കേരളത്തിലെ പബ്ലിക് ഹെൽത്തും വിദ്യാഭ്യസവും ജന പങ്കാളിത്തവും രാഷ്ട്രീയ ജാഗ്രതയും ഏതെങ്കിലും പാർട്ടിയുടെയൊ നേതാവിന്റയൊ മെഹർബാനി കൊണ്ടുണ്ടായതല്ല; അത് നൂറ്റമ്പതുകൊല്ലങ്ങളിൽ അധികമായ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രക്രിയയുടെയും ജനായത്ത രാഷ്ട്രീയ പ്രക്രിയയുടെയും ഫലം: കേരളം എങ്ങനെയാണ് ഇങ്ങനെ ആയത്? ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
കേരളം എങ്ങനെയാണ് ഇങ്ങനെ ആയത്?
കേരളത്തിൽ ഇപ്പോഴും പൊതുകാര്യ അഡ്വക്കസിക്ക് പ്രസ്കതിയുണ്ട്. അതുകൊണ്ടാണ് സർക്കാർ ഇന്ന് സ്പ്രിക്ളർ കോൺട്രാക്റ്റിന്റ വിവരം പൊതുവിടത്തു കൊടുക്കുവാൻ നിർബന്ധിതരായത്.
ഇതിന് കാരണം കേരളത്തിൽ എപ്പോഴും ജാഗ്രതയുള്ള പൗര സമൂഹവും രാഷ്ട്രീയ പ്രതിപക്ഷവുമുണ്ടായതുകൊണ്ടാണ്. അത് കേരളം ആരു ഭരിക്കുമ്പോഴുമുണ്ട്.
കേരളത്തിൽ കോവിഡ് പ്രതിരോധം കാര്യക്ഷമമാകുന്നത് താരതമ്യേന വിദ്യാഭ്യാസവിവരവും ജാഗ്രതയുള്ള പൗര സമൂഹവും ഉത്തരവാദിത്ത ബോധമുള്ള സർക്കാർ ഭരണ സംവിധാനങ്ങളും ഉള്ളതുകൊണ്ടാണ് . അതിന്റ ക്രെഡിറ്റ് കേരള സമൂഹത്തിനു മുഴുവനാണ്. കാരണം കേരളത്തിലെ രാഷ്ട്രീയവും ഭരണ സംവിധാനവും കേരളത്തിലെ സമൂഹത്തിൽ നിന്നുള്ളവയതാണ്. മറിച്ചല്ല.
ഇതു കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിന്റ കൂടെ സ്വഭാവമായതുകൊണ്ടു കൂടിയാണ്.
കേരളത്തിലെ ജനായത്ത സംവിധാനം മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ സജീവമായതു കൊണ്ടാണ് കേരളം പബ്ലിക് ഹെൽത്തിലും അത് പോലെ മാനവിക വികസന സൂചികയിലും ഗവര്ണൻസിലും ഇപ്പോഴും ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാകുന്നത്.
ഇതിന് ഏഴു കാരണങ്ങൾ ഉണ്ട് :
1) കേരളത്തിൽ വിദ്യാഭ്യാസവും ജാഗ്രതയുമുള്ള ഒരു പൊതു സമൂഹമുണ്ട്. ഇതിന് കേരളത്തിൽ കഴിഞ്ഞ അറുപതുകൊല്ലങ്ങളായുള്ള വായന ശാല /ഗ്രന്ഥ ശാല പ്രസ്ഥാനങ്ങളും പൗര സമൂഹ സംഘടനകളും /സമുദായ സംഘടനകളുമെല്ലാം ഉത്തരവാദികളാണ്. ഇങ്ങനെയുള്ളവരിൽ ഭൂരിപക്ഷവും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടി ചട്ടക്കൂട്ടിനു പുറത്താണ്.
കേരളത്തിൽ 1950 കൾ മുതൽ ഒരു അസോസിയേഷനൽ വിപ്ലവമുണ്ടായിട്ടുണ്ട്.കേരളത്തിലും വെളിയിലും മലയാളികൾ ശരാശരി മൂന്നു സംഘടനകളിൽ അംഗം ആയിരിക്കും. അതിന്റ ഭാഗമാണ് കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ വളർന്നത്. കേരളത്തിൽ നാട്ടുമ്പുറത്തുപോലും ഒരു ക്ലബ് കാണും അത് പോലെ സമുദായ സംഘടനകൾ, പ്രൊഫെഷണൽ സംഘടനകൾ, സാമൂഹിക സംഘടനകൾ എല്ലാം മലയാളിയുടെ സാമൂഹിക ജീവിതത്തിന്റ ഭാഗമാണ്
2) അടിസ്ഥാന തലം വരെയുള്ള രാഷ്ട്രീയ പാർട്ടി സംഘടന സംവിധാനം . കേരളത്തിൽ അടിസ്ഥാന തലത്തിലെ രാഷ്ട്രീയ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും ത്രിതല ഗ്രാമ പഞ്ചായത്ത് ലവലിൽ സാമൂഹിക പ്രവർത്തകരാണ് .
കേരളത്തിൽ ഒരു നല്ല സാമൂഹിക പ്രവർത്തകനു മാത്രമേ രാഷ്ട്രീയ പ്രവർത്തകനായി വിജയിക്കുവാൻ സാധിക്കുകയുള്ളൂ . അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പഞ്ചായത്ത് തലത്തിൽ സജീവമാണ്.
3) മുകളിൽ വിവരിച്ച രണ്ടു സ്വാധിനങ്ങളും കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തേ അടിസ്ഥാന തലത്തിൽ പങ്കാളിത്ത ഗവര്ണൻസിന് (participatory governance ) സജീവത നൽകി.
പഞ്ചായത്തുകൾ എല്ലാ ക്ഷേമ പ്രവർത്തനങ്ങളുടെയും അടിസ്ഥാന പൊതു ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ നടത്തിപ്പ് ഏജൻസിയായി. (Implementation agency ). അതുകൊണ്ട് തന്നെ പഞ്ചായത്ത് ബഡ്ജറ്റ് അലോക്കേഷൻ കൂടി.
പഞ്ചായത്ത് തലത്തിൽ ഉള്ള സ്ത്രീ സാമൂഹിക സംഘാടനം (women social mobilisation ) അടിതട്ടിൽ കമ്മ്യൂണിറ്റി ഗവര്ണസ് സജിവമായ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് .
കേരളത്തിലെതിന്നു സമമായി കമ്മ്യൂണിറ്റി ഗവേണൻസ് ഉള്ളത് നോർഡിക് -സ്കാന്ഡിനേവിയൻ രാജ്യങ്ങളിലാണ്. കേരളത്തെ വ്യത്യസ്തമാക്കുന്നത് ലോക്കൽ ഡെമോക്രസിയും കമ്മ്യൂണിറ്റി ഗവര്ണൻസുമാണ്.
പക്ഷെ പഞ്ചായത്ത് രാജിന് നിദാനം കേന്ദ്ര സർക്കാർ 90 കളിൽ നരസിംഹറാവുവിന്റ് കാലത്തു കൊണ്ടു വന്ന 72 -73 ഭരണഘടന അമെൻഡ്മെന്റ് കൊണ്ടു സാധ്യമായതാണ് .
4).ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാധ്യമ സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം.കേരളത്തിൽ മാധ്യമ ചരിത്രത്തിനു നൂറ്റി നാല്പതുകൊല്ലത്തിൽ അധികം പഴക്കമുണ്ട് . ഏതാണ്ട് നൂറുകൊല്ലം മുമ്പ് തന്നെ കേരളത്തിൽ നിരവധി മാധ്യമങ്ങൾ ഉണ്ടായി . കേരളത്തിലെ മാധ്യമങ്ങളോടൊപ്പ വളർന്നതാണ് ഭാഷയും സാഹിത്യവും ഇപ്പോൾ നമ്മൾ സാംസ്കാരിക പ്രവർത്തകർ എന്ന് വിളിക്കുന്നവരും. ഭാഷപോഷിണിയും ഭാഷാ പോഷിണി സഭയും കേരളത്തിൽ 1890 കളുടെ ആരംഭം മുതൽ തുടങ്ങി.
കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും 1920 കൾ വളരുവാൻ തുടങ്ങിയതോടെ മാധ്യമങ്ങളും വളർന്നു. സാധാരണ ജനങ്ങൾ പോലും കേരളത്തിൽ മാധ്യങ്ങൾ വായിക്കുവാനും എഴുതുവാനും തുടങ്ങി .
ഇന്നും കേരളത്തിലെ ജനായത്ത സാമൂഹിക രാഷ്ട്രീയം വ്യവഹാരത്തിൽ വലിയ പങ്കു വഹിക്കുന്നത് വിവിധ തരങ്ങളിലുള്ള മാധ്യമങ്ങളാണ്. കേരളത്തിലെ സിനിമകൾപോലും ഒരു മാധ്യമ സംസ്കാരത്തിന്റെ ഭാഗമാണ്.
കേരളത്തിൽ അതുകൊണ്ട് തന്നെ സാമൂഹിക രാഷ്ട്രീയ സുതാര്യത കൂടുതലാണ്.
കേരളത്തിൽ വൻ അഴിമതികൾക്ക് വലിയ സാധ്യത ഇല്ലാത്തത് ഇവിടെ വൻ കിട ബിസിനസ് ഇല്ലാത്തത് മാത്രമല്ല. പ്രധാന ഒരു കാരണം മാധ്യമങ്ങളുടെ ജാഗ്രതയും ' പണി കിട്ടും ' എന്ന് ഭരണത്തിൽ ഉള്ളവരുടെ പേടിയുമാണ്. ജനങ്ങളെയും മാധ്യമങ്ങളെയും പെട്ടന്ന് വിലക്കെടുക്കാനോ വിരട്ടുവാനോ കേരളത്തിൽ പ്രയാസമാണ്.
5) ഇത് എല്ലാം കൊണ്ട് ഭരണത്തിൽ ഉള്ളവർക്കും രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിലെ ജനങ്ങളെ 'taken for granted ' എന്ന സമീപനത്തോടെ കാണുവാൻ സാധിക്കില്ല.
കാരണം കേരളത്തിൽ ഒരു പാർട്ടിക്കും ഒറ്റക്ക് ഭരിക്കുവാൻ സാധിക്കില്ല. മുന്നണി ഭരണത്തിൽ ഒരു പാർട്ടി മേധാവിത്തം മാത്രം നടക്കില്ല. കേരളത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിൽ വോട്ട് ശതമാനത്തിൽ ചെറിയ ശതമാനം വ്യത്യാസമേയുള്ളൂ.അത്കൊണ്ട് എല്ലാമുന്നണികളും പ്രത്യാശിച്ചത് പോലെ കേരളത്തിൽ ഒരു മുന്നണിക്കും തുടർഭരണം കിട്ടിയിട്ടില്ല. ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷവും തിരിച്ചുമാകാം.
അത് കേരളത്തിലെ ജനായത്തത്തിന്റ മേന്മu കൂടിയാണ്.
6) കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ കേരളം വലിയ തോതിൽ ആഗോളവൽക്കരിക്കപ്പെട്ട സംസ്ഥാനമാണ്.
മലയാളികൾ ഇന്ന് ലോകമെമ്പാടുമുള്ള അനുഭവ പരിചയവും, വിവര വിജ്ഞാന സാങ്കേതിക പ്രൊഫഷണൽ പരിചയം ഉള്ളവരാണ്. കേരളത്തിലെ വലിയ വിഭാഗം സാമ്പത്തികമായി മധ്യ വർഗ്ഗമാണ്. അല്ലാത്തവർ സാമൂഹിക മധ്യ വർഗ്ഗവും.
പണ്ട് കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ആയിരുന്നു സാമ്പത്തിക പ്രാപ്തിയുള്ള മധ്യ വർഗം. ഇന്ന് സാമ്പത്തിക സുരക്ഷിതത്വവും സർക്കാർ പെട്രേനേജു ആവശ്യമില്ലാത്ത ലക്ഷകണക്കിനു ലോകമെങ്ങുമുള്ള മലയാളികൾ ഗണ്യമായ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ശക്തിയാണ്. അവരുടെ ഇടപടൽ കേരളത്തിലെ ജനായത്ത രാഷ്ട്രീയത്തിന് പുതിയ മാനം നൽകിയിട്ടുണ്ട്.
അതുപോലെ റമിറ്റൻസ് കേരളത്തിലെ സാമ്പത്തിക വളർച്ചയും ഉപ ഭോഗ സംസ്കാരവും ജീവിത നിലവാരവും ഉയർത്തി.
ഇതു കാരണം സർക്കാർ വരുമാനം വർദ്ധിച്ചു.സർക്കാരിന് ആരോഗ്യ -വിദ്യാഭ്യാസ -സാമൂഹിക സുരക്ഷയിൽ കൂടുതൽ തുക ചെലവാക്കാൻ സാധിച്ചു.
അതു പോലെ ആരോഗ്യ രംഗത്തു സ്വകാര്യ മേഖല വളരെയധികം വളർന്നു. വിദ്യാഭ്യാസവും. ഇതെല്ലാം കൂടിയാണ് കേരളത്തെ പല രീതിയിൽ മാറ്റിയത്.
കാർഷിക പരിസ്ഥിതി കാര്യങ്ങളിൽ പ്രതി സന്ധികൾ ഉണ്ടായപ്പോൾ സർവീസ് സെക്ടറിൽ കേരളം വളർന്നു . പ്രതിശീർഷ സാമ്പത്തിക വളർച്ച ദേശീയ ശരാശരിയിൽ കൂടുതലായി .
ജനങ്ങൾ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി കൂടുതൽ ചെലവിടാൻ തുടങ്ങി
കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ നിലവാരവും മെച്ചമായതിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ വിദ്യാഭ്യാസ, ആരോഗ്യ മേഖലക്ക് വലിയ പങ്കുണ്ട്.
7) സോഷ്യൽ മീഡിയയുടെ വളർച്ചയോട് കൂടി ലോകമെങ്ങും ഉള്ള മലയാളികൾ പബ്ലിക് ഡിസ്കോഴ്സിന്റെ ഭാഗമായി.
കേരളത്തിൽ ഗവര്ണസിലും പബ്ലിക് പോളിസിയിലുമെല്ലാം ഡിജിറ്റൽ സിവിൽ സൊസൈറ്റി വലിയ സ്വാധീനം ചിലത്തുവാൻ തുടങ്ങി. കഴിഞ്ഞ പത്തു കൊല്ലങ്ങളിൽ അതു മാധ്യമ -രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഇടപെടുവാൻ ശക്തിയുള്ള ഒരു ന്യൂ ജെനെറേഷൻ പൊളിറ്റിക്സിന് സാധ്യത നൽകുന്നുണ്ട്.
ഇതെല്ലാം കേരളത്തിൽ 19 നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും, കഴിഞ്ഞ മുപ്പതു കൊല്ലവുമായുള്ള വിവിധ സാമൂഹിക -സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങൾ കാരണമാണ്.
അല്ലാതെ ഏതെങ്കിലും ഒരു കാരണം കൊണ്ടോ ഒരു സർക്കാർ കൊണ്ടോ ഒരു പാർട്ടികൊണ്ടോ ഒരു നേതാവിനെകൊണ്ടോ അല്ല.
കഴിഞ്ഞ നൂറു കൊല്ലമുണ്ടായ സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ പരിണിത ഫലമാണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ. സത്യത്തിൽ കേരളത്തിൽ സമുദായ സംഘടനകളാണ് രാഷ്ട്രീയ പാർട്ടികളെക്കാൾ പഴക്കമുള്ളത്.
അതുകൊണ്ടു തന്നെ രാഷ്ട്രീയപാർട്ടികൾക്ക് പോലും സാമുദായിക സംഘടനകളുടെ സബ്ടെക്സ്റ്റ് ഉണ്ട്. എത്ര ' പുരോഗമനം ' പറയുന്ന പാർട്ടികൾപ്പോലും ജാതി മത സമവാക്യങ്ങളും നോക്കിയാണ് കേരളത്തിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത്. റിസേർവേഷൻ സീറ്റിൽ അല്ലാതെ കേരളത്തിൽ എത്ര ദളിതർ നിയമ സഭയിലേക്കോ പാർലെമെന്റിലേക്കോ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്?
കേരളത്തിലെ രാഷ്ട്രീയം ഇപ്പോഴും പുരുഷ മേധാവിത്തത്തിന്റ പിടിയിലാണ്. അതിനാലാണ്. കേരളത്തിൽ സ്ത്രീ നേതാക്കളെ ഉയർന്നു വരാൻ ഇട നൽകാത്തത്. കേരളത്തിൽ ഒരു പരിധിവരെ രാഷ്ട്രീയ ജനായത്ത സംസ്കാരമുണ്ടായിട്ടും സാമൂഹിക യാഥാസ്ഥികത്വവും ജാതി -മത മുൻവിധികളും ഇന്നും ഒരു പരിധിവരെ നിൽക്കുന്നു
സമൂഹം രാഷ്ട്രീയ പാർട്ടികളിൽ നിന്നല്ല. രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിൽ നിന്നാണ്. സമൂഹത്തിൽ ഉള്ള പ്രശ്നങ്ങളും മുൻവിധികളും രാഷ്ട്രീയ പാർട്ടികളിലും കാണും . കേരളത്തിൽ ഇപ്പോഴും പൗര സമൂഹം രാഷ്ട്രീയ പാർട്ടികളെക്കാൾ വലുത് ആയതുകൊണ്ടാണ് കേരളത്തിൽ ഏക പാർട്ടി ഭരണം നടക്കാത്തത്.
അതു പോലെ കേരളത്തിന്റെ ഡെമോഗ്രാഫി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കേരളത്തിൽ ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾ വിദേശത്തു നിന്ന് വന്നതല്ല. കേരളത്തിന്റെ ചരിത്രത്തിന്റെയും സമൂഹത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റയും സാമ്പത്തിക വ്യവസ്ഥയുടെയും മുഖ്യ ധാരയാണ്. അതു പോലെ കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങൾ അവരുടെ അവകാശങ്ങളെകുറിച്ച് രാഷ്ട്രീയ ബോധം ഉള്ളവരാണ്.
കേരളത്തിൽ അതു കൊണ്ടു തന്നെ ഒരു മതത്തിനോ, ജാതിക്കോ, സമുദായത്തിനോ ഒരു പാർട്ടിക്കോ മേധാവിത്തം നേടുവാൻ പ്രയാസമാണ്.
മധ്യവർഗ്ഗ സ്വഭാവമുള്ള കേരളത്തിൽ ഒരു നെഗോഷിയേറ്റഡ് പൊളിറ്റിക്കൽ കൾച്ചറാണ്. അതുകൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ സംസ്കാരം സമവായങ്ങളുടെ ഒത്തുതീർപ്പ് അധികാര പങ്ക് വയ്ക്കൽ ആകുന്നത്.
കേരള രാഷ്ട്രീയ ചരിത്രത്തിന്റ ഡി എൻ എ യിൽ സമ്മർദ്ദ രാഷ്ട്രീയവും സമയവായ രാഷ്ട്രീയവും ഇണചേർന്ന അക്കോമഡേറ്റിവ് പൊളിറ്റിക്സാണ് ഉള്ളത്.
രണ്ടു മുന്നണി മാറിമാറി ഭരിച്ചാലും കോണ്ടെസ്റ്റേഷനും കൊളാബറേഷനും കോമ്പ്രമൈസ് കൊണ്ടുമാണ് ഇവിടെ ഗവര്ണൻസ് പ്രക്രിയ നടക്കുന്നത്.
അങ്ങനെയുള്ള മധ്യ വർഗ്ഗ, മധ്യ രേഖ രാഷ്ട്രീയ സംസ്കാരത്തിൽ തീവ്ര രാഷ്ട്രീയത്തിന് ഇടമില്ല.
അതുകൊണ്ടാണ് ഇടതു പക്ഷ, വലതു പക്ഷ തീവ്ര രാഷ്ട്രീയത്തിന് കേരളത്തിൽ വലിയ രാഷ്ട്രീയ ഇടം ഇല്ലാത്തത്.
കേരളത്തിൽ ബി ജി പി ക്കുപോലും ഇവിടുത്തെ സവർണ്ണ സമുദായത്തിന്റെ വോട്ട് എല്ലാം കിട്ടിയാലും കേരളം ഭരിക്കാനാവില്ല.
കാരണം കേരളത്തിന്റെ ഡെമോഗ്രഫിയിൽ തീവ്ര വർഗീയതിക്ക് രാഷ്ട്രീയ അധികാരത്തിൽ പിടിച്ചു നിൽക്കാൻ സ്കോപ് ഇല്ല.
കേരളത്തിൽ എല്ലാ സമുദായങ്ങളെയും വിശ്വാസത്തിൽ എടുക്കാതെ ആർക്കും ഏകപക്ഷീയമായി ഭരണം പിടിക്കുവാനോക്കില്ല.
കേരളത്തിൽ ഏറ്റവും വലിയ പാർട്ടികൾക്ക് പോലും കേരളത്തിലെ ജനതയുടെ രണ്ടു ശതമാനം പോലും അംഗങ്ങൾ ഇല്ല. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവോ, പാർട്ടിയൊ കാരണമാണ് കേരളത്തിൽ ഇതൊക്കെ നടത്തുന്നത് എന്ന് കരുതുന്നത് വണ്ടിയെ കുതിരക്ക് മുന്നിൽ വച്ചു കെട്ടുന്നത് പോലെയാണ്. Putting the cart before horse.
കേരളത്തെ മുന്നോട്ട് കൊണ്ടു പോകുന്നത് പല വിധ വൈരുധ്യങ്ങളാണ്.
ഇവിടെ വിദ്യാഭ്യാസവും ആരോഗവും കൂടുവാൻ ഒരു കാരണം ജനസാന്ദ്രതയാണ്.
കേരളത്തിൽ നഗര സംസ്കാരം ഗ്രാമ സംസ്കാരത്തിന്റെ തുടർച്ചയാണ് . അതു കൊണ്ടു തന്നെ വിദ്യാഭ്യസത്തിനും ആരോഗ്യത്തിനും സാക്ഷരതക്കും മാധ്യമങ്ങൾക്കും കേരളത്തിൽ കൂടുതൽ ആക്സസ് ഉണ്ടായിരുന്നു.
മറ്റു സംസ്ഥാനങ്ങളിലെക്കാൾ വളരെ വിഭിന്ന ഹാബിറ്റാറ്റ് ആണ് കേരളത്തിൽ.
അതു പോലെ കേരളത്തിൽ ഏറ്റവും കൂടുതൽ കൾച്ചറൽ, ഇക്കോണോമിക് സിംബയോസിസ് നടന്നത് കടൽ ബന്ധങ്ങളിൽ കൂടിയാണ്.
കേരളത്തിലെ പബ്ലിക് ഹെൽത്തും, വിദ്യാഭ്യസവും ജന പങ്കാളിത്തവും രാഷ്ട്രീയ ജാഗ്രതയും ഏതെങ്കിലും പാർട്ടിയുടെയൊ നേതാവിന്റയൊ മെഹർബാനി കൊണ്ടുണ്ടായതല്ല.
അത് നൂറ്റമ്പതുകൊല്ലങ്ങളിൽ അധികമായ സാമൂഹിക -രാഷ്ട്രീയ - സാംസ്കാരിക പ്രക്രിയയുടെയും ജനായത്ത രാഷ്ട്രീയ പ്രക്രിയയുടെയും ഫലമാണ്.
അങ്ങനെയാണ് കേരളം ഇങ്ങനെ ആയത്.
ജെ എസ് അടൂർ.
Stories you may Like
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി; ബജറ്റ് പ്രസംഗം തുടരുമ്പോൾ
- ബിന്ദു അമ്മിണി ഇനി സുപ്രീം കോടതി അഭിഭാഷക
- ദൈവത്തിന്റെ സ്വന്തം നാടിന്റെ പേര് മാറ്റുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്