ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; മനോഹരൻ മോറായിയെ ഓഫീസിലേക്ക് പോകും വഴി പൊലീസ് തൂക്കിയെടുത്തു വണ്ടിയിലിട്ടു; ആഭ്യന്തര വകുപ്പിന് ചീത്തപ്പേരാകുമെന്ന് ഭയന്ന് പത്രപ്രവർത്തക യൂണിയൻ വക പ്രതിഷേധവുമില്ല ജാഥയുമില്ല; വൈകുന്നേരം പുറത്തിറക്കിയത് മർദ്ദിച്ച സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അഴകൊഴമ്പൻ വാർത്താക്കുറിപ്പ്; മർദ്ദനവിവരം യൂണിയൻ നേതൃത്വത്തെ അറിയിക്കാൻ വൈകിയത് തന്റെ വീഴ്ച്ചയെന്ന് മോറായിയും
മറുനാടൻ ഡെസ്ക്
കണ്ണൂർ: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കൈയാളുന്ന ആഭ്യന്തര വകുപ്പിന് നേരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നെങ്കിലും പലരും നിശിദമായ വിമർശനം ഉന്നയിക്കാൻ മടിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിനിടെ ദേശാഭിമാനി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററും കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാവുമായ മനോഹരൻ മോറായിയെ പൊലീസ് മർദ്ദിച്ചതും വിവാദത്തിലായി. ഓഫീസിലേക്കു പോകുംവഴി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ സാധനംവാങ്ങാൻ കയറിയ മനോഹരനെ ചക്കരക്കൽ സിഐ. എ.വി. ദിനേശൻ മർദിച്ചതായാണു പരാതി.
ശനിയാഴ്ച രാവിലെ 11-നാണു സംഭവം. ലോക്ഡൗൺ സമയത്ത് കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കവേ പൊലീസ് ഭീഷണിപ്പെടുത്തി തന്നെയുൾപ്പെടെ മർദിച്ചതായി അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞിട്ടും ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മനോഹരൻ. അദ്ദേഹം മുഖ്യമന്ത്രിക്കാണു പരാതി നൽകിയത്. മാധ്യമപ്രവർത്തകനെ പൊലീസ് മർദിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു.
അതേസമയം ആഭ്യന്തര വകുപ്പിനെതിരായ വാർത്ത ആയതിനാ സംഭവം മൂടിവെക്കാനും ശ്രമം നടന്നിരുന്നു. മോറായി തന്നെ ഈ വിവരം പത്രപ്രവർത്തക യൂണിയനെ അറിയിക്കാതിരുന്നിട്ടുണ്ട്. അതേസമയം ഇതിന്റെ പേരിൽ സിപിഎം മേധാവിത്വമുള്ള പത്രപ്രവർത്തക യൂണിയനെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. വാർത്താ കുറിപ്പ് ഇറക്കിയത് പോലും ആഭ്യന്തര വകുപ്പിനെ വിമർശിക്കാതെ ആണെന്നാണ് വിമർശനം.
ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതിയത് ഇങ്ങനെ:
പൊലീസിന്റെ മനോവീര്യം തകർക്കരുത്.....
ദേശാഭിമാനിയുടെ കണ്ണൂർ യൂണിറ്റ് സീനിയർ എഡിറ്റർ മനോഹരൻ മോറായിയെ കണ്ണൂരിലെ സി. ഐ. ദിനേശൻ ഇന്നലെ രാവിലെ 11 മണിക്ക് എടുത്തിട്ട് പെരുമാറി. നേരത്തോട് നേരമായിട്ടും ആർക്കും ഒരു പ്രതിഷേധവുമില്ല - ജാഥയുമില്ല - പണിമുടക്കുമില്ല - അവാർഡ് തിരിച്ചു കൊടുക്കലുമില്ല. ഫാസിസത്തെ മുണ്ടു പൊക്കിക്കാണിച്ച് പേടിപ്പിക്കുന്നുമില്ല. ദോഷം പറയരുതല്ലോ - കസവ് കെട്ടിയ പേടിത്തൊണ്ടന്മാരുടെ സംഘടനയുടെ ഒരു മോങ്ങൽ സാഹിത്യം വന്നിട്ടുണ്ട്. അതും മുപ്പതാം മണിക്കൂറിൽ. ചത്തില്ലെന്ന് ഉറപ്പാക്കിയ ശേഷം .
മാനാഭിമാനമുള്ള ഒരുത്തൻ പോലും ഈ ഉണ്ണാക്ക സംഘടനയിൽ ഇല്ല. ഇപ്പോ ഒരുത്തനും ചങ്ങല പിടുത്തവുമില്ല - വെട്ടുക്കിളി അക്രമവുമില്ല. നിമിഷ കവികളുടെ മാധ്യമ സ്വാതന്ത്ര്യ ചിന്തകളുമില്ല. എല്ലാം തമ്പ്രാൻ സ്തുതികൾ മാത്രം! നമ്മുടെ സർക്കാർ ഭരിക്കുമ്പോൾ വരി ഉടച്ച സർക്കാർ വിലാസം ഊണിയനും, മനുഷ്യാവകാശ പ്രേമികളും വായിൽ പഴം തിരുകി ഒരേ ഇരിപ്പാണ്. മാധ്യമ സ്വാതന്ത്ര്യം അപകടത്തിൽ എന്നൊക്കെ ഓരി ഇടുന്ന ടീം സ് ഒക്കെ കണ്ടം വഴി ഓടിക്കൊണ്ടിരിക്കയാണ്.
പണ്ട് ആചാര്യൻ പറഞ്ഞ ' ഇന്ത്യ ഇന്ത്യയുടേതെന്നും അവർ (ചൈന) അവരുടേതെന്നും പറയുന്ന മാക് മോഹൻ രേഖ ' എന്ന അവിഞ്ഞ ന്യായീകരണത്തേക്കാൾ രസകരമായ ഒരു ന്യായീകരണം ഈ തല്ലു കൊള്ളി വിഷയത്തിൽ കേട്ടു . അതിങ്ങനെയാണ് :-'ഇതിൽ പറയുന്ന ക്രൂര മർദ്ദനം, തല്ലിച്ചതയ്ക്കൽ തുടങ്ങിയ അതിയോക്തി ഒഴിച്ചാൽ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാണ്. കടയിൽ ഉണ്ടായിരുന്ന പലർക്കും മർദ്ദനമേറ്റിട്ടുണ്ട്. കുട്ടത്തിൽ എനിക്കും. അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യ വൽക്കരണത്തിനും കേസിനും മുതിരാതിരുന്നത്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല ,ഒരു പൗരനും മർദ്ദനമേറ്റു കൂട എന്നതാണ് എന്റെ പരാതിയുടെ അടിസ്ഥാനം.
'ഭരിക്കുമ്പോൾ പൊലീസ് സ്വന്തം സഖാക്കളും പ്രതിപക്ഷത്താവുമ്പോൾ ഭരണകൂടത്തിന്റെ മർദ്ദനോപകരണവും - 1957 മുതൽ മനുഷ്യസ്നേഹികളുടെ പാർട്ടി പിന്തുടരുന്ന ലൈനാണിത്.ചന്ദനത്തോപ്പിൽ പൊലീസ് കശുവണ്ടി തൊഴിലാളികളെ വെടിവെച്ച് കൊന്നപ്പോഴും പാർട്ടിയും സർക്കാരും പറഞ്ഞത് പൊലീസിന്റെ മനോവീര്യം തകർക്കരുതെന്നാണ്. ആ പാർട്ടി ലൈൻ അങ്ങനെ തന്നെ പിന്തുടരാം. ആ പാത അടിമക്കൂട്ടങ്ങളുടെ സംഘടനയും അനുസരണയോടെ നടപ്പാക്കുന്നു. പ്രജാപതിയുടെ തീട്ടം തീനികൾ!
വിവാദങ്ങൾക്ക് മനോഹരൻ മോറായിയുടെ മറുപടി ഇങ്ങനെ:
എനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ദുരനുഭവം അതിശയോക്തിയോടെയാണ് ചിലർ കാണുന്നത്. അവർ പറയന്ന പോലെ
ക്രൂര മർദ്ദനം, തല്ലിച്ചതയ്ക്കൽ തുടങ്ങിയ അതിശയോക്തി ഒഴിവാക്കിയാൽ പോലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാടത്തം ജനാധിപത്യ വ്യവസ്ഥയിൽ അനുവദിക്കാവുന്നതല്ല.
കടയിൽ ഉണ്ടായിരുന്ന പലർക്കും ഈ ഉദ്യോഗസ്ഥനിൽ നിന്ന് സാരമായ മർദ്ദനമേറ്റിട്ടുണ്ട്. കുട്ടത്തിൽ എനിക്കും. ഈ ഘട്ടത്തിൽ ഇതൊരു പൊതുപ്രശ്നമാക്കി ഉയർത്താതിരുന്നത് കേരളാ പൊലീസിന്റെ സൽപേരിന് കളങ്കമുണ്ടാകരുതെന്ന സദുദ്ദേശത്തോടെയാണ്. അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യ വൽക്കരണത്തിനും കേസിനും മുതിരാതിരുന്നത്.
ഈ ദുരന്ത ഘട്ടത്തിൽ സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗന്ഥനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല ,ഒരു പൗരനും മർദ്ദനമേറ്റു കൂട എന്നതാണ് എന്റെ പരാതിയുടെ അടിസ്ഥാനം. ഇക്കാര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിക്കാൻ വൈകി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.
ഇക്കാര്യം ഞാൻ യൂണിയൻ നേതൃത്വത്തെ അറിയിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. യൂണിയന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി അയച്ചതിനു പുറമേ എന്റെ പാർട്ടിയുടേയും സ്ഥാപനത്തിന്റെയും ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. നാടിന്റെ ദുരന്ത കാലത്ത് മറ്റ് വിഷയങ്ങൾ അപ്രധാനം എന്നതാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്. ജന വിരുദ്ധനായ ഒരു ഉദ്യോഗസ്ഥനെ അധികാര കേന്ദ്രത്തിന് മുന്നിൽ തുറന്നു കാട്ടേണ്ടത് എന്റെ കടമയുമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍