കോവിഡിനെ അതിജീവിച്ച സുരക്ഷിത നാട് എന്ന കീർത്തി നമുക്ക് വല്ലാതെ ഗുണം ചെയ്യും; ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്; നിലവിൽ തന്നെ പല വിദേശ ബാങ്കുകളും അവയുടെ ബാക്ക് ഓഫീസുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു; പോസ്റ്റ് കോവിഡ് കേരളം - സാധ്യതകളുടെ കലവറ: ഡോ.സിൻസൻ ജോസഫ് എഴുതുന്നു
ഡോ:സിൻസൻ ജോസഫ്
പോസ്റ്റ് കോവിഡ് കേരളം - സാധ്യതകളുടെ കലവറ
കോവിഡ് 19 നു ശേഷം ലോകത്തു വരാൻ പോകുന്ന മാറ്റങ്ങൾ അനുസരിച്ചു നമ്മൾ തയ്യാറെടുക്കേണ്ട സമയമാണ് ഇനിയുള്ളത്.
പഠന അവധിയിൽ പരീക്ഷകൾക്ക് കുട്ടികൾ തയ്യാറെടുക്കുന്ന പോലെ അവശേഷിക്കുന്ന ലോക്ക്ഡൗൺ കാലത്തെ, വരാനിരിക്കുന്ന ജീവിതപരീക്ഷകൾക്ക് തയ്യാറാകാൻ വേണ്ടി നമുക്ക് വിനിയോഗിക്കാം. ഈ ജീവിത പരീക്ഷയിൽ നമുക്ക് വ്യത്യസ്തങ്ങളായ ചോദ്യപേപ്പറുകൾ ആണ് ലഭിക്കുക- അതിനാൽ ആഗോളതലത്തിൽ പോലും ഒരു കോപ്പി അടിക്ക് സാധ്യത ഒട്ടില്ല താനും. അതിനാൽ തന്നെ മറ്റുമാതൃകകൾ ഇല്ലാതെ നമ്മൾ തന്നെ സ്വയം മാതൃകകൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അപ്പോൾ നാം വിശദമായി പരിശോധിക്കേണ്ടത് നമ്മുടെ കൈയിൽ എന്ത് ലഭ്യമാണ്, മാറിവരുന്ന ലോകത്തിന് എന്തൊക്കെ ആവശ്യങ്ങൾ ഉണ്ടാകുന്നു, അതിനാവശ്യമായ വസ്തുക്കളും സേവനങ്ങളും ( products & services ) നല്കാൻ നമ്മൾ എത്രത്തോളം പര്യാപ്തരാകുന്നു, ഇതെല്ലാമാണ്.
എന്തെല്ലാമാണ് കേരളത്തിന്റെ കൈമുതൽ?
1. ആഗോള പരിചയം പ്രത്യേകിച്ച് വിവിധ സംരംഭക മേഖലകളിൽ.
2. പ്രായോഗിക രീതിയിൽ ടെക്നോളജി കൈകാര്യം ചെയ്യാൻ ആഗോള തലത്തിൽ പരിശീലനം നേടിയ വിദഗ്ദ്ധർ.
3. തിരിച്ചുവരുന്ന പരിചയ സമ്പന്നരായ പ്രവാസികൾ.
4. പ്രളയം & കൊറോണ തുടങ്ങിയ മഹാമാരികളെ ഫലപ്രദമായി നേരിട്ട അനുഭവ സമ്പത്തു് ( hands on experience)
5. സാഹചര്യങ്ങൾക്ക് അനുസരിച്ചു പെരുമാറാനുള്ള അസാമാന്യശേഷി കൈവരിച്ച ജനത.
6. ഭാഷകളെ സ്വായത്തമാക്കാനുള്ള അനിതരസാധാരണമായ കഴിവുള്ള ജനത.
7. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള സംരംഭകർ & മുതലാളിമാർ ( enterpreuners & capitalists). മനസ്സിൽ കരുണ വറ്റാത്ത വലിയൊരു വിഭാഗം.
8. ഒരു ഒറ്റ നഗരം പോലെ വ്യാപിച്ചുകിടക്കുന്ന ഏക സംസ്ഥാനം.
9. സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും മുൻനിരയിൽ.
10. നേതൃത്വപാടവമുള്ള ഭരണകർത്താക്കളും ക്രിയാത്മകമായ പ്രതിപക്ഷവും. ( പരിമിതികൾ ഉണ്ട് എന്നാലും )
11. സുശക്തമായ ത്രിതല പഞ്ചായത്ത് സംവിധാനം.
12. ഇനിയും നഷ്ടപ്പെടാത്ത പച്ചപ്പും കായലും പ്രകൃതി ഭംഗിയും.
13. പ്രായോഗികമായ പരിശീലനങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ കൂടി, പൊതുഇടപെടലിന് സജ്ജരായ സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതുജനം.
14. സാങ്കേതിക പരിജ്ഞാനം ഉടനടി സായത്തമാക്കാൻ കഴിവുള്ള ജനത.
15. ആഗോള കണക്ടിവിറ്റി. നാലോളം അന്തർദേശിയ വിമാനത്താവളങ്ങൾ കേവലം അറുനൂറ് കിലോമീറ്ററിനുള്ളിൽ.
16. കുടിയേറി പാർക്കുന്ന മിക്കരാജ്യങ്ങളിലും ഭരണകർത്താക്കളിലും സമൂഹത്തിലും സ്വാധീനവും അധികാരവും ഉള്ളവർ അടങ്ങിയ സമൂഹം.
17. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി വിവിധരാജ്യങ്ങളിൽ ജോലി ചെയ്യുന്ന വൈദഗ്ധ്യമുള്ള ഡോക്ടർമാരും നഴ്സുമാരും.
18. ആയുർവേദത്തിന്റെ ഈറ്റില്ലം ഒപ്പം ഹോമിയോപ്പതിയുടെ പേരുകേട്ട പോറ്റില്ലവും നമ്മുടെ കേരളം തന്നെ.
ഇതിനർത്ഥം നാം എല്ലാം തികഞ്ഞ ഒരു പുരോഗമന സമൂഹമാണെന്ന് എന്നല്ല. തന്നെയുമല്ല നമ്മുടെ പലവിധ കഴിവുകൾ യഥാർത്ഥ രീതിയിൽ പ്രയോഗിക്കാതെ വരുന്നത് തന്നെ നമുക്ക് വലിയൊരു തിരിച്ചടിയാണ്. ചുരുക്കത്തിൽ നമ്മുടെ ചില അസാമാന്യ കഴിവുകൾ തന്നെയാണ് കഴിവുകേടായി മാറുന്നതും.ഒരു ജനസമൂഹമെന്ന നിലയിൽ നാം സ്വായത്തമാക്കിയിട്ടുള്ള കഴിവുകളെ യഥാവിധി വിനിയോഗിക്കുമ്പോഴാണ് നാം പുരോഗതി കൈവരിക്കുന്നത്. ആ വെല്ലുവിളിയാണ് നാം നേരിടേണ്ടത്. അതിനു നാം സജ്ജരായാൽ പോസ്റ്റ് കോവിഡ് ലോകത്തെ അവസരങ്ങൾ നമുക്കായി വാതായനങ്ങൾ വിശാലമായി തുറന്നിടുക തന്നെ ചെയ്യും.
നമുക്ക് മുൻപിൽ തുറക്കപ്പെടുന്നത്
ഇനി ഏതൊക്കെ മേഖലകളാണ് നമ്മുക്ക് മുൻപിൽ തുറക്കപ്പെടുന്നത് അഥവാ നാം തേടി കണ്ടെത്തേണ്ടത് എന്ന് പരിശോധിക്കാം.
കേരളത്തിന്റെ മാന്ത്രികചെപ്പുകൾ-(incredible keralam)
1. ആരോഗ്യം
2. ടൂറിസം
3. ടെക്നോളജി
4. ഓർഗാനിക് കൃഷി
5. ഉന്നത വിദ്യാഭ്യാസം
6. ഐടി ഹബ് / ബാക്ക് ഓഫീസുകൾ
7. ഔഷധ നിർമ്മാണം
8. റിട്ടയർമെന്റ് / നഴ്സിങ് ഹോമുകൾ
9. സാഹസിക വിനോദ കേന്ദ്രങ്ങൾ
10. കായിക പരിശീലനം
ആരോഗ്യം
നിപ്പ , കോവിഡ് 19 തുടങ്ങിയ മഹാമാരികളെ പിടിച്ചുകെട്ടി കേരളം ഇന്ന് ആരോഗ്യ രംഗത്തെ 'കേരള മോഡൽ ' എന്ന ലോകമാതൃക തന്നെ സൃഷ്ടിച്ചിരിക്കുന്നു. കാൻസർ , അവയവങ്ങൾ മാറ്റിവെക്കൽ, ജീൻ തെറാപ്പി തുടങ്ങിയ മേഖലയിൽ ഇനി കേരളത്തിന് ബഹുദൂരം മുന്നോട്ട് പോകാൻ സാധിക്കും. കേരള ജനതയുടെ രോഗപ്രതിരോധ ശേഷി വർധിക്കാൻ അടിസ്ഥാനകാരണമായ ആയുർവേദ ജീവിതശൈലി നാം നല്ല രീതിയിൽ പ്രചാരത്തിൽ കൊണ്ടുവരേണ്ടിയിരിക്കുന്നു. കേവലം തിരുമ്മും സുഖചികിത്സയുമല്ലാതെ, ആയുർവർദത്തിലെ ഫലപ്രാപ്തിയുള്ള രോഗചികിത്സയും നാം പരിപോഷിപ്പിക്കണം. കൂടാതെ കേരളത്തിലെ ഹോമിയോപ്പതി വൈദ്യശാസ്ത്രം ഇന്ന് ലോകശ്രദ്ധ ആകർഷിക്കുന്നു. ഐവിഎഫ്നുപോലും ബദൽ ആകുന്ന രീതിയിൽ വളരെ ചെലവുകുറഞ്ഞ ഹോമിയോപ്പതി മരുന്ന് ചികിത്സ ഇന്ന് ആയിരങ്ങൾക്ക് വന്ധ്യതയിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നു.
ഹോമിയോപ്പതിയിലെ കാൻസറിനുള്ള പാലിയേറ്റീവ് ചികിത്സ ഇന്ന് പതിനായിരങ്ങളുടെ ജീവിതത്തിനു നിറം പകരുന്നു. 'സങ്കരചികിത്സ' എന്ന തെറ്റായ ധാരണ മാറ്റി , ആധുനിക വൈദ്യശാസ്ത്രം, ആയുർവ്വേദം, ഹോമിയോപ്പതി, യോഗ, യുനാനി തുടങ്ങിയ ചികിത്സാ രീതികളെ സമന്വയിപ്പിച്ചുകൊണ്ട് ഹോളിസ്റ്റിക് അഥവാ 'സമന്വയ ചികിത്സാ രീതിക്ക്' തുടക്കം കുറിക്കാൻ നമുക്ക് കഴിഞ്ഞാൽ അത് ആരോഗ്യ രംഗത്ത് അതി വിപ്ലവമായ മാറ്റങ്ങൾക്ക് കാരണമാകും, ഒപ്പം കേരളത്തിന് വലിയൊരളവിൽ വിദേശനാണ്യ ശേഖരം ഉണ്ടാക്കാനും ഇത് ഇട നൽകും. ലോക ആരോഗ്യരംഗത്തെ മാതൃക ആകുന്നതോടൊപ്പം മറ്റുരാജ്യങ്ങളിൽ ഇത്തരം ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ നമ്മുടെ വിദഗ്ദ്ധരെ പറഞ്ഞയക്കാൻ കഴിയും. അതായത് നഴ്സിങ് കൂടാതെ ആയുർവേദം, ഹോമിയോപ്പതി, യോഗ, യുനാനി തുടങ്ങിയ മേഖലകളിലെ സേവനങ്ങളിൽ നിന്നും വലിയൊരു വരുമാനം 'ഫോറിൻ റെമിറ്റൻസ് ' ആയി കേരളത്തിലേക്ക് എത്തിക്കാൻ സാധിക്കും.
റിട്ടയർമെന്റ്/ നഴ്സിങ് ഹോമുകൾ
ആരോഗ്യരംഗത്തു നാം കാണിച്ച മുന്നേറ്റം ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച സ്ഥിതിക്ക് ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ അവരുടെ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതായാലും അമേരിക്ക, ജർമ്മനി, ഇറ്റലി , ബ്രിട്ടൻ എന്നിവിടങ്ങളിൽ ജീവിക്കുന്ന ആ രാജ്യങ്ങളിൽ പൗരത്വം നേടിയ പ്രായം ചെന്ന മലയാളികൾ പോലും കൂട്ടത്തോടെ ആദ്യം കിട്ടുന്ന വിമാനത്തിൽ കേരളത്തിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു. അവർക്ക് ആവശ്യമായ 'സീനിയർ സിറ്റിസൺസ് ഹോമുകൾ' ഒരുക്കാൻ നാം തയ്യാറാവുക. കേരളത്തിൽ ഇനി 300-500% വരെ വളർച്ച ഉണ്ടാകാൻ പോകുന്ന ഒരുമേഖലയാണ് റിട്ടയർമെന്റ് ഹോമുകൾ. പക്ഷേ അവ അന്തർദേശിയ തലത്തിലുള്ള നിലവാരം പുലർത്തുന്നവ ആയിരിക്കണം എന്ന് മാത്രം. ഇത് കേരളത്തിലെ നഴ്‌സിങ് മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്കും വേതന വർദ്ധനവിനും ഇടയാക്കും.
ടൂറിസം
ലോകമാസകലം ഉള്ള യാത്രകളും വിനോദസഞ്ചാരവും വലിയ മാറ്റത്തിന് വിധേയമാകും. Green, Economic & Responsible ടൂറിസം ആകും ഇനി വരാൻ പോകുന്നത്. അനാവശ്യമായി വെറുതെ പൈസ ചെലവാക്കുന്നതിനു പകരം, ഉത്തരവാദിത്തബോധത്തോടെ ചെലവ് കുറഞ്ഞ,പ്രകൃതിയെ വല്ലാതെ ദ്രോഹിക്കാത്ത ഇടങ്ങൾ ആവും ശ്രദ്ധ നേടുക. കൂടുതൽ ഫാമിലി ടൂറിസ്റ്റുകൾ ഉയർന്നു വരും. അങ്ങനെ നോക്കുമ്പോൾ കേരളം ഒരു ഉദാത്ത ഇടമായി ഉയർന്നുവരാൻ സാധ്യത ഉണ്ട്, പക്ഷേ നാം അതിനായി കഠിന പരിശ്രമം നടത്തണം എന്ന് മാത്രം. ' ടൂറിസ്ററ് ഈസ് ദി കിങ് ' എന്ന മനോഭാവം കൂടി വേണമെന്ന് അർത്ഥം.
ടെക്നോളജി/ ഐടി/ ബാക്ക് ഓഫീസ്
പോസ്റ്റ് കോവിഡ് കാലം ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്ന വലിയ മേഖലയാണിത്. നിർമ്മിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ഡാറ്റാ സയൻസ് , 3ഡി പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ കണ്ണടച്ച് തുറക്കുമ്പോളേക്കും വലിയ മാറ്റങ്ങൾ വന്നിരിക്കും. മലയാളികൾക്ക് ധൈര്യ സമേതം കൈവെക്കാവുന്ന, വലിയ തൊഴിൽ സാദ്ധ്യതകൾ തുറക്കാൻ പോകുന്ന മേഖലകളാണിവ. ചുരുങ്ങിയത് എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ മുതൽ ഇവ നാം ഉൾപ്പെടുത്തണം.
നിലവിൽ തന്നെ പല വിദേശ ബാങ്കുകളും അവയുടെ ബാക്ക് ഓഫീസുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു. UAE യിലെ RAK BANK ഒരു ഉദാഹരണം മാത്രം. ബിസിനസ്സ് മാനേജ്മന്റ് വലിയ അളവിൽ ഔട്ട് സോഴ്സ് ചെയ്യപ്പെടും, അതും ചിലവുകുറഞ്ഞ ടെക്കികൾ ഉള്ള സ്ഥലങ്ങളിലേക്ക്. നാം ചെന്നൈയും ഹൈദെരാബാദും മനിലയുമായി മത്സരിക്കേണ്ടി വരും എന്ന്മാത്രം.
കൃഷി
പരമ്പരാഗത കൃഷി രീതികൾക്ക് ഇനിയുള്ള കാലം ബുദ്ധിമുട്ടേറിയതാകും. അതിനാൽ കുറഞ്ഞ സ്ഥലത്തു യന്ത്രവൽകൃത രീതിയിൽ കൂടുതൽ വിളയും വിലയും ലഭിക്കുന്ന മാതൃകകൾക്ക് മാത്രമേ പിടിച്ചു നില്ക്കാൻ കഴിയു. അതിനാൽ ഓർഗാനിക് , മെഡിസിൻ ഹെർബ് , സ്‌പൈസസ് തുടങ്ങിവയവ കേന്ദ്രീകരിക്കുന്നതായിരിക്കും കേരളത്തിന് അനുയോജ്യമാവുക. നേരെ മറിച്ചു ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ ഭൂമി പാട്ടത്തിനെടുത്തു എല്ലാത്തരം വിളകളും നമ്മുക്ക് ഉല്പാദിപ്പിക്കാൻ കഴിയും. കൃഷിയിലുള്ള നമ്മുടെ ശ്രദ്ധ, അങ്ങ് ആഫ്രിക്കയിലേക്ക് ദിശ മാറ്റണമെന്ന് മാത്രം. കേരളത്തിലെ ഉയർന്ന ജനസാന്ദ്രത, ഭൂമിയുടെ വർദ്ധിച്ച വില, കൃഷി ഭൂമിയുടെ ലഭ്യതക്കുറവ് മുതലായ ഘടകങ്ങൾ കപ്പയും വാഴയും ചേനയും ചേമ്പും വൻതോതിൽ കൃഷി ചെയ്യണമെങ്കിൽ നാം വേറെ സ്ഥലങ്ങൾ തേടേണ്ടി വരും എന്ന് സാരം.
ഉന്നത വിദ്യാഭ്യാസം
സ്വാശ്രയ മേഖല ഇന്ന് കേരളത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ധാരാളം എൻജിനീയറിങ് കോളേജുകൾ കുട്ടികൾ ഇല്ലാതെ മാറാല പിടിച്ചു കിടക്കുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാം നേടിയിരിക്കുന്നു എന്നതാണ് ഞാൻ ഇതിൽ നിന്നും മനസിലാക്കുന്നത്. എന്നാൽ കാലാനുസൃതമായ, തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള കോഴ്‌സുകൾ വിഭാവനം ചെയ്യാൻ നാം പരാജയപ്പെട്ടുപോയി. എന്നാൽ പോസ്റ്റ് കോവിഡ് കാലം അതിനൊരു അനന്ത സാധ്യതയാണ് തുറന്ന് തരാൻ പോകുന്നത്. നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ് , ബ്ലോക്ക് ചെയിൻ, 3ഉ പ്രിന്റിങ് , മെഷിൻ ലേർണിങ് , ഡാറ്റാ സയൻസ് ...അങ്ങനെ നീളുന്നു ആ പട്ടിക. അതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ ഗവൺമെന്റ് തന്നെ മുൻകൈ എടുത്ത് ഇത്തരം മേഖലകളിലെ വിദഗ്ദ്ധരെ കണ്ടെത്തി ( ധാരാളം മലയാളി വിദഗ്ദ്ധർ പുറം രാജ്യങ്ങളിൽ ഉണ്ട് ) അവരെ കൊണ്ട് അനുയോജ്യമായ കോഴ്‌സുകൾ വിഭാവനം ചെയ്ത് പറ്റുമെങ്കിൽ ഈ ജൂണിൽ തന്നെ ഇത്തരം ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കുക. ലാഭകരമല്ലാത്ത, പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ ഉള്ള കോളേജുകളെ റിട്ടയർമെന്റ് ഹോമുകൾ ആക്കി മാറ്റുകയും ചെയ്യാം.
ഔഷധ നിർമ്മാണം
കൊറോണ കാലത്തെ ക്ലോറോക്വിൻ ഡിമാൻഡ് നാം എല്ലാം കണ്ടതാണ്. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മരുന്ന് നിർമ്മാണങ്ങൾക്കൊപ്പം 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'ഹ്യൂമൻ ഓർഗൻ മാനുഫാക്ച്ചറിങ് 'കൂടി നമ്മുക്ക് തുടങ്ങാവുന്നതേ ഉള്ളൂ. അത് വലിയ തോതിലുള്ള വിദേശ നിക്ഷേപത്തിനും വൻതോതിലുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇട നൽകും. കൂടാതെ ആയുർവേദ , ഹോമിയോപ്പതി ഔഷധങ്ങൾക്ക് ഭാവിയിൽ വരാൻ പോകുന്ന വർദ്ധിച്ച ആവശ്യം കണക്കിലെടുത്തു ആ മേഖലകളിലേക്കും ശ്രദ്ധ ചെലുത്തേണ്ടതാണ്. യോഗ ഇന്ത്യയുടെസംഭാവനയാണെങ്കിലും യോഗ മാറ്റുകൾ ഉത്പാദനം നടത്തി ലാഭം കൊയ്തത് ചൈനയാണെന്ന് ഓർക്കുന്നത് നല്ലതായിരിക്കും. 'കേസ് ജയിച്ചാൽ മാത്രം പോരാ, പറമ്പ് കൈവശപ്പെടുത്തുക കൂടി ചെയ്യണമെന്നർത്ഥം.'
സാഹസിക വിനോദ കേന്ദ്രങ്ങളും കായികപരിശീലനവും
സാഹസിക വിനോദങ്ങൾ അതും പ്രകൃതിയുമായി മല്ലിടുന്നവ എന്നും മനുഷ്യനെ പ്രചോദിപ്പിക്കുന്നവയാണ്. ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സാഹസിക വിനോദത്തെ പാശ്ചാത്യർ കാണുന്നത്. കേരളത്തിൽ അത്തരം ധാരാളം ഇടങ്ങൾ ഉണ്ടെകിലും അവയൊന്നും വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാൻ നമ്മുക്ക് സാധിച്ചിട്ടില്ല. വ്യക്തിഗത ഫിറ്റ്നസ് , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവ ഇനി ലോകത്തിന്റെ സവിശേഷ ശ്രദ്ധ ആകര്ഷിക്കുമെന്നതിൽ സംശയം ഇല്ല. അതിനാൽ ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ സാഹസിക വിനോദത്തിന് അനുയോജ്യമായ ഇടങ്ങളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നാൽ നാം വിചാരിക്കാത്ത അളവിൽ വിദേശ നാണ്യം നേടിത്തരാൻ അവയ്ക്ക് കഴിയും, അതും പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തി ഇക്കോ ടൂറിസം വഴി. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും, പ്രകൃതി സംരക്ഷണവും അതോടൊപ്പം വൻ വരുമാന മാർഗവും. ഒരുവെടിക്ക് ഒന്നല്ല, മൂന്ന് പക്ഷി എന്ന കണക്കിൽ!
ഇടുക്കി, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ചില സ്ഥലങ്ങൾ കായിക പരിശീലനത്തിന് ഉതകും വിധം കുറഞ്ഞ ചെലവിൽ രൂപമാറ്റം കൊണ്ടുവരാൻ കഴിയും.അവയും ആഭ്യന്തര കായിക പരിശീലനത്തിനുള്ള വേദികളാക്കാൻ കഴിയും. കാലക്രമേണ അവയും വിദേശ കായിക രംഗത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യും.
മേല്പറഞ്ഞവ കൂടാതെ മറ്റുപല മേഖലകളും അനന്ത സാധ്യതകളുടെ വാതായനങ്ങൾ തുറക്കുന്നവയാണ്. എന്നാൽ ൃ വിശദമായി പ്രതിപാദിച്ച ഈ പത്തു മേഖലകളും അനിതര സാധാരണമായ അനന്ത സാധ്യതകളാണ് നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്. ടെക്നോളജി ഇത്രയും വർധിച്ച ഈ കാലഘട്ടത്തിൽ ഇത്തരം സാധ്യതകളെ ആര് ആദ്യം പ്രയോജനപ്പെടുത്തുന്നുവോ , അവരായിരിക്കും , അതെ അവർ മാത്രമായിരിക്കും വിജയം വരിക്കുന്നത്. അതിനാൽ നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ 'അന്തർദേശിയ ശ്രദ്ധയെന്ന' ഈ മൂലധനം മറ്റു മേഖലകളിലേക്ക് അടിയന്തരമായി തിരിച്ചുവിട്ട്, 'പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റുന്നവൻ മലയാളി' എന്ന നിർവചനം ഒരു അംഗീകാരമായി നമ്മുടെ കഴുത്തിൽ ഒരു ഹാരമായി പതിക്കട്ടെ. ഒപ്പം 'കേരളം ' എന്ന ദൈവത്തിന്റെ സ്വന്തം നാട് - വൻ മൂല്യമുള്ള ഒരു 'അന്തർദേശീയ ബ്രാൻഡ് 'ആയി മാറട്ടെ.
കേരളമെന്ന പേര് കേട്ടാൽ നമ്മുടെ ഞെരമ്പുകളിൽ ചോര തിളക്കുന്നതിനോടൊപ്പം ഓരോ മലയാളിക്കും അന്തസ്സായി അഭിമാനത്തോടെ തല ഉയർത്തി ജീവിക്കുവാനുള്ള അവസരം കൂടി പ്രദാനം ചെയ്യട്ടെ. ' ഈ കേരളം ഞങ്ങൾക്ക് വേണം, ഈ കേരളത്തെ ഞങ്ങൾക്ക് തരണം, ഈ കേരളത്തെ ഞങ്ങൾ ഇങ്ങ് എടുക്കുവാ ' എന്ന് അന്താരാഷ്ട്ര സമൂഹത്തെ കൊണ്ട് പറയിപ്പിക്കുവാൻ ഓരോ മലയാളിയും കച്ച മുറുക്കി അരങ്ങത്തേക്ക് കേറി വരിക. സംശയമില്ല , നാം വിജയിക്കുക തന്നെ ചെയ്യും, തീർച്ച
( ലേഖകൻ രണ്ട് പതിറ്റാണ്ടായി മെഡിക്കൽ പ്രൊഫഷണലായ ലേഖകൻ ദുബായ് ലേക് ഷോർ മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ആണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഡാറ്റ സയൻസ് എന്നിവയിൽ വിദഗ്ധനാണ്. അമേരിക്കയിലെ ക്‌ളീവ്‌ലാൻഡിലടക്കം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍