തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ലോക്ഡൗൺ ലംഘിച്ച് മനുഷ്യക്കടത്ത്; കൂടുതൽ പേരെയും എത്തിക്കുന്നത് കോയമ്പത്തൂരിൽ നിന്ന്; ഹൈവേകളിലും പച്ചക്കറി മാർക്കറ്റുകളിലും ഇടനിലക്കാർ സജീവം; നിയമലഘനത്തിന് നേതൃത്വം നൽകുന്നത് വേൾഡ് മലയാളി ഫെഡറേഷന്റെ പേരിൽ ഒരു വനിതാ നേതാവ്; ഇങ്ങനെ അനധികൃതമായി കേരളത്തിൽ എത്തുന്നവർ ക്വാറന്റൈനിൽ കിടക്കുന്നുമില്ല; നേരത്തെ എത്തിയ പത്തുപേരെ കണ്ടുപിടിക്കാൻ ഊർജിത അന്വേഷണം വേണം; കോയമ്പത്തൂരിൽനിന്നും കോവിഡ് കേരളത്തിലെത്തുമെന്ന് ആശങ്ക
ജാസിം മൊയ്തീൻ
പാലക്കാട്: കേരളം കോവിഡിൽനിന്ന് പതുക്കെ മോചനം നേടുകയാണ്. എന്നാൽ തമിഴ്നാട്ടിൽ ഇപ്പോഴും ആശങ്കാജനകമായ അവസ്ഥ തുടരുകയാണ്. തമിഴ്നാട്ടിൽ ചെെന്നെയിലും കോയമ്പത്തൂരിലുമാണ് എറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. മഹാമാരിയുടെ ഹോട്ട് സ്പോട്ടുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കോയമ്പത്തുരിൽനിന്ന് ലോക്ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് ആളുകളെ എത്തിക്കയാണ് ചിലർ. സാമൂഹിക പ്രവർത്തനത്തിന്റെ മറവിലാണ് ഈ ക്രിമിനൽ പ്രവർത്തനം നടക്കുന്നത്. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹി എന്ന പ്രചരിപ്പിച്ച് സിന്ധുസജീവ് എന്ന സ്ത്രീയാണ് ഇത്തരത്തിൽ കേരളത്തിലേക്ക് അനധികൃതമായി ആളെ കടത്തുന്നതിന് നേതൃത്വം നൽകുന്നത് എന്നാണ് പാലക്കാട് എസ്പിക്ക് അടക്കം ലഭിച്ച പരാതിയിൽ പറയുന്നത്. തമിഴ്നാട്ടിലും മറ്റും സജീവമായ മലയാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇതു സംബന്ധിച്ച് നിരവധി വോയ്സ് മെസേജുകൾ ഇതിനോടകം ഇവരുടേതായി പ്രചരിക്കുന്നുണ്ട്. നിരവധിയാളുകളെ ഇതിനോടകം കേരളത്തിലേക്ക് അതിർത്തി കടത്തിയതായും ഇവർ ഈ സന്ദേശങ്ങളിൽ അവകാശപ്പെടുന്നു.
ചരക്കുമായെത്തുന്ന ലോറികളിലാണ് തമിഴ്നാട്ടിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തുന്നത്. പ്രധാനമായും വാളയാർ ചെക്പോസ്റ്റ് വഴിയാണ് ആളുകളെ എത്തിക്കുന്നത്. ഇതിനായി ഹൈവേകളിലും പച്ചക്കറി മാർക്കറ്റുകളിലും ഇടനിലക്കാരുമുണ്ട്. കോയമ്പത്തൂരിലും മറ്റും ഇവർക്കുള്ള മലയാളി ബന്ധങ്ങൾ ഉപയോഗിച്ചാണ് സിന്ധുസജീവ് ഇത്തരത്തിൽ മുനഷ്യരെ അതിർത്തി കടത്തുന്നതിന് കൂട്ടുനിൽക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഇതിനോടകം നിരവധി പേരെ ഇത്തരത്തിൽ വാളയാർ ചെക്പോസ്റ്റ് വഴി ചരക്കുലോറികളിൽ പാലക്കാടെത്തിച്ചിട്ടുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. തമിഴ്നാട്ടിലുള്ള വിവിധ മലയാളി സംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇവർ അംഗമാണ്. ഇത്തരം ഗ്രൂപ്പുകളിൽ ആരെങ്കിലും തമിഴ്നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിലോ കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ താൻ സഹായിക്കാമെന്ന് പറഞ്ഞ് ഇവർ ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു.
ഈ സന്ദേശങ്ങൾക്ക് മറുപടിയായി നിരവധി പേരാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ഇവരെ ബന്ധപ്പെട്ടത്. ഇങ്ങനെ കേരളത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരെ ഇവർ കോയമ്പത്തൂരിലുള്ള ഇവരുടെ സുഹൃത്തുക്കളായ ബാബു, രാജേന്ദ്രപ്രസാദ് എന്നീ പേരുകളുള്ള ആളുകളുമായി ബന്ധപ്പെടുത്തി നൽകുകയാണ് ചെയ്യുന്നത്. ഇവർ നാട്ടിലേക്ക് പോകേണ്ട ആളുകളുമായി വിവിധ പച്ചക്കറി മാർക്കറ്റുകളിലും ഹൈവേകളിലുമെത്തി ലോറികളിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. കോയമ്പത്തൂർ പാലക്കാട് ഹൈവേയിലും ചില പച്ചക്കറി മാർക്കറ്റുകളിലുമാണ് ഇവർ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ചരക്കുമായെത്തുന്നതോ വിവിധയിടങ്ങളിൽ ചരക്കിറക്കി തിരിച്ചുപോകുന്നതോ ആയ വാഹനങ്ങളിൽ ആളുകളെ കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സഹായികളില്ലാതെ ഡ്രൈവർമാർ മാത്രമുള്ള വാഹനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ നിരവധി പേർ ഇതിനോടകം കേരളത്തിലെത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിൽ ആളുകളെ കേരളത്തിലേക്ക് കയറ്റി അയക്കുന്നതിന് ഇവർ ഏതെങ്കിലും തരത്തിൽ പ്രതിഫലം കൈപറ്റുന്നുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
രാജ്യത്ത് തന്നെ ഏറ്റവും വലിയ രീതിയിൽ കൊവിഡ് 19 പടർന്നുപിടിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കോയമ്പത്തൂരടക്കം ഇതിനോടകം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണങ്ങളും ഇവിടെ സംഭവിച്ചിരിക്കുന്നു. ഇത്രയും അപകടകരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് യാതൊരു മുൻകരുതലുകളുമില്ലാതെ ഇവർ നാട്ടിലേക്ക് ആളെ കയറ്റി അയക്കുന്നത്. ഇങ്ങനെ അനധികൃതമായി നാട്ടിലെത്തുന്ന ആളുകൾ ഏതെങ്കിലും തരത്തിൽ അധികാരികളുമായി ബന്ധപ്പെടുകയോ പരിശോധനക്ക് വിധേയമാകുകയോ ചെയ്യുന്നില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. ശരിയായ മാർഗ്ഗത്തിലൂടെയല്ല നാട്ടിലെത്തിയത് എന്നതിനാൽ ഇത്തരക്കാർ സ്വമേധയാ ആരോഗ്യവകുപ്പിൽ വിവരമറിയിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ഇത്തരത്തിൽ കേരളത്തിലെത്തിയ ആളുകളെ കണ്ടെത്തി ക്വാറന്റെയിൻ ചെയ്യിക്കുകയോ, പരിശോധനക്ക് വിധേയമാക്കുകയോ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ വന്ന ഏതെങ്കിലുമൊരാൾക്ക് അസുഖമുണ്ടെങ്കിൽ കേരളത്തിൽ വീണ്ടും അപകടകരമായ രീതിയിൽ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ട്. പത്തുപേർ ഇങ്ങനെ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് ഓഡിയോയിൽ പറയുന്നുണ്ട്. ഇവരെ എത്രയും പെട്ടെന്ന് കണ്ടത്താനുള്ള നടപികളാണ് അധികതർ സ്വീകരിക്കേണ്ടത്.
അതേ സമയം ഇത്തരത്തിൽ അനധികൃതമായി ആളുകളെ അതിർത്തി കടത്തിയിട്ടില്ലെന്നും അവർക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കോയമ്പത്തൂരിലെ സംഘടനാ പ്രതിനിധികളുമായി സംസാരിച്ച് ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും സിന്ധുസജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.വേൾഡ് മലയാളി ഫെഡറേഷൻ എന്ന സംഘടനയുമായി സിന്ധു സജീവിന് പറയത്തക്ക ബന്ധവുമില്ലെന്നും സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നുമാണ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ പറയുന്നത്. പ്രളയ ദുരിതാശ്വാസ്് ഫണ്ട്് അടക്കമുള്ള നിരവധി വിഷയങ്ങളിൽ സിന്ധുസജീവ് ആരോപണ വിധേയായിട്ടുണ്ടെന്നും പരാതയിൽ പറയുന്നു. ഇതിനിടെ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടിയിൽ ഒളിച്ചു കടന്ന മലപ്പുറം കോടൂർ സ്വദേശിയെ പൊലീസ് പിടികൂടി കാളികാവ് സഫ ആശുപത്രിയിൽ തയ്യാറാക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചു. ഇയാളെ കേരളത്തിലേക്ക് കടത്തുന്നതിന് കൂട്ടുനിന്ന ലോറി ഡ്രൈവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍