കോവിഡ് ഹോട്ട്‌സ്‌പോട്ടുകളും തീവ്രബാധിത പ്രദേശങ്ങളും ഒഴികെയുള്ള ഇടങ്ങളിലെ കടകൾ തുറക്കാം; ജൂവലറികൾ, ശീതീകരിച്ച വലിയ തുണിക്കടകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല; തുണിക്കടകൾ തുറക്കാനുള്ള ശ്രമം പലയിടത്തും പൊലീസ് തടഞ്ഞു; വരി നിൽക്കേണ്ട സ്ഥലങ്ങളിൽ ഒന്നര മീറ്റർ അകലം പാലിച്ച് മഞ്ഞ വരകൾ വരയ്ക്കണം; കടകൾ തുറക്കുന്നത് അണുവിമുക്തമാക്കിയ ശേഷം മാത്രം; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ പ്രകാരം ഇന്നലെ മുതൽ കടകൾ തുറന്നു തുടങ്ങി; സർവത്ര ആശയക്കുഴപ്പം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതിന് കേരളത്തിലും ഇളവുകൾ തുടങ്ങിയിട്ടുണ്ട്. മുൻസിപ്പാലിറ്റി പരിധിക്കുള്ളിലും പുറത്തും തെരഞ്ഞെടുത്ത കടകൾ തുറന്നുപ്രവർത്തിക്കുന്നതിനു സർക്കാർ അനുമതി നൽകിയിരുന്നു. ഇന്നലെ മുതൽ ഇത് പ്രകാരം കടകൾ തുറന്നു തുടങ്ങിയെങ്കിലും പലയിടത്തും അവ്യക്തതകൾ നിലനിൽക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ ഹോട്ടു സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം.
ഇന്നലെ കാര്യമായ ഇളവുകളൊന്നും ഉണ്ടായില്ല. ഉത്തരവിലെ അവ്യക്തതയായിരുന്നു പ്രധാന കാരണം. പലയിടത്തും ഒരുമാസമായി അടഞ്ഞുകിടന്ന കടകൾ വൃത്തിയാക്കുന്നതിനായിരുന്നു പ്രഥമപരിഗണന. റെഡ്‌സോണായ ജില്ലകളിലും ഹോട്‌സ്‌പോട്ടുകളിലും നിയമാനുസൃതമല്ലാത്ത കടകൾ തുറക്കാൻ അധികൃതർ അനുവദിച്ചില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളായിരുന്നു സംസ്ഥാനത്ത് പ്രധാനമായും തുറന്നത്. മുമ്പ് ഞായറാഴ്ച തുറക്കാൻ അനുമതി ലഭിച്ച മൊബൈൽ ഫോൺ, ഇലക്ട്രോണിക് കടകളുമായിരുന്നു ബാക്കി. ഗ്രാമപ്രദേശങ്ങളിലും ഇതായിരുന്നു അവസ്ഥ. ചില കടകൾ തുറന്നെങ്കിലും ഞായറാഴ്ച ആളില്ലാത്തതിനാൽ ഉച്ചയോടെ മിക്കതും അടച്ചു.
തിരുവനന്തപുരത്തെ പ്രധാന കമ്പോളമായ ചാലയിൽ പാത്രക്കടകൾ, ഫർണിച്ചർ, ഹോം അപ്ലയൻസ് തുടങ്ങിയ ചില കടകൾ തുറന്നു. നിർമ്മാണമേഖലയിലെ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളും ചെറിയ കടകളും അപൂർവമായി തുറന്നു. ആളുകൾ കുറവായിരുന്നു. മത്സ്യം, മാംസം, പച്ചക്കറി, മറ്റ് ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ മിക്ക സ്ഥലത്തും തിരക്കനുഭവപ്പെട്ടു.
കൊല്ലത്ത് ശുചിയാക്കാൻവേണ്ടി മാത്രമാണ് ചില കടകൾ തുറന്നത്. വർക്ഷോപ്പുകളും തുറന്നു. കരുനാഗപ്പള്ളിയിൽ കടകൾ തുറന്നെങ്കിലും തിരക്ക് കുറവായിരുന്നു. പത്തനംതിട്ടയിൽ മൊബൈൽ ഫോൺ വിൽപ്പന കേന്ദ്രങ്ങളിലായിരുന്നു കൂടുതലും ആളെത്തിയത്. കോട്ടയം പട്ടണത്തിൽ കടകൾ അടഞ്ഞുകിടന്നു. ചെറിയ പട്ടണങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു. പല വസ്തുക്കളുടെയും സ്റ്റോക്കിൽ കാര്യമായ കുറവുണ്ട്. ആലപ്പുഴയിൽ വഴിവാണിഭം സജീവമായിരുന്നു. വിലക്കുലംഘിച്ച് തുറന്ന വലിയ കടകൾ പൊലീസ് അടപ്പിച്ചു. എ.സി., ഫ്രിഡ്ജ്, മൊബൈൽ കടകളിലായിരുന്നു തിരക്ക്. ഹോട്ടലുകൾ തുറന്നെങ്കിലും ആളുകളെത്തിയില്ല. തുണിക്കടകളും ചെരുപ്പുകടകളും പലതും ഉച്ചയോടെ അടച്ചു. മാവേലിക്കരയിൽ രാവിലെ തുറന്ന ചില തുണിക്കടകളും ഫാൻസിസ്റ്റോറുകളും ഉച്ചയോടെ പൊലീസ് അടപ്പിച്ചു. അമ്പലപ്പുഴ പ്രദേശത്ത് സ്വർണക്കടകൾ, സ്റ്റുഡിയോ എന്നിവ തുറന്നിരുന്നു.
എറണാകുളത്ത് കടകൾ വൃത്തിയാക്കലിനായിരുന്നു പ്രധാന്യം. ബ്രോഡ്വേയിലെ ഹാർഡ്വേർ, ഫാൻസി, ചെറുകിട ടെക്സ്‌റ്റൈൽസ് കടകളും തുറന്നു. ഹോട്സ്‌പോട്ടായ കതൃക്കടവ്, ചുള്ളിക്കൽ മേഖലകളിലെ കടകൾ പ്രവർത്തിച്ചില്ല. തൃശ്ശൂരിൽ മൊബൈൽഫോൺ കടകളാണ് തുറന്നത്. എ.സി. കൂളർ തുടങ്ങിയവയുടെ കടകളും തുറന്നു. ഉച്ചയ്ക്കുശേഷം വേനൽമഴയും കച്ചവടത്തെ ബാധിച്ചു. പല തുണിക്കടകളും ഞായറാഴ്ച ശുചീകരിച്ചു. പാലക്കാട് നഗരത്തിലും ഗ്രാമീണമേഖലകളിലും ഞായറാഴ്ച 40 ശതമാനം കടകൾ മാത്രമാണ് തുറന്നത്. ചെരുപ്പ്, ചെറുകിട ഫർണിച്ചർ കടകൾ, പാത്രക്കടകൾ, മിഠായിക്കടകൾ, വാച്ച് കടകൾ, ഡ്യൂട്ടിഫ്രീ ഉത്പന്നശാലകൾ തുടങ്ങിയവയും തുറന്ന് വൃത്തിയാക്കലാണ് പ്രധാനമായും നടന്നത്. മലപ്പുറത്ത് റംസാൻ നോമ്പുതുടങ്ങിയതോടെ വലിയ തിരക്കുണ്ടായിരുന്നില്ല. മലപ്പുറത്തുനിന്ന് ഒരു 108 ആംബുലൻസ് ഡൽഹിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഞായറാഴ്ച ജീവനക്കാർ തടഞ്ഞു.
കോഴിക്കോട് റെഡ്‌സോൺ പ്രഖ്യാപിച്ചതിനാൽ മെയ് മൂന്നുവരെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് കളക്ടർ സാംബശിവറാവു പറഞ്ഞു. വർക്ഷോപ്പുകൾ മിക്കവയും തുറന്നു. വയനാട്ടിൽ ഞായറാഴ്ച പതിവിലും കൂടുതൽ കടകൾ തുറന്നു. ഇടത്തരം കച്ചവടസ്ഥാപനങ്ങളാണ് പുതുതായി തുറന്നത്. കടകൾ ശുചീകരിക്കുന്ന ജോലിയിലായിരുന്നു പലരും. വലിയ തുണിക്കടകളും മറ്റും തുറന്നില്ല. റെഡ്‌സോൺ മേഖലയായ കണ്ണൂരിൽ പലസ്ഥലത്തും രാവിലെ കടകൾ തുറന്നെങ്കിലും പൊലീസ് പൂട്ടിച്ചു. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചവരെ ഹോംഡെലിവറി സംവിധാനം നടന്നു. കാസർകോട്ട് ഇലക്ട്രോണിക് സ്പെയർപാർട്സ് കടകളും മൊബൈൽ റിപ്പയർ സെന്ററുകളും കംപ്യൂട്ടർ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. ഹോട്സ്പോട്ട് അല്ലാത്ത പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും ഓട്ടുപാത്രങ്ങൾ, ചൂല് വിൽപ്പന കടകൾ തുടങ്ങിയവയും തുറന്നു. ആളുകൾ നന്നേ കുറവായിരുന്നു. രാവിലെ 11 മണിമുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് കാസർകോട് ജില്ലയിലെ കടകളുടെ പ്രവർത്തന സമയം.
വ്യാപാരികൾക്ക് അടിമുടി ആശക്കുഴപ്പം
കടകൾ തുറക്കുന്നത് സംബന്ധിച്ച അടിമുടി ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജൂവലറികൾ, ശീതീകരിച്ച വലിയ തുണിക്കടകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല. റെഡ് സോൺ ജില്ലകളിലും ഹോട്‌സ്‌പോട്ട് മേഖലകളിലും കട തുറക്കരുതെങ്കിലും റെഡ് സോണിൽ കലക്ടർമാർക്ക് തീരുമാനമെടുക്കാം. ഹോട്‌സ്‌പോട്ട്, റെഡ്‌സോൺ ഒഴികെയുള്ള മേഖലകളിലെ ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള കടകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര ഉത്തരവ്. കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ കടകൾ തുറക്കാമെന്നാണു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും ഉത്തരവിറങ്ങിയപ്പോൾ 2 മേഖലകളിലും വ്യത്യസ്ത നിർദേശങ്ങളായിരുന്നു.
എല്ലായിടത്തും കഴിയുന്നത്ര അകലം (ചുരുങ്ങിയത് ഒരു മീറ്റർ) പാലിക്കുക. ഓഫിസുകളിൽ കസേരകൾ ഒന്നര രണ്ട് മീറ്റർ അകലം പാലിച്ച് ക്രമീകരിക്കണം.
ന്മ കഴിവതും ഒരിടത്തും തൊടരുത് പ്രത്യേകിച്ച് സ്വിച്ച്, വാതിൽ പിടി, ഗോവണിപ്പിടി തുടങ്ങി പലർ തൊടാൻ സാധ്യതയുള്ള വസ്തുക്കളിൽ. എവിടെ പ്രവേശിക്കുമ്പോഴും, കൂടാതെ ഇടയ്ക്കിടെയും സോപ്പുപയോഗിച്ച് കൈ കഴുകണം. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിൽ കൈകഴുകാനുള്ള കിയോസ്‌കുകൾ സ്ഥാപിക്കണം. കൈ കഴുകാൻ കഴിയില്ലെങ്കിൽ 60 ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കാം.വൃത്തിയുള്ള മാസ്‌ക് ധരിക്കണം. കൈ കഴുകിയ ശേഷമേ ധരിക്കാവൂ. ധരിച്ചശേഷം മാസ്‌കിൽ തൊടരുത്. വീട്ടിൽ തിരിച്ചെത്തുമ്പോൾ തുണി മാസ്‌ക് വള്ളിയിൽ പിടിച്ച് ഊരി അണുവിമുക്തമാക്കി, കഴുകി, വെയിലത്ത് ഉണക്കി, ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാം. കളയുന്ന മാസ്‌കാണെങ്കിൽ അണുവിമുക്തമാക്കി (ബ്ലീച്ചിങ് ലായിനിയിൽ മുക്കി) ആഴത്തിൽ കുഴിച്ചിടണം. അലക്ഷ്യമായി വലിച്ചെറിയരുത്. തുടങ്ങിയ നിർദേശങ്ങളും നൽകിയിരിക്കുന്നു.
റെസിഡൻഷ്യൽ ഏരിയയിലുള്ള കടകൾക്കും ഗ്രാമപ്രദേശങ്ങളിലുള്ള മാർക്കറ്റ് കോംപ്ലക്സുകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേസമയം, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾ തുറക്കാൻ അനുമതിയില്ല. എന്നാൽ ഒറ്റപ്പെട്ട കടകൾക്ക് അനുമതിയുണ്ട്. ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞു കിടക്കും. തുറക്കുന്ന കടകളിൽ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ഇവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഇവ തുറക്കാം
ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തതും നഗരസഭ, കോർപ്പറേഷൻ പരിധികൾക്കു പുറത്തുള്ളതുമായ കടകൾ. ഗ്രാമങ്ങളിൽ പാർപ്പിട സമുച്ചയങ്ങൾക്കൊപ്പവും കമ്പോളങ്ങളുടെ ഭാഗമായുമുള്ള കടകൾ ഇതിൽ ഉൾപ്പെടുന്നു. ഗ്രാമീണമേഖലകളിലും ഭാഗിക-ഗ്രാമീണ മേഖലകളിലുമുള്ള രജിസ്റ്റർ ചെയ്ത എല്ലാ കടകളും. നഗരങ്ങളിൽ ഒറ്റപ്പെട്ട കടകൾക്കും പാർപ്പിട മേഖലകളോട് ബന്ധപ്പെട്ട കടകൾക്കും മാത്രം പ്രവർത്തനാനുമതി. പാർപ്പിട മേഖലകളിലെ തുന്നൽ കടകൾ. നഗരപരിധിക്കു പുറത്തുള്ള അംഗീകൃത കമ്പോളങ്ങൾ. എന്നാൽ 50 ശതമാനത്തിൽ കൂടുതൽ തൊഴിലാളികൾ കമ്പോളങ്ങളിൽ ജോലിക്കെത്തരുത്. നഗരപ്രദേശങ്ങളിൽ റെസിഡൻഷ്യൽ ഏരിയയിലുള്ളതോ ഒറ്റപ്പെട്ടതോ ആയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന, അവശ്യ വസ്തുക്കളല്ലാത്ത ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ
റെഡ്സോണിൽ തുടരുന്ന ജില്ലകളിൽ തന്നെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച മേഖലയിൽകടുത്ത നിയന്ത്രണം തുടരും. അതേസമയം ഹോട്ട് സ്പോട് മേഖല അല്ലാത്ത ഇടങ്ങളിൽ ഇളവുകൾ ലഭിക്കം.
ഇളവുകൾ ലഭിക്കുക ഇങ്ങനെയാണ്:
1. ആയുഷ് ഉൾപ്പടെയുള്ള ആരോഗ്യ സേവന മേഖലകൾ
2. മഴക്കാലപൂർവ പ്രവർത്തനങ്ങൾ, വെള്ളപ്പൊക്കം തടയുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള തദ്ദേശ സ്ഥാപനങ്ങൾ സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രവർത്തികൾക്ക്
3. കൃഷിയും അനുബന്ധ പ്രവർത്തനങ്ങൾക്കും
4. പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിനും ഹാർബറുകളിലോ ഫിഷ് ലാന്റിങ് സെന്ററുകളിലോ എത്തിച്ച് വിൽപന നടത്തുന്നതിനും. ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന തുകയ്ക്ക് വിൽപ്പന നടത്താം. സാമൂഹിക അകലം ഉറപ്പ് വരുത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലാവും പ്രവർത്തനങ്ങൾ.
5. ഗ്രാമീണ മേഖലകളിൽ പ്ലാന്റേഷൻ ജോലികൾ പരമാവധി 33 ശതമാനം ജോലിക്കാരെ ഉപയോഗിച്ച് ചെയ്യുന്നതിന്.
6. മൃഗപരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
7. ഹോട്ട് സ്പോട് മേഖലയിൽ ഉൾപ്പെടാത്ത സഹകരണബാങ്കുകൾ ഉൾപ്പടെയുള്ള ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ ബാങ്കിങ് ഇതര സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും ഇൻഷുറൻസ് സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ഹോട് സ്പോട്ട് മേഖലകളിൽ ബാങ്കുകൾക്ക് പ്രവർത്തനാനുമതിയില്ല.
8. സോഷ്യൽ സെക്ടർ മേഖലകൾക്ക് ജില്ലയിൽ പൂർണമായും പ്രവർത്തിക്കാം
9. ജലസേചനം, ജല സംരക്ഷണം, വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികൾ, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ, കിണർ നിർമ്മാണം, വരൾച്ച തടയുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹിക അകലം പാലിച്ച് അഞ്ചിൽ കൂടാത്ത അവിദഗ്ധ തൊഴിലാളി ഒരു സംഘത്തിൽ എന്ന നിലയിൽ നടത്താം. എന്നാൽ 60 വയസിൽ കൂടുതലുള്ളവരെ ഈ ജോലികളിൽ പങ്കെടുപ്പിക്കരുത്.
10. മൊബൈൽ, ഇലക്ട്രോണിക് ഉപകരണ ഷോപ്പുകൾ ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ
11. ഹോട്ട് സ്പോട് മേഖലയിലൊഴികെ ചരക്കു നീക്കത്തിനും കയറ്റിറക്ക് പ്രവർത്തികൾക്കുമായി തൊഴിലാളികളുടെ യാത്ര അനുവദിക്കും.
12. ശാരീരിക അകലം പാലിച്ച് ശനിയാഴ്ചകളിൽ ട്രക്ക് മറ്റ് വാഹനങ്ങളുടെ വർക്ക് ഷോപ്പുകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ
13. അവശ്യസാധനങ്ങൾ, ഭക്ഷണം, പച്ചക്കറി, പാൽ, കോഴിക്കടകൾ എന്നിവ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും. ഡോർ ഡെലിവറി സംവിധാനം രാത്രി എട്ടു വരെയും നടത്താം. ആവശ്യമെങ്കിൽ ഹോട്ട് സ്പോട്ട് മേഖലകളിൽ ഡോർ ഡെലിവറി സംവിധാനത്തിനും അനുമതിയുണ്ട്.
14. ഹോട് സ്പോടിലൊഴികെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം പാർസലായി രാത്രി എട്ട് വരെയും ഹോം ഡെലിവറി രാത്രി 10 വരെയും നടത്താം. അംഗീകൃത സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് വിതരണത്തിന് പോകുന്നയാൾ കരുതണം.
15. തിങ്കളാഴ്ചകളിൽ ഇലക്ട്രിക്കൽ ഷോപ്പുകൾക്കും പഠന പുസ്തകങ്ങൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.
16. ബുധനാഴ്ചകളിൽ സിമന്റ് കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.
17. വ്യവസായ മേഖലകളിൽ സാമൂഹിക അകലമുൾപ്പടെ സുരക്ഷ നിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കാം
18. ആശുപത്രികളുടെ കെട്ടിട നിർമ്മാണം, മഴക്കാല പൂർവ നിർമ്മാണ പ്രവർത്തികൾ, ജലസേചനം, കെ.എസ്.ഇ.ബി എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ, അഴുക്കുചാലുകളുടെ നിർമ്മാണം, ഹാർബർ എഞ്ചിനീയിറിങ് ജോലികൾ, പാതി വഴിയിൽ മുടങ്ങിയ റോഡുകൾ, ജല വിതരണ സംവിധാനം, ശുചീകരണം എന്നിവ കൃത്യമായ നിബന്ധനകളോടെ നടത്താവുന്നതാണ്. അതിഥി തൊഴിലാളികൾ ഉൾപ്പടെ അത്യാവശ്യത്തിന് തൊഴിലാളികളെ ഉൾപ്പെടുത്തുകയും ജോലിസ്ഥലത്ത് തന്നെ അവരെ താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും ദിവസേനയുള്ള തൊഴിലാളികളുടെ യാത്രകൾ അനുവദിക്കില്ല.
19. ഹോട്ട് സ്പോട് മേഖലകളിലൂടെയുള്ള യാത്രകൾക്കുള്ള കർശന നിയന്ത്രണം തുടരും. ഹോട് സ്പോട്ട് അല്ലാത്ത മേഖലകളിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമോ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ നൽകുന്ന പാസ് എന്നിവ നിർബന്ധമാണ്. സന്നദ്ധ സേവകർക്കും ഇത്തരത്തിൽ അംഗീകൃത പാസ് നിർബന്ധമാണ്.
20. സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് അവരുടെ അംഗീകൃത തിരിച്ചറിയൽ കാർഡ് മതിയാകും.
21. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് ഗർഭിണികൾ, ചികിത്സയുടെ ആവശ്യാർത്ഥം പോകുന്നവർ, അടുത്ത ബന്ധുവിന്റെ മരണവുമായോ മരണാസന്നരായവരെ കാണുന്നതിനായോ പോകുന്നവർ എന്നിവരെ അനുവദിക്കും.
22. ക്വാറികളിലും ക്രഷറുകളിലും ഖനനം അനുവദിക്കില്ല. എന്നാൽ നിലവിലുള്ള ഉത്പന്നങ്ങൾ നിർമ്മാണ ആവശ്യങ്ങൾക്കായി വിൽപ്പന നടത്താം. ഇത്തരം സ്ഥാപനങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കണം. തൊഴിലാളികളെ സൗകര്യപ്രദമായി താമസിപ്പിക്കണം. ദിവസേനയുള്ള അവരുടെ യാത്ര അനുവദിക്കുന്നതല്ല.
23. സിമന്റ് കട്ടകൾ, ഇന്റർ ലോക്ക് കട്ടകൾ, ഹോളോബ്രിക്‌സ്, ഇഷ്ടിക തുടങ്ങിയവയുടെ നിർമ്മാണം ചട്ടങ്ങൾ പാലിച്ച് ആരംഭിക്കാം. എന്നാൽ മെയ് മൂന്ന് വരം വിൽപ്പനയോ ഉത്പന്നങ്ങൾ വാഹനത്തിൽ എത്തിച്ചു നൽകുന്നതിനോ അനുമതിയില്ല. നിലവിലുള്ള അതിഥി തൊഴിലാളികളുടെ സേവനം നിർമ്മാണത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. സാമൂഹ്യ അകലവും വ്യക്തി ശുചിത്വവും ഉറപ്പാക്കണം.
24. ഹോട്ട് സ്‌പോടട്ട് മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ഏപ്രിൽ 28 ന് സുരക്ഷാ ക്രമീകരണങ്ങൾക്കായി ജൂവലറി ഷോപ്പുകൾ തുറക്കാം. ഉപഭോക്താക്കളെ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടില്ല.
Stories you may Like
- 'വെർച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ കയറ്റരുത്'
- മകരവിളക്ക് ഉത്സവം : 10-മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല
- തൃശ്ശൂർ മെഡിക്കൽ കോളേജിലെ താത്കാലിക ശസ്ത്രക്രിയാ തിയേറ്ററിൽ വീണ്ടും അണുബാധ
- നവകേരള ആഡംബര ബസിൽ മുഖ്യമന്ത്രിക്കുള്ള കറങ്ങുന്ന കസേര എത്തിയത് ചൈനയിൽ നിന്ന്
- ശബരിമലയിൽ സംഭവിക്കുന്നത് എന്ത്? 'തടയൽ' വൻ ക്യൂവായി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍