കോവിഡ്19 വിശദീകരണവുമായി കേരളത്തിൽ തിളങ്ങി നിൽക്കുന്നത് പിണറായിയെങ്കിൽ ഇന്ത്യയുടെ മുഖമായി മാറിയിരിക്കുന്നത് ലവ് അഗർവാൾ എന്ന ഐഎഎസുകാരൻ; ഇന്ത്യയിലെ കോവിഡ് ബാധയുടെ കണക്കുമായി നാലുമണിക്ക് ലവ് എത്തുന്നതും കാത്ത് ടിവിക്ക് മുമ്പിൽ ലക്ഷങ്ങൾ; കൊറോണക്കാലത്ത് ഇന്ത്യ ഇഷ്ടപ്പെടുന്ന ഒരു ഐഎഎസുകാരന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ വർധിപ്പിച്ചതുകൊവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങളാണ്. കോവിഡ് രോഗികളെ കുറിച്ചുള്ള അറിയിപ്പുകൾ മാത്രമല്ല, സംസ്ഥാനത്തെ മനുഷ്യർ മുതൽ തെരുവ് നായകൾ വരെയുള്ളവർ ലോക് ഡൗൺ കാലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അഡ്രസ് ചെയ്താണ് പിണറായി താരമാകുന്നത്. കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചും ആരോപണങ്ങളെ നേരിട്ടും മറുപടി പറഞ്ഞാൽ പ്രശ്നമാകുന്ന ചോദ്യങ്ങളെ തന്ത്രത്തിൽ ഒഴിവാക്കിയുമെല്ലാം പിണറായി കേരളത്തിൽ താരമായി. ഇതേ സമയം ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിന്റെ മുഖമായി മാറുകയാണ് ഒരു ഐഎഎസുകാരൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ ലവ് അഗർവാളാണ് കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ മാധ്യമ മുഖം. തന്നെ ഉത്തരവാദിത്തം കൃത്യമായി ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ ജനതയും ഈ ഐഎഎസുകാരനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ ലവ് ആണ് കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വക്താവ്. കഴിഞ്ഞ 40 ദിവസത്തിലേറേയായി വൈകിട്ട് നാല് മണിയാകുമ്പോൾ ഈ മുഖം ടിവി സ്ക്രീനുകളിൽ തെളിയും. കോവിഡ് വ്യാപനത്തിൽ രാജ്യത്തിന്റെ തൽസ്ഥിതിയെക്കുറിച്ചു വിശദീകരിക്കും. 24 മണിക്കൂറിനുള്ളിലെ പുതിയ രോഗികൾ, മരണങ്ങൾ, ലോക്ഡൗൺ തുടങ്ങിയവയുടെ സമഗ്ര വിവരങ്ങൾ ഒരു മണിക്കൂറിലധികമുള്ള ഈ വാർത്താസമ്മേളനത്തിൽ ഉണ്ടാകും. ലവ് അഗർവാൾ എന്ന ഐഎഎസുകാരൻ കോവിഡ് പ്രതിരോധത്തിൽ ഇപ്പോൾ രാജ്യത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു.
1996 ബാച്ച് ആന്ധ്രപ്രദേശ് കേഡർ ഐഎഎസ് ഉദ്യോസ്ഥനായ ലവ് അഗർവാളിനെ സംബന്ധിച്ചിടത്തോളം ഈ വാർത്താസമ്മേളനങ്ങൾ ഓഫിസിലെ തന്റെ പതിവ് ജോലിയുടെ ഭാഗം മാത്രമണ്. എന്നാൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയിൽ, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് അതു പരിഹരിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളുടെ മുഖവും ശബ്ദവുമാണ് ഇപ്പോൾ ലവ് അഗർവാൾ എന്ന് ഏവരും അംഗീകരിക്കുന്നു
ചാർട്ടേഡ് അക്കൗണ്ടാകാൻ തീരുമാനിച്ചയാൾ വഴിമാറി നടന്നപ്പോൾ ചരിത്രമായി
ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിൽ നിന്നുള്ളയാളാണ് ലവ് അഗർവാൾ. സിവിൽ സർവീസിൽ എത്തുന്നതിനു മുൻപ് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. 2016ൽ കേന്ദ്രത്തിൽ എത്തുന്നതിനു മുൻപു കേഡർ സംസ്ഥാനമായ ആന്ധ്രപ്രദേശിൽ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു. അപ്രതീക്ഷിതമായാണ് ലവ് സിവിൽ സർവീസിലേക്ക് എത്തുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് ചാർട്ടേർഡ് അക്കൗണ്ടന്റിൽ ഭാവി കണ്ടെത്താനായിരുന്നു പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലവിന്റെ തീരുമാനം. അച്ഛൻ കെ.ജി.അഗർവാളിനും അതുതന്നെയായിരുന്ന ആഗ്രഹം.
ഇതിന്റെ ഭാഗമായി അച്ഛന്റെ ഓഫിസിൽ സ്ഥിരമായി പോയി ലവ് കാര്യങ്ങൾ മനസ്സിലാക്കി. പക്ഷേ ഒരു ദിവസം ലവ് അച്ഛനോടു പറഞ്ഞു, ‘പപ്പാ, എനിക്ക് ഇത് രസകരമായി തോന്നുന്നില്ല… എനിക്ക് ഐഐടിയിലേക്ക് പോകണം’ - കെ.ജി.അഗർവാൾ ഓർമിച്ചു. ഐഐടി പ്രവേശനപരീക്ഷ എളുപ്പമല്ലെന്ന് പിതാവ് പറഞ്ഞപ്പോൾ ലവ് പറഞ്ഞു, ‘എന്നെ വിലകുറച്ച് കാണരുത്… ഞാൻ ശ്രമിക്കട്ടെ, ഐഐടിയിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിൽ ഞാൻ സിഎ ആയിക്കോളാം.’ ആദ്യ ശ്രമത്തിൽ തന്നെ ലവ് പരീക്ഷയിൽ ജയിക്കുകയും മെക്കാനിക്കൽ എൻജിനീയറിങ്ങിന് ഐഐടി ഡൽഹിയിൽ ചേരുകയും ചെയ്തു.
എൻജിനീയറിങ്ങിനു ശേഷം വിദേശത്ത് പോയി ഉന്നതപഠനം നടത്താനായിരുന്നു ലവിന്റെ തീരുമാനം. പക്ഷേ ഇത്തവണ അച്ഛനാണ് ഒരാഗ്രഹം മുൻപോട്ടുവച്ചത്– സിവിൽ സർവീസിൽ ചേരുക. ലക്ഷ്യം എന്തായാലും അതു നേടണമെന്നു വാശിയുള്ള ലവ് പറഞ്ഞു: ‘പരീക്ഷ എഴുതിയാൽ വിജയിച്ചിരിക്കും.’ 1996-ൽ മൂന്നാമത്തെ ശ്രമത്തിലാണ് ലവ് ഐഎഎസ് നേടുന്നത്. ദേശീയ തലത്തിൽ 21–ാം റാങ്കോടെ. ആദ്യ രണ്ടു തവണയും എഴുത്തു പരീക്ഷയിൽ വിജയച്ചിരുന്നെങ്കിലും ഇന്റർവ്യൂ കടമ്പ കടക്കാൻ സാധിച്ചില്ല.
പക്ഷേ മൂന്നാം തവണ ലവിന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ ആ വെല്ലുവിളിയും മുട്ടുവളച്ചു. ആന്ധ്രപ്രദേശ് കേഡറിൽ പോസ്റ്റിങ് കിട്ടിയ ലവ് അഗർവാൾ, ഹൈദരാബാദിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും വർഷങ്ങളോളം ജോലി ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ് കൂടുതലും സേവനമനുഷ്ഠിച്ചത്. 2016ൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയായി ലവ് തട്ടകം ഡൽഹിയിലേക്ക് മാറ്റി. 2021വരെയാണ് കാലാവധി. കേന്ദ്രത്തിൽ ആഗോള ആരോഗ്യം, മാനസികാരോഗ്യം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം തുടങ്ങിയ നിർണായക വകുപ്പുകൾ ലവ് കൈകാര്യം െചയ്യുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിലെ ഹീറോ
‘എല്ലാ പ്രതിസന്ധിയിലും ഒരു ഹീറോ ഉണ്ടാകും. കോവിഡ് ലവിനെ ഒരു ഹീറോയാക്കി’– ലവ് അഗർവാളിനെക്കുറിച്ചു ഒരു സഹപ്രവർത്തകന്റെ വാക്കുകളാണ് ഇത്. കാർഗിൽ യുദ്ധസമയത്ത് കേണൽ ബിക്രം സിങ് (പിന്നീട് കരസേനാ മേധാവി), 2001-02ൽ ഇന്ത്യ-പാക്കിസ്ഥാൻ ആണവയുദ്ധം എല്ലാവരും പ്രതീക്ഷിച്ചിരുന്ന സമയത്ത് വിദേശകാര്യ മന്ത്രാലയ വക്താവ് നിരുപമ റാവു (പിന്നീട് വിദേശകാര്യ സെക്രട്ടറി) തുടങ്ങിയവരുടെ വാർത്താസമ്മേളനങ്ങളുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ലവ് അഗർവാളിന്റെ ദിവസേനയുള്ള വിവരണവും ചേർത്തുവയ്ക്കുന്നത്. എങ്കിലും ലവ് തന്റെ പിതാവ് കെ.ജി.അഗർവാൾ ഉൾപ്പെടെയുള്ളവരോട് ഇപ്പോഴും പറയുന്നു: ‘ഞാൻ ഹീറോ ആകാൻ ആഗ്രഹിക്കുന്നില്ല,’
കോവിഡ് പ്രതിസന്ധി വരുന്നതു വരെ മന്ത്രാലയത്തിലെ 10 ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്ന ലവ് അഗർവാൾ. എന്നാൽ ഇന്നു രാജ്യത്തെ ഏറ്റവും ജനപ്രിയനായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒരു സഹപ്രവർത്തകൻ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കം ചില ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് പ്രശസ്തരും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നവരുമാകുന്നത്. അവരുടെ കൂട്ടത്തിൽ ലവ് അഗർവാളിന്റെ പേരുമുണ്ട്. ഇതു ചിലർക്കെങ്കിലും ഒരു എതിർപ്പ് ഉണ്ടാക്കിയേക്കാം. എന്നാൽ കേന്ദ്രത്തിന്റെ വക്താവാക്കുന്നതിൽ ലവ് കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് മാനദണ്ഡമായതെന്നും മറ്റൊന്നുമില്ലെന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നു.
ആഗോള ആരോഗ്യം കൈകാര്യ ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ലവ് അഗർവാൾ സഞ്ചരിക്കാത്ത രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഒരുപക്ഷേ ആരോഗ്യ മന്ത്രാലയത്തിൽ ഏറ്റവും കൂടുതൽ വിദേശയാത്രകൾ നടത്തിയ വ്യക്തി. ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) നിരന്തരം ഇടപെടുന്ന ഉദ്യോഗസ്ഥൻ. രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചതിന്റെ അദ്യ ദിനങ്ങളിൽ വിമാനത്താവളങ്ങളിലെ പരിശോധനകളിലും ക്വാറന്റീൻ ഉൾപ്പെടെയുള്ള നടപടികളിലും മേൽനോട്ടം വഹിച്ചിരുന്നതും ലവ് ആയിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ സർക്കാരിന്റെ വക്താവായി ആരുവരണമെന്ന ചോദ്യത്തിന് അധികമൊന്നും ആർക്കും തലപുകയ്ക്കേണ്ടി വന്നില്ല.
മറുപടി മാത്രമല്ല, ചോദ്യങ്ങളെ ഒഴിവാക്കാനുമറിയാം
ചോദ്യങ്ങളിൽ നിന്നു കൃത്യമായി ഒഴിഞ്ഞുമാറാൻ ലവ് പ്രഗത്ഭനാണെന്ന ധാരണ വാർത്താസമ്മേളനങ്ങൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുണ്ട്. ഓരോരുത്തരുടേയും ചോദ്യങ്ങൾ ക്ഷമയോടെ കേട്ടിട്ടു അത് ഒഴിവാക്കാനുള്ള പ്രത്യേക വൈഭവം തന്നെ ലവിനുണ്ടെന്ന് അവർ പറയുന്നു. ഓരോ വാർത്താസമ്മേളനത്തിലും, അടുത്ത ദിവസം കൂടുതൽ വിശദാംശങ്ങളോ വിവരങ്ങളോ പങ്കുവയ്ക്കുമെന്ന് ലവ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ‘ആ ദിവസം’ ഒരിക്കലും വരുന്നില്ലെന്നാണ് റിപ്പോട്ടർമാരുടെ പരാതി.
അടുത്തിടെ മറ്റൊരു വാർത്താസമ്മേളനത്തിൽ, നിരവധി ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ, അഗർവാൾ കൈകൾകൂപ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞു: ‘ഈ പാവത്തോടു ക്ഷമിക്കുക, എനിക്ക് ഇത്രമാത്രമേ പറയാൻ കഴിയൂ.’ മാധ്യമപ്രവർത്തകരുടെ പരാതികളോടു യോജിച്ചുകൊണ്ടു സഹപ്രവർത്തകരും പറയുന്നു ‘ഇത്തരം സാഹചര്യങ്ങളിൽ, അറിയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന ആളെയല്ല സർക്കാരിനു വേണ്ടത്. പ്രതിസന്ധിഘട്ടത്തിൽ, ഏറ്റവും അനുയോജ്യമായ സർക്കാർ വക്താവാണ് ലവ് അഗർവാൾ.’
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്