Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിയാത്രക്കാരായ മൂന്ന് പേരെ വാഹനം തടഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത് കഴിഞ്ഞാഴ്ച; കാവി അണിഞ്ഞ സന്യാസിമാരാണ് കൊലചെയ്യപ്പെട്ടതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണവും; മഹാരാഷ്ട്രയിലെ ആൾക്കൂട്ടകൊലയ്ക്ക് പിന്നിൽ വർഗീയതയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ; കള്ളന്മാരെന്ന് തെറ്റിദ്ദരിച്ച് ആദിവാസികളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ വഴിയാത്രക്കാരായ മൂന്ന് പേരെ വാഹനം തടഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തി പ്രദേശവാസികളുടെ കൊടും ക്രൂരതയിൽ വിശദീകരണവുമായി സർക്കാർ. കൊലയ്ക്ക് പിന്നിൽ വർഗീയതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച ഇതിന്റെ വീഡിയൊ വൈറലാവുകയും ആക്രമിക്കപ്പെടുന്ന 70 കാരന്റെ കഴുത്തിൽ കാവി ഷാൾ കാണുകയും ചെയ്തതോടെയാണ് സംഭവത്തിന് വർഗ്ഗീയ നിറം ചാർത്തപ്പെട്ടത്. ഇതോടെ, ആക്രമികളും ഇരകളും വിത്യസ്ത വിഭാഗക്കാരല്ലെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച് അനിൽ ദേശ്മുഖ് അഭ്യൂഹങ്ങൾക്ക് അറുതി വരുത്താൻ ശ്രമിച്ചിരുന്നു.

വരണസിയിലെ ശ്രീ പഞ്ച് ദശ്‌നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തിൽപ്പെട്ടവരുമായ കൽപവൃഷ് ഗിരി (70), സുഷീൽ ഗിരി (35) എന്നിവരും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുമാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശമായ സിൽവാസയിൽ മരണാനന്തര ചടങ്ങിനായി പോകുന്നതിനിടെയാണ് ആമ്രകണമുണ്ടായത്. ദേശീയപാത ലോക് ഡൗണിന്റെ ഭാഗമായി അടച്ചതോടെ ഗ്രാമത്തിലൂടെ പോകുകയായിരുന്നു. കള്ളന്മാരെന്ന് തെറ്റിദ്ധരിച്ച് ദഹാനു താലൂകിലെ ആദിവാസികളാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ലോക് ഡൗണിന് ശേഷം നിരവധി അന്തർ സംസ്ഥാന തൊഴിലാളികളാണ് പാൽഗറിൽ കുടുങ്ങിയത്. ഇവർ കവർച്ച നടത്തുമെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുമെന്നും നിരന്തരം അഭ്യൂഹങ്ങൾ പ്രചരിച്ചതായും ഇതിനെതിരെ തങ്ങൾ നിരവധി നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നതായും പ്രദേശത്തെ കസ പൊലീസ് പറഞ്ഞു. പ്രദേശത്ത് ആദിവാസികൾ തന്നെ പെട്രോളിങ് നടത്തിയിരുന്നു. ഇതിനിടയിലാണ് സംശയാസ്പദമായി സന്യാസിമാർ സഞ്ചരിച്ച വാഹനം അവർ കണ്ടത്. ഇവരെ രക്ഷിക്കാനെത്തിയ പൊലീസിനെയും ആദിവാസികൾ ആക്രമിച്ചിരുന്നു.

സംഭവം നടന്ന് 24 മണിക്കൂറിനിടെ 101 ആദിവാസികളെ െപാലീസ് അറസ്റ്റ് ചെയ്തു. 30 വരെ ഇവർ റിമാൻഡിലാണ്. സംഭവത്തെ കുറിച്ച് ഉന്നത സമിതി കൂടുതൽ അന്വഷണം നടത്തുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. അനാവശ്യമായി വർഗ്ഗീയ നിറം നൽകുന്നവർക്ക് മുന്നറിയിപ്പും സർക്കാർ നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP