ക്വാറന്റൈനിനെ കുറിച്ച് ആദ്യ പരമർശമുള്ളത് ബൈബിൾ പഴയനിയമത്തിൽ; ചരിത്രത്തിലെ രേഖപ്പെടുത്തിയ ആദ്യത്തെ സംഘടിതരൂപത്തിലുള്ള ക്വാറന്റൈൻ നടന്നത് പതിനാലാം നൂറ്റാണ്ടിൽ; ക്വാറന്റൈൻ ക്യാമ്പിന്റെ യാഥാർത്ഥ്യം അറിയുവാൻ രോഗമുണ്ടെന്ന വ്യാജ രേഖ ചമച്ച് ക്യാമ്പിൽ പ്രവേശനം നേടിയ ജയിൽ പരിഷ്കർത്താവ്; കൊറോണകാലത്ത് മാത്രം മലയാളിക്ക് പരിചിതമായ ക്വാറന്റൈനിന്റെ നാൾവഴികളിലൂടെ ഒരു യാത്ര
രവികുമാർ അമ്പാടി
പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ അവയുടെ വ്യാപനം തടയുവാനുള്ള ഉത്തമമാർഗ്ഗമാണ്, രോഗബാധിതരെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തുക എന്നത്. ക്വാറന്റൈൻ എന്ന് വിളിക്കുന്ന ഈ നടപടിയെക്കുറിച്ച് ആദ്യം പ്രതിപാദിച്ചിട്ടുള്ളത് ബൈബിൾ പഴയ നിയമത്തിലേയും എബ്രായ ബൈബിളിലേയും മൂന്നാം പുസ്തകമായ ലേവ്യ പുസ്തക (ലേവ്യർ)ത്തിലാണ്. ക്വാറന്റൈൻ എന്ന പേര് പരാമർശിച്ചിട്ടില്ലെങ്കിലും, വികൃതമായ ത്വക്ക് രോഗമുള്ളവരെ (കുഷ്ഠരോഗമായിരിക്കാം എന്നാണ് കരുതപ്പെടുന്നത്) മറ്റുള്ളവരിൽ നിന്നും പുരോഹിതർ ഏഴ് ദിവസത്തേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതായി അതിൽ പറയുന്നു.
എന്നാൽ പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലാകെ പ്ലേഗ് പടർന്നപ്പോഴാണ് ആദ്യമായി സംഘടിത രൂപത്തിൽ ക്വാറന്റൈൻ നടപ്പിലാക്കിയത് എന്നാണ് എഴുതപ്പെട്ട ചരിത്രം പറയുന്നത്. ഇറ്റലിയിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. വെനീസിലേക്ക് വരുന്ന കപ്പലുകൾ, ദൂരക്കടലിൽ ഒരു നിശ്ചിത കാലയളവിലേക്ക് നങ്കൂരമിട്ട് കിടന്നതിനു ശേഷം മാത്രമേ തുറമുഖത്തേക്ക് പ്രവേശിക്കുവാൻ അനുവദിച്ചിരുന്നുള്ളു. രോഗബാധയുള്ളവർ അതിലുണ്ടോ എന്നറിയുവാനായിരുന്നു ഈ മുൻകരുതൽ എടുത്തിരുന്നത്.
എന്നാൽ, ഇന്ന് ക്രൊയേഷ്യയിൽ ഉള്ള റഗുസ തുറമുഖത്ത് തികച്ചും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ക്വാറന്റൈൻ നടത്തിയിരുന്നത്.1377 ലെ രേഖകളിലാണ് ഇത് പ്രതിപാദിച്ചിട്ടുള്ളത്. ഈ തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ കടലിൽ ദൂരെ മാറിയുള്ള, ആൾത്താമസമില്ലാത്ത ഒരു ദ്വീപിനടുത്ത് നങ്കൂരമിട്ടശേഷം ആ കപ്പലിൽ ഉള്ളവർ ആ ദ്വീപിൽ ഒരു മാസം കഴിയണമായിരുന്നു. സൂര്യപ്രകാശവും കാറ്റുമേറ്റ്, ശരീരത്തിലെ രോഗാണുക്കൾ നശിക്കുവാൻ വേണ്ടിയായിരുന്നു ഇത്. പിന്നീട് ഇത് 40 ദിവസത്തേക്ക് നീട്ടിയപ്പോഴാണ് ഇതിന് ക്വാറന്റൈൻ എന്ന പേര് വന്നുചേർന്നത്. ഇറ്റാലിയൻ ഭാഷയിൽ ക്വാറന്റാ എന്നതിനർത്ഥം 40 എന്നാണ്.
ഒരു രോഗത്തിന്റെ കാലഘട്ടത്തിൽ അതിൽ മാറ്റങ്ങൾ വരാനുള്ള കാലാവധിയായി 40 ദിവസങ്ങൾ പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് നിശ്ചയിച്ചിരുന്നു എന്നത് മാത്രമല്ല, യേശുക്രിസ്തുവിന്റെ കാലഘട്ടത്തിലെ ആത്മീയ ശുദ്ധീകരണപ്രക്രിയകൾക്കും ഇതേ സമയം എടുത്തിരുന്നു എന്നതുകൂടിയാകാം കാലാവധി 40 ദിവസമാക്കുവാൻ കാരണമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
എന്നാൽ, ആദ്യമായി ഒരു ക്വാറന്റൈൻ ക്യാമ്പ് നിർമ്മിക്കുന്നത് 1423 ലാണ്. വെനേഷ്യൻ കായലിലെ സാന്റാ മറിയ ഡി നസറേത്ത് ദ്വീപിലാണ് ഇത് നിർമ്മിച്ചത്. സെയിന്റ് ലസരെറ്റോ കുഷ്ഠരോഗാശുപത്രിയോട് അനുബന്ധിച്ച് നിർമ്മിച്ചതിനാലാകാം അത് ലസരെറ്റോ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് രോഗബാധിതരെ പാർപ്പിക്കുവാനുള്ള ക്യാമ്പ് ആയിരുന്നെങ്കിൽ, 1468 ൽവെക്കിയോ ദ്വീപിലാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നവരെ ക്വാറന്റൈൻ ചെയ്യുവാനുള്ള ക്യാമ്പ് ആദ്യമായി ആരംഭിച്ചത്.ഇന്നും ഇതിന്റെ അവശിഷ്ടങ്ങൾ ഈ ദ്വീപിലുണ്ട്. അനേകം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഇടംകൂടിയാണിന്നിത്.
താമസിയാതെ മെഡിറ്ററേനിയൻ തീരങ്ങളിൽ ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകൾ നിലവിൽ വന്നു. അന്ന് വിദേശയാത്രകൾക്കായും വ്യാപാരാവശ്യത്തിനും പ്രധാനമായും ഉപയോഗിച്ചിരുന്നത് സമുദ്രപാതകളായിരുന്നു എന്നതിനാലാണ് സമുദ്രതീരങ്ങളിൽ ഇവ നിലവിൽ വന്നത്. ഇത്തരത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വരെ നില നിന്നിരുന്നു.
ഈ ക്വാറന്റൈൻ ക്യാമ്പുകളിലെ അവസ്ഥ മനസ്സിലാക്കുവാനായി ഇംഗ്ലണ്ടിലെ ജയിൽ പരിഷ്കർത്താവായ ജോൺ ഹോവാർഡ് 1780 ൽ ഇറ്റാലിയൻ കപ്പലിൽ വെനീസിലേക്ക് യാത്രയായി. പ്ലേഗ് ബാധയുള്ള ഒരു സ്ഥലത്തെ തുറമുഖത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര തുടർന്നത്. മാത്രമല്ല, രോഗബാധിതനാണെന്ന ഒരു വ്യാജരേഖയും അദ്ദേഹം കൈയിൽ കരുതിയിരുന്നു.
നുവോവോ എന്ന സ്ഥലത്തെ ക്വാറന്റൈൻ ക്യാമ്പിലാണ് അദ്ദേഹത്തെ പാർപ്പിച്ചത്. നിറയെ പ്രാണികളും കീടങ്ങളും നിറഞ്ഞ ഒരു വൃത്തികെട്ട മുറിയിലായിരുന്നു അവിടെ അദ്ദേഹത്തെ പാർപ്പിച്ചത്. കിടക്കാൻ കിടക്കയോ, ഇരിക്കാൻ കസേരയോ ഉണ്ടായിരുന്നില്ല. പാതിവെന്ത ഭക്ഷണത്തിന് രുചി തീരെയില്ലായിരുന്നു എന്നും അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി.
അവിടെനിന്നും ഉടനെ തന്നെ അദ്ദേഹത്തെ വെക്കിയോ ദ്വീപിലെ ക്യാമ്പിലേക്ക് മാറ്റി. പക്ഷെ അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യത്തെ ആറുദിവസം അദ്ദേഹത്തിന് തറയിൽ കിടന്നുറങ്ങേണ്ടതായി വന്നു. പിന്നീട് അല്പം സൗകര്യങ്ങൾ ഉള്ള മുറിയിലേക്ക് മാറ്റിയെങ്കിലും സഹിക്കാനാകാത്ത ദുർഗന്ധം ആ മുറിയിലാകെ നിറഞ്ഞു നിൽക്കുകയായിരുന്നു എന്നാണ് അദ്ദേഹം എഴുതിയത്. ഭക്ഷണം കഴിക്കാൻ പോലും തോന്നിയിരുന്നില്ല എന്ന് അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതുന്നു. പിന്നീട് ആമുറിയിലെ ചുമരുകൾ കുമ്മായം പൂശിയപ്പോഴാണ് അല്പം ആശ്വാസം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
പിന്നീട് ഇത്രയും വ്യാപകമായ തോതിൽ ക്വാറന്റൈൻ നടപ്പിലാക്കിയത്1700 കളിൽ വടക്കൻ അമേരിക്കയിലായിരുന്നു. മഞ്ഞപ്പനിയും (പീതജ്വരം) വസൂരിയും പടർന്നുപിടിക്കുന്ന അക്കാലത്ത് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. ഈ തീരങ്ങളിലെ തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകൾ ഒരു നിശ്ചിത കാലയളവിലേക്ക് തുറമുഖത്ത് നിന്നുമകന്ന് കടലിൽ നങ്കൂരമടിച്ച് കിടക്കണമായിരുന്നു. ഈ കാലയളവിൽ മുഴുവൻ കപ്പലുകൾക്ക് മീതെ മഞ്ഞ കൊടി പ്രദർശിപ്പിക്കണം. എന്നാൽ മഞ്ഞപ്പനി പോലുള്ള രോഗങ്ങൾ പടർത്തുന്നതുകൊതുകുകളാണ് എന്നതിനാൽ ഇത്തരം മുൻകരുതലുകളുടെ ഫലത്തേക്കുറിച്ച് അന്നേ തർക്കങ്ങൾ ഉയർന്നിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോഴും ഇത്തരത്തിലുള്ള ക്വാറന്റൈൻ നടപടികൾ ഉണ്ടായി. കർശനമായ നടപടികൾ എടുത്തിട്ടും 1832 ൽ ബ്രിട്ടനിൽ നിന്നും ഈ പകർച്ചവ്യാധി അമേരിക്കയിൽ എത്തുക തന്നെ ചെയ്തു. എന്നാൽ 1866 ൽ കൂടുതൽ കാര്യക്ഷമമായ രീതിയിലായിരുന്നു ക്വാറന്റൈൻ നടപ്പാക്കിയത്. ലിവർപൂളിൽ നിന്നും യാത്രതിരിച്ച വെർജീനിയ എന്ന കപ്പൽ അമേരിക്കയിൽ എത്തുന്നതിനു മുൻപ് തന്നെ അതിൽ കോളറ മൂലം 38 യാത്രക്കാർ മരിച്ചിരുന്നു. തീരത്തു നിന്നും ഏകദേശം 20 മൈൽ ദൂരെ, കടലിൽ നങ്കൂരമിട്ട് കിടന്നിരുന്ന കപ്പലിനടുത്തേക്ക് ഒരു ഹോസ്പിറ്റൽ ഷിപ്പിനേയും അയച്ചിരുന്നു. അന്നൂം പകർച്ചവ്യാധി അമേരിക്കയെ ബാധിച്ചു എങ്കിലും മുൻപത്തത്ര ഭീകരമായിരുന്നില്ല.
ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും ചൈനക്കെതിരായ വികാരം ഉയർന്നു വരുന്നുണ്ട്. കൊറോണക്ക് കാരണം ചൈനയാണെന്ന വിശ്വാസമാണ് അതിന് പിന്നിൽ. ഇതുപോലെത്തന്നെയായിരുന്നു സാൻഫ്രാൻസിസ്കോയിൽ 1900 ൽ സംഭവിച്ചതും. ചൈനീസ് വംശജനായ വോംഗ് ചുറ്റ് കിങ് ആണ് പ്ലേഗിനാൽ മരിച്ചതെന്ന് സംശയിക്കപ്പെടുന്ന ആദ്യ വ്യക്തി. ഇത് ചൈനീസ് വംശജർക്കെതിരെ വെറുപ്പ് കലർന്ന ഭയം മറ്റുള്ളവരിൽ ഉയരുവാൻ കാരണമായി. ചൈനാടൗണിന് ചുറ്റും കയറുകൾ കെട്ടിയും പൊലീസ് പോസ്റ്റുകൾ കെട്ടിയും അവിടെമാകെ ക്വാറന്റൈൻ നടപ്പിലാക്കി.എന്നാൽ അവിടെ ക്വാരാന്റൈൻ ലക്ഷ്യമിട്ടത് ചൈനീസ് വംശജരെ മാത്രമായിരുന്നു. വെള്ളക്കാരെ ചൈനാടൗണിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിച്ചപ്പോൾ ചൈനീസ് വംശജർക്ക് അതിനുള്ള അനുവാദം ഇല്ലായിരുന്നു. അങ്ങനെ ക്വാറാന്റൈൻ വംശീയവെറി തീർക്കുവാനും ഉപയോഗിക്കപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിൽ രോഗപ്രതിരോധത്തിനുതകുന്ന വാക്സിനുകളും ആന്റിബയോട്ടിക്കുകളുമൊക്കെ കണ്ടുപിടിച്ചതിനു ശേഷമാണ് ക്വാറന്റൈൻ എന്ന നടപടിയുടെ പ്രസക്തി ഏറെക്കുറെ ഇല്ലാതെയായത്. എന്നിരുന്നാലും അവിടവിടെയായി ക്വാറന്റൈൻ നടപ്പാക്കിയിരുന്നു. 2003 ലെ സാർസ് രോഗത്തെ ഫലപ്രദമായി ചെറുക്കാനായത് ക്വാറന്റൈൻ മൂലമായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ പല ഭാഗത്തും ഇത് നടപ്പാക്കിയത് ഭീകരമായ നിയമങ്ങളുടെ പിൻബലത്തിൽ ആയിരുന്നു എന്നു മാത്രം. ചൈനയിൽ വൈറസ് പടർത്തുന്നവർക്ക് ജീവപര്യന്തം തടവ്, വധശിക്ഷ മുതലായവയായിരുന്നു വിധിച്ചിരുന്നത്.
എന്നാൽ, നൂറ്റാണ്ടുകൾക്ക് ശേഷം ക്വാറന്റൈൻ ഇത്ര വ്യാപകമായി വന്നത് ഈ കൊറോണ കാലത്താണ്. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ക്വാർന്റൈൻ ഇന്ന് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല പതിനാലാം നൂറ്റാണ്ടിലെ ക്വാറന്റൈൻ ക്യാമ്പിനേക്കാൾ വളരെയധികം സൗകര്യങ്ങൾ ഇന്നത്തെ ക്യാമ്പുകളിൽ ഉണ്ട്. രോഗം ഭേദമാകുന്ന ഒരു അന്തരീക്ഷവും ഭക്ഷണ ക്രമവുമാണ് ആധുനിക ക്വാറന്റൈൻ ക്യാമ്പുകളീൽ ഉറപ്പാക്കിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്