Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാമാരിയുടെ കാലത്തും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി കേന്ദ്രസർക്കാർ; യുഎപിഎ ചുമത്തി ജയിലിലടച്ചത് ഗർഭിണിയായ യുവതിയെ; ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയിലെ റിസർച്ച് വിദ്യാർത്ഥിനി സഫൂറ സർഗാറിന്റെ റമാദാൻ വ്രതവും തിഹാർ ജയിലിൽ ആകും; പൗരത്വ നിയമത്തിനെതിരെ ജാമിഅ കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ സഹകരിച്ചത് മുതൽ സഫൂറ ആഭ്യന്തര വകുപ്പിന്റെ കണ്ണിലെ കരാടായി; വർഗീയ കലാപത്തിന്റെ സൂത്രധാരയെന്ന് ആരോപിച്ചും പൊലീസ് നടപടി

മഹാമാരിയുടെ കാലത്തും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി കേന്ദ്രസർക്കാർ; യുഎപിഎ ചുമത്തി ജയിലിലടച്ചത് ഗർഭിണിയായ യുവതിയെ; ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയിലെ റിസർച്ച് വിദ്യാർത്ഥിനി സഫൂറ സർഗാറിന്റെ റമാദാൻ വ്രതവും തിഹാർ ജയിലിൽ ആകും; പൗരത്വ നിയമത്തിനെതിരെ ജാമിഅ കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ സഹകരിച്ചത് മുതൽ സഫൂറ ആഭ്യന്തര വകുപ്പിന്റെ കണ്ണിലെ കരാടായി; വർഗീയ കലാപത്തിന്റെ സൂത്രധാരയെന്ന് ആരോപിച്ചും പൊലീസ് നടപടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ കാലത്തും പ്രതികാര രാഷ്ട്രീയത്തിന്റെ വഴിയേ കേന്ദ്രസർക്കാർ. കോവിഡിന് എതിരായ പോരാട്ടത്തിനിടെയിലും പൗരത്വ സമര പ്രക്ഷോഭകർക്കെതിരെയാണ് കേന്ദ്രസർക്കാർ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയിലെ റിസർച്ച് വിദ്യാർത്ഥിയും 27കാരിയുമായ സഫൂറ സർഗാറിനെ യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്തതോടെ ഇവരുടെ റമദാൻ കാലം അടക്കം തിഹാർ ജയിലിലായി. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് യു.എ.പി.എ നിയമപ്രകാരം ഇവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ സമരത്തിൽ പങ്കെടുത്തതിനാണ് മീരാൻ ഹൈദറിനും സഫൂറ സർഗാറിനും എതിരെ യു.എ.പി.എ ചുമത്തിയത്. അറസ്റ്റ് ചെയ്ത് ജയിലിലടക്കുമ്പോൾ സർഗാർ മൂന്ന് മാസം ഗർഭിണിയായിരുന്നു. ഇക്കാര്യമൊന്നും പരിഗണിക്കാതെയാണ് ഇവർക്കെതിരെ പൊലീസ് നടപടി കൈക്കൊണ്ടത്.

ഡിസംബറിൽ സി.എ.എ നിയമത്തിനെതിരെ ജാമിഅ കോഓർഡിനേഷൻ കമ്മിറ്റി (ജെ.സി.സി) സംഘടിപ്പിച്ച സമരത്തിൽ സഹകരിച്ചതോടെയാണ് ഇവർ ആഭ്യന്തര വകുപ്പിന്റെ കണ്ണിലെ കരടാവുന്നത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിന്റെ സൂത്രധാരരാണെന്നാണ് പൊലീസ് ഭാഷ്യം. അങ്ങനെയാണ് ഗർഭിണിയാണെന്ന് പോലും നോക്കാതെ സർഗാറിനെതിരെ യു.എ.പി.എ ചുമത്തുന്നതും ജയിലിടക്കുന്നതും.

ജെ.സി.സിയിൽ സഫൂറ സർഗാറിന്റെ ശബ്ദം ഏറെ ധീരമായിരുന്നുവെന്ന് സുഹൃത്തും ജാമിഅ വിദ്യാർത്ഥിയുമായ കൗസർ ഖാൻ പറയുന്നു. ഏറെ ധൈര്യശാലിയും കഠിനാധ്വാനിയുമായിരുന്നു സഫൂറയെന്ന് അദ്ധ്യാപകരും വിവരിക്കുന്നു. അവളുടെ വിദ്യാഭ്യാസ നേട്ടങ്ങളും ആരോഗ്യ സ്ഥിതിയും കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കോവിഡ് കാലത്ത് നടന്ന അറസ്റ്റ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ഇല്ലാതാക്കണമെന്നതാണെന്ന് ജെ.സി.സിയിലെ മറ്റൊരു അംഗം പറയുന്നു.

ഫെബ്രുവരി 10ന് സർഗാറിനെ അറസ്റ്റ് ചെയ്യുമ്പോൾ ബോധക്ഷയം സംഭവിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അവരുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ശാരീരകമായ ചലനങ്ങൾ കുറച്ചു. കൂടാതെ ലോക്ഡൗണായതിനാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ലായിരുന്നു. ജോലികൾ വീട്ടിൽനിന്ന് തന്നെ ചെയ്യുകയായിരുന്നുവെന്നും അവരുടെ ഭർത്താവ് പറയുന്നു.

ഇത്തരം അവശതകളുള്ള യുവതിയെയാണ് യു.എ.പി.എ ചുമത്തി ഡൽഹിയിലെ തിങ്ങിനിറഞ്ഞ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ കഴിയുന്ന പലരെയും കോവിഡിന്റെ പശ്ചാലത്തലത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, സർഗാറിന് ഗർഭിണിയാണെന്ന മാനുഷിക പരിഗണ പോലും ലഭിച്ചില്ല. 18 കുറ്റകൃത്യങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ആഹ്വാനം, ആയുധങ്ങൾ കൈവശംവെക്കുക, കൊലപാതക ശ്രമം, അക്രമത്തിന് പ്രേരണ നൽകുക, ഇരു മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുക തുടങ്ങിയവ ഇതിൽ ചിലതുമാത്രം.

ജാഫറാബാദിൽ സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് നയിച്ചതിന് ഇവർക്കെതിരെ കേസുണ്ട്. ഇതിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളുടെ പേരിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകൻ പറയുന്നു. സർഗാറിനെതിരെ ചുമത്തിയ യഥാർഥ കേസുകളോ അറസ്റ്റിലേക്ക് നയിച്ച മറ്റു കാര്യങ്ങളോടെ പുറത്തുവിടാൻ പൊലീസ് ആദ്യഘട്ടത്തിൽ തയാറായിരുന്നില്ല. പിന്നീട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായതെന്നും അഭിഭാഷകൻ പറയുന്നു.

ജയിലിലടച്ച് ഏറെ നാളുകൾക്ക് ശേഷമാണ് സർഗാറിന് വക്കീലുമായി ഫോണിൽ സംസാരിക്കാനായത്. കോവിഡ് നിരീക്ഷണത്തിന്റെ പേരിൽ അവരെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. അവരുടെ ഭർത്താവുമായി ഫോണിൽ സംസാരിക്കാൻ അഞ്ച് തവണ അപേക്ഷ നൽകിയെങ്കിലും കോവിഡ് 19ന്റെ പ്രോട്ടോകാൾ പറഞ്ഞ് അനുമതി നിഷേധിച്ചെന്നും അഭിഭാഷകൻ പറഞ്ഞു. രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾ ഉയർന്ന നിയമമാണ് യു.എ.പി.എ. ഈ നിയമപ്രകാരം കുറ്റാരോപിതനെ ആറ് മാസം വരെ പൊലീസിന് തടങ്കലിൽ വെക്കാം. ഇത്തരമൊരും നിയമം സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിക്കെതിരെ ചുമത്തുമ്പോൾ ഡൽഹി പൊലീസിന്റെ നിഷ്പക്ഷത ഒരിക്കൽ കൂടി ചോദ്യം ചെയ്യപ്പെടുകയാണ്.

ലോക്ഡൗണായതിനാൽ കോടതിയിൽനിന്ന് നീതി നേടിയെടുക്കാൻ പ്രയാസമാകുമെന്നതിനാലാണ് ഈ സമയം അറസ്റ്റിന് തെരഞ്ഞെടുത്തതിന് പിന്നിലെ കാരണമെന്ന് സുപ്രീകോടതി അഭിഭാഷക വൃന്ദ ഗ്രോവർ പറയുന്നു. ഇത്തരം അവസ്ഥയിലുള്ള യുവതിയെ ജയിലിലേക്ക് പറഞ്ഞയക്കുമ്പോൾ ഭാവിയിൽ അവർക്കുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് കോടതിയായിരിക്കും ഉത്തരവാദിയെന്നും ഗ്രോവർ പറയുന്നു.

സർഗാറിന്റെ കുടുംബത്തിന്റെ ഒന്നാമത്തെ നോമ്പ് ഏറെ ദുഃഖവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു. 'ഞങ്ങളുടെ ആദ്യത്തെ കൺമണിയെ പ്രതീക്ഷിച്ചിരിക്കുന്ന ഈ സമയം ഏറെ സന്തോഷഭരിതമാകേണ്ടതായിരുന്നു. ഇപ്പോൾ അവളുടെ മോചനത്തിനും സുരക്ഷക്കും വേണ്ടി പ്രാർത്ഥിക്കകുയാണ് ഞങ്ങൾ. ഈ അവസ്ഥയിൽ അവൾക്ക് വേണ്ടത് ജയിലല്ല, കരുതലാണ്'. ഭർത്താവ് പറയുന്നു.

നിലവിൽ മാനുഷിക പരിഗണന പോലും ഇല്ലാതെ 18 കുറ്റങ്ങളാണ് സഫൂറ സർഗാറിനു നേരെ ചുമത്തിയിരിക്കുന്നത്. ആയുധങ്ങൾ കൈവശം വെക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, കൊലപാതക ശ്രമം, അക്രമത്തിന് പ്രേരണ തുടങ്ങിയവയും ഇതിൽപ്പെടും. ജാഫറാബാദിൽ സ്ത്രീകളെയും കുട്ടികളെയുംസമരത്തിലേക്ക് നയിച്ചു എന്നതിനും ഇവരുടെ പേരിൽ കേസുണ്ട്. കോടതിയിൽ നിന്ന് ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും മറ്റ് കുറ്റകൃത്യങ്ങൾ ചുമത്തി സഫൂറയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു.

വക്കീലുമായി ഫോണിൽ സംസാരിക്കാനുള്ള അവകാശവും ഇവർക്ക് നിഷേധിച്ചുവെന്നും പരാതികളുണ്ട്. കൊവിഡ് നിരീക്ഷണത്തിന്റെ പേരിൽ ഇപ്പോൾ സഫൂറയെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഭർത്താവുമായി സംസാരിക്കുന്നതിൽ പോലും കൊവിഡിന്റെ പ്രോട്ടോക്കോൾ പറഞ്ഞ് അനുമതി നിഷേധിച്ചുവെന്ന് സഫൂറയുടെ അഭിഭാഷകൻ പറഞ്ഞു. ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സഫൂറയുടെ റമദാൻ ജയിലിൽ ആയതിന്റെ ദുഃഖത്തിലാണ് തങ്ങൾ എന്ന് സഫൂറയുടെ ഭർത്താവ് പറഞ്ഞു. ലോക്ക് ഡൗൺ ആയതിനാൽ കോടതിയിൽ നിന്ന് നീതി നേടിയെടുക്കുക പ്രയാസകരമായതിനാലാണ് ഈ സമയം പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതെന്ന് അഭിഭാഷകയായ വൃന്ദ ഗ്രോവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP