെയ്യുമെന്നു പൂർണമായി വിശ്വസിച്ചിരുന്നു . മറ്റുള്ളവർക്ക് യാഗം ഒരു ആചാരം മാത്രം . പൂർണമായ അർപ്പണവും വിശ്വാസവും അർപ്പിക്കേണ്ടതാണ് പ്രാർത്ഥന. സ്വയം അർപ്പിക്കാത്ത പ്രാർത്ഥന പൂർണമാകുന്നില്ല .'അറിവിന് ശക്തി അനന്തമുണ്ട് ' എന്ന ഗുരുവാണി ഓർമിപ്പിച്ചു കൊണ്ട് ശരണാഗതി ഭാവത്തോടെ പൂർണമായി അഹങ്കാരം നശിച്ചു നിർമലമായ മനസോടുകൂടി പ്രാർത്ഥിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് അദ്ദേഹം അനുഗ്രഹിച്ചു.
തുടർന്ന് ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ ഗുരുദേവന്റെ വിശ്വ മാനവികത നിറഞ്ഞ ഉപദേശങ്ങളുടെയും അവയുടെ കാലിക പ്രസക്തിയെയും വിശദീകരിച്ചു . ഗുരുദേവൻ രചിച്ച ജീവകാരുണ്യ പഞ്ചകം എത്ര വലിയ ഉപദേശമായിരുന്നു !
'കൊല്ലുന്നവനില്ല ശരണ്യത
മറ്റെല്ലാവക നന്മയുമാർന്നിടിലും '
എന്ന വരികൾ, ഈ കോവിഡ് എന്ന മഹാമാരി, സഹജീവികളെ നിർദ്ദാക്ഷിണ്യം കശാപ്പു ചെയ്യുന്ന മനുഷ്യരുടെ മനോഭാവത്തിനെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായി സ്വാമിജി സൂചിപ്പിക്കുകയുണ്ടായി. . ഗുരുവചസ്സുകൾ നാം ഉൾക്കൊണ്ടിരുന്നെങ്കിൽ വവ്വാലുകളിൽ മാത്രം കണ്ടിരുന്ന ഈ വൈറസുകൾ മനുഷ്യനെ ഇത്രമേൽ പേടിപ്പിക്കുമായിരുന്നില്ല . ശുചിത്വത്തെ പറ്റി ഗുരുദേവൻ അന്ന് അരുളി ചെയ്തത് പരിപാലിക്കുവാൻ ഇന്ന് നാം നിർബ്ബന്ധിതരായിരിക്കുന്നു. . ഗുരു ലോകത്തിനുവേണ്ടി കാരുണ്യപൂർവം നൽകിയ ഉപദേശങ്ങൾ ജീവിതത്തിൽ പകർത്തിയാൽ അത് മാനവരാശിയുടെ സന്തോഷകരമായ ജീവിതത്തിനു വഴികാട്ടിയാകും. 'ഈശാവാസ്യം ഇദം സർവ്വം ' എന്ന് ഉപദേശിച്ച ഗുരുദേവൻ പ്രകൃതിയെ ഒരു ഉപഭോഗ വസ്തുവായി കാണാതെ അതുമായി ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകത നമ്മോടു പറഞ്ഞിരുന്നു . എല്ലാത്തിലും ഈശ്വരനെ കാണാൻ സാധിക്കുന്ന ഭഗവദ് ദാസന് ഒന്നും തന്നെ നിന്ദ്യമായി ഇല്ലതന്നെ . അർപ്പണ മനോഭാവത്തോടെയുള്ള പ്രാർത്ഥന നടത്തുന്ന ഒരു ഭക്തന് ഭഗവാൻ എന്നും തുണ ഉണ്ടാകുമെന്നു ഭഗവദ് ഗീതയിലെ
'അനന്യചിന്തയന്തൊം മാം യെ ജനാ : പര്യുപാസനത്തെ
തേഷാമ നിത്യാഭിയുക്തനാം യോഗക്ഷേമം വഹാമ്യഹം .'
എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടു സ്വാമിജി വ്യക്തമാക്കുകയുണ്ടായി. തന്നെ പൂർണ്ണമായി ഭഗവാന് അർപ്പിക്കുന്ന ഭക്തനെ ഭഗവാൻ കാത്തുകൊള്ളും. ഗുരുദേവന്റെ ഉപദേശങ്ങൾ പകർത്തിക്കൊണ്ട് ഭഗവാനിൽ പൂർണ്ണമായി അർപ്പിച്ച പ്രാർത്ഥനയുമായി ജീവിതം നയിച്ചാൽ, തീർച്ചയായും നമ്മെ ഈ അവസരത്തിൽ കൈപിടിച്ച് നടത്തുവാൻ ഭഗവാൻ നമ്മോടൊപ്പമുണ്ടാകുമെന്ന് സ്വാമിജി ഉപദേശിച്ചു.
യു.കെ.യിൽ നിന്നുമുള്ള സജീഷ് വാസുദേവൻ ആലപിച്ച വാസുദേവഷ്ടകവും, ഇന്ദിരാമ്മ അവതരിപ്പിച്ച ഗുരുദേവ കീർത്തനവും ഹൃദ്യമായിരുന്നു.
പ്രസാദ് കൃഷ്ണൻ (USA)ഈ സത്സംഗത്തിനു പങ്കെടുത്ത എല്ലാപേർക്കും നന്ദി അറിയിച്ചു.
വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി, കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും, ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം
അടുത്ത ആഴ്ച, മെയ് 3 ഞായറാഴ്ച, ശിവഗിരി മഠത്തിൽ നിന്നും ശ്രീമദ് ത്രിരത്നതീർത്ഥ സ്വാമികളാണ് നമ്മോട് സംവദിക്കുവാനെത്തുന്നത് വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
സന്തോഷ് വിശ്വനാഥ് 972 786 4026
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍