ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും മാത്രല്ല സോപ്പിട്ട് കൈ കഴുകുന്നതിനേയും കമ്മ്യൂണിസ്റ്റുകൾ എതിർത്തിരുന്നു! ഹാൻഡ് വാഷിങ് ഒരു സാമ്രാജ്യത്വ - നിയോ ലിബറൽ അജണ്ടയത്രേ! അത് കുത്തക സോപ്പുകമ്പനികൾക്ക് ലാഭം ഉണ്ടാക്കാനുള്ള പദ്ധതി; ആരോപണവുമായി പാഠം സുധീഷും എം എൻ വിജയനും അടക്കമുള്ള ബുദ്ധിജീവികൾ; പരിഷത്തിനെ ചാരസംഘടനയാക്കുന്നതിലൂടെ ഐസക്കിനെ വെട്ടി പിണറായിയെ നിലം പരിശാക്കാൻ വിഎസും; കോവിഡ് കാലത്ത് കേരളം മറന്നുപോയ ഒരു ഈ'സോപ്പ്'കഥയിങ്ങനെ
എം മാധവദാസ്
തിരുവനന്തപുരം: ട്രാക്ടറും, കൊയ്ത്തുയന്ത്രവും, കല്ലൂവെട്ട് യന്ത്രവും തൊട്ട് കമ്പ്യൂട്ടർവരെയുള്ളതിനെ എതിർത്തതിന്റെപേരിൽ എറെ പഴികേട്ടവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ. പഴയ കമ്പ്യൂട്ടർ സമരമൊക്കെ തെറ്റായിപോയിരുന്നെന്ന് സിപിഎം പിന്നീട് സ്വയം വിമർശനത്തിന്റെ ഭാഗാമായി സമ്മതിച്ചതാണ്. ശാസ്ത്ര സാങ്കേതിക വിദ്യയിലെ ഓരോ പുരോഗതിയെയും അന്ധമായി എതിർക്കുന്ന ഒരുഭാഗത്തായിരുന്നു എക്കാലത്തും കേരളത്തിലെ ഒരു വിഭാഗം കമ്യൂണിസ്റ്റുകൾ നിലകൊണ്ടത്. ഇപ്പോഴും വാകസിൻ എടുത്തിട്ടില്ല എന്നു പറയുന്ന എം പി പോലും ശാസ്ത്രബോധത്തിലെ ചാമ്പ്യന്മാർ എന്ന് നടിക്കുന്ന സിപിഎമ്മിൽ വരെയുണ്ട്.
ട്രാക്ടറിനെയും ട്രില്ലറിനെയും കമ്പ്യൂട്ടറിനെയും ഒക്കെ എതിർത്തിന് ഒരു വലിയ വിഭാഗത്തിന് ജോലി നഷ്ടമാവും എന്ന കാരണത്തിന്റെ പേരിലെങ്കിലും പറഞ്ഞ് പിടിച്ചു നിൽക്കാം. പക്ഷേ കേരളത്തെ ഇന്ന് കൊറോണയിൽനിന്ന് രക്ഷിച്ച സോപ്പുപയോഗിച്ച് കൈ കഴുകന്നതിനെ ഒരു വിഭാഗം തീവ്ര കമ്യുണിസ്ററുകൾ എതിർത്തുവെന്നും ഇത് സാമ്രാജ്വത്വ ശക്തികളുടെയും കുത്തകകളുടെയുും ഗൂഢാലോചന ആയിരുന്നെന്നും പ്രചരിപ്പിച്ചിരുന്നുവെന്നും ഓർത്താൽ ഇന്ന് നടുങ്ങിപ്പോകും. പാഠം സുധീഷിന്റെയും എം എൻ വിജയന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ ഈ പ്രചാരണത്തിന് സിപിഎമ്മിൽ വി എസ് അച്യുതാനന്ദന്റെ പിന്തുണയും ഉണ്ടായിരുന്നു. സോപ്പു ഉപേയോഗിച്ച് കൈ കെഴുകൽ കാമ്പയിന് നേതൃത്വം കൊടുത്ത ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചാര സംഘടനയാക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു.
സോപ്പും ഒരു സാമ്രാജ്യത്വ അജണ്ട
ലോകാരോഗ്യ സംഘടന 1999ൽ നടപ്പാക്കിയ ഒരു ആഗോള വ്യാപകമായ കാമ്പയിനായിരുന്നു സോപ്പ് ഉപയോഗിച്ച് കൈഴുകൽ. നോക്കുക, കൊറോണക്ക് എത്രയോ വർഷങ്ങൾ മുമ്പായിരുന്നു അത്. കൈകൾ നന്നായി വൃത്തിയാക്കിയാൽ നിരവധി വൈറസ് രോഗങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കാം എന്നായിരുന്നു ആ കാമ്പയിനിന്റെ ലക്ഷ്യം. ആഫ്രിക്കയിലും ഇന്ത്യയിലും അടക്കം ലക്ഷക്കണക്കിന് കുട്ടികൾ മരിക്കുന്ന ഒരു പാട് രോഗങ്ങൾ തടയാമെന്നായിരുന്നു ഇതിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ന്യുഡൽഹിയിൽ കൈ കഴുകുന്നതിനെ കുറിച്ച് പ്രമുഖർ പങ്കെടുത്ത സെമിനാറും നടന്നു. ഇതോടെ ലൈഫ് ബോയ് അടക്കമുള്ള സോപ്പുകൾ ഉണ്ടാക്കുന്ന യൂണി ലിവർ കമ്പനി ഈ പദ്ധതിയുമായി സഹകരിക്കാമെന്ന് പറഞ്ഞു. ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗ്രീൻ പീസ് ഫൗണ്ടേഷൻ എന്നിവയൊക്കെ കാമ്പയിനിന്റെ ഭാഗമായി സഹായിക്കാമെന്നും പറഞ്ഞു. ഇന്ത്യയുടെ മാത്രമല്ല വികസ്വര രാജ്യങ്ങളിലെ ഓരോ മുക്കിലും മൂലയിലും വരെ സോപ്പ് ഉപയോഗിച്ച് കൈ കെഴുകുന്ന ശീലം എത്തിക്കയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെയും ലോകത്തിലെ പ്രമുഖരായ സെലിബ്രിറ്റികളുടെ സഹായവും ഈ പദ്ധതിക്ക് ഉണ്ടായിര്ുന്നു.
ഒന്ന് ചിന്തിച്ചുനോക്കുക. അന്ന് ഈ കാമ്പയിൻ വിജയിച്ചിരുന്നുവെങ്കിൽ ലോകത്തിന് കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അഭ്യസ്ഥ ൃവിദ്യരായ കേരളീയർ പോലും എങ്ങനെ കൈ കഴുകണമെന്ന് പഠിച്ചത് ഈ കോവിഡ് കാലത്താണ്. വെറും ഒന്ന് നനച്ചുപോകുന്നതിന് പകരം ഉള്ളംകൈയും പുറംകൈയും ചേർത്ത് തിരുമ്മിയും വിരലുകൾക്കിടയിൽ വൃത്തിയാക്കിയുമുള്ള 20 സെക്കൻഡ് സമയം എടുത്തുകൊണ്ടുള്ള, കോവിഡ് കാലത്തെ കൈ കഴുകൽ തന്നെയാണ് രണ്ട് ദശാബ്ദം മുമ്പ് ലോകാരോഗ്യ സംഘടന പരിചയപ്പെടുത്തിയത്. ഇതിന്റെ ലൈവ് ഡെമോ ആയിരുന്നു ന്യൂഡൽഹിയിൽ നടന്നത്.
കേരളത്തിൽ ശാസ്ത്രസാഹത്യ പരിഷത്ത് സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ ആ സമയത്തുതന്നെ ഒരു കാമ്പയിനായി ഏറ്റെടുത്തു. അപ്പോഴേക്കാണ് തീവ്ര ഇടതുബുദ്ധി ജീവികൾ 'നിയോലിബറൽ' പ്രശ്നങ്ങൾ ഉന്നയിച്ച് ആ കാമ്പയിനെ തന്നെ കലക്കിക്കളഞ്ഞത്. യൂണിലിവറും ഹിന്ദുസ്ഥാൻ ലിവറും പോലത്തെ കുത്തക ബൂർഷ്വാ കമ്പനികളെ പ്രോൽസാഹിപ്പിക്കാൻ നടത്തുന്ന പരിപാടിയാണ് ഇതെന്നും, പരിഷത്തിന് ഇതിന് കോടികളുടെ ഫണ്ട് കിട്ടുന്നുണ്ട് എന്നുമായിരുന്നു പാഠം സുധീഷിനെപ്പോലുള്ളവർ ആരോപിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ബുദ്ധിജീവികളിൽ ഒരാളായ എം എൻ വിജയനും ഈ വാദത്തെ പിന്തുണച്ചു. നമ്മൾ ഇത്രയും കാലം സോപ്പ് ഉപയോഗിച്ചാണോ, കൈ കഴുകിയത്, എന്നിട്ട് വല്ല കുഴപ്പവും ഉണ്ടായോ ഈ രീതിയിലാണ് വരട്ടുവാദങ്ങൾ നീങ്ങിയത്. പിണറായി വിരുദ്ധത ശകതമായിരുന്ന ആ കാലത്ത് ഈ പ്രത്യയശാസ്ത്ര വാദങ്ങൾ ഉന്നയിക്കുന്നവർ ഒക്കെ വി എസ് പക്ഷക്കാരും ആയി ചിത്രീകരിക്കപ്പെട്ടു. അങ്ങനെ സോപ്പിട്ട് കൈ കഴുകണമെന്ന് വാദിക്കുന്നവർ ഫലത്തിൽ സാമ്രാജ്യത്വവാദികളും അഞ്ചാപത്തികളുമൊക്കെയായി മാറി.
സത്യത്തിൽ ഈ കാര്യങ്ങൾക്കൊന്നും പരിഷത്തിന് നയാ പൈസ ഫണ്ട് കിട്ടിയിരുന്നില്ല. മാത്രമല്ല സ്വന്തമായി സോപ്പുകൾ ഉൽപ്പാദിപ്പിച്ച് അതായിരുന്നു, പരിഷത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷേ ആരോപണം കടുത്തതോടെ കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനത്തിന്റെ അമരക്കാരും പിറകോട്ടടിച്ചു. സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ കാമ്പയിൽ അങ്ങനെ അലിഞ്ഞ് ഇല്ലാതാവുകയും ചെയ്തു. എന്നാൽ ഗൂഢാലോചനാ സിദ്ധാന്തക്കാർക്ക് ഇതൊരു ടെസ്റ്റ് ഡോസ് ആയിരുന്നു. ആരെയും സ്വാമ്രാജ്യത്വ ഏജന്റും ചാരനും ആക്കി അപമാനിക്കനുള്ള നീക്കങ്ങൾ അവിടെ നടന്നു. ഇതിനൊക്കെ പരോക്ഷ രാഷ്ട്രീയ പിന്തുണ കൊടുത്തുമാകട്ടെ വി എസ് അച്യുതാനന്ദനും ആയിരുന്നു. പിണറായി വിജയനെ തകർക്കാനുള്ള പ്രത്യയശാസ്ത്ര മറയായിരുന്നു വിഎസിന് ഈ ചാര രാഷ്ട്രീയം. പക്ഷേ അതിന് കേരള വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.
പരിഷത്ത് എന്ന ചാരസംഘടന
പ്രശ്നങ്ങൾ അവിടെ കൊണ്ട് തീർന്നില്ല. ജനകീയ ശാസ്ത്ര പ്രസ്ഥാനമായ പരിഷത്തിനെ ചാരസംഘടനയാക്കി മാറ്റാനാണ് പിന്നീട് തീവ്ര ഇടതന്മാർ ശ്രമിച്ചത്. നല്ലൊരു ഭാഗം അംഗങ്ങളും ഇടതുപക്ഷാനുഭാവികളായതു കൊണ്ട് ആരംഭകാലം മുതൽക്കെ തന്നെ പരിഷത്ത് ഒരു ഇടതു പക്ഷ പോഷക സംഘടനയായി ആരോപിക്കപ്പെട്ടിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി പങ്കാളിയായ പി.എൽ.ഡി.പി പദ്ധതിക്ക് നെതർലന്റ് സർക്കാർ നൽകിയ പണം വിദേശ ഫണ്ട് ആണെന്ന് പാഠം മാസിക ആരോപിക്കുകയുണ്ടായി. കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്)ആണ് പി.എൽ.ഡി.പി പദ്ധതിക്ക് കെ.ആർ.പി.എൽ.എൽ.ഡി പരിപാടിയിലുൾപ്പെടുത്തി ധനസഹായം അനുവദിച്ചിരുന്നത്. ഇത് ചാര പ്രവർത്തനം ആണെന്നണ പ്രൊഫസർ എസ് സുധീഷും പാഠം മാസികയും ആരോപിച്ചത്. ഇത് പരിഷത്തിന്റെ പ്രവർത്തനങ്ങളെ ഒട്ടൊന്നുമ്മല്ല പിറകോട്ട് അടിപ്പിച്ചത്.
തുടർന്നങ്ങോട്ട് ചാരപ്പണിയുടെയും സാമ്രാജ്വത്വ ദാസ്യവേലയുടെയും ആരോപണ വർഷങ്ങളായിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട ജനകീയ ആസൂത്രണം പോലും സാമ്രാജ്വത്വ അജണ്ടയായി. ജനകീയാസൂത്രണം ലോകബാങ്ക് അജണ്ടയാണെന്നായിരുന്നു എം. എൻ.വിജയനും അദ്ദേഹം എഡിറ്റ് ചെയ്ത 'പാഠം' മാസികയും പറഞ്ഞുകൊണ്ടിരുന്നത്. പഞ്ചായത്തുകളുടെ വിഭവ ഭൂപട നിർമ്മാണം വഴി സിപിഎം കേരളത്തെ വിദേശരാജ്യങ്ങൾക്ക് അടിയറവെക്കുകയാണെന്നായിരുന്നു വിജയന്മാഷിന്റെ ലേഖനങ്ങളിലെ പ്രധാനവാദം. 'ടെക്നോക്രാറ്റിക് ഇമ്പീരിയലിസം' എന്നൊക്കെയാണ് അദ്ദേഹം വിഭവ ഭൂപടമുണ്ടാക്കിയതിനെ തിയറൈസ് ചെയ്തത്!
കേരളത്തിലെ അധികാര വികേന്ദ്രീകരണപ്രക്രിയയെക്കുറിച്ചു പഠിക്കാനെത്തിയ മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന റിച്ചാർഡ് ഫ്രാങ്കിയുടെ വെബ്സൈറ്റിനകത്ത് ഏതോ രേഖയിലെ അവലംബത്തിൽ യു.എസ്. എയിഡിന്റെ ലിങ്ക് ഉണ്ടെന്നും അതിന്റെ അർത്ഥം അയാൾ ലോകബാങ്കിന്റെയും സിഐഎയുടെയും ചാരനാണെന്നും ഇവർ പ്രചരിപ്പിച്ചു. റിച്ചാർഡ് ഫ്രാങ്കിയുമായി ചേർന്ന് പുസ്തകമെഴുതിയ ഡോ. തോമസ് ഐസക്കിനെ അതുവഴി സാമ്രാജ്യത്വചാരനായി മുദ്രകുത്തിയതും ഇതേ എം.എൻ. വിജയൻ തന്നെയായിരുന്നു. ഇത് വിഎസും ഏറ്റുപിടിച്ചതോടെ സിപിഎമ്മിനകത്തും വൻ വിവാദമായി. തുടർന്ന് നാലാംലോക വിവാദം കുത്തിപ്പൊക്കി എം പി പരമേശ്വരനെയും, ഡോ ബി ഇഖബാലിനെയും, ജോയ് ഇളമണിനെയും സിപിഎമ്മിൽനിന്ന് പുറത്താക്കി. അന്ന് പ്രൊഫസർ എസ് സുധീഷ് പറഞ്ഞത് ഇങ്ങനെയാണ്- 'പാഠം മാസിക പുറത്തുകൊണ്ടുവന്ന സത്യങ്ങൾ ഒന്നൊന്നായി പാർട്ടി അംഗീകരിക്കുകയാണിപ്പോൾ. പരിഷത്തിന്റെ പ്രമുഖരായ മൂന്ന് നേതാക്കളാണ് ഇപ്പോൾ പുറത്തായത്. ഇനി തോമസ് ഐസക്കും സി.പി. നാരായണനും പാർട്ടിക്കുള്ളിൽ കടിച്ചുതൂങ്ങുന്നത് ലജ്ജാകരമാണ്.സിഐഎ ഏജന്റ് റിച്ചാർഡ് ഫ്രാങ്കിയും തോമസ് ഐസക്കും രൂപം നല്കിയ അമേരിക്കൻ സാമ്രാജ്യത്വപദ്ധതികൾക്ക് വേണ്ടിയാണ് ഡോ.ഇക്‌ബാലും ജോയി ഇളമണും പ്രവർത്തിച്ചത്. പാർട്ടിവിരുദ്ധപ്രവർത്തനം നടത്തുന്നതിന് തോമസ് ഐസക്കിന്റെ ബിനാമിയാണ് ഡോ. ജോയി ഇളമൺ.- 'സുധീഷ് ആരോപിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശ ചാര സംഘടനയാണ് എന്ന് പാഠം മാസിക എഴുതിയതിനേത്തുടർന്ന് പരിഷത്ത് നൽകിയ മാന നഷ്ടക്കേസ് കോടതി തള്ളുകയുണ്ടായി. അതേത്തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് വിജയൻ മാഷ് മരണമടഞ്ഞത്. ഇതോടെ സമൂഹത്തിൽ വില്ലൻ ചിത്രമാണ് പരിഷത്തിന് കിട്ടയത്. കോടതിയാകട്ടെ കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ അഭിപ്രായ സ്വാതന്ത്ര്യം എന്ന വിശാലമായ വകുപ്പിൽ പെടുത്തിയാണ് കേസ് തള്ളിയത്. പക്ഷേ പരിഷത്തിന്റെ ഈ പിറകോട്ടടി കേരളത്തിന്റെ ശാസ്ത്രബോധത്തെ തന്നെയാണ് ബാധിച്ചത്.
കേരളത്തെ രക്ഷിച്ചത് കൈ കഴുകൽ
സത്യത്തിൽ ഇപ്പോൾ കോവിഡിൽ കേരളം പിടിച്ചു നിൽക്കാൻ കാരണം കൈ കഴുകുന്ന ശീലം ഉള്ളതുകൊണ്ടാണെന്ന് വിദേശ മാധ്യമങ്ങൾ വിലയിരുത്തിയിട്ടുണ്ട്്. കത്തിയും മുള്ളും ഉപയോഗിക്കുന്നതിനാൽ വിദേശികൾക്ക് കൈ കഴുകേണ്ടി വരുന്നില്ല. ഒപ്പം ചുംബിച്ചും കെട്ടിപ്പിടിച്ചും സംബോധനചെയ്യുന്ന അവരുടെ ശീലവും വൈറസ് പടരുന്നതിന് ഇടയാക്കിയെന്ന് ഇറ്റലിയിൽനിന്നുള്ള പഠനങ്ങൾ പറയുന്നു.
ഈ ദുഷ്പ്രചാരണം എല്ലാം ഉണ്ടായിട്ടും കൈ കഴുകൽ പരിപാടി ലോകത്തിൽ മുന്നേറുക തന്നെയാണ് ചെയ്തത്. കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 നു ആചരിക്കുന്ന ദിനമാണ് ലോക കൈകഴുകൽ ദിനം. 2008 ൽ ആണ് ഇതിന്റെ ആരംഭം. 2008 ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്‌കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.
വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തി വെയ്‌പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താം. അതോടൊപ്പം 50 % ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
വൃത്തി ഉള്ള കൈകൾ ജീവൻ രക്ഷിക്കുന്നു എന്നതായിരുന്ന സന്ദേശം. ഭക്ഷണ പാനീയങ്ങളിൽ തൊടുന്നതിനു മുൻപും കക്കൂസിൽ പോയശേഷവും കൈകൾ കഴുകിയിരിക്കണം. കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്ടെങ്കിലും പതപ്പിക്കുക. അതിനു ശേഷം ഒഴുക്ക് വെള്ളത്തിൽ കൈ കഴുകുക എന്നാണ് ശാസ്ത്രീയ രീതി.
ശാസ്ത്രീയമായി കൈ കഴുകന്നത് എങ്ങനെ?
്ആദ്യം ഉള്ളം കൈയിൽ കുറച്ച് വെള്ളം എടുത്ത് സോപ്പ് ഉപയോഗിച്ച് പതപ്പിക്കുക.
പുറം കൈ രണ്ടു മാറി മാറി തേക്കുക.
പുറം കൈകൾ തടവിക്കഴിയുമ്പോൾ കൈ വിരലുകൾക്കിടയിൽ തേക്കുക.
ശേഷം തള്ള വിരലുകൾ തേക്കുക.
നഖങ്ങൾ തമ്മിൽ ഉരയ്ക്കുക.
വിരലുകളുടെ പുറകു വശം നന്നായി തേക്കുക.
കൈക്കുഴ ഉരയ്ക്കുക.
നന്നായി വെള്ളം ഒഴിച്ച് സോപ്പു പതയും കൈയും കഴുകി തുടക്കുക.
ഫലപ്രദമായി കൈകഴുകുന്ന രീതിയാണ് മേലെ കൊടുത്തിരിക്കുന്നത്. ദിവസവും ഭക്ഷണം കഴിച്ചതിന് ശേഷം അല്ലെങ്കിൽ രോഗി പരിചരണത്തിന് ശേഷവും കൈ കഴുകിയെന്ന് വരുത്തിത്തീർക്കാതെ ഇത്തരത്തിൽ നന്നായി തന്നെ കൈ കഴുകാൻ ശ്രദ്ധിക്കുക. നമ്മുടെ ആരോഗ്യമാണ് എല്ലാത്തിനേക്കാളും മുഖ്യം.സോപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ അണു നാശിനി അടങ്ങിയ സോപ്പാണ് ഉപയോഗിക്കേണ്ടത്. ഹോട്ടലുകളിലും മറ്റും പലരും ഉപയോഗിച്ച് തഴഞ്ഞ സോപ്പായിരിക്കും ഇരിക്കുന്നത്. ഇത് എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം എല്ലാവരുടെയും കൈ കഴുകുന്നതിലൂടെ ഒരുപാട് അണുക്കൾ അതിൽ അടിഞ്ഞു കൂടാൻ സാധ്യത കൂടുതലാണ്.
കൈ കഴുകുമ്പോൾ എത്ര വട്ടം കൈ കഴുകണം എന്ന് സംശയം ഉണ്ടാകും. എത്ര വട്ടം കൈ കഴുകണം എന്നല്ല എങ്ങനെ കൈ കഴുകി എന്നതാണ് പ്രധാനം. മേൽപ്പറഞ്ഞ വഴികളിൽ കൂടി കൈ കഴുകാൻ പരമാവധി ശ്രദ്ധിക്കുക.എത്ര വട്ടം കൈ കഴുകണം എന്നതിനേക്കാൾ ഉപരിയായി ഏതൊക്കെ അവസരങ്ങളിലാണ് കൈ കഴുകേണ്ടത് എന്നാണ് തീരുമാനിക്കേണ്ടത്. ടോയ്‌ലറ്റിൽ കയറിയാലും സോപ്പ് ഉപയോഗിച്ച് കഴുകണം, രോഗികളുമായി സമ്പർക്കം ഉണ്ടാകുമ്പോഴും കൈ കഴുകണം, പുറത്ത് പോയി വരുമ്പോഴും കൈ കഴുകേണ്ടത് അത്യാവശ്യമാണ
ഏറ്റവും കൂടുതൽ അണുക്കൾ ഉള്ള ഇടങ്ങളാണ് കമ്പ്യൂട്ടർ കീ ബോർഡും മൊബൈൽ ഫോണും. ആരോഗ്യ വിദഗ്ദർ നടത്തിയ പഠനത്തിൽ പറയുന്നത് ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാൾ 18 മടങ്ങ് രോഗാണുക്കൾ മൊബൈലുകളിൽ ഉണ്ടാകുമെന്നാണ്. മൗസ്, പേന, പണം തുടങ്ങിയവയിലും ഇത്തരത്തിൽ അണുക്കൾ ധാരാളം പറ്റിപ്പിടിച്ചുണ്ടാകുംഓഫീസിനകത്താണെങ്കിലും പുറത്താണെങ്കിലും അല്ലെങ്കിൽ യാത്രയ്ക്കിടയിലാണെങ്കിലും കൈ വൃത്തിയാക്കാതെ സ്‌നാക്‌സോ മറ്റോ വാങ്ങിക്കഴിക്കുമ്പോൾ ഒരുപറ്റം അണുക്കളും നമ്മളറിയാതെ ശരീരത്തിൽ കടക്കുന്നുണ്ടെന്ന് ഓർക്കുക. കൂടാതെ ഹോട്ടലുകളിൽ റിസപ്ഷനിൽ വെച്ചിട്ടുള്ള ജീരകം കൈയിട്ട് കഴിക്കുന്നവരും ഒന്ന് ശ്രദ്ധിക്കുന്നതും നല്ലതാണ്. പലരും ഇത്തരത്തിൽ കൈയിട്ട് കഴിച്ചതിലൂടെ ഒരുപാട് രോഗാണുക്കൾ അതിൽ അടങ്ങിയിരിക്കാൻ സാധ്യത കൂടുതലാണ്.
അതായത് ഇന്നും ലോകത്തിലെ ഏറ്റവും നല്ല രോഗ പ്രതിരോധ ശീലമായാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ. പക്ഷേ അതിന് സാമ്രാജത്വ അജണ്ടയും കുത്തകളുടെ ലാഭത്തിനായുള്ള തട്ടിപ്പുമൊക്കെയായി കണ്ട കേരളത്തിലെ 'ബുദ്ധിജീവികൾ' എന്തൊരു ദുരന്തമായിരുന്നെന്നും ഈ ഘട്ടത്തിൽ ഓർക്കണം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍