ഒരാളെ വെട്ടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്തു രാഷ്ട്രീയമാണ്? എന്ത് ക്രൂരതയാണ്? എങ്ങനെയാണ് മനുഷ്യരോടിങ്ങനെ ചെയ്യാനാവുക? അക്രമ രാഷ്ട്രീയത്തെ, മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ ശക്തമായി എതിർത്തേ പറ്റൂ; ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം തയ്യാറാകണം; ആളുകൾ വാളുമായി കൊലപാതകശ്രമം നടത്തുമ്പോൾ നിയമ സംവിധാനം നിശ്ചലമായിരിക്കുന്നു; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാക്കൾ
മറുനാടൻ ഡെസ്ക്
ആലപ്പുഴ: കൊറോണക്കാലത്തും രാഷ്ട്രീയ പക തീർത്ത ഡിവൈഎഫ്ഐ നിലപാടിനെതിരെ പ്രതിഷേധവുമായി കോൺഗ്സ് നേതാക്കൾ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോയ മണ്ഡലം സെക്രട്ടറിക്കാണ് കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്നത്. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലി(23) നെയാണ് ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. സുഹൈലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ. പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു. ഇക്ബാലിനെതിരെ ഡി വൈ എഫ് ഐയുടെ വധ ഭീഷണിയുണ്ടായിരുന്നു. കൊറോണക്കാലത്തും ഈ പക വെട്ടി തീർക്കുകയായിരുന്നു രാഷ്ട്രീയ എതിരാളികൾ.
ആക്രമത്തിൽ ആരേയും പൊലീസ് പിടികൂടിയിട്ടില്ല. കേസിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണു വെട്ടിയതെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാൽ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മങ്ങാരം ജംക്ഷനു സമീപമാണ് സംഭവം. ഇക്ബാൽ ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുഹൈൽ. സമൂഹ അടുക്കളയിൽ നിന്നുള്ള ഭക്ഷണം മുൻ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു എന്ന ഫേസ്ബുക് പോസ്റ്റിലെ ആരോപണമാണ് ആക്രമണത്തിനു കാരണമെന്ന് ഇക്ബാൽ പറഞ്ഞു. അക്രമികളെ തിരിച്ചറിയാം. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് വിവിധ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഈ അക്രമ രാഷ്ട്രീയം, കത്തി രാഷ്ട്രീയം കത്തി താഴെ വെക്കാനും ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം.തയ്യാറായേ പറ്റൂവെന്ന് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. ഈ ജനാധിപത്യ രാജ്യത്ത് വീണ്ടും ഷുഹൈബ്മാരെയും,ശരത് ലാൽ- ക്യപേഷുമാരെയും സൃഷ്ടിക്കാൻ ഒരുങ്ങുന്നത് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചേ മതിയാവൂവെന്നും ഷാനിമോൾ പറഞ്ഞു.
ഷാനിമോൾ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കായംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് പ്രിയപ്പെട്ട സുഹൈലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ. അക്രമ രാഷ്ട്രീയം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഈ അക്രമ രാഷ്ട്രീയം, കത്തി രാഷ്ട്രീയം കത്തി താഴെ വെക്കാനും ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം.തയ്യാറായേ പറ്റൂ.
അണികളെ നിയന്ത്രിക്കേണ്ട പരിപൂർണ്ണമായ ഉത്തരവാദിത്വം പാർട്ടി നേത്യത്വത്തിന് മാത്രമുള്ളതാണ്. സമൂഹ അടുക്കളയുമായ് ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ പാടില്ല എന്നത് ഏകാധിപതികളുടെ നിലപ്പാട് ആണ്. ഈ ജനാധിപത്യ രാജ്യത്ത് വീണ്ടും ഷുഹൈബ്മാരെയും,ശരത് ലാൽ- ക്യപേഷുമാരെയും സൃഷ്ടിക്കാൻ ഒരുങ്ങുന്നത് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചേ മതിയാവൂ.
അഡ്വ.ഷാനിമോൾ ഉസ്മാൻ എംഎൽഎ.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
യൂത്ത് കെയറിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും സജീവ പ്രവർത്തകനായ സുഹൈലിനെ കഴുത്തിന് വെട്ടേറ്റ് മാരകമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം നിരന്തരമായി അവിടുത്തെ സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ട്. കഴുത്തിലെ മുറിവിന് പുറമെ തോളെല്ലിനും ഗുരുതരമായ പൊട്ടലുള്ളതുകൊണ്ട് അടിയന്തിര വിദഗ്ദ്ധ ചികിത്സക്കായി എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് സുഹൈലിനെ മാറ്റി. ഹൈബി ഈഡൻ MP യുമായി ബന്ധപ്പെട്ട് അവിടെ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു.
ഇന്നലെ രാത്രി കൂടി അത്താഴക്കഞ്ഞി വിതരണത്തിൽ പങ്കെടുത്ത സുഹൈലും യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ് ഇക്ബാലും ബൈക്കിൽ സഞ്ചരിച്ച സമയത്താണ് രാത്രി മറ്റൊരു ബൈക്കിൽ വന്നവർ വെട്ടി വീഴ്ത്തിയത്.
3 വർഷമായി പിരിച്ച തുക കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ CPM പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് പരസ്യമായ ഭീഷണി പ്രവർത്തകർക്കുണ്ടായിരുന്നു. ദുരന്ത സമയത്തെ രാഷ്ട്രീയം പറയാനുള്ള വിലക്ക് ഒരു ചെറുപ്പക്കാരനെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന് ഇല്ലാത്തതിന്റെ നെറികേടിനെ അംഗീകരിക്കില്ല. സുഹൈലിന് വേണ്ട ഏത് സഹായവും നൽകും.ഇത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും.
പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ ആലപ്പുഴയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യൂത്ത് കോൺഗ്രസ്സ് പ്രതിഷേധമുണ്ടാവും.
കെഎസ് ശബരിനാഥിന്റെ പ്രതികരണം:
കോവിഡ് കാലത്ത് യൂത്ത് കെയർ പദ്ധതിയുമായി ബന്ധപ്പെട്ടു നല്ല രീതിയിൽ പ്രവർത്തിക്കുന്ന കായംകുളത്തെ ഭരണിക്കാവ് പഞ്ചായത്തിലെ സുഹൈൽ എന്ന ചെറുപ്പക്കാരനെയാണ് രാഷ്ട്രീയ കാരണങ്ങളാൽ CPM അരിഞ്ഞുവീഴ്ത്താൻ ശ്രമിച്ചത്. കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് പിരിച്ച തുക മുക്കിയ പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിനാണ് ഒരു യുവാവിനെ ഇരുട്ടിന്റെ മറവിൽ വെട്ടി വീഴ്ത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റായ സുഹൈലിനെ അർദ്ധരാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . എല്ലാ സഹായവുമായി നേതാക്കളും പ്രവർത്തകരും സുഹൈലിനൊപ്പമുണ്ട്. കോവിഡ്കാലത്തു രാഷ്ട്രീയം പാടില്ല എന്ന് പറയുന്ന ആളുകൾ വാളുമായി കൊലപാതകശ്രമം നടത്തുമ്പോൾ ഈ നാട്ടിലെ നിയമസംവിധാനം നിശ്ചലമായിരിക്കുകയാണ്. ഇത് ചെയ്തവരെ നിയമത്തിനുമുമ്പിൽ എത്രയും പെട്ടെന്ന് കൊണ്ടുവരണം.
ഹൈബി ഈഡൻ എംപിയുടെ പ്രതികരണം:
ഈ മഹാമാരിയിൽ ജനങ്ങൾക്ക് ആശ്വാസമായി നിന്ന ഒരു ചെറുപ്പക്കാരനെയാണ് ഇന്നലെ രാത്രി സിപിഎമ്മിന്റെ ഗുണ്ടകൾ കൊലക്കത്തിക്ക് ഇരയാക്കിയത്. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെ കഴുത്തിന് വെട്ടുക, എന്ത് മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണ് ഇത്. സി.പി. എമ്മിന്റെ അജണ്ടകളെ എതിർക്കുന്നു എന്നതാണോ ആ ചെറുപ്പക്കാരൻ ചെയ്ത കുറ്റം. മറ്റുള്ളവരുടെ ജീവിതത്തിനു താങ്ങായി നിന്ന സുഹൈൽ ഇപ്പോൾ സ്വന്തം ജീവന് വേണ്ടി പൊരുതുകയാണ്. ഇതാണോ മഹാമാരിയുടെ കാലത്ത് ഒരുമിച്ചു നിൽക്കേണ്ട രാഷ്ട്രീയം. ഈ വിവാദങ്ങളുടെ കാലത്ത് അജണ്ടകൾ മാറ്റി നിശ്ചയിക്കാൻ ആസൂത്രിതമായ ആക്രമണം ആണോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. സിപിഎമ്മിന്റെ രീതി എന്നും അതായിരുന്നു.
ജ്യോതി വിജയകുമാർ:
ഒരാളെ വെട്ടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്തു രാഷ്ട്രീയമാണ്? എന്ത് ക്രൂരതയാണ്? എങ്ങനെയാണ് മനുഷ്യരോടിങ്ങനെ ചെയ്യാനാവുക? അക്രമ രാഷ്ട്രീയത്തെ, മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ ശക്തമായി എതിർത്തേ പറ്റൂ; പൂർണമായി തള്ളിക്കളഞ്ഞേ പറ്റൂ..
Stories you may Like
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
- കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്