അസാധാരണ സാഹചര്യത്തിൽ അസാധാരണ കരാർ ഒപ്പിട്ടത് അന്വേഷിക്കാൻ പിണറായി സർക്കാർ നിയോഗിച്ച രണ്ടുപേരും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥർ; സമിതി അദ്ധ്യക്ഷൻ മാധവൻ നമ്പ്യാർ എട്ട് സ്വകാര്യ കമ്പനികളുടെ സ്വതന്ത്ര ഡയറക്ടർ; കൂടാതെ ഐ.ടി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ മേധാവിയും; ടാറ്റാ കൺസൾട്ടൻസി ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദൻ മുൻകാല രഹസ്യ ആരോഗ്യസർവേകളിലെ വിവാദപുരുഷനും; സ്പ്രിങ്ളർ കരാർ അന്വേഷിക്കുന്നത് തട്ടിക്കൂട്ട് സമിതിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്പ്രിങ്ളർ കരാർ വിവാദം അന്വേഷിക്കാൻ സർക്കാർ രണ്ടംഗ സമിതിയെ രൂപീകരിച്ചിരിക്കുകയാണ്. സിവിൽ എവിയേഷൻ മുൻ സെക്രട്ടറിമാധവൻ നമ്പ്യാർ അധ്യക്ഷനായ സമിതിയാണ് വിവാദം പരിശോധിക്കുന്നത്.. മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും സമിതിയിലംഗമാണ്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
കരാറിൽ വീഴ്ചയുണ്ടായോയെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് സമിതി അന്വേഷിക്കുക. കരാറിൽ നടപടി ക്രമങ്ങൾ പാലിച്ചോ, അസാധാരണ സാഹചര്യത്തിൽ കരാർ ന്യായീകരിക്കാനാകുമോ, ഭാവിയിൽ ഇത്തരത്തിലുള്ള സന്ദർഭത്തിൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് സമിതിയുടെ മുന്നിലുള്ളത്.
തട്ടിക്കൂട്ട് സമിതിയെന്ന് ആരോപണം
ഏതായാലും സമിതിയുടെ ഘടനയെ കുറിച്ചും, സമിതി അംഗങ്ങളുടെ നിഷ്പക്ഷതയെ കുറിച്ചും ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. സമിതിയിലെ രണ്ടുപേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്നും തട്ടിക്കൂട്ട് സമിതിയാണെന്നുമാണ് മുഖ്യ ആക്ഷേപം. സമിതി അദ്ധ്യക്ഷനായ സിവിൽ ഏവിയേഷൻ മുൻ സെക്രട്ടറി മാധവൻ നമ്പ്യാർ എട്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര ഡയറക്ടറാണ്. ടാറ്റാ കൺസൾട്ടൻസി സർവീസസ് ഉപദേഷ്ടാവ്, ലാഴ്സൻ ആൻജ് ടൂബ്രോ, റീഡിഫ് കമ്യൂണിക്കേഷൻ ലിമിറ്റഡ്, ഹോട്ടൽ ലീലാ വെഞ്ച്വർ ലിമിറ്റഡ്, പൂഞ്ച് ലോയ്ഡ് ലിമിറ്റഡ്,
ദി കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ്, ലോയൽ ടെക്സ്റ്റൈൽസ് മിൽസ് ലിമിറ്റഡ്, എയർ വർക്സ് ഇന്ത്യ എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, എന്നീ കമ്പനികളുടെ സ്വതന്ത്ര ഡയറക്ടറുമാണ് മാധവൻ നമ്പ്യാർ. തമിഴ്നാട് കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് മാധവൻ നമ്പ്യാർ.
ഐ.ടി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ മേധാവിയാണ് മാധവൻ നമ്പ്യാർ. കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ആരോപണവിധേയനായ ഐടി സെക്രട്ടറി എം ശിവശങ്കരൻ ഉൾപ്പെട്ട വിഷയം അന്വേഷിക്കുന്നത് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ മേധാവിയായതും ചോദ്യങ്ങൾ ഉയർത്തുന്നു, ഐ.ഐ.ഐ.ടി.എം.കെയിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് എം ശിവശങ്കരൻ.
ആരോഗ്യ സെക്രട്ടറിയായി വിരമിച്ച ശേഷം ഉടനടി ടാറ്റ കൺസൾട്ടൻസിയുടെ ആരോഗ്യ വിഭാഗത്തിൽ ചേർന്ന ഉദ്യോഗസ്ഥനാണ് രാജീവ് സദാനന്ദൻ. ടാറ്റയ്ക്ക് കീഴിൽ ആരോഗ്യരംഗത്തെ വിവരങ്ങൾ വിശകലനം ചെയ്ത് ഗവേഷണം നടത്തുന്ന എച്ച്.എസ്.ടി.പി എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ്. നേരത്തെയും ആരോഗ്യ വകുപ്പ് സർവേയുടെ പേരിൽ രാജീവ് സദാനന്ദൻ വിവാദങ്ങളിൽ പെട്ടിരുന്നു. യുഡിഎഫിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും എൽഡിഎഫിൽ പിണറായി സർക്കാരിന്റെ കാലത്തും ആരോഗ്യ സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദൻ.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് രഹസ്യസർവേ നടത്താൻ രാജീവ് സദാനന്ദൻ കനേഡിയൻ സ്ഥാപനമായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടത് വിവാദമായിരുന്നു. മാധ്യമപ്രവർത്തകനായ റോയ് മാത്യു എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ രാജീവ് സദാനന്ദന്റെ ഇടപെടലുകളെ ഇങ്ങനെ വിശദീകരിക്കുന്നു:
യു.ഡി.എഫ് കാലത്തും എൽ.ഡി.എഫ് ഭരണകാലത്തും പലപേരുകളിൽ ആരോഗ്യ സർവേ നടത്തിയത് ആരോഗ്യ വകുപ്പു സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻെ്റ നേതൃത്വത്തിൽ തന്നെയാണ്. രണ്ട് ഭരണകാലത്തും നടത്തിയ സർവെകൾ വൻ വിവാദമായിരുന്നു.വിദേശ ബന്ധവും കോടികളുടെ അഴിമതിയാരോപണവും ഉന്നയിക്കപ്പെട്ടതോടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അവസാനിപ്പിച്ച ആരോഗ്യ സർവേ പേരു മാറ്റി ഷൈലജ ടീച്ചറിന്റെ കാലത്തും നടത്തി. സർവ്വെകളുടെ ചുമതല രാജീവ് സദാനന്ദനായിരുന്നു. സർവ്വെ നടത്തി മലയാളികളുടെ ആരോഗ്യം നിലനിർത്തണമെന്ന് നിതാന്ത ജാഗ്രതയുള്ള ഐഎഎസുകാരനാണ്. ജീവൻ ടോൺ കഴിക്കു, ആരോഗ്യം നിലനിർത്തു എന്ന പോലെ.
യുഡിഎഫ് കാലത്ത് കനേഡിയൻ സ്ഥാപനമായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു (PHRI ) വേണ്ടിയായിരുന്നു ആരോഗ്യ സർവ്വെ.
ഈ സർവെ വഴി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വിറ്റു കാശാക്കുന്നു എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി എസ്. അച്ചുതാനന്ദൻ നിയമ സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെത്തുടർന്ന് സർക്കാർ സർവെ നിർത്തിവെച്ചു. ആരോഗ്യ വകുപ്പ് 2012 ഡിസംബർ 19 ന് പുറത്തിറക്കിയ 4161 /2012/H FW (D) എന്ന ഉത്തരവു പ്രകാരമായിരുന്നു സർവെ നടത്തിയത്. ബുദ്ധിമാനായ രാജീവ് സദാനന്ദൻ പിണറായി അധികാരത്തിൽ വന്ന ഉടനെ പഴയ സർവ്വെ പൊടി തട്ടിയെടുത്ത് വീണ്ടും തുടങ്ങി.
കേരളത്തിലെ 14 ജില്ലകളിൽനിന്നുമായി പത്തുലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങളാണ് കിരൺ എന്ന സർവേയിലൂടെ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോൻ സെന്റർ ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണു സർവേ. ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. 2013-ൽ പി.എച്ച്.ആർ.ഐ യുമായി സഹകരിച്ച സർവേയാണ് ഇടതുപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്നു സർക്കാർ റദ്ദാക്കിയതെന്ന കാര്യം മറക്കരുത്. ഷൈലജ ടീച്ചറിന്റെ കാലത്ത് തുടങ്ങിയ കിരൺ - കേരള ഇൻഫർമേഷൻ ഓൺ റെസിഡൻസ് - ആരോഗ്യം നെറ്റ് വർക്ക് എന്ന പദ്ധതി പ്രകാരം 10 ലക്ഷത്തിലധികം പേരുടെ ആരോഗ്യ വിവരങ്ങളാണ് ശേഖരിച്ചത്.
അച്യുതമേനോൻ സെന്ററിലെ പ്രഫ. വി. രാമൻകുട്ടിയാണു പഠനത്തിന്റെ മുഖ്യ ഇൻവെസ്റ്റിഗേറ്ററെന്നും ശേഖരിക്കുന്ന വിവരങ്ങൾ പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ, കോ- ഓർഡിനേറ്റർ, നഴ്സുമാർ എന്നിവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ നൽകൂ എന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പിലുള്ളത്. ഇതിലെ വിവരങ്ങളെക്കുറിച്ചും ഒരു പാട് സന്ദേഹങ്ങൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്.
പി .എച്ച്.ആർ.ഐയ്ക്ക് കേരളത്തിലെ ആരോഗ്യ വിവരങ്ങൾ നൽകുകയാണെന്ന വാർത്ത 2013 ൽ 'മംഗളം' റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണു സംഭവം വിവാദമായത്. സി. എസ് സിദ്ധാർത്ഥൻ എന്ന യുവ റിപ്പോർട്ടറാണ് നിരന്തരം ഈ സർവ്വെ ക ളെക്കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തത്. എന്തുകൊണ്ടോ മറ്റ് മാധ്യമങ്ങളൊന്നും തന്നെ ഈ വിഷയം ഏറ്റെടുത്തില്ല. അന്ന് എൽ.ഡി.എഫ്. വിഷയം ഏറ്റെടുത്തതോടെ ഇക്കാര്യം നിയമസഭയിൽ ചർച്ചയായി. സർവേ അവസാനിപ്പിക്കുകയാണെന്ന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ആരോഗ്യമന്ത്രിയായിരുന്ന വി എസ്. ശിവകുമാറും പ്രഖ്യാപിച്ചു.കേരള ഹെൽത്ത് ഒബ്സർവേറ്ററി ബേസ് ലൈൻ സ്റ്റഡി (കെ.എച്ച്.ഒ.ബി.എസ്) എന്ന സർവേയാണ് അന്ന് അവസാനിപ്പിച്ചത്. മൂന്നു വർഷം കഴിഞ്ഞ് എപ്പിഡെമിയോളജിക്കൽ സർവെയ്ലൻസ് എന്ന പേരിൽ ആരോഗ്യവകുപ്പ് അടുത്ത പഠനത്തിനു തുടക്കമിട്ടപ്പോഴും പിന്നിൽ വിവാദമായ വിദേശ കമ്പിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതും വിവാദമായപ്പോഴാണ് കഴിഞ്ഞ വർഷം കിരൺ ആരംഭിച്ചത്. ഇ-ഹെൽത്ത് പദ്ധതിക്കായി സംസ്ഥാനമാകെ നടത്തുന്ന വിവരശേഖരണത്തിനു സമാന്തരമായാണ് ഈ സർവേ. ഇ-ഹെൽത്തിനു വേണ്ടി സജ്ജമാക്കിയ സൗകര്യങ്ങൾ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്ന ആക്ഷേപവും ഇപ്പോൾ ശക്തമാണ്.
അസാധാരണമായ സാഹചര്യത്തിൽ നമ്മെ ക്കുറിച്ച് കരുതലുള്ള സർക്കാർ നടത്തുന്ന അസാധാരണ സർവെകളെക്കുറിച്ച് നമ്മൾ അഭിമാനിക്കണം - ചില ശവം തീനികൾ ഇതിനെ ക്കുറ്റപ്പെടുത്തും. എന്റെ ആരോഗ്യ വിവരങ്ങൾ വിദേശ കമ്പിനി കൊണ്ടു പോയാൽ എനിക്കൊരു ചുക്കും വരാനില്ലെന്ന് പറയുന്ന സഖാക്കളോടൊപ്പം നിന്ന് ഞാനും വിളിക്കുന്നു - നിങ്ങക്കെന്നാ കോൺഗ്രസേ.
നമ്മുടെ ആരോഗ്യത്തെക്കുറിച്ച് സർവീസിൽ ഇരുന്ന കാലത്തും , വിരമിച്ച പ്പോഴും സർവ്വെ നടത്തി അതിലെ വിവരങ്ങളിലൂടെ നമ്മെ കരുതുന്ന നീതിമാനായ രാജിവ് സദാനന്ദൻ സാർ സ്പ്രിങ്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിച്ച് സർക്കാരിനെയും നമ്മളേയും രക്ഷിക്കട്ടെ .
ബഹുരാഷ്ട്ര കമ്പനികളുടെ മരുന്ന് പരീക്ഷണത്തിന് ഇതേ കനേഡിയൻ ഏജൻസിയെ രാജീവ് സദാനന്ദൻ നിയോഗിച്ചതായി 2017 ൽ വാർത്തകൾ വന്നിരുന്നു. കേരളത്തിലെ ആരോഗ്യ വിവരങ്ങൾ ചോർത്തി കമ്പനികൾക്ക് അവരുടെ പുതിയ മരുന്ന്ുകൾ പരീക്ഷിക്കാൻ അവസരമൊരുക്കുന്നുവെന്നായിരുന്നു വിവാദത്തിന്റെ കാതൽ.
ഏതായാലും, സ്പിങ്ളർ കരാർ പരിശോധിക്കാൻ രണ്ട് റിട്ടയേർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാൻ വേണ്ടി മാത്രമാണെന്നും ഇത് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.ഈ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ളത് മാത്രമാണ്. എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തി ഉണ്ടാക്കിയ ഈ അന്താരാഷ്ട്ര കരാർ പരിശോധിക്കാൻ ഈ സമിതിക്ക് പ്രാപ്തിയില്ല. ഈ സമിതിയിലെ രണ്ടു പേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണ്. ഇവർക്ക് ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐ.ടി വകുപ്പിന്റെ മന്ത്രിയായ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാനോ കഴിയില്ല. തട്ടിക്കൂട്ട് കരാർ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്