അതിഥി തൊഴിലാളികൾ വേണ്ട, ഒരാൾക്ക് മിനിമം ജോലിസമയം രണ്ട് മണിക്കൂർ; ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ; തുടർന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതവും; ഊബർ ഈറ്റ്, ഡ്രൈവർ ഹയർ സമാനമായ മൊബൈൽ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ തിരെഞ്ഞടുക്കാം; കേരളത്തിന് വേണ്ടത് പുതിയൊരു തൊഴിൽ സംസ്ക്കാരം; സജു രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ; 15 പൈസയ്ക്ക് 10 കിലോ ഭാരം വഹിക്കുന്ന പേപ്പർബാഗുണ്ടാക്കിയ സജു മറുനാടനോട്
സിന്ധു പ്രഭാകരൻ
തിരുവനന്തപുരം: കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്യാൻ മലയാളികളെത്തന്നെ ലഭ്യമാക്കാൻ കഴിയുന്ന ഒരു പ്രായോഗിക പ്രവർത്തനപരിപാടി മുന്നോട്ടുവെച്ചു കയ്യടി നേടുകയാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ സജു രവീന്ദ്രൻ. ഇവിടെ ഇപ്പോൾ ജോലി ചെയ്യുന്ന അതിഥിതൊഴിലാളികൾക്ക് പകരം നമ്മുടെ നാട്ടുകാരെക്കൊണ്ട് തന്നെ ഇത്തരം ജോലി ചെയ്യിപ്പിച്ചാൽ കേരളത്തിൽ വലിയ സാമ്പത്തിക ചലനം സൃഷ്ടിക്കാൻ കഴിയുമെന്നും സജു ചൂണ്ടിക്കാട്ടുന്നു. പാർട്ട് ടൈം ജോലി ചെയ്തു പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ഈ പദ്ധതി ഏറെ സഹായിക്കും. അതിനായി മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്യുകയും സ്റ്റാർട്ട്അപ്പ് തുടങ്ങാൻ തയ്യാറാവുകയും ചെയ്താൽ മാത്രം മതി. കേവലം 15 പൈസ ചെലവിൽ 10 കിലോയിലധികം ഭാരം വഹിക്കാൻ കഴിയുന്ന പേപ്പർബാഗ് നിർമ്മിച്ചും ഇയാൾ ശ്രദ്ധനേടിയിരുന്നു. ഫേസ്ബുക്കിലൂടെ വിശദമാക്കിയ ആശയമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിനുമപ്പുറം തന്റെ ആശയം മറുനാടനോട് ഒന്നുകൂടി വിശദമാക്കുകയാണ് സജു.
തുടർച്ചയായി എട്ടു മണിക്കൂർ കായികമായി അധ്വാനിക്കാൻ മലയാളി ഇഷ്ടപ്പെടുന്നില്ല. കുറച്ചു സമയം മാത്രം ആവശ്യമുള്ള ജോലികൾക്ക് ഒരു ദിവസത്തെ വേതനം നൽകുന്നതിനും തൊഴിൽദാതാക്കൾ തയ്യാറല്ല. ഈ രണ്ടു സാഹചര്യങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് തന്റെ ആശയം സജു മുന്നോട്ടുവയ്ക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂർ മാത്രം ആവശ്യമുള്ള ചെറിയ കൃഷിപ്പണികൾക്കോ ക്ലീനിങ് ജോലികൾക്കോ ഇത്തരത്തിൽ പാർട്ട്ടൈം സേവനം പ്രയോജനപ്പെടുത്താം. ചെറിയ തൊഴിൽ സംരംഭങ്ങൾ നടത്തുന്ന സ്ഥലങ്ങളിലെ പാക്കിങ്, സീലിങ്, ലോഡിങ് വൈകുന്നേരം മാത്രം പ്രവർത്തിക്കുന്ന തട്ടുകടകളിലെ ജോലികൾ, ഒരു വീടിനകത്തെ ഫർണിച്ചറുകളുടെ ക്രമീകരണം, വീട്, മുറ്റം, കാർ പോലുള്ളവയുടെ ക്ലീനിങ്, രാവിലെയും വൈകുന്നേരവും കാർഷികവിളകൾക്ക് ജലസേചനം നടത്തൽ തുടങ്ങി കുറച്ചു സമയം മാത്രം ആവശ്യമുള്ള ഒട്ടനവധി ജോലികളുണ്ട്. ഇത്തരം ജോലികൾ ചെയ്യുന്നതിനാണ് അവിദഗ്ധ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടത്. ജോലിയുടെ സമയത്തിനും പരിശ്രമത്തിനും അനുസരിച്ച് കൂലി നൽകിക്കൊണ്ടുള്ള ഒരു വ്യവസ്ഥയാണ് അഭികാമ്യം.
ഇത്തരത്തിൽ ചെറിയ ചെറിയ യൂണിറ്റുകളായി തൊഴിൽവിഭജനം നടത്തുമ്പോൾ അവ ചെയ്യാൻ ആളുകളെ കിട്ടും. അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിൽത്തന്നെ ധാരാളം ചെറിയ സംരംഭങ്ങൾ ഉയർന്നു വരാനും സാധ്യതയുണ്ട്. വൈദഗ്ധ്യം ആവശ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ തുടങ്ങി പല മേഖലകളിലും ചെറുപണികൾക്കുള്ള അവസരങ്ങൾ ധാരാളം ഉണ്ട്. അവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ന് അർബൻ ക്ലാപ്പ് പോലുള്ള ചില ആപ്ലിക്കേഷനുകളും നിലവിലുണ്ട്. എന്നാൽ പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിലുകൾ നേടുന്നതിനുള്ള ഒരു സംവിധാനമാണ് ഈ ആശയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇങ്ങനെ ജോലി ചെയ്യാൻ തയ്യാറുള്ള ആളുകളെ രജിസ്റ്റർ ചെയ്യലാണ് ആദ്യഘട്ടത്തിൽ വേണ്ടത്. തുടർന്ന് ജോലിക്കാരെ ലഭ്യമാക്കുന്ന മൊബൈൽ ആപ്പിലൂടെ ആവശ്യക്കാർക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.
ആദ്യ രണ്ടുമണിക്കൂറിന് മിനിമം കൂലിയായി 250 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതം അധികം നൽകുന്ന രീതിയും അവലംബിക്കാം. തൊഴിൽദാതാക്കൾക്ക് തങ്ങളുടെ ആവശ്യങ്ങളെ ചെറിയ ചെറിയ മോഡ്യൂളുകളാക്കിത്തിരിച്ച് സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് പണിക്കാരെ കണ്ടെത്താനും ഈ രീതി സഹായകമാകും. ജോലിയുടെ രീതിയും സമയവും കൂലിയും മുൻകൂട്ടി നിശ്ചയിക്കാം. അതിലൂടെ തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും ഇടയിലുള്ള പ്രശ്നങ്ങളും ഒഴിവാക്കുകയും ചെയ്യാം. നമ്മുടെ നാട്ടിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്ന ലെംമ (self employed women's association), ഊബർ പോലുള്ള സംവിധാനങ്ങളുടെ കുറച്ചുകൂടി മെച്ചപ്പെട്ട തലത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി തൊഴിൽ ദാതാവും തൊഴിലാളികളും നേരിട്ട് ബന്ധപ്പെടുന്ന ഒരു രീതി.
കോവിഡിനു ശേഷം ലോകത്താകമാനം ഉണ്ടാകാനിടയുള്ള സാമ്പത്തിക ഞെരുക്കത്താൽ തൊഴിൽ നഷ്ടപ്പെട്ട് ധാരാളം മലയാളികൾ നാട്ടിലെത്താൻ സാധ്യതയുണ്ട്. ഇങ്ങനെ മടങ്ങിയെത്തുന്നവരിൽ ഭൂരിഭാഗവും പ്രത്യേകിച്ച് തൊഴിൽ വൈദഗ്ധ്യം ഇല്ലാത്ത സാധാരണക്കാരായ തൊഴിലാളികൾ ആയിരിക്കും. അവർക്ക് ഒരു ജോലിസാധ്യത ഉണ്ടാകുന്നതിനോടൊപ്പം സ്ഥിരവരുമാനക്കാരായ മറ്റുള്ളവർക്ക് തങ്ങളുടെ നാമമാത്രമായ പറമ്പിൽ കൃഷിപ്പണികൾ ചെയ്യിപ്പിക്കുന്നതിനും ഇത് സഹായകമാകും. കേരളത്തിലെ സാഹചര്യത്തിൽ കാർഷിക രംഗത്തെ ഉത്പാദനവർദ്ധനവിനും ഇത് വഴിതെളിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിഷം നിറഞ്ഞ പഴം-പച്ചക്കറികൾ എന്നിവ ഒരുപരിധിവരെ ഒഴിവാക്കാൻ കൂടി കേരളത്തിന് കഴിയും.
പാർട്ട്ടൈം ജോലി ചെയ്തു ഉന്നതപഠനം നടത്തുക എന്നത് ഇന്ന് ലോകരാജ്യങ്ങളിലെല്ലാം നിലനിൽക്കുന്ന ഒരു രീതിയാണ്. കേരളത്തിലും ഈ രീതിക്ക് സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. അങ്ങനെ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിൽ രഹിതർക്കും രാഷ്ട്രീയപൊതുപ്രവർത്തകർക്കുമടക്കം ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാം. അവരുടെ ഒഴിവു സമയത്തിനനുസരിച്ച് ജോലി ചെയ്ത് ആവശ്യത്തിന് വരുമാനം ഉണ്ടാക്കാം. മണിക്കൂർ അടിസ്ഥാനതിലോ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എന്ന നിലയിലോ ഒക്കെ ഈ സംവിധാനം പ്രയോജനപ്പെടുത്താം. നമ്മുടെ സമ്പത്ത് താഴെതട്ടിൽ എത്തിക്കാനും അത് ഇവിടെത്തന്നെ വിനിമയം ചെയ്യപ്പെടാനും ഇതിലൂടെ സാധിക്കും. ഇത്തരത്തിൽ ഭക്ഷ്യ,തൊഴിൽ,സാമ്പത്തിക മേഖലകളിൽ ഒരു വൻ മുന്നേറ്റത്തിന് തന്നെ ഇടയായേക്കാവുന്ന ഒരു ആശയമാണ് സജു മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ തൊഴിൽ സംസ്കാരത്തിന് തന്നെ കാതലായ ഒരു മാറ്റം ഇതിലൂടെ ഉണ്ടാകും, ഒപ്പം ഒരു കുതിച്ചുചാട്ടത്തിനുള്ള അവസരവും.
മാലിന്യസംസ്കരണം, കൃഷി, ചിലവുകുറഞ്ഞ പേപ്പർബാഗ് നിർമ്മാണം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യത്യസ്തമായ കണ്ടെത്തലുകൾ ഇതിനോടകം തന്നെ സജു മുന്നോട്ടു വച്ചിട്ടുണ്ട്. പേപ്പർബാഗ് നിർമ്മാണവുമായി ബന്ധപ്പെട്ട വാർത്ത നേരത്തെ മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആളുകളേയും കൂടി ഉൾപ്പെടുത്തി കേരളത്തിലങ്ങോളമിങ്ങോളം പേപ്പർ ബാഗുകളുടെ നിർമ്മാണപരിശീലനവും ഇതിനോടകം നടത്തിക്കഴിഞ്ഞു. നൂറോളം ചെലവുകുറഞ്ഞ പേപ്പർബാഗ് നിർമ്മാണ യൂണിറ്റുകളും ഇന്ന് പ്രവർത്തിക്കുന്നു. ഇതിനോടൊപ്പം സജുവിന്റെ ഫേസ്ബുക്ക് പോസ്റ്റും വായിക്കാം.
സജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കേരളത്തിൽ സവിശേഷമായ തൊഴിൽ സഹചര്യമാണ് നിലവിലുള്ളത്. ദിവസക്കൂലിക്ക് (കൂലിവേല) ചെയ്യുന്ന ജോലികൾ പ്രധാനമായും ഉള്ളത് ചെറിയ കൃഷിപണികൾ, വിവിധതരത്തിലുള്ള ക്ലീനിങ് ജോലികൾ, സാധനങ്ങൾ ഷിഫ്റ്റ് ചെയ്യൽ, സ്കിൽ വർക്കുകൾ ചെയ്യുന്നവർക്കുള്ള കൈയാൾ പണികൾ തുടങ്ങിയവ. ഇത്തരം ജോലികൾ ചെയ്യാനും അതിഥി തൊഴിലാളികളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ജോലികൾ നമ്മുടെ നട്ടുകാരെ കൊണ്ടുതന്നെ ചെയ്യിക്കാൻ കഴിയും. അതിഥിതൊഴിലാളികളെക്കാളും അവർ ഭംഗിയായി ചെയ്യും.
പറയുന്നത് ഒരു ഫാന്റെസി പ്രോഗ്രാമല്ല. ഉറപ്പയും സാധ്യമാണ്.
നിലവിലുള്ള ജോലി സമയവും ശമ്പളരീതിയും തൊഴിൽ സംവിധാനവും വച്ച് മലയാളിയെ കൊണ്ടുജോലി ചെയ്യിപ്പിക്കാനാവില്ല.
നിർദ്ദേശിക്കുന്ന രീതി ഇതാണ്:
മിനിമം ജോലിസമയം രണ്ട് മണിക്കൂർ. ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ (മിനിമം 250 രൂപ) തുടർന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതം. ഊബർ ഈറ്റ്, ഡ്രൈവർ ഹയർ സമാനമായ മൊബൈൽ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ തിരെഞ്ഞടുക്കാം. ജോലി സമയത്തിന് അനുസരിച്ചുള്ള വേതനവും മൊബൈൽ ആപ്പിലൂടെ ഫിക്സ് ചെയ്യാം
സാധ്യതകൾ:
തുടർച്ചയായി 8 മണിക്കൂർ കായികമായി ജോലിചെയ്യാൻ മലയാളികൾ തയ്യാറല്ല, അതിനുള്ള ശേഷിയും പലർക്കും ഇല്ല. തൊഴിൽസമയം തൊഴിൽ എടുക്കുന്നയാൾക്ക് തെരഞ്ഞെടുക്കൻ കഴിയുന്നതുകൊണ്ട് വിദ്യാർത്ഥികൾ അടക്കം ധാരാളം പേർ ഇതിന് തയ്യാറവും. ആപ്പിലൂടെ ജോലിയെ സംബന്ധിച്ച ധാരണ ഉണ്ടാക്കാനും അത് എഗ്രി ചെയ്യാനും കഴിയും. പ്രഷർ വാഷർ, വാക്കം ക്ലീനർ, അഗ്രി ടൂളുകൾ തുടങ്ങിയ ലഘുയന്ത്രങ്ങളുടെ സഹായത്തോടെ ജോലിചെയ്യുന്നവരും ലിസ്റ്റിൽ ഉണ്ടാവും, ലഘുയന്ത്രങ്ങൾക്ക് വാടക അധികം നൽകണം. ജോലിക്കാരെ കുറിച്ച് റിവ്യ്യൂ രേഖപെടുത്താനുള്ള സംവിധാനവും ആപ്പിൽ ഉണ്ടാവും.അതിലൂടെ നല്ല ജോലിക്കാരെ തിരഞ്ഞെടുക്കനാവും, നന്നയി ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരവും ലഭിക്കും. ജോലിചെയ്യാൻ മടിയില്ലാത്തവർക്ക് പ്രതിദിനം ആയിരം രൂപയിൽ കൂടുതൽ ജോലിചെയ്ത് നേടാം.
ഗുണങ്ങൾ:
ഇതു നടന്നാൽ കേരളത്തിൽ ഒരു വലിയ സാമ്പത്തിക ചലനം ഉണ്ടാവും. രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് ചെയ്ത് തീർക്കാൻ കഴിയുന്ന ജോലികൾ ധാരാളമുണ്ട്. ഒരു ജോലിക്കാരനെ മുതലാക്കാൻ അത്രയും ജോലി ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നത് അവസാനിക്കും. ജോലികൾ ഉടനടി തീർക്കും. 250 രൂപക്കുള്ള ജോലിക്ക് ഇനി 800 രൂപ കൊടുക്കേണ്ടി വരില്ല. കാർഷിക രംഗത്ത് വമ്പൻ ഉല്പാദനവർദ്ധനവ് ഉണ്ടാവും. മൂന്ന് മൂട് വാഴ വെയ്ക്കാനും ഒരു മൂട് തെങ്ങ് വയ്ക്കാനും ഒരു ദിവസത്തെ കൂലി കൊടുക്കേണ്ടി വരില്ല. വിവിധ തരത്തിലുള്ള ക്ലീനിങ് വക്കുകൾ മാറ്റി വയ്ക്കാതെ ചെയ്തുതീർക്കാനവും. ഹോട്ടലിൽ രണ്ട് മണിക്കൂർ ഊണ് വിളമ്പാൻ ഒരു ദിവസത്തെ ശമ്പളം കൊടുക്കേണ്ട. സാധ്യതകൾ അനന്തമാണ്. സമൂഹത്തിന്റെ താഴെ തട്ടിൽ കാശ് എത്തിക്കൻ പറ്റുന്ന ഒരു നല്ലമർഗ്ഗം.
വിദ്യാർത്ഥികൾ,ഓട്ടോറിക്ഷഡൈവർമാർ,ചുമട്ട് തൊഴിലാളികൾ,തൊഴിൽരഹിതരായ യുവതി യുവാക്കൾ,പൊതുപ്രവർത്തകർ,രഷ്ട്രീയ പാർട്ടിപ്രവർത്തകർ അങ്ങെനെ ഒരു വലിയ വിഭാഗം ജനത്തിന് ഈ ആാപ്പിൽ രജിസ്റ്റർ ചെയ്ത് കുറച്ച് സമയം തൊഴിലെടുത്ത് ഒരു അധിക വരുമാനം നേടാം. കേരളത്തിലെ ജനങ്ങളുടെ മൊബയിൽ ലിറ്ററസിയും സ്വന്തമായി ടൂവീലറുകൾ ഉള്ളതും ഈ സംവിധാനത്തിന് കൂടുതൽ കരുത്ത് നൽകും. പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ സർക്കരിന് ക്രൈസസ്സ് മാനേജ് ചെയ്യാനും ഈ സംവിധാനം പ്രയോജനപെടുത്താനാവും ഇത് ഒരു കൺസെപ്റ്റ് നോട്ട് മാത്രമാണ്. ഇത് കണ്ട് ഒരു സ്റ്റാർട്ടപ്പ് സംരംഭമാക്കൻ ആരെങ്ങിലും തയ്യാർ ആയേക്കാം.നല്ല ഒരു സാമൂഹ്യ സംരഭകന്റെ കൈയിൽ എത്താൻ താങ്ങൾ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. നമ്മുടെ നാടും നാട്ടുകാരും കൂടുതൽ മെച്ചപെടട്ടെ,
Stories you may Like
- വിദേശ സന്ദർശനം കേരളാ മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതെന്ത്?
- മലയാളി മെന്റലിസ്റ്റിന്റെ ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും വിമാനത്തിൽ നഷ്ടമായി
- വിദേശ മലയാളിയുടെ ക്വട്ടേഷൻ; മുളകുപൊടി എറിഞ്ഞ് യുവാവിന് നേരെ ആക്രമണം
- പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട സങ്കടത്തിൽ അയ്യപ്പഭക്തൻ
- ചന്ദ്രശേഖരൻ സിന്നത്തമ്പി മടങ്ങുന്നത് മനം നിറഞ്ഞ്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്