ഭാര്യ നൽകിയ ചുംബനം സോഹൻ റോയിയെ കുടുക്കിയപ്പോൾ വടയിലെ തുളയുടെ കൗതുകം കൂട്ടുകാരനും ആയി പങ്കിട്ട സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസിനും പണികിട്ടി; കോവിഡ് കാലത്തെ തമാശകൾ പിടിവിട്ടു പോയാൽ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല; വട വീഡിയോ പറന്നപ്പോൾ മണിക്കൂറുകൾക്കകം ഓരോ ലിങ്കിലും ലക്ഷത്തോളം കാണികൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: കോവിഡ് പിടിക്കുന്നതിനേക്കാൾ കഷ്ടമാണ് സോഷ്യൽ മീഡിയയുടെ കെണിയിൽ അകപ്പെട്ടാൽ. വളരെ നിർദോഷം എന്ന് കരുതുന്നതും അറിയാതെ കയ്യമർത്തുന്ന ഒരു ഷെയർ ബട്ടണോ ഫോർവേർഡ് ക്ലിക്കോ നൽകുന്നത് എട്ടിന്റെ പണിയായിരിക്കും. മാനഹാനിക്കോ നിനച്ചിരിക്കാത്ത നേരത്തെ പ്രശസ്തിക്കോ വേറെ കൂടുതൽ ഒന്നും വേണ്ടിവരില്ല. വൈറലാകുക എന്നത് ഇക്കാലത്ത് ഏവരുടെയും ഹോബി ആണെങ്കിലും അതിനു തിരിച്ചടികളും അപ്രതീക്ഷിതമായി വന്നുകൊണ്ടിരിക്കും. ഇത്തരം അവസരങ്ങൾ മിക്കപ്പോഴും സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്കും മറ്റുമാണ് വീണുകിട്ടുക.
എങ്കിലും തികച്ചും അപ്രതീക്ഷിതമായി യുകെ മലയാളികൾക്കിടയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ സ്റ്റോക് ഓൺ ട്രെന്റിലെ ജോസിനേയും തേടിയെത്തിയിരിക്കുകയാണ്. നാട്ടിൽ ആലുവയിൽ ദിവസം 5000 വടയുടെ വരെ കച്ചവടം നടത്തിയിരുന്ന ജോസ് പഴയകാല ഓർമ്മകൾ പുതുക്കാൻ കോവിഡ് കാലത്തു വീട്ടിലിരിക്കേണ്ടി വന്നപ്പോൾ പഴയകാല സുഹൃത്തും ആലുവ ഗ്രാൻഡ് ഹോട്ടൽ ഉടമയുമായ നൗഷാദിന് അയച്ചു കൊടുത്ത വിഡിയോ ആണ് ഇപ്പോൾ ലോകമെങ്ങും മലയാളികൾ ആവേശത്തോടെ ട്രോളുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ പുറത്തു ലീക്കായത് മുതൽ ജോസിനെ തേടി യുകെയിൽ നിന്നും വിദേശത്തു നിന്നും ഫോൺ കോളുകളുടെ പ്രവാഹമാണ്. അടുത്തറിയുന്ന സുഹൃത്തുക്കൾ സന്തോഷം പങ്കിടുപ്പോൾ കലിപ്പ് തീർക്കാൻ പറ്റാതെ പോയവരാണ് ട്രോൾ സൃഷ്ടിച്ചു ജോസിന്റെ പിന്നാലെ പോയിരിക്കുന്നത്. ചിലരൊക്കെ വാട്സാപ്പ് ഗ്രൂപ്പിലും മറ്റും അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ കമന്റുകളുമായാണ് എത്തുന്നത്. ആദ്യമൊക്കെ അൽപം വിഷമം മനസ്സിൽ തോന്നിയെങ്കിലും ഇപ്പോൾ അതൊന്നും താൻ നോക്കുന്നു പോലും ഇല്ലെന്നു ജോസ് മറുനാടൻ മലയാളിയോട് മനസ് തുറന്നു. ലണ്ടനിലെ ലെവശ്യമിൽ നിന്നും അടുത്തകാലത്ത് സ്റ്റോക് ഓൺ ട്രെന്റിലേക്കു താമസം മാറിയ ജോസ് വീട്ടിൽ ഭാര്യക്കും അവധി കിട്ടിയ ദിവസം അൽപം വട ഉണ്ടാക്കാൻ തോന്നിയതിൽ നിന്നാണ് സംഭവങ്ങളുടെ മുഴുവൻ തുടക്കം.
''കേരളത്തിൽ വച്ച് ചെറിയ നിലയിൽ കാറ്ററിങ് ജോലികൾ ചെയ്തിട്ടുള്ള ഞാൻ ഹോട്ടലുകൾക്കും മറ്റും വട ഉൾപ്പെടെയുള്ള പലഹാരങ്ങളുടെ വിതരണവും നടത്തിയിരുന്നു. ചിലപ്പോഴെക്കെ ഭാര്യയും സഹായത്തിനുണ്ടാകും. അന്ന് അയ്യായിരം വടകൾ ഒക്കെ ഉണ്ടാക്കുന്നത് സാധാരണമായിരുന്നു. അക്കാലത്തു കൂടുതൽ വടകൾ നൽകിയിരുന്ന ഗ്രാൻഡ് ഹോട്ടൽ ഉടമ നൗഷാദുമായി കോവിഡ് വിശേഷങ്ങൾ പങ്കു വയ്ക്കാനും പഴയ കാല ജീവിതം ഓർമ്മിപ്പിക്കാനും വേണ്ടി വെറും തമാശക്ക് ചെയ്ത വിഡിയോ ആണ് ഇപ്പോൾ ലോകമെങ്ങും മലയാളികളുടെ കയ്യിൽ ഉള്ളത്. എനിക്കതിൽ ഒരു ദുരുദ്ദേശവും ഇല്ലായിരുന്നു. പലരും കമന്റുകളിൽ പറയുന്ന പോലെ പൊങ്ങച്ചക്കാരൻ വിദേശ മലയാളിയുടെ ലേബൽ ഒന്നും എനിക്ക് വേണ്ട. നന്നായി കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്. കാര്യം അറിയാതെ വിഡിയോ കണ്ടവർ പറയുന്ന അഭിപ്രായത്തോട് അതിനുള്ള ഗൗരവം കൊടുക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ'', ജോസ് വ്യക്തമാക്കി.
ജോസിന്റെ ഫോണിൽ നിന്നും തന്റെ ഫോണിലേക്കു മാത്രം വന്ന വട വിഡിയോ എങ്ങനെ ലീക്ക് ഔട്ട് ആയി എന്ന് കൂട്ടുകാരൻ നൗഷാദിനും അറിയില്ല. കുട്ടികൾ ആരെങ്കിലും ഫോൺ എടുത്തു കളിച്ചപ്പോൾ അറിയാതെ ഏതെങ്കിലും ഗ്രൂപ്പിലേക്കോ മറ്റോ ഫോർവേഡ് ആകുകയോ അങ്ങനെ പല കൈകൾ കൈമാറി വൈറൽ ആകുകയോ ചെയ്തിരിക്കാം എന്നാണ് ഇരുവരും കരുതുന്നത്. എന്നാൽ പൊതുവെ വിദേശ മലയാളികളെ പുച്ഛത്തോടെ നോക്കുന്ന വികൃത മലയാളി മനസിന്റെ ആഹ്ലാദം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട് ട്രോൾ നിർമ്മിച്ചവരുടെ ഭാവന സൃഷ്ടിയിൽ. എൺപതുകളിൽ പുറത്തുവന്ന മലയാള സിനിമകളിൽ അവതരിപ്പിച്ചിരുന്ന വിദേശ മലയാളികളുടെ പൊങ്ങച്ച ലേബൽ എത്രകാലം ആയിട്ടും കേരളത്തിലെ മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല എന്ന് തെളിയിക്കുകയാണ് ജോസിനെതിരെയുള്ള അധിക്ഷേപ വാക്കുകൾ.
കേരളത്തിൽ കോവിഡ് പരത്തിയത് ഇറ്റലിക്കാരാണെന്ന പ്രചാരണം ശക്തമായപ്പോൾ മുഴുവൻ വിദേശ മലയാളികളെയും ആക്ഷേപിക്കാൻ തയ്യാറെടുത്തവരാണ് ശരാശരി മലയാളികൾ. ഒടുവിൽ വിദേശത്തു നിന്നും പ്രമുഖരായ വിദേശ മലയാളികൾ തന്നെ മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചതോടെ ഒരു ദിവസത്തെ പത്രസമ്മേളനം പൂർണമായും പ്രവാസി മലയാളികൾക്ക് വേണ്ടി മാറ്റി വച്ചാണ് അദ്ദേഹം ദുഷ്പ്രചാരണത്തിനു തടയിട്ടത്. പ്രവാസി മലയാളികളെ നെഞ്ചേറ്റു പിടിക്കുകയാണ് എക്കാലത്തും കേരളം ചെയ്യേണ്ടത് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതോടെ താൽക്കാലികമായി അടങ്ങിയ മലയാളി മനസിന് വീണു കിട്ടിയ വടിയായി മാറുകയായിരുന്നു ജോസ്.
ഇക്കാര്യത്തിൽ ജോസ് ഒറ്റയ്ക്കല്ല എന്നതും ശ്രദ്ധേയമാണ്. ലോകമെങ്ങും അറിയുന്ന വിദേശ മലയാളിയായ സോഹൻ റോയിയും സമാനമായ തരത്തിൽ സോഷ്യൽ മീഡിയ വഴി പുലിവാലു പിടിച്ചിരിക്കുകയാണ്, അതും ഒന്നല്ല രണ്ടുതവണ. കോവിഡ് മൂലം വെവ്വേറെ ഇടങ്ങളിലായിപ്പോയ ദുബായ് മലയാളി സോഹൻ റോയ്യും ഭാര്യ അഭിനി സോഹനും തമ്മിലുള്ള വിഷുദിന സല്ലാപമാണ് ഇവ്വിധത്തിൽ വൈറലായി മാറിയത്. പ്രമുഖ നർത്തകിയായ ഭാര്യയുടെ നൃത്തം സിനിമയുടെയും ബിസിനസിന്റെയും ഒക്കെ തിരക്കിൽ നന്നായി ആസ്വദിക്കാൻ ഒന്നും സോഹൻ റോയിക്കു സാധിച്ചിട്ടില്ല. ഏറെ പ്രശസ്തമായ ഡാം 999 സിനിമയുടെ സംവിധായകനും പ്രമുഖ ബിസിനസ് ഗ്രൂപ്പായ എരീസിന്റെ തലവനുമായ സോഹന്‍ ഭാര്യ വിഷുദിന ആശംസ ആയി കണികാണും നേരം എന്ന വിഷുഗാനത്തിനൊപ്പം അയച്ച നൃത്തചുവടുകളും അവസാനം നടത്തിയ ഫ്ളയിങ് കിസ്സും ആണ് ശരവേഗത്തിൽ മലയാളികൾ ലോകമെങ്ങും വൈറൽ ആക്കിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന് സോഹൻ റോയിക്ക് അറിയില്ല.
എന്നാൽ അദ്ദേഹത്തിന്റെ കഷ്ടകാലം അവിടെയും തീർന്നില്ല. പതിവായി കവിതകൾ എഴുതി ട്യൂൺ ചെയ്തു സോഷൽ മീഡിയ വഴി എത്തിക്കുന്ന സോഹൻ കഴിഞ്ഞ ദിവസം കോവിഡ് പശ്ചാത്തലത്തിൽ ചെയ്ത കവിതയുടെ ദൃശ്യാവിഷ്ക്കാരത്തിൽ ഒരു മതത്തെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന ആരോപണം കാട്ടുതീ ആയി എത്തുക ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ പതിവായി റെക്കോർഡ് ചെയ്യുന്ന കേരളത്തിലെ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും കവിതയിലെ ദൃശ്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നതായി ഫേസ്ബുക്ക് ലൈവിൽ എത്തിയ അദ്ദേഹം കവിതയുടെ ലിങ്കുകൾ സകല സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ എന്നിട്ടും വാർത്ത വലിയ പ്രാധാന്യത്തോടെയാണ് ഗൾഫിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍