പാണക്കാട് തങ്ങൾ, ദയവായി ആ 54 കുടുംബങ്ങളെ പട്ടിണിയാക്കരുത്; ഇന്നലെ വരെ പണിയെടുത്തവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞു കേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുത്? പ്രവാചക വചനം തങ്ങൾ മറക്കില്ലെന്ന് കരുതട്ടെ; ആളുകളുടെ സങ്കടഹർജി കേൾക്കുന്ന പാണക്കാട് മുറ്റത്തേക്കു പോലും ഒരുപക്ഷേ പ്രതിഷേധ ജ്വാലയുമായി വരേണ്ടി വന്നേക്കും; ദർശന ടിവിയിലെ പിരിച്ചുവിടലിനെതിരെ കേരളാ പത്രപ്രവർത്തക യൂണിയൻ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: കോവിഡ് 19 കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച് 54 ജീവനക്കാരെ പിരിച്ചുവിട്ട ദർശന ടിവി മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി കേരളാ പത്രപ്രവർത്തക യൂണിയൻ. ചാനലിലെ 54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുകയാണ് സമസ്ത മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള സത്യധാര കമ്മുണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനമാണ് ജീവനക്കാർക്ക് ഇ മെയിൽ വഴി പിരിച്ചു വിടൽ നോട്ടീസ് നൽകിയത്. ശമ്പളം പോലും കൃത്യമായി ലഭിക്കാതെ പ്രയാസത്തിൽ കഴിയുന്ന ജീവനക്കാരിപ്പോൾ വലിയ ആശങ്കയിലാണ്.
പിരിച്ചുവിടൽ നോട്ടീസിന്റെ ഒറിജിനലും മറ്റ് ആനുകൂല്യവും കൈപ്പറ്റുന്നതിന് വേണ്ടി ഏപ്രിൽ 20 ന് രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ സ്ഥാപനത്തിൽ എത്തിച്ചേരാനാണ് ജീവനക്കാർക്കുള്ള നിർദ്ദേശം. അന്നുതന്നെ ജീവനക്കാരന്റെ കൈവശമുള്ള കമ്പനിയുമായി ബന്ധപ്പെട്ടതുമായ മുഴുവൻ രേഖകളും വസ്തുക്കളും ഐഡി കാർഡും തിരിച്ചേൽപ്പിക്കണമെന്നും സത്യധാര കമ്മ്യുണിക്കേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ. മുഹമ്മദ്ത്വയ്യിബ്ഹുദവി അറിയിച്ചിരുന്നു.
പിരിച്ചുവിടൻ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടേ കേരളാ പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. പാണക്കാട് തങ്ങൾ, ദയവായി ഈ മനുഷ്യരെ ആട്ടിയകറ്റരുത്... എന്നു പറഞ്ഞു കൊണ്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റെ കെ പി റെജി രംഗത്തെത്തി. കേരളത്തിലെമ്പാടുംനിന്ന് മനുഷ്യർ ആവലാതികളും സങ്കടങ്ങളുമായി കയറിച്ചെല്ലുന്ന തറവാടാണ് പാണക്കാട് തങ്ങൾമാരുടേതെന്നും കക്ഷി രാഷ്ട്രീയാതീതമായി കേരളത്തിൽ ആദരവ് കിട്ടുന്ന നേതാക്കളാണ് ആ കുടുംബത്തിൽ എന്നും ഉണ്ടായിരുന്നത്. ബഹുമാന്യനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനം 54 പാവം തൊഴിലാളികളെ ഒറ്റയടിക്ക് പടിയടച്ചു പുറത്താക്കിയെന്ന വാർത്ത അതുകൊണ്ടുതന്നെ അവിശ്വസനീയതയോടെയാണ് കേട്ടതെന്നം റെജി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നാളിതുവരെ പണിയെടുത്തുകൊണ്ടിരുന്നവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞുകേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുതെന്നം അദ്ദേഹം പറഞ്ഞു.
കെ പി റെജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പാണക്കാട് തങ്ങൾ, ദയവായി ഈ മനുഷ്യരെ ആട്ടിയകറ്റരുത്...
കേരളത്തിലെമ്പാടുംനിന്ന് മനുഷ്യർ ആവലാതികളും സങ്കടങ്ങളുമായി കയറിച്ചെല്ലുന്ന തറവാടാണ് പാണക്കാട് തങ്ങൾമാരുടേത്. കക്ഷി രാഷ്ട്രീയാതീതമായി കേരളത്തിൽ ആദരവ് കിട്ടുന്ന നേതാക്കളാണ് ആ കുടുംബത്തിൽ എന്നും ഉണ്ടായിരുന്നത്. ബഹുമാന്യനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനം 54 പാവം തൊഴിലാളികളെ ഒറ്റയടിക്ക് പടിയടച്ചു പുറത്താക്കിയെന്ന വാർത്ത അതുകൊണ്ടുതന്നെ അവിശ്വസനീയതയോടെയാണ് കേട്ടത്.
എന്നാൽ, വാർത്ത നൂറു ശതമാനം ശരിയാണ്. കോഴിക്കോട് ആസ്ഥാനമായ ദർശന ടി.വിയിലെ 54 പേരെ ജോലിയിൽനിന്നു പിരിച്ചുവിട്ട് മാനേജ്മെന്റ് നോട്ടീസ് നൽകിയിരിക്കുന്നു. ഏപ്രിൽ 20ന് ഓഫിസിൽ ഹാജരായി പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റണമെന്നും തിരിച്ചറിയൽ കാർഡ് അടക്കം കമ്പനി വക സാധന സാമഗ്രികൾ തിരിച്ചേൽപ്പിക്കണമെന്നും കാണിച്ച് ഏപ്രിൽ 17നാണ് ആ പാവങ്ങൾക്ക് നോട്ടീസ് കിട്ടിയത്. ശമ്പള കുടിശ്ശികയെക്കുറിച്ചോ പി.എഫ് ആനുകൂല്യങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല ചാനൽ ചെയർമാനായ ആത്മീയ നേതാവ് സാദിഖലി തങ്ങൾ. പിരിച്ചുവിടപ്പെട്ടവരിൽ ഒരാൾ എന്നോട് അത് ഫോണിൽ പറയുമ്പോൾ വിങ്ങിപ്പൊട്ടിപ്പോയി.
സത്യധാര കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദർശന ടി.വി 2010 ജൂൺ 21 മുതൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തി?െന്റ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 'മലബാർ ആസ്ഥാനമായ ആദ്യ ചാനൽ' എന്നതായിരുന്നു പരസ്യവാചകം. സാദിഖലി തങ്ങളുടെയും ഇസ്മയിൽ കുഞ്ഞു ഹാജിയുടെയും സിദ്ദീഖ് ഫൈസി വാളക്കുളത്തിന്റെയും നേതൃത്വത്തിൽ തുടങ്ങിയ സ്ഥാപനം ഇപ്പോൾ ചെയ്തിരിക്കുന്നത് നമ്മുടെ രാജ്യത്തെ എല്ലാ മര്യാദകളുടെയും നിയമങ്ങളുടെയും പച്ചയായ ലംഘനമാണ്.
തളർന്നു നിൽക്കുേമ്പാൾ ചാടിവീണ് ആക്രമിക്കുക എന്ന കാട്ടുനീതിയാണ് ഈ സ്ഥാപന ഉടമകൾ പാവപ്പെട്ട മാധ്യമപ്രവർത്തകർക്കു നേരെ പ്രയോഗിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവർത്തിച്ചു നൽകിയ നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽപറത്തിയാണ് കൂട്ടപിരിച്ചുവിടൽ. ഈ സാഹചര്യത്തിൽ ഒരാളെയും പിരിച്ചുവിടരുതെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്ഥാപന ഉടമകളോട് ആവർത്തിക്കുന്നതിനിടെയാണ് ഈ കൊടും ക്രൂരത. കോവിഡ് നിയന്ത്രണങ്ങളുടെ കാലയളവിൽ ഒരു വിധത്തിലുമുള്ള ലേ ഓഫ്, ലോക്ക് ഔട്ട്, റിട്രഞ്ച്മെന്റ്, ടെർമിനേഷൻ നടപടികളും പാടില്ലെന്നു നിഷ്?കർഷിച്ച് മാർച്ച് 24ന് ലേബർ കമീഷണർ പുറപ്പെടുവിച്ച ഉത്തരവിന് കടലാസിന്റെ വില പോലും നൽകാതെയാണ് നടപടി.
ഭരണസംവിധാനങ്ങൾ മുഴുവൻ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായി നിൽക്കുമ്പോൾ നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായ നടപടികളുമായി മുന്നോട്ടുപോകാൻ പാണക്കാട് സാദിഖലി തങ്ങളെപ്പോലെ ഒരാളുടെ നേതൃത്വത്തിലുള്ള സ്ഥാപനം തീരുമാനിച്ചുവെന്നത് ഞെട്ടിക്കുന്നു. ഈ രാജ്യത്തെ നിയമ വ്യവസ്ഥയെ എങ്കിലും അവർ മാനിക്കണമായിരുന്നു.
'ഫേസ്ബുക്കിലെ കടുത്ത മനുഷ്യവകാശവാദികൾ' നടത്തുന്ന സ്ഥാപനമായ കൊച്ചി വോക് ജേണൽ ആറു മാധ്യമപ്രവർത്തകരെയാണ് കോവിഡിന്റെ പേരു പറഞ്ഞുതന്നെ അടുത്തിടെ പിരിച്ചുവിട്ടത്. അന്യായമായ പിരിച്ചുവിടലിനെതിരെ തൊഴിൽ വകുപ്പ് അധികൃതരെ സമീപിച്ച വോക് ജേണലിലെ പാവം ജീവനക്കാരോട് 'കോവിഡ് പ്രശ്നങ്ങൾ ഒതുങ്ങട്ടെ' എന്ന അലസൻ മറുപടിയാണു കിട്ടിയത്. ദർശന ടി വി ആയാലും വോക് ജേണൽ ആയാലും ശരി. പാവപ്പെട്ട മാധ്യമപ്രവർത്തകരെ ഒരുവിധ ആനുകൂല്യവും നൽകാതെ തെരുവിലേക്കു പിടിച്ചിറക്കിവിട്ടപ്പോൾ ഉടമകളുടെ കൊട്ടിഘോഷിക്കുന്ന നീതിബോധമോ ആദർശമോ എവിടെപ്പോയൊളിച്ചു? ഈ സാധു മാധ്യമ പ്രവർത്തകരുടെ പ്രതിഷേധങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മുങ്ങിപ്പോകുമെന്നാവാം അവരുടെ കണക്കുകൂട്ടൽ.
മരണം ഒഴിവാക്കാനാണ് സർക്കാർ ലോക്ഡൗണും സമ്പർക്ക വിലക്കും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പട്ടിണി കിടന്നു മരിക്കും എന്ന അവസ്ഥ വന്നാൽ, ഒറ്റ ദിവസം പെട്ടെന്ന് തെരുവിലാകുന്ന അവസ്ഥ വന്നാൽ പിന്നെന്തു ലോക്ഡൗൺ? ആളുകൾ പതിവായി സങ്കട ഹർജികളുമായി എത്തുന്ന പാണക്കാട് മുറ്റത്തേക്കു പോലും ഒരുപക്ഷേ പ്രതിഷേധ ജ്വാലയുമായി വരേണ്ടി വന്നേക്കും. സാഹചര്യം നോക്കാതെ തന്നെ. കൊച്ചിയിലെ വോക് ജേണൽ ഉടമകളും അത് ഓർക്കണം.
ദയവായി ആ അവസ്ഥ ഉണ്ടാക്കരുത്. ആ സാധുക്കളെ പിരിച്ചുവിടരുത്. കോവിഡ് ഭീതിയുടെ നടുക്കടലിൽ ലോകം നിൽക്കുമ്പോൾ, മറ്റൊരു ജോലി തേടൽപോലും അസാധ്യമായിരിക്കുമ്പോൾ ആ 54 കുടുംബങ്ങളെ പട്ടിണിയാക്കരുത്. നാളിതുവരെ പണിയെടുത്തുകൊണ്ടിരുന്നവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞുകേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുത്? പ്രവാസികൾ അടക്കം ലോകമലയാളികൾക്കായി ഇടപെടുന്ന മുസ്ലിം ലീഗ് നേതൃത്വവും ഈ അനീതിക്ക് ചൂട്ടുപിടിക്കരുത്. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും' എന്ന പ്രവാചക വചനം ലോകമാകെ വേദനയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ പാണക്കാട് തങ്ങൾ എങ്കിലും മറക്കില്ലെന്ന് കരുതട്ടെ!
ലോകത്തെ സകല മനുഷ്യാവകാശ പ്രശ്നങ്ങളിലും ഘോരഘോരം പ്രസംഗിക്കുന്ന വോക് ജേണൽ ഉടമകളും പിരിച്ചുവിടൽ എന്ന വലിയ തെറ്റ് തിരുത്തണം. ഇതുവരെ നിങ്ങൾ പ്രസംഗിച്ച എല്ലാ ധാർമികതയും പാഴായിപ്പോകുന്ന തെറ്റാണ് ഈ സാധുക്കളെ പിരിച്ചുവിടുന്നത്.
K P Reji,
President, Kerala Union of Working Journalists
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്