കാൽ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തയാൾ ചികിത്സ തേടിയത് കോട്ടയം മെഡിക്കൽ കോളേജിൽ; നടക്കാൻ വയ്യാത്ത രോഗിയെ ഡിസ്ചാർജാക്കി ആംബുലൻസിൽ ഇറക്കിവിട്ടത് ആളൊഴിഞ്ഞ പറമ്പിൽ; പത്താം ദിനം കളക്ടറും എംഎൽഎയും എത്തുമ്പോൾ കണ്ടത് ചവറുകൂനകൾക്കിടയിലെ മൃതശരീരം; മരണം മരുന്നും ഭക്ഷണം ലഭിക്കാതെയെന്ന് ആക്ഷേപം; ബിജു സ്വയം ഡിസ്ചാർജ് ആവശ്യപ്പെട്ടെന്നത് ആശുപത്രിക്കാരുടെ കള്ളക്കഥയെന്ന് തിരുവഞ്ചൂർ; ലോക്ക് ഡൗൺ കാലത്ത് കോട്ടയത്തെ നടുക്കിയ മരണം വിവാദമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ നഗരമധ്യത്തിൽ ഉപേക്ഷിച്ച രോഗി മരിച്ച സംഭവം വിവാദമാകുന്നു. കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജു (46)വാണ് കോട്ടയം മെഡിക്കൽ കോളെജ് അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റം തെരുവോരത്ത് ഇന്നലെ മരിച്ചത്. ആരും കൂടെയില്ലാത്ത കാലൊടിഞ്ഞ രോഗിയെ ശാസ്ത്രി റോഡിലെ ഒരൊഴിഞ്ഞ പറമ്പിലാണ് അധികൃതർ ആംബുലൻസിൽ ഇറക്കി വിട്ടത്. ചികിത്സയും ഭക്ഷണവും ലഭിക്കാതെയാണ് രോഗിയുടെ മരണം എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് നടന്ന സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രതിക്കൂട്ടിലാണ്.
കടുത്ത പ്രതിഷേധമാണ് ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നടപടിയെക്കുറിച്ച് ഉയരുന്നത്. സംഭവം അറിഞ്ഞു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും സ്ഥലത്ത് സ്ഥലത്ത് എത്തുകയായിരുന്നു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ മരിച്ചതായി കണ്ടെത്തിയത്. ലോക്ക് ഡൗണിൽ ആർക്കും പട്ടിണി കിടക്കേണ്ട അവസ്ഥ വരില്ലെന്നും തെരുവിൽ വസിക്കുന്ന യാചകർ ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആവർത്തിച്ച് വ്യക്തമാക്കുന്നതിന്നിടെയാണ് ഭക്ഷണവും മരുന്നും കിട്ടാതെ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ രോഗി മരിച്ചു കിടന്ന സംഭവം വന്നിരിക്കുന്നത്. സംഭവം അക്ഷര നഗരിയെ നടുക്കിയിട്ടുണ്ട്.
കാലൊടിഞ്ഞ, തലയ്ക്ക് ഗുരുതരമായി മുറിവേറ്റ രോഗിയെ തെല്ലും മനസാക്ഷിക്കുത്തില്ലാതെയാണ് ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്യുകയും തെരുവോരത്തുകൊണ്ട് തള്ളുകയും ചെയ്തിരിക്കുന്നത്. ഏപ്രിൽ എട്ടിനാണ് ഇയാൾ ആശുപത്രിയിൽ എത്തുന്നത്. ആരോ ആക്രമിച്ച നിലയിൽ പരുക്കുകളോടെയാണ് ഇയാൾ എത്തിയത്. തുടർന്നു ചികിത്സ നൽകിയ ശേഷം പതിനൊന്നിനു രോഗിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. നടക്കാൻ കഴിയാത്തതിനാൽ ആംബുലൻസിൽ ഇയാളെ നഗരമധ്യത്തിലെ ശാസ്ത്രി റോഡിൽ കൊണ്ടു തള്ളുകയായിരുന്നു. കൊല്ലംകാരനായ ബിജു കോട്ടയത്ത് അലഞ്ഞു നടക്കുകയും ലോട്ടറി കച്ചവടം ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യുകയായിരുന്നു. ആരോ ഇയാളുമായി തർക്കമുണ്ടാവുകയും തുടർന്നു സംഘട്ടനം നടക്കുകയും ചെയ്തു.
പൊലീസ് മെഡിക്കൽ കോളേജിൽ എത്തി ഇയാളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഇയാൾ ഡിസ്ചാർജ് ചെയ്യപ്പെട്ടത്. അതിനു ശേഷം നഗരമധ്യത്തിൽ ഇയാളെ ആംബുലൻസിൽ നിന്നും ഇറക്കിവിടുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിലാണ് ഇയാൾ കഴിഞ്ഞത്. പുറത്തു നിന്നുളവരുടെ ശ്രദ്ധ പതിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സഹായം എത്താനും വൈകി. ഇയാൾ പട്ടിണി കിടക്കുന്നതായി അറിഞ്ഞു സേവാഭാരതിക്കാർ ഇയാൾക്ക് ഭക്ഷണം എത്തിച്ചിരുന്നതായി വിവരമുണ്ട്. ഇന്നലെയാണ് മരിച്ച നിലയിൽ കാണുന്നത്. തുടർന്നാണ് എംഎൽഎയും കളക്ടറും ഉൾപ്പെടുന്ന സംഘം സ്ഥലത്ത് എത്തുന്നത്. ബിജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്കരിക്കും.
ആരോരും ഇല്ലാത്ത രോഗിയെ പരിപാലിക്കാൻ കോട്ടയത്ത് തന്നെ ഒത്തിരി ഇടങ്ങളുണ്ട്. ഇയാൾ ആരും ഇല്ലാത്ത ആളാണ് എന്ന് ആശുപത്രി അധികൃതർക്ക് അറിയാം. ലോക്ക് ഡൗൺ കാലവുമാണ്. ഭക്ഷണവും മരുന്നും ലഭിക്കാൻ പ്രയാസമായ കാലമാണ്. ഇയാൾക്ക് നടക്കാൻ കഴിയില്ല. തലയ്ക്ക് എട്ടു സ്റ്റിച്ചുകളുമുണ്ട്. പരസഹായമില്ലാതെ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നടത്താനോ കഴിയില്ല. ഇതെല്ലാം അറിഞ്ഞിട്ടും എന്നിട്ടും ഇയാളെ നഗരമധ്യത്തിലെ ആളൊഴിഞ്ഞ പറമ്പിൽ ആംബുലൻസിൽ ഇറക്കി വിടുകയായിരുന്നു. ഇതിനെ തുടർന്നാണ് മരണവും വരുന്നത്. സംഭവം അറിഞ്ഞില്ലെന്നാണ് കോട്ടയം കളക്ടർ പി.കെ.സുധീർ ബാബു മറുനാടനോട് പറഞ്ഞത്.
സംഭവം കോട്ടയം കളക്ടർ വിശദമാക്കിയത് ഇങ്ങനെ:
രോഗി മെഡിക്കൽ കോളേജ് ഒപിയിൽ എത്തുന്നത് എട്ടാം തീയതിയാണ്. ആക്രമണം ആയതിനാൽ പൊലീസ് മൊഴിയെടുത്തു. കാലിനും തലയ്ക്കും പരുക്കുണ്ടായിരുന്നു. കാലിലെ മുറിവ ബാൻഡേജ് ചെയ്തു. എക്സ്റെ എടുത്തപ്പോൾ കാലിനു കുഴപ്പമില്ലെന്ന് കണ്ടു. സിടി സ്കാൻ എടുത്തു. തലയ്ക്ക് കുഴപ്പമില്ലെന്ന് മനസിലായി. ഒൻപതിനും പത്തിനും രോഗി ആശുപത്രിയിൽ തങ്ങി. പതിനൊന്നിനു രോഗി ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞു. നാഗമ്പടം തന്നെ എത്തിച്ചാൽ മതി എന്നാണ് പറഞ്ഞത്. മെഡിക്കൽ കോളേജ് ആംബുലൻസിൽ ഇയാളെ നഗരമധ്യത്തിൽ ഇറക്കിയിട്ടുണ്ട്. അതിനു ശേഷം എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. അടുത്ത വീട്ടുകാർ ഭക്ഷണം നൽകിയിരുന്നു.
ഇന്നലെ ഫോൺ കോൾ വന്നപ്പോഴാണ് സംഭവം ഞാൻ അറിഞ്ഞത്. അപ്പോഴേക്കും ആളെ വിട്ടു. ഇയാൾ മരിച്ചിരുന്നു എന്നാണ് വിവരം ലഭിച്ചത്. ലോക്ക് ഡൗൺ കാലമായതിനാൽ പോകാൻ കഴിഞ്ഞില്ല. എന്നെ താമസ സ്ഥലത്ത് ഇറക്കിവിടണം എന്നാണ് ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് ആംബുലൻസിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി വിട്ട് പത്ത് ദിവസത്തിനു ശേഷമാണ് ഇയാൾ മരിച്ച നിലയിൽ കാണുന്നത്. പതിനാലിന് പൊലീസ് എത്തി ഇയാളെ വേറൊരിടത്ത് ആക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇയാൾ പോകാൻ താത്പര്യം കാണിച്ചിരുന്നില്ല. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും-കളക്ടർ പറയുന്നു.
നൂറു ശതമാനവും മെഡിക്കൽ കോളേജിന്റെ വീഴ്ച: തിരുവഞ്ചൂർ രാധാകൃഷ്ണൻ
നടക്കാൻ വയ്യാത്ത, തലയ്ക്ക് ഗുരുതര പരുക്കേറ്റ രോഗിയെ എങ്ങിനെയാണ് മെഡിക്കൽ കോളേജ് അധികൃതർ ഡിസ്ചാർജ് ചെയ്യുകയും തെരുവിൽ തള്ളുകയും ചെയ്യുക. അവർ പറയുന്നത് ഡിസ്ചാർജ് ചെയ്യാൻ രോഗി ആവശ്യപ്പെട്ടുവെന്നാണ്. ഇത് കള്ളകഥയാണ്. മരിച്ചു പോയ ഒരാളെക്കുറിച്ച് മെഡിക്കൽ കോളേജ് അധികൃതർ കള്ളക്കഥ മെനയുകയാണ്. നടക്കാൻ വയ്യാത്ത ഒരു രോഗി പറയുമോ ഡിസ്ചാർജ് ചെയ്യണമെന്ന്? നടക്കാൻ കഴിയാത്ത രോഗിയാണ്. കൂടെ ആരുമില്ല. അങ്ങിനെയെങ്കിൽ കോട്ടയത്ത് എത്രയോ പുനരധിവാസ കേന്ദ്രങ്ങളുണ്ട്. വളരെ കഷ്ടമായ സംഭവമാണ്. ചവറിനകത്ത് കിടന്നാണ് ഇയാൾ മരിച്ചത്. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത രോഗി. ഇയാൾക്ക് പക്ഷെ നടക്കാൻ കൂടി കഴിയുകയുമില്ല. ഭക്ഷണം ലഭിക്കാതെയാണ് മരണം. ആരും അറിഞ്ഞില്ല.
ഇത് ആളുകൾ ശ്രദ്ധിക്കാത്ത ഒരു പറമ്പാണ്. ഇവിടെ കിടന്നാണ് ഇയാൾ മരിച്ചത്. നവജീവന്റെ തോമസേട്ടനെ ഏൽപ്പിച്ചാൽ പോലും അവർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നവരാണ്. മെഡിക്കൽ കോളേജിലെ ഒരു രോഗിക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെടുത്തണം. അത് മെഡിക്കൽ കോളേജ് അധികൃതർ ചെയ്തിട്ടില്ല. പട്ടിണി കിടന്നു ചികിത്സ ലഭിക്കാതെയുള്ള മരണമാണിത്. നൂറു ശതമാനവും മെഡിക്കൽ കോളേജിന്റെ വീഴ്ചയാണിത്. ഈ കാര്യത്തിൽ ശക്തമായ നടപടി വേണം. ഈ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഈ കാര്യത്തിൽ നടപടി ആവശ്യമാണ്- തിരുവഞ്ചൂർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍