''നിങ്ങൾ ഇന്ന് തന്നെ വരുമോ, രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല....''! ഇത് കേട്ടാൽ വിശ്വസിക്കാമോ? ലണ്ടനിൽ ഭക്ഷണം ഇല്ലാതായ സ്റ്റുഡന്റ് വിസക്കാരുടെയും അനധികൃത താമസക്കാരുടെയും അവസ്ഥ ദയനീയം; 150 പേർക്ക് കിറ്റുകൾ നൽകി സമസ്തയുടെ സക്കാത്; യുകെ മലയാളികളിൽ പട്ടിണി പടരുകയാണോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''നിങ്ങൾ ഉടനെ വരുമോ?'' = നാളെ വന്നാൽ മതിയോ. ''ബുദ്ധിമുട്ടല്ലെങ്കിൽ ഇന്ന് വന്നാൽ ഉപകാരമായി, കാരണം രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല.''
കഴിഞ്ഞ ദിവസം ലണ്ടനിലെ വിവിധ നഗരങ്ങളിൽ ഭക്ഷണ വിതരണ കിറ്റുമായി ഇറങ്ങിയ സമസ്തയുടെ പ്രവർത്തകരെ തേടിയെത്തിയ ചോദ്യമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സമയം മുഴുവൻ കിറ്റ് വിതരണം നടത്തി വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങിയ സംഘത്തിന് ആ ഫോൺ വിളി ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന സന്ദേശം കേട്ടപ്പോൾ കാർ ഫോൺ വിളി വന്ന ദിക്കിലേക്ക് തിരിക്കുക ആയിരുന്നെന്നു സമസ്ത പ്രവർത്തകർ പറയുന്നു. ഒരു പക്ഷെ യുകെ മലയാളികൾക്ക് വിശ്വസിക്കാൻ കഴിയാത്ത സംഭവം. ഭക്ഷണം ഇല്ലാതെ, ആരും സഹായത്തിനു ഇല്ലാതെ ഒരു പറ്റം മലയാളികൾ ഈ നാട്ടിൽ ഉണ്ടെന്നത് അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സമസ്ത ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനത്തിന് ലണ്ടൻ നഗരത്തിന്റെ പ്രാന്ത ദേശങ്ങളായ ഹാരോ, ഈസ്റ്റ്ഹാം, സൗത്താൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിശപ്പിന്റെ വിളി മുഖ്യമായും എത്തുന്നത്.
ഒരു ചാക്ക് അരി, അതിനൊപ്പം ഗോതമ്പു പൊടി, പയർ, പഞ്ചസാര, ചായപ്പൊടി, അടക്കം പലവ്യഞ്ജനങ്ങളും ചേർന്ന ഒരു കിറ്റ്. കേരളത്തിൽ സർക്കാർ സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും ഒക്കെ വിതരണം ചെയ്യുന്ന കോവിഡ് ഭക്ഷണ കിറ്റുകളുടെ വിവരണമല്ല, ലണ്ടനിലെ സാമൂഹ്യ സംഘടനായായ സമസ്ത കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത റിലീഫ് കിറ്റുകളുടെ പ്രത്യേകതയാണ്. ഒരു കുടുംബത്തിന് രണ്ടോ മൂന്നോ ആഴ്ച കഴിയാൻ ഉള്ള ഏകദേശം 200 ഓളം കിറ്റുകളാണ് ഇവർ വിതരണം ചെയ്തു കഴിഞ്ഞത്. ഇതിനായി സംഘടനയുടെ ഫണ്ടിൽ നിന്നും 4000 പൗണ്ടിലേറെ ചെലവാക്കുകയും ചെയ്തു. സമസ്ത ഏറ്റെടുത്ത ഈ കാരുണ്യ പ്രവർത്തനം കേട്ടറിഞ്ഞു ഏതാനും ആളുകൾ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ലോക് ഡൗൺ കാലമായിട്ടും ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങി തിരിക്കുമ്പോൾ ഏതാനും പേരുടെ സഹായ അഭ്യർത്ഥന മാത്രമാണ് സമസ്ത പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാതോട് കാതോരം പറഞ്ഞറിഞ്ഞു നൂറുകണക്കിന് ആളുകളുടെ ഫോൺ കോളുകൾ എത്തി തുടങ്ങിയതോടെ ഓരോ വിളിയും ശരിയായ ആവശ്യക്കാർ ആണെന്ന് തന്നെ വക്തമാക്കിയാണ് ഇവർ കിറ്റുകളുമായി വീടുകൾ കയറി ഇറങ്ങിയത്.
എന്നാൽ ഓരോ ദിവസവും കഴിയും തോറും യുകെയിൽ പട്ടിണി കിടക്കുന്ന മലയാളികളും ഉണ്ടെന്ന തിരിച്ചറിവും കൂടിയാണ് ഇപ്പോൾ സമസ്തയുടെ പ്രവർത്തകർക്കു ബോധ്യപ്പെടുന്നത്. ഇത്തരം സഹായം തേടുന്ന ആളുകൾക്ക് പ്രാദേശിക കൗൺസിലുകളെയോ ജീവകാരുണ്യ സംഘടനകളെയോ ഒക്കെ ഭയവുമാണ്. കാരണം അനധികൃതമായി താമസിക്കുന്നവർ എന്ന വിവരം പുറത്തറിയുമോ എന്ന ഭയം. തങ്ങൾക്കു ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തെങ്കിലും ഇനിയും ആരെങ്കിലും ബന്ധപ്പെട്ടാൽ കൂടുതൽ സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും സമസ്ത ഭാരവാഹികൾ അറിയിച്ചു. സൗത്താൽ, ഈസ്റ്റ്ഹാം തുടങ്ങി ഈസ്റ്റ് ലണ്ടൻ പരിസരത്തു ഏറെക്കുറെ മിക്ക ടൗണിലും ഇവരുടെ പ്രവർത്തകർ എത്തിക്കഴിഞ്ഞു. എന്നിട്ടും സഹായ അഭ്യർത്ഥനകൾ പ്രവഹിക്കുകയാണ്. ലോക് ഡൗൺ തുടരുന്നതോടെ നിത്യ വേതനത്തിൽ ജോലി ചെയ്തിരുന്നവരുടെ വരുമാനം ഇല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. സർക്കാർ വക്തമാക്കിയതോടെ വാടക വാങ്ങാൻ വീട്ടുടമയുടെ നിർബന്ധം ഇല്ലെങ്കിലും വിശപ്പിന്റെ വിളിക്കു മുന്നിൽ തളരുകയാണ് മിക്കവരും.
നൂറുകണക്കിന് ആളുകൾക്ക് സഹായം വേണ്ടി വരും എന്നതിനാൽ പ്രാദേശികമായി മുഴുവൻ സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണത്തിന് സന്നദ്ധമാകണമെന്നും സമസ്ത പ്രവർത്തകർ അഭ്യർത്ഥിച്ചു. ലണ്ടനിലെ കുടിയേറ്റ പ്രദേശങ്ങളിൽ ഭയാനകമായ സാഹചര്യം തന്നെയാണെന്നും കഴിഞ്ഞ ദിവസന്ങ്ങളിൽ ഇവർ വീടുകൾ കയറി ഇറങ്ങിയപ്പോൾ ലഭിച്ച അനുഭവം. എന്നാൽ ലോക് ഡൗൺ നിയന്ത്രങ്ങളുടെ ഭാഗമായി വഴികളിൽ ഒരിടത്തും പൊലീസ് തടസം ഉണ്ടായില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ വിതരണ കിറ്റുകൾ വിതരണം ചെയ്യാനുള്ളവരുടെ വിലാസവും മറ്റും വാഹനത്തിൽ കരുതിയായിരുന്നു ഇവരുടെ കോവിഡ് റിലീഫ് പ്രവർത്തനം. കഴഞ്ഞ ദിവസം വെംബ്ലിയിൽ നിന്നും വ്യാപാരിയായ തോമസ് ആന്റണി ഈ വിഷയം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വഴി വീഡിയോ പുറത്തു വിട്ടതോടെ ഒട്ടേറെ വക്തികൾ സമാനമായ തരത്തിൽ ഭക്ഷണ സാധന വിതരണത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ചിലരാകട്ടെ വീടുകളിലെ മുറികൾ പങ്കുവയ്ക്കാൻ തയ്യാറാണെന്നും ബ്രിട്ടീഷ് മലയാളിയെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രവാചകരായി ഓരോ യുകെ മലയാളിയും മാറുന്ന കാഴ്ചയാണ് കോവിഡ് കാലത്തേ ദുരിത വർത്തമാനങ്ങൾക്കിടയിലും മലയാളി സമൂഹത്തെ തേടിയെത്തുന്നത്.
കഴിഞ്ഞ ദിവസം ലണ്ടനിലെ പ്രമുഖ മലയാളി സംഘടനായ എംഎ യുകെയും മുന്നൂറിലേറെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക സഹായം കൊണ്ടാണ് ഇത്രയധികം ആളുകളിലേക്ക് സഹായം എത്തിക്കാനായത് എന്ന് സംഘടനാ വക്താക്കൾ പറയുന്നു. ഓഐസിസി യുകെയും ലണ്ടനിലെ പല കേന്ദ്രങ്ങളിലും ഭക്ഷണ കിറ്റുകൾ എത്തിക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതോടെ ഓരോ പ്രദേശത്തും വളണ്ടിയർമാരുടെ ടീമുകളെ തിരഞ്ഞെടുത്തു സഹായ പ്രവർത്തനങ്ങൾ ക്രോഢീകരിക്കുവാൻ ആണ് കെഎംസിസി ശ്രമിക്കുന്നത്. യുകെയുടെ ഒട്ടുമിക്ക പ്രദേശ്നങ്ങളിലും റിലീഫ് പ്രവർത്തനങ്ങൾക്കായി കെഎംസിസിക്കു വേണ്ടി വളണ്ടിയർമാർ രംഗത്തുണ്ടാകും. ഈ കോവിഡ് കാലത്തു ഒരാളും വിശപ്പറിയരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും കെഎംസസി അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍